UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഭൂമി ഏറ്റെടുക്കല്‍: പുനരധിവാസത്തിന് വിദഗ്ധസമിതി രൂപവത്കരിക്കും




ഭൂമി ഏറ്റെടുക്കല്‍: പുനരധിവാസത്തിന് വിദഗ്ധസമിതി രൂപവത്കരിക്കും - മുഖ്യമന്ത്രി


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ നിയമം 2013 ആയി ബന്ധപ്പെട്ട് സംസ്ഥാനതല മേല്‍നോട്ട സമിതിയും വിദഗ്ധ സമിതിയും രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമങ്ങളും ഫോറങ്ങളും രൂപപ്പെടുത്തുന്നതിന് നിയമവകുപ്പില്‍ നിന്ന് സ്‌പെഷ്യല്‍ സെക്രട്ടറി / അഡീഷണല്‍ സെക്രട്ടറി പദത്തില്‍ വിരമിച്ച ഒരാള്‍, റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ വിരമിച്ചയാള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള മുതിര്‍ന്ന വക്കീല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി. ഈ സമിതി നല്‍കുന്ന ശുപാര്‍ശകള്‍ പരിശോധിച്ച് അന്തിമ ശുപാര്‍ശ ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മേല്‍നോട്ട സമിതി രൂപവത്കരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും - മുഖ്യമന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും






പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കോടതിയുടെ അനുമതിയോടെ ഏറ്റെടുക്കാനാണ് തീരുമാനം. അനുമതിക്ക് വേണ്ടിയുള്ള നടപടികള്‍ ഉടനെ സര്‍ക്കാര്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരിന് 498 കോടി രൂപയുടെ ബാധ്യത കോളേജ് ഏറ്റെടുക്കുന്നതുമൂലം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഒരു സ്റ്റാഫ് പാറ്റേണ്‍ ഉണ്ട്. അത് കൃത്യമായി പാലിക്കേണ്ടിവരും. അപ്പോള്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടുവരും. പക്ഷേ കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉണ്ടാവണമെന്നത് ജനങ്ങളുടെ ആവശ്യമാണ്. അതാണ് പരിഗണിക്കുന്നത്.സാമ്പത്തിക ബാധ്യതയെക്കാള്‍ കൂടുതല്‍ അസറ്റ് പരിയാരം മെഡിക്കല്‍കോളേജിനുണ്ട്. പക്ഷേ അത് വില്‍ക്കാന്‍ പറ്റില്ലല്ലോ. സാമ്പത്തിക ബാധ്യതയെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.

കളക്ടറുടെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കുന്നതല്ലാതെ മനപ്പൂര്‍വമായി ജീവനക്കാരെ ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.എഫ്.എല്‍. നിയമം അധാര്‍മികം



ഇ.എഫ്.എല്‍. നിയമം അധാര്‍മികം-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബലപ്രദേശം സംബന്ധിച്ച നിയമം അധാര്‍മികമാണെന്നും ഈ വിഷയത്തില്‍ ആദ്യംമുതല്‍ താന്‍ ഈ നിലപാടാണെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണം നടപ്പിലാക്കിയകാലത്തുപോലും ഭൂമി വിലകൊടുത്താണ് എടുത്തിട്ടുള്ളത്. ഇപ്പോള്‍ പട്ടയഭൂമിപോലും വിലകൊടുക്കാതെ എടുത്തു. ചെറുകിടക്കാരില്‍ നിന്ന് അങ്ങനെ ഏറ്റെടുത്ത സാഹചര്യത്തില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതേസമയം പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം നഷ്ടപ്പെടാനും പാടില്ല-മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, വിദഗ്ദ്ധസമിതിയെ നിയോഗിച്ച് അവരുടെ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കി. കൂടാതെ ഗ്രൗണ്ട് ലവല്‍ സ്റ്റഡി, സര്‍വേ എന്നിവ നടത്തി അതിന്റെ റിപ്പോര്‍ട്ടും കൊടുത്തു. പശ്ചിമഘട്ടത്തില്‍പ്പെട്ട ആറു സംസ്ഥാനങ്ങളില്‍ കേരളം മാത്രമേ ഇത്രയും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് കേരളത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് കേന്ദ്രം തീരുമാനമെടുക്കണം. പ്രത്യേക ഇളവല്ല, സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ വനം സംസ്ഥാനത്തുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണം തുടരുകയും ചെയ്യും. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നത് ശരിയാണെന്ന് കരുതുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരത്തെ അറിയിച്ചതുകൊണ്ട് ശിക്ഷിക്കണോ-മുഖ്യമന്ത്രി ചോദിച്ചു.ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞിട്ടുള്ളത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു.

ഇത് രാഷ്ട്രീയമല്ല. അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. അവരുടെ നിലനില്പിന്റെ പ്രശ്‌നമാണ്. അതിന് പരിഹാരം കണ്ടേ മതിയാവൂ. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

വ്യാഴാഴ്ച കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നമ്മുടെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കേരളത്തിന്റെ നിലപാട് കേന്ദ്രത്തിന് അറിയാം. അതനുസരിച്ചുള്ള പ്രതികരണം ഉണ്ടാവുമെന്നാണ് കരുതുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും പരാതികളോ നിര്‍ദ്ദേശങ്ങളോ ശമ്പളക്കമ്മീഷന് നല്‍കാനുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ കമ്മീഷന് റഫര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുമരാമത്തിന്റെ 1500 കോടിയുടെ പദ്ധതിക്ക് അനുമതി




പൊതുമരാമത്തിന്റെ 1500 കോടിയുടെ പദ്ധതിക്ക് അനുമതി - മുഖ്യമന്ത്രി



പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന 10 സുപ്രധാന പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 1498.29 കോടി രൂപയുടെ ഈ പദ്ധതികളില്‍ റോഡ്, ബൈപ്പാസ്, മേല്‍പ്പാല നിര്‍മാണം എന്നിവയുള്‍പ്പെടുന്നു.

'സ്​പീഡ്' എന്ന പേരിലുള്ള ഈ അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ 10,000 കോടി രൂപ മതിപ്പുചെലവ് വരുന്ന 23 നിര്‍ദ്ദേശങ്ങളാണുള്ളത്. അതിന്റെ ആദ്യഘട്ടമായുള്ള 10 പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തുടങ്ങുന്നത്. ഈ ബൃഹദ്പദ്ധതി നേരത്തേ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാക്കിയുള്ള 13 പദ്ധതികള്‍ക്ക് അനുമതി അടുത്ത ഘട്ടത്തില്‍ നല്‍കും. പദ്ധതിക്കാവശ്യമായ പണം ബജറ്റിന് പുറത്തുനിന്ന് കണ്ടെത്തും. വിവിധ ഏജന്‍സികളില്‍ നിന്ന് കടമെടുക്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കും. ഈ പദ്ധതികള്‍ക്ക് ടോള്‍ ബാധകമാകില്ല - അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ അനുമതി നല്‍കിയ പദ്ധതികള്‍ ഇവയാണ്:

* എന്‍.എച്ച്. ബൈപ്പാസില്‍ പാലാരിവട്ടം ഫൈ്‌ള ഓവര്‍ - 72.6 കോടി

* എന്‍.എച്ച്. 47 ബൈപ്പാസില്‍ വൈറ്റില ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 109 കോടി

* എന്‍.എച്ച്.47 ബൈപ്പാസില്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 80.2 കോടി

* എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചക്കരപ്പറമ്പ് ജങ്ഷനും ഇന്‍ഫോ പാര്‍ക്ക് ജങ്ഷനും തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍.എച്ച്. നാലുവരിപ്പാത നിര്‍മാണം - 412.82 കോടി.

* കൊല്ലം ബൈപാസ് - 267.16 കോടി

* ആലപ്പുഴ ബൈപാസ് - 255.75 കോടി

* കോഴിക്കോട് ബൈപാസ് - 145.5 കോടി

* എടപ്പാള്‍ ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 21 കോടി

* രാമപുരം, നാലമ്പലം ദര്‍ശനം റോഡ് - 67 കോടി

* കഞ്ഞിക്കുഴി, വെട്ടത്തുകവല - കറുകച്ചാല്‍ റോഡ് - 67.26 കോടി

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും-മുഖ്യമന്ത്രി




 സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന 111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് കണക്കിലെടുത്താണ് അവയെ അപ്‌ഗ്രേഡ് ചെയ്യുന്നത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടാവും. ഇതിന്റെ ചെലവിന്റെ 65 ശതമാനം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന എസ്.എസ്.എ. ഫണ്ടില്‍നിന്ന് ചെലവഴിക്കും. ബാക്കി 35 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും -മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ നിയോജകമണ്ഡലത്തിലും സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങുമെന്ന തീരുമാനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ പുല്ലൂര്‍, കാഞ്ഞിരടുക്കം എന്ന സ്ഥലത്ത് മൂന്നു കോഴ്‌സുകളോടെ സര്‍ക്കാര്‍ കോളേജ് അനുവദിച്ചു.

മലപ്പുറം ജില്ലയിലെ വേങ്ങര സര്‍ക്കാര്‍ കോളേജില്‍ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകള്‍ അനുവദിക്കാനും തീരുമാനിച്ചു.

നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും


നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും 

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നതാണ്. അത് പുനരാരംഭിക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും



തിരുവനന്തപുരം: ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയാണെങ്കിലും ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റവന്യൂ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ദിനാചരണവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി ഉള്ളവരില്‍ നിന്നും ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇ-ഗവേണസ് അടക്കമുള്ള കാര്യങ്ങളില്‍ റവന്യൂ വകുപ്പിന് നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പാലോട് രവി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റവന്യൂ, സര്‍വേ വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത: മുഖ്യമന്ത്രി  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി)  ശിലാസ്ഥാപനം പാലാ വലവൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ജോയി എബ്രഹാം എംപി, പാലാ നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജോസ് കെ. മാണി എംപി, മന്ത്രി കെ.എം. മാണി, വ്യവസായം ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ സമീപം.


പാലാ:  കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കേരളത്തിന് അനുവദിച്ച കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പാലായ്ക്കു സമീപം വലവൂര്‍ ഗ്രാമത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളത്തിന് ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറായതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാടു തൊഴില്‍ അവസരങ്ങളാണ് ഇതോടെ കേരളത്തിനു തുറന്നുകിട്ടുന്നത്.

കേരളത്തിന്റെ സ്ഥാപനങ്ങള്‍ കേന്ദ്രത്തിനു വിട്ടുനല്‍കാനും മടിയില്ല. വിട്ടുകൊടുത്ത ചില സ്ഥാപനങ്ങള്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ തൊപ്പിയിലെ പൊന്‍തൂവലാണു ട്രിപ്പിള്‍ ഐടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിയുടെ കഠിനാധ്വാനം കൊണ്ടാണിതു യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വലവൂരില്‍ ആയിരം കോടിയുടെ നിക്ഷേപമാണു വരുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഭാവി തലമുറയ്ക്കു വേണ്ടിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണിത്. കോട്ടയം ജില്ല വിദ്യാഭ്യാസ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം കഴിയുമ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമായി വലവൂര്‍ മാറും. ഐടി സാക്ഷരതയിലേക്ക് നമ്മള്‍ കടക്കുകയാണ്. താമസിയാതെ എല്ലാ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആമുഖ പ്രസംഗം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. കോട്ടയത്ത് ഒരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോയ് ഏബ്രഹാം എംപി പ്രസംഗിച്ചു.


2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  




തൃശൂര്‍ * നെല്ല്‌സംഭരണംവഴി കര്‍ഷകനു കിലോഗ്രാമിന് 20 രൂപയെങ്കിലും ലഭ്യമാക്കുകയാണു സര്‍ക്കാര്‍ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെമ്പൂക്കാവില്‍ നിര്‍മാണം ആരംഭിക്കുന്ന കാര്‍ഷിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണവില ഉയര്‍ത്തണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 18 രൂപയാണു നല്‍കുന്നത്. ഇതില്‍ നാലു രൂപ സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയാണ്.

കേന്ദ്രം സംഭരണവില വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തുക വര്‍ധിപ്പിക്കും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ഉല്‍പാദനം വര്‍ധിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ക്ഷീരകര്‍ഷകരുടെ ആനുകൂല്യം വര്‍ധിപ്പിച്ചതോടെ പാലുല്‍പാദനം വര്‍ധിച്ചു. റബറിനു വിലയിടിവു വന്നപ്പോള്‍ സംഭരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു കിലോ റബറിന് സംഭരണവില 10 രൂപ വര്‍ധിപ്പിച്ചു.

റബറിനു കിലോഗ്രാമിന് 17 രൂപ സംഭരണവില എത്തിക്കുന്നതും സര്‍ക്കാര്‍ ലക്ഷ്യമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ മാത്രമേ സാമ്പത്തിക കുതിപ്പ് സാധ്യമാകൂ. ഹൈടെക് കൃഷിസമ്പ്രദായത്തെ ജനങ്ങള്‍ താല്‍പര്യപൂര്‍വം ഉറ്റുനോക്കുന്നു. എട്ടു നിലയോടുകൂടി സമയബന്ധിതമായി കാര്‍ഷിക സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി മുഴുവന്‍ തുകയും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......


കേരളത്തിലെ സാധാരണകാരായ "ആം ആദ്മിയുടെ" നേതാവായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......

ബിഹാര്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയും സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി എത്തുന്നു. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം.

മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കാന്‍ കമ്പ്യൂട്ടര്‍ സെന്ററുകള്‍ തേടി നടക്കേണ്ട അവസ്ഥ ഒഴിവാക്കാം. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും മുഖ്യമന്ത്രിയുടെ പേരിലുള്ള ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായാല്‍ മാത്രം മതി. ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നതാണ് പുതിയ മൊബൈല്‍ ആപിനെപ്പറ്റി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചിന്തിക്കാന്‍ കാരണം.

മുഖ്യമന്ത്രിയുടെ പേരിലുള്ള http://www.keralacm.gov.in/ എന്ന വെബ് സൈറ്റില്‍ കിട്ടുന്ന എല്ലാ സേവനങ്ങളും പുതിയ ആപ്പിലും ലഭ്യമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതിപരിഹാരസെല്ലാണ് മറ്റൊരു പ്രത്യേകത. പരാതിയുടെ നിജസ്ഥിതി അറിയാന്‍ ട്രാക്കിങ്ങും ക്രമീകരിക്കും. മാര്‍ച്ച് 31-നകം ആപ് പ്രവര്‍ത്തനസജ്ജമാകും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.

ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ആപിനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. എന്നാല്‍, വിന്‍ഡോസ് ഉള്‍പ്പെടെയുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നതാകണം പുതിയ ആപെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.