UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജനുവരി 12, വ്യാഴാഴ്‌ച

planning board meeting cm (video)


   
planning board meeting _cm More

.

YouTube©
 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

mullapperiyar disscussin cm with tamil media (video)


   

 

mullapperiyar disscussin cm with tamil media More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

mass contact programme at kannur_interaction_CM (video)


   

 

mass contact programme at kannur_interaction_CM More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

mass contact programme Inauguration at kannur (video)


   
mass contact programme Inauguration at kannur More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Kerala state co operative bank award distribution (video)


   
Kerala state co operative bank award distribution_CM More

 

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

pambadi hospital meeting- visuals (video)


   

:

pambadi hospital meeting- visuals More

.

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

karimadom colony visit -cm (video)

karimadom colony visit -cm More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

nirbhaya meeting _CM (video)

:
nirbhaya meeting _CM More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Janasaparkam Thiruvananthapuram (video)


Janasaparkam Thiruvananthapuram. More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി

അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: അധികതസ്തിക കണ്ടെത്താനുള്ള ഉന്നതാധികാരസമിതിയുടെ പരിശോധനയുടെ പേരില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വന്നാണ് തീരുമാനം എടുക്കുക. ഒഴിവുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് മൂന്നാംപ്രാവശ്യവും സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ലിസ്റ്റ് നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ലിസ്റ്റ് നീട്ടുന്നത് ഗുണംചെയ്യില്ളെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. ലിസ്റ്റ് നീട്ടലുമായി ബന്ധപ്പെട്ട് പി.എസ്.സിയിലെ ചിലര്‍ നാണം കെട്ടിരുന്നു. അവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരം പ്രചാരണം. മൂന്ന് മാസം നിയമനം നടത്തരുതെന്ന് രഹസ്യനിര്‍ദേശം നല്‍കിയെന്ന പ്രതിപക്ഷനേതാവിന്‍െറ ആരോപണവും തെറ്റാണ്. ചെറുപ്പക്കാര്‍ക്ക് നീതി കിട്ടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കഴിഞ്ഞ നവംബര്‍ വരെ 40000 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഈ സര്‍ക്കാര്‍ വന്ന ശേഷം അധ്യാപക പാക്കേജ് അടക്കം 20000ത്തോളം പുതിയ തസ്തികകളില്‍ ശമ്പളം കിട്ടുന്ന സാഹചര്യമുണ്ടാക്കി. 10553 അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയതിന് പുറമെ കെ.എസ്.ആര്‍.ടി.സിയില്‍ 3386പേരെ സ്ഥിരപ്പെടുത്തി. വികലാംഗര്‍ക്കായി 1144 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസില്‍ 3000 ഒഴിവുകള്‍ (കമ്യൂണിറ്റി പൊലീസ് 740, പത്മനാഭസ്വാമി ക്ഷേത്രം ചുമതലക്ക് 233, വ്യവസായ സുരക്ഷക്ക് 500 അടക്കം) സൃഷ്ടിച്ചു. ഒരു നിയമനനിരോധവും നിലവിലില്ല. മാര്‍ച്ച് 31വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുല്ലപ്പെരിയാര്‍: മൂന്നാം കക്ഷിയായി കേന്ദ്രം അനിവാര്യമെന്ന് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമ്പോള്‍ ജലവിതരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപവത്കരിക്കുന്ന സംയുക്ത നിയന്ത്രണാധികാര സമിതിയില്‍ കേന്ദ്രത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ ഡാമിന് സംയുക്ത നിയന്ത്രണാധികാരം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ താന്‍ വിശദീകരിച്ചതിനെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ഒക്ടോബര്‍ 27ന് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജലവിതരണം സംബന്ധിച്ച സംയുക്ത നിയന്ത്രണാധികാരം വേണമെന്ന് വ്യക്തമാക്കിയിരുന്നു. അക്കാര്യമാണ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്നത്തെ സത്യവാങ്മൂലത്തില്‍ മൂന്നാംകക്ഷിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, ജലവിതരണ മേല്‍നോട്ടത്തിന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളെക്കൂടാതെ മൂന്നാംകക്ഷിയെന്ന നിലയില്‍ കേന്ദ്രവും വേണമെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ''പുതിയ ഡാമിന്റെ ജലവിതരണത്തിന് എന്തുകൊണ്ട് സ്വതന്ത്ര സമിതി ആയിക്കൂടാ എന്ന് ഉന്നതാധികാര സമിതി ചോദിച്ചു. അതിനെ എതിര്‍ത്താല്‍ നമ്മള്‍ക്ക് രഹസ്യ അജണ്ട ഉണ്ടെന്നു വരും. പുതിയ ഡാമില്‍ നിന്ന് കേരളം ജലം വിട്ടുനല്‍കുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും തമിഴ്‌നാടിന് സംശയമുണ്ട്. ആ സാഹചര്യത്തില്‍ സംയുക്ത നിയന്ത്രണ സമിതിയില്‍ കേരളവും തമിഴ്‌നാടും മാത്രം അംഗങ്ങളായാല്‍പ്പോരാ എന്നാണ് നമ്മളെടുത്ത നിലപാട്. നമ്മള്‍ വാക്ക് നല്‍കുന്നതുപോലെ അവര്‍ക്ക് വേണ്ടത്ര ജലം വിട്ടുകൊടുക്കുന്നുണ്ടെന്നത് ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ സാന്നിധ്യവും കൂടിയേ തീരൂ. അതുകൊണ്ടാണ് സ്വതന്ത്രസമിതിയില്‍ കേന്ദ്രവും വേണമെന്ന് കേരളം പറഞ്ഞത്. അതിനെച്ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ സ്ഥലത്ത് നമ്മള്‍ പണിയുന്ന ഡാമിന്റെ നിയന്ത്രണാധികാരം ആര്‍ക്കും വിട്ടുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. ജലവിതരണത്തിനാണ് സംയുക്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്'' - മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍: സംയുക്തസമിതി തീരുമാനിച്ചത് ഇടതു സര്‍ക്കാര്‍-മുഖ്യമന്ത്രി

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം അര്‍ഥമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടുണ്ടാക്കുമ്പോള്‍ ജലനിയന്ത്രണത്തിന് സംയുക്തസമിതിയാവാമെന്ന് ഇടതുസര്‍ക്കാര്‍ തീരുമാനിച്ചതാണ്.
സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍പ്രതിനിധി കൂടി ഉള്‍പ്പെട്ട സമിതിക്ക് തയ്യാറാണെന്ന് അറിയിച്ചു. സമിതിയില്‍ കേന്ദ്രം ഉള്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്? പ്രശ്‌നപരിഹാരത്തിന് അതു നല്ലതല്ലേ- മുഖ്യമന്ത്രി ചോദിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിസംഘത്തിന്റെ ധാരണ മറികടന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2010 ഒക്ടോബറില്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സംയുക്തസമിതിക്ക് തയ്യാറാണെന്ന് അന്നാണ് സുപ്രീംകോടതിയുടെ ഉന്നതാധികാരസമിതിയെ അറിയിച്ചത്. തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയെന്നുമാത്രം. എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടുന്ന സംയുക്തസമിതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംയുക്തസമിതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലും തര്‍ക്കമില്ല -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലുള്ള സ്ഥിതിഗതികളും സര്‍ക്കാറിന്റെ നിലപാടും ബന്‍സലിനെ ധരിപ്പിച്ചു. ഇരുസംസ്ഥാനങ്ങളുംതമ്മിലുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം ശ്രമിച്ചു. എന്നാല്‍ ഇതുവരെ തമിഴ്‌നാട് ഇതിനു തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. നിയമപരമായ പരിഹാരത്തിനുപകരം കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് കേരളം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമവ്യവസ്ഥയില്‍ വിശ്വാസക്കുറവുണ്ടായിട്ടല്ല. എന്നാല്‍ തീരുമാനം നീണ്ടുപോകുന്നു. നമ്മുടെ പ്രശ്‌നം സുരക്ഷയാണ്. തമിഴ്‌നാടിന് വെള്ളവും ലഭിക്കണം. പ്രശ്‌നത്തിന് എത്രയുംപെട്ടെന്ന് പരിഹാരമുണ്ടാവണമെന്നാണ് കേരളത്തിന്റെ ആഗ്രഹം. ഇതിന് ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും ഏതുസമയത്തും തയ്യാറാണ് -അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ തര്‍ക്കവും പിറവം ഉപതിരഞ്ഞെടുപ്പും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന അദ്ദേഹംതന്നെ പിന്‍വലിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഹൈക്കോടതിബെഞ്ച് സ്ഥാപിക്കുന്ന വിഷയം കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ചചെയ്തു. പൂര്‍ണതോതില്‍ ബെഞ്ച് പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ സര്‍ക്കുലര്‍ ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിശ്ചിതദിവസങ്ങളില്‍ സിറ്റിങ് നടത്തുന്ന രീതിയിലായിരിക്കും സര്‍ക്കുലര്‍ ബെഞ്ച്. ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുമായി ചര്‍ച്ചചെയ്തു. ഏലത്തിന്റെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ഇതിന് ഒരു പദ്ധതിയുണ്ട്. ഏലത്തിനുള്ള താങ്ങുവില ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രം അടിയന്തരനടപടിയെടുക്കണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടോമിന്‍ തച്ചങ്കരിയുടെ വിഷയത്തില്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് കണ്ടാലേ മറുപടി പറയാനാവൂ. കേന്ദ്രത്തില്‍നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമടങ്ങുന്ന സമിതിയുടെ ശുപാര്‍ശ. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍കാലാവധി തീര്‍ന്നപ്പോള്‍ പുതുതായി സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്-അദ്ദേഹം പറഞ്ഞു.

വിദേശമലയാളികളുടെ 74 ശതമാനവും സംസ്ഥാനസര്‍ക്കാറിന്റെ 26 ശതമാനവും ഓഹരിപങ്കാളിത്തത്തോടെ നോര്‍ക്ക ബാങ്ക് രൂപവത്കരിക്കും. ഇതിന്റെ അനുമതിക്ക് റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കും. പ്രവാസി മലയാളികളുടെ മക്കളുടെ ഉപരിപഠനാര്‍ഥം നോര്‍ക്ക സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2012, ജനുവരി 9, തിങ്കളാഴ്‌ച

ശ്രീധരനെ മാറ്റുന്ന പ്രശ്നമില്ല; മുഖ്യമന്ത്രി

ജയ്പൂര്‍: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാര്‍ ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്നമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീധരന്‍ സംസ്ഥാന ആസുത്രണ കമീഷനില്‍ അംഗമാണ്. അദ്ദേഹത്തിന്‍െറ പൂര്‍ണ സഹകരണവും നേതൃത്വവും പദ്ധതിക്ക് ഇപ്പോഴുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിന്‍്റെ ഭാഗമായുള്ള കേരളസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംരംഭകരുടെ നാടാക്കി മാറ്റുകയാണ് ലക്ഷ്യം-ഉമ്മന്‍ചാണ്ടി

ജയ്പൂര്‍: ശമ്പളം വാങ്ങുന്നവരുടെ നാട് എന്ന നിലയില്‍ നിന്ന് സംരംഭകരുടേയും വ്യവസായങ്ങളുടേയും നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നുണ്ട്. പത്തമാത് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന നിസ്തുലമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ നിന്നാണ് സ്വരൂപിക്കുന്നത്. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി പ്രവാസി മലയാളികളും നേരിടുന്നുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചില പദ്ധതികള്‍ തയാറാക്കി വരുകയാണ്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകുന്നവര്‍ക്ക് അദ്ദേഹം എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തു. മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടിക്ക് പുറമേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരും ഇന്ന് പങ്കെടുക്കും.

2012, ജനുവരി 5, വ്യാഴാഴ്‌ച

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: സഹകരണ മേഖലയുടെ നവീകരണത്തിനുള്ള വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നിക്ഷേപ സമാഹരണ അനുമതി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കേന്ദ്രത്തെ അറിയിക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും സഹകരണ മേഖലയുടെ ഉന്നമനം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നബാര്‍ഡ് വായ്പയ്ക്കുള്ള ഗ്യാരണ്ടിയുടെ കമ്മീഷന്‍ ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗ്യാരണ്ടി കമ്മീഷന്‍ തുക സര്‍ക്കാര്‍ ഓഹരിയാക്കാന്‍ ബാങ്ക് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കാര്‍ഷിക വായ്പ നിശ്ചിത സമയത്തിനുള്ളില്‍ തിരച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രാഥമിക ബാങ്കുകള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വി. എസ്. ശിവകുമാര്‍ വിതരണം ചെയ്തു.

ശ്രീധരന്‍ വേണം; ജപ്പാന്‍പണവും വേണം-മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഇ.ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം പണം മുടക്കാന്‍ തയ്യാറായ ജപ്പാന്‍ ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ശ്രീധരന്റെ നിര്‍ദേശവും ജപ്പാന്‍ ബാങ്കിന്റെ നിര്‍ദേശവും സമന്വയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ റെയിലില്‍ ഇ.ശ്രീധരന്റ പങ്കാളിത്തം സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. ശ്രീധരന്റെ പ്രാഗത്ഭ്യം കേരളത്തിന് കൂടിയേ തീരൂവെന്ന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ''കഴിഞ്ഞ ദിവസം കൂടി ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊച്ചി മെട്രോയുമായി ശ്രീധരന്‍ സഹകരിക്കില്ല എന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കൊച്ചി മെട്രോ, കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. വിവാദങ്ങളില്‍ കുടുക്കി അത് നഷ്ടപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാരിന് ആഗ്രഹമില്ല. ഇനിയും ഒന്നരക്കൊല്ലം അടിസ്ഥാന ജോലികള്‍ക്കായി ഡി.എം.ആര്‍.സിയുടെ ആള്‍ക്കാര്‍ കൊച്ചിയില്‍ തുടരുന്നുണ്ട്. അതിനിടയില്‍ കരാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. മെട്രോ എങ്ങനെ പണിയണമെന്ന് അഭിപ്രായം പറയാന്‍ ഞങ്ങളാരും വിദഗ്ധരല്ല. അതുകൊണ്ടാണ് ശ്രീധരന്‍ വേണമെന്ന് പറയുന്നത്. എന്നാല്‍ പദ്ധതിക്കായി വായ്പ തരുന്ന ജപ്പാന്‍ ബാങ്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള ടെന്‍ഡറാണ് അതിലൊന്ന്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് അവര്‍ വായ്പ തരുന്നത്. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് വായ്പയെടുത്താല്‍ ആ നിബന്ധനകള്‍ അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ശ്രീധരന് വ്യത്യസ്ത നിലപാടാണുള്ളതെങ്കിലും ഇത് രണ്ടുംകൂടി സമന്വയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. എന്തുതന്നെയായാലും ശ്രീധരന്‍, തന്റെ സേവനം കേരളത്തിന് വിട്ടുതരികയാണെങ്കില്‍ കൊച്ചി മെട്രോയെ സംബന്ധിച്ച് അദ്ദേഹത്തിന്‍േറതാവും അവസാന വാക്ക്''-മുഖ്യമന്ത്രി പറഞ്ഞു. പ്ലാനിങ് ബോര്‍ഡംഗം എന്ന നിലയില്‍ പന്ത്രണ്ടാം തീയതി ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തുമെന്നും അന്ന് ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെട്രോ പദ്ധതിയില്‍ അഴിമതി നടത്താന്‍ ശ്രീധരനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മറുപടി. അഞ്ചുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാഞ്ഞതെന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന്റെ വികസനകാര്യങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിരവധി മേഖലകളിലെ വിദഗ്ധര്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിജ്ഞാന കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സാം പിത്രോദ 25 ന് എത്തുന്നുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അലുവാലിയ 23 ന് എത്തുന്നുണ്ട്. 2030-ലേക്കുള്ള കേരളത്തിന്റെ വികസന നയം രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് ഈ മാസം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖം: നിയമവശം പരിഗണിച്ച് തീരുമാനിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കാര്യം നിയമവശങ്ങള്‍ പരിഗണിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടെന്‍ഡറില്‍ ഇനി ഒരു കമ്പനി മാത്രമാണ് രംഗത്തുള്ളതെങ്കിലും അത് അനുകൂലമാണെങ്കില്‍ മുന്നോട്ടുപോയാലെന്തെന്ന ആഗ്രഹമുണ്ട് . എന്നാല്‍ ഇതുസംബന്ധിച്ച് എല്ലാവശങ്ങളും പരിഗണിച്ചശേഷമേ തീരുമാനമെടുക്കൂ-മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

മുന്ദ്രാ പോര്‍ട്ടും വെല്‍സ്​പണ്‍ കണ്‍സോര്‍ഷ്യവുമാണ് നടത്തിപ്പിനുള്ള ടെന്‍ഡറില്‍ അവസാനം രംഗത്തുണ്ടായിരുന്നത്. ഇതില്‍ മുന്ദ്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതോടെ വെല്‍സ്​പണിന് മാത്രമായി യോഗ്യത. എന്നാല്‍ കേന്ദ്രത്തിന്റെ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല -തുറമുഖ വകുപ്പുമന്ത്രി കെ. ബാബു പറഞ്ഞു. ഒരാശങ്കയും ആവശ്യമില്ല. സര്‍ക്കാര്‍ നേരിട്ടാണ് തുറമുഖനിര്‍മാണം നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയായശേഷമേ നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയുടെ ആവശ്യം വരുന്നുള്ളൂ. അടിയന്തരമായി ഇത് തീരുമാനിക്കേണ്ട സാഹചര്യം ഇപ്പോഴില്ല -മന്ത്രി പറഞ്ഞു.

പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ചുമതല സംസ്ഥാന വിജിലന്‍സില്‍ നിന്നു മാറ്റി പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

താങ്കള്‍ പുതിയ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ നിര്‍മിക്കുകയാണല്ലോ എന്ന് സ്വന്തമായി കേസ് വാദിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് ജസ്റ്റിസ് ആലം ചോദിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

കേസെടുത്ത സമയത്ത് അന്നത്തെ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും പ്രതിയാക്കിയപ്പോള്‍ അന്നത്തെ ധനമന്ത്രിയെയും പ്രതിയാക്കുന്നതിന് എന്തായിരുന്നു തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചത് ശരിയായിരുന്നുവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ആലം ചൂണ്ടിക്കാട്ടി. ഹര്‍ജി കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി തുടര്‍ന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണന്താനത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

2012, ജനുവരി 4, ബുധനാഴ്‌ച

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി



തിരുവനന്തപുരം: നിര്‍ഭയ പദ്ധതിയുടെ നയം പത്തുദിവസത്തിനുള്ളില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ജനങ്ങളില്‍ നിന്നും സദ്ധസംഘടനകളില്‍ നിന്നും ലഭിച്ച പുതിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് നയം തയ്യാറാക്കേണ്ടത്.

സാമ്പത്തിക ബാധ്യതയുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കണം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുതെന്ന് നിര്‍ഭയ പദ്ധതിയുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പോലീസിന്‍്റെ സത്വരനടപടി ഉണ്ടാകണം. കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം, പുനരധിവാസ സൗകര്യം എന്നിവ അടിയന്തരമായി ഏര്‍പ്പെടുത്തണമെും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ മുതല്‍ ആരംഭിക്കാനും ട്രാഫിക്കിംഗിന്‍്റെ നിര്‍വചനം വിപുലപ്പെടുത്തി ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിര്‍ഭയയുടെ കരട്നയം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അവ കൂടി പരിഗണനയിലെടുത്ത് നയത്തിന് അന്തിമരൂപം നല്‍കും.

മന്ത്രിമാരായ അബ്ദു റബ്, ഡോ.എം. കെ. മുനീര്‍ എന്നിവരും സുഗതകുമാരി, സുനിതാ കൃഷ്ണന്‍, ലിഡാ ജേക്കബ്, കെ.ജയകുമാര്‍, ശാരദ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു

2012, ജനുവരി 3, ചൊവ്വാഴ്ച

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി

ചങ്ങനാശേരി: വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് എന്‍.എസ്.എസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 135 ാമത് മന്നം ജയന്തിസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്‍െറ പ്രാധാന്യം മനസ്സിലാക്കുന്നെന്നും നീതിപൂര്‍വകമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് പിരിക്കാന്‍ ഭൂരിപക്ഷമാനേജ്മെന്‍റുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കം ചെയ്യാന്‍ കാലതാമസം ഉണ്ടായതില്‍ കുറ്റബോധമുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നടപടി തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനാല്‍ നടക്കാതെ പോകുകയായിരുന്നു. അതിനാല്‍ അഞ്ചുവര്‍ഷം വൈകി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങള്‍ ന്യായമായതുകൊണ്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികല വിദ്യാഭ്യാസ നയമാണ് ഇപ്പോഴത്തേതെന്നും ഇത് തിരുത്തണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥ മേധാവിത്വമാണ് വകുപ്പില്‍ നടമാടുന്നതെന്ന് പറഞ്ഞ് മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമര്‍ശവുമുയര്‍ത്തി. വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിയിട്ടില്ളെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടീച്ചേഴ്സ്ബാങ്ക് സംബന്ധിച്ച വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

2012, ജനുവരി 2, തിങ്കളാഴ്‌ച

New Year Greetings (video)

:
New Year Greetings More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

brahmapuram- cm's byte with report (video)

:
brahmapuram- cm's byte with report More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

global nrk meet cm byte with REPORT (video)


global nrk meet cm byte with REPORT More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

police canteen inauguration (video)

police canteen inauguration More
.
YouTube

state credit seminar (video)

state credit seminar_CM More
YouTube

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കും -മുഖ്യമന്ത്രി

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കും -മുഖ്യമന്ത്രി



തിരുവനന്തപുരം: മേഖലാതലത്തില്‍ സ്ഥാപിക്കുന്ന മാലിന്യസംസ്കരണ പ്ളാന്‍റുകളില്‍ ആദ്യത്തേത് എറണാകുളത്തെ ബ്രഹ്മപുരത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റ് പ്ളാന്‍റുകള്‍. വികേന്ദ്രീകരണ രീതിയിലുള്ള മാലിന്യസംസ്കരണമാണ് സര്‍ക്കാര്‍ നയം.

ബ്രഹ്മപുരത്ത് 10 ഏക്കറിലാണ് പ്ളാന്‍റ് സ്ഥാപിക്കുന്നത്. കൂടാതെ ഗ്രീന്‍ ബെല്‍റ്റിനായി 10-15 ഏക്കര്‍ കൂടി വേണ്ടിവരും. മാലിന്യംകൊണ്ടുവരുന്ന വാഹനങ്ങള്‍ പൂര്‍ണമായും അടച്ചുറപ്പുള്ളതായിരിക്കണം. ഇവ ആവശ്യത്തിനില്ളെങ്കില്‍ വാങ്ങും.
വികേന്ദ്രീകരണ മാലിന്യസംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഫ്ളാറ്റുകള്‍ക്ക് ധനസഹായം നല്‍കും. ഒരു യൂനിറ്റിന് 500 രൂപ നല്‍കും. 15,000 രൂപയാണ് കുറഞ്ഞത് നല്‍കുക. കുറ്റമറ്റ രീതിയില്‍ എവിടെയും സ്ഥാപിക്കാവുന്ന യൂനിറ്റുകളാണ് ഇതെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഇവ സ്ഥാപിക്കും.

തിരുവനന്തപുരത്ത് മേഖലാപ്ളാന്‍റ് എവിടെയാണ് സ്ഥാപിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

ടെന്‍ഡര്‍ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല -മുഖ്യമന്ത്രി

ടെന്‍ഡര്‍ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോക്ക് ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നത് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്‍െറ നിര്‍ദേശമാണെന്നും അന്തിമതീരുമാനമായിട്ടില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇ. ശ്രീധരനുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയുമായി സഹകരിക്കണമെന്നും ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ളെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല അസി. ഗ്രേഡ് നിയമനം റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. അഴിമതി നടത്തി ജോലിക്ക് കയറിയ ഒരാളും ഈ സര്‍ക്കാറിന്‍െറ കാലത്ത് രക്ഷപ്പെടില്ല. കഴിഞ്ഞ സര്‍ക്കാര്‍ അപ്പീല്‍ പോയതിലൂടെ ഗുരുതര തെറ്റാണ് ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇതിന് സമാധാനം പറയണം. സര്‍ക്കാര്‍ ഖജനാവിലെ എത്ര ലക്ഷം ഇതിനായി കളഞ്ഞുവെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

22,000ത്തിലേറെ ഒഴിവുകളിലേക്ക് ഏപ്രില്‍ 30നകം നിയമനം നടത്തണം -മുഖ്യമന്ത്രി

22,000ത്തിലേറെ ഒഴിവുകളിലേക്ക് ഏപ്രില്‍ 30നകം നിയമനം നടത്തണം -മുഖ്യമന്ത്രി



തിരുവനന്തപുരം: പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലേക്കും ഏപ്രില്‍ 30നകം അഡൈ്വസ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ 41,260 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19,109 ഒഴിവുകളിലേക്കാണ് അഡൈ്വസ് ലഭിച്ചത്. ബാക്കി 22,151 ഒഴിവുകളിലേക്കുള്ള അഡൈ്വസ് വേഗം ലഭ്യമാക്കണം.
അഡൈ്വസ് ചെയ്യാത്ത തസ്തികകളില്‍ റാങ്ക്ലിസ്റ്റ് ഇല്ലാത്തതാണെങ്കില്‍ തയാറാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ലിസ്റ്റുള്ളതാണെങ്കില്‍ ഉടന്‍ അഡൈ്വസ് തരണം. കഴിഞ്ഞ സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ട വികലാംഗ സംവരണത്തിലേക്കുള്ള നിയമനവും വേഗം പൂര്‍ത്തിയാക്കണം. മൂന്ന് ശതമാനമാണ് വികലാംഗര്‍ക്ക് സംവരണം അനുവദിച്ചിട്ടുള്ളത്. 2005 മുതലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതടക്കം ഒഴിവുകളെല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31ന് ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും നേരത്തെ കണ്ടെത്തി പി.എസ്.സിയെ അറിയിക്കണം. വീഴ്ചവരുത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കും.

ഏപ്രില്‍ 30ന് 500ഓളം ലിസ്റ്റുകളുടെ കാലാവധിയാണ് അവസാനിക്കുന്നത്. പിന്‍വാതില്‍ നിയമനത്തില്‍ സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാല്‍ വ്യവസ്ഥാപിത മാര്‍ഗത്തില്‍ നിയമനം നടത്തണം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത തസ്തികകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലിസ്റ്റ് തയാറാക്കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും സര്‍ക്കാറിന്‍െറ ആവശ്യപ്രകാരം ലിസ്റ്റ് നീട്ടിയതില്‍ സന്തോഷമുണ്ട്. തനിക്കെതിരെ പ്രമേയം പാസാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സി പ്രമേയം പാസാക്കാന്‍ പാടില്ളെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. താന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. സ്ഥാനത്തിരിക്കുമ്പോള്‍ ചില കടമകളുണ്ട്. തൊഴില്‍രഹിതരുടെ വികാരമാണ് പ്രകടിപ്പിച്ചത്. റാങ്ക്ലിസ്റ്റ് തയാറായിട്ടുണ്ടെങ്കില്‍ കാലാവധി നീട്ടണമെന്ന് പറഞ്ഞിട്ടില്ല. പെന്‍ഷന്‍ ഏകീകരണം കൊണ്ടുവന്നതിനാല്‍ ഏപ്രില്‍ ഒന്നിനുശേഷമേ നിയമനം നടത്താന്‍ കഴിയൂ. ആ സമയത്ത് ലിസ്റ്റില്ളെങ്കില്‍ ആരാണ് സമാധാനം പറയുക. ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാറിന്‍െറ പ്രതിനിധിയായതിനാല്‍ ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെടേണ്ടിവന്നു. പിന്നാക്ക ജില്ലകളിലടക്കം നിരവധി ഒഴിവുകള്‍ നികത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുദര്‍ശനം എക്കാലത്തും വഴികാട്ടി -മുഖ്യമന്ത്രി

ഗുരുദര്‍ശനം എക്കാലത്തും വഴികാട്ടി -മുഖ്യമന്ത്രി

വര്‍ക്കല: ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനങ്ങള്‍ മാനവരാശിയെ കോര്‍ത്തിണക്കുന്നതും അത് എക്കാലത്തും മനുഷ്യന് വഴികാട്ടിയുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 79ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധ്യാത്മികതയും സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും സമന്വയിപ്പിച്ചുള്ളതാണ് ഗുരുവിന്‍െറ ദര്‍ശനം. ഈശ്വരവിശ്വാസത്തിലും സാമുദായിക സാമൂഹിക സൗഹാര്‍ദത്തിലും അധിഷ്ഠിതമാണത്. അതുകൊണ്ടാണ് കാലം ചെല്ലുംതോറും ഗുരുദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. ‘ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്’ എന്ന അദ്ദേഹത്തിന്‍െറ മന്ത്രം ഏതുകാലത്തെയും മനുഷ്യന് വെളിച്ചം പകരുന്നതാണ്. ഭാവി മുന്‍കൂട്ടി കണ്ട ഗുരു സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. 80 വര്‍ഷം മുമ്പാണ് ഗുരു ശുചിത്വത്തിന്‍െറ പ്രസക്തി എടുത്തുപറഞ്ഞത്. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്.

കേരളത്തിന്‍െറ നവോത്ഥാനത്തില്‍ അനിഷേധ്യ സ്ഥാനമാണ് ഗുരുവിനുള്ളത്. ഗുരു ഒരു സമുദായത്തിന്‍െറ മാത്രം സ്വത്തല്ല മറിച്ച് സമൂഹത്തിനാകെ മാര്‍ഗദര്‍ശനം നല്‍കുന്ന വികാരമാണ്. അതിനാല്‍ ശിവഗിരിയും കേരളത്തിന്‍െറ വികാരമാണ്. ശിവഗിരിയുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കാനുള്ളതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

കൊടകര: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരിങ്ങാലക്കുട രൂപതയുടെ കീഴില്‍ കൊടകര പുലിപ്പാറക്കുന്നില്‍ ആരംഭിക്കുന്ന സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്‍െറ ഉദ്ഘാടനം കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2003ല്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടായി. എന്നാല്‍ സ്വാശ്രയ മേഖലയിലെ തര്‍ക്കങ്ങളും സമരങ്ങളും വിവാദങ്ങളും മൂലം ഈ രംഗത്ത് ഏറെ മുന്നോട്ടുപോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. അഡ്മിഷന്‍ സമയം വരെ കാത്തുനില്‍ക്കാതെ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ നടത്തി സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഫീസ് ഘടന, പ്രവേശം എന്നിവ സംബന്ധിച്ച് സമവായമുണ്ടാക്കി ശാന്തമായ അന്തരീക്ഷം ഉന്നതവിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന ഏതുമാറ്റവും സമവായത്തിലൂടെയാകണം. അല്ളെങ്കില്‍ അത് തര്‍ക്കത്തിനിടയാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വ്യക്തിശുചിത്വത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സാമൂഹികശുചിത്വത്തില്‍ ഏറെ പിന്നിലാണ്. പട്ടണങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും മാലിന്യപ്രശ്നം രൂക്ഷമാണ്. തന്‍െറ വീട്ടിലെ മാലിന്യങ്ങള്‍ അയല്‍വാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുന്ന രീതിയാണ് ഇന്നുള്ളത്. മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ ടെക്നോളജി ഉപയോഗിക്കണം.വീടുകളിലും വിദ്യാലയങ്ങളിലും ഓഫിസുകളിലുമെല്ലാം മാലിന്യസംസ്കരണത്തിന് വികേന്ദ്രീകൃതയൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യശാലകള്‍ സംബന്ധിച്ച പഞ്ചായത്തീരാജ് നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പുകളുടെ നിര്‍വഹണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാന്‍ ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി മദ്യനിരോധന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഈ വാഗ്ദാനം നല്‍കിയത്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അതിന് ആവശ്യമായ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയുടെ ദോഷഫലങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന മൂന്ന് പുസ്തകം മദ്യനിരോധന സമിതി അംഗങ്ങള്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നല്‍കിയിരുന്നു.

മദ്യനിരോധന സമിതിയുടെ നിവേദനത്തിലെ ആവശ്യ പ്രകാരം അഞ്ച് അംഗീകൃത തൊഴിലാളികളും ചെത്താന്‍ 50 തെങ്ങുകളും ഉണ്ടെങ്കിലേ കള്ള്ഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാവൂ എന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി എക്സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കുന്ന കാര്യം പരിഗണിക്കും. മദ്യശാലകളുടെ എണ്ണം ക്രമാനുഗതമായി കുറക്കാനുള്ള നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിവേദക സംഘത്തെ അറിയിച്ചു.

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല


തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍െറ ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്‍േറത് ഉദാസീന നിലപാടല്ല. ഈ നിലപാട് ദൗര്‍ബല്യമല്ല,ശക്തിയാണ്. ന്യായം മാത്രം പറയുന്നതാണ് നമ്മുടെ ശക്തി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തമിഴ്നാട് മുമ്പ് സമ്മതിച്ച ഡാമിന്‍െറ ബലക്ഷയം മുന്‍നിര്‍ത്തിയുള്ള ആവശ്യമാണ് ‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജല’മെന്ന നമ്മുടെ മുദ്രാവാക്യം.യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത വിശ്വാസം പുലര്‍ത്തുകയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും.ഇതേ നിലപാട് തന്നെയാണ് ഡി.എം.കെ പ്രസിഡന്‍റ് കരുണാനിധിക്കും. തമിഴ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ ധാരണകളാണ് അവര്‍ക്ക്.കരുണാനിധിയും ഇതാണ് വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നാണ് തന്‍െറ കത്തിന് അദ്ദേഹം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്.

ഇന്ന് കൊടുക്കുന്നത് പോലെ ജലം തമിഴ്നാടിന് തുടര്‍ന്നും കൊടുക്കുമെന്ന വാഗ്ദാനം കേരളത്തിലെ ഏതെങ്കിലും സംഘടനയോ ഒരു വ്യക്തി പോലുമോ എതിര്‍ത്തിട്ടില്ളെന്ന് തമിഴ്നാട് കണക്കിലെടുക്കേണ്ടതാണ്.കേരളത്തിന്‍െറ ആത്മാര്‍ഥത കാണാതെ പോകുന്നതില്‍ പ്രയാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.