UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

pravasi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
pravasi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഡിസംബർ 14, ഞായറാഴ്‌ച

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്



മാലദ്വീപില്‍ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. 

തിരുവനന്തപുരത്തുള്ള മാലദ്വീപ് കോണ്‍സലിനെ നാളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയചന്ദ്രന്റെ മോചനം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. മാലെയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷണറോടും പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

മാസങ്ങള്‍ക്കു മുന്‍പു തന്നെ ജയചന്ദ്രന്റെ ഭാര്യ ജ്യോതിയും സുഹൃത്തുക്കളും ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരുമായും ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് മോചനം വൈകുന്നതെന്നാണ് കരുതിയത്. ഇത്രയും നീണ്ടുപോയ സ്ഥിതിക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു വേണ്ടതു ചെയ്യുമെന്നു  ജയചന്ദ്രന്റെ അമ്മ ജാനകിയമ്മയ്ക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികയ്ക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങള്‍ക്കും കര്‍മ സമിതി ഭാരവാഹികള്‍ക്കും ഒപ്പമാണ് ബന്ധുക്കള്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഉദാസീനതയാണ് പ്രശ്‌നം വഷളാക്കിയതെന്നു ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ട് ഒന്‍പതു മാസമായിട്ടും അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും ഇതോടൊപ്പം നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. 

2014, നവംബർ 26, ബുധനാഴ്‌ച

നഴ്‌സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം

നഴ്‌സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം -മുഖ്യമന്ത്രി



തിരുവനന്തപുരം: ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന 29 മലയാളി നഴ്‌സുമാരെ രക്ഷിക്കുവാന്‍വേണ്ട നടപടികള്‍ ത്വരപ്പെടുത്തുവാന്‍ ലിബിയയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രിക്കയച്ച കത്തിനോടൊപ്പം നഴ്‌സുമാരുടെ പേരും പാസ്‌പോര്‍ട്ട് നമ്പരും മുഖ്യമന്ത്രി കൈമാറി.

ലിബിയയിലെ ഇന്ത്യന്‍ അംബാസഡറോട് ഈ വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. നഴ്‌സുമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അംബാസഡര്‍ സ്വീകരിച്ചുകഴിഞ്ഞു. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി അടിയന്തരമായി ബന്ധപ്പെടാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2014, നവംബർ 20, വ്യാഴാഴ്‌ച

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും –മുഖ്യമന്ത്രി



512 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു


തിരുവനന്തപുരം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ തിരികെ എത്തിച്ചതുകൊണ്ട് മാത്രം സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം അവസാനിക്കുന്നില്ളെന്നും അവര്‍ക്ക് സാമൂഹിക, സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ വിദേശമലയാളികളുടെ സഹകരണത്തോടെ കുറേപ്പേര്‍ക്ക് തൊഴില്‍നല്‍കി. വിദേശജോലിക്കായി നൈപുണ്യം നല്‍കാനുള്ള മാര്‍ഗങ്ങള്‍ പുരോഗമിക്കുകയാണ്. കടക്കെണിയില്‍പെട്ട് വീടുംകുടുംബവും നഷ്ടപ്പെടുന്ന ദുരവസ്ഥ ആര്‍ക്കും വരില്ല. ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഷപ് പെരേര ഹാളില്‍ നടന്ന ചടങ്ങില്‍ പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക സി.ഇ.ഒ സുദീപ്, ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗള്‍ഫിലെ നഴ്സിങ് പ്രവേശപരീക്ഷക്ക് വേണ്ട തയാറെടുപ്പുകള്‍ നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

പരീക്ഷ പാസാകാന്‍ വേണ്ട മാനസിക, അക്കാദമിക് പരിശീലനമാണ് നല്‍കുക. വ്യക്തിഗത അഭിമുഖത്തിലൂടെ നഴ്സുമാരെ തരംതിരിക്കും. അക്കാദമിക മികവിന്‍െറ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വിവിധ ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ 512 നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ 450ഓളം പേരെ ഇന്ത്യയിലും വിദേശത്തുമായി നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി.യു.എ.ഇ യിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍.എം.സി ഗ്രൂപ്, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ പ്രതിനിധികളാണ് അഭിമുഖത്തിനായി എത്തിയത്.

നഴ്സുമാരുടെ നൂറിലേറെ ഒഴിവുകളാണ് അല്‍ അഹല്യ ഗ്രൂപ്പിന്‍െറ ആശുപത്രികളിലുള്ളത്. 220 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേരരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് 80 പേരെയും അല്‍-അബീര്‍, യൂനിവേഴ്സല്‍ ഗ്രൂപ്പുകളിലേക്ക് 100 പേരെ വീതവുമാണ് പരിഗണിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിലായിരിക്കും അഭിമുഖം.

യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍


യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍- മുഖ്യമന്ത്രി





തിരുവനന്തപുരം: യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവസംരംഭകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും തടസ്സങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എന്റര്‍പ്രണേഴ്‌സ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംരംഭകര്‍ കേരളത്തിന്റെ മണ്ണില്‍ വിജയം നേടണം. ഇതിനായി ഇവര്‍ക്ക് ആവശ്യമുള്ള സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കും. പ്രതികൂല സാഹചര്യം അതിജീവിച്ചാണ് പലരും വിജയം നേടുന്നത്. നമ്മുടെ യുവാക്കള്‍ മറുനാട്ടില്‍ പോയാണ് ജീവിക്കുന്നത്. ഇവരെ ഇവിടെത്തന്നെ നിലനിര്‍ത്തണം- അദ്ദേഹം പറഞ്ഞു.


2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

ബാംഗ്ലൂര്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വാഹനവുമായെത്തുന്നവരെ നികുതിയുടെ പേരില്‍ പീഡിപ്പിക്കുന്ന സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണിത്. കേരളത്തിലെയും കര്‍ണാടകത്തിലെയും ഗതാഗതവകുപ്പ് സെക്രട്ടറിമാര്‍ തിങ്കളാഴ്ച ബാംഗ്ലൂരില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ബാംഗ്ലൂരില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍നിന്ന് വാഹനവുമായെത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ട് വിവിധ സംഘടനകള്‍ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കര്‍ണാടക ഗതാഗത വകുപ്പുമന്ത്രി രാമലിംഗറെഡ്ഢിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഗതാഗത വകുപ്പ് സെക്രട്ടറിയുമായും സംസാരിച്ചു. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തെ കാലാവധി അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും. ബാംഗ്ലൂരില്‍ താമസിക്കുന്ന മാതാപിതാക്കളെ കാണാന്‍ നാട്ടില്‍നിന്ന് മക്കളടക്കമുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് ഒരു മാസം നഗരത്തില്‍ തങ്ങാനുള്ള സൗകര്യം സര്‍ക്കാര്‍ അനുവദിക്കണം. ബന്ധുക്കളെ കാണാനും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വാഹനവുമായി നഗരത്തിലെത്തുന്നവരില്‍നിന്ന് 15 വര്‍ഷത്തേക്ക് നികുതി ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആജീവനാന്ത നികുതിതന്നെ മാറ്റണമെന്നാണ് അഭിപ്രായം. മൂന്ന് വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്കോ നികുതി അടയ്ക്കാനുള്ള സൗകര്യം ഉണ്ടാവണം. ഈ രണ്ട് നിര്‍ദേശങ്ങളാണ് കേരള സര്‍ക്കാര്‍ കര്‍ണാടകത്തിനുമുന്നില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ നോര്‍ക്കയ്ക്ക് കഴിയുന്നതും വേഗം സ്വന്തം ഓഫീസ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന പരിശോധനയില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ കേരള സമാജം, കെ.എം.സി.സി. എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. കര്‍ണാടകത്തിലെ ഗതാഗതനിയമം കഴിഞ്ഞ ഫിബ്രവരിയില്‍ ഭേദഗതി ചെയ്തതിന് ശേഷമാണ് അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കിയത്. നേരത്തെ അന്യസംസ്ഥാന വാഹനങ്ങള്‍ക്കുള്ള ഇളവ് മൂന്ന് മാസമായിരുന്നെങ്കിലും ഇത് ഒരു മാസമായി ചുരുക്കുകയായിരുന്നു. ആറ്് മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയാണ് ചുമത്തുന്നത്.

2014, ജൂലൈ 30, ബുധനാഴ്‌ച

ലിബിയയില്‍ കുടുങ്ങിയവര്‍ക്കായി നോര്‍ക്കയുടെ കോള്‍സെന്റര്‍

ലിബിയയില്‍ കുടുങ്ങിയവര്‍ക്കായി നോര്‍ക്കയുടെ കോള്‍സെന്റര്‍

തിരുവനന്തപുരം: ലിബിയയില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിനായി 24 മണിക്കൂര്‍ നോര്‍ക്ക റൂട്‌സ് കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിയവരുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ഫോണ്‍നമ്പര്‍, തൊഴിലുടമയുടെ വിശദാംശങ്ങള്‍ എന്നിവ ബന്ധുക്കള്‍ നോര്‍ക്ക റൂട്‌സിന് കൈമാറണം. കോള്‍സെന്റര്‍ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പര്‍) വിദേശത്തുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 0091-471-2333339.

2014, ജൂൺ 1, ഞായറാഴ്‌ച

ആറന്മുള വിമാനത്താവളം:സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി

ആറന്മുള വിമാനത്താവളം:സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കേണ്ടത് കെ.ജി.എസ്. കമ്പനിയാണ്. കമ്പനി അനുകൂല വിധി സമ്പാദിച്ചുവന്നാല്‍ വിമാനത്താവള നിര്‍മാണത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് നിന്നുള്ള അഷീനയാണ് മുഖ്യമന്ത്രിയോട് ആറന്മുള വിമാനത്താവളത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചത്.

പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയാല്‍ വികസനത്തിനു സര്‍ക്കാര്‍ എതിരല്ല. . ആറന്മുള പദ്ധതി കൊണ്ടു വന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. അവരുടെ കാലത്താണ് വയലുകള്‍ നികത്തിയത്. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഒരുതുണ്ട് വയല്‍ പോലും വിമാനത്താവളത്തിനായി നികത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

ഉമ്മന്‍ ചാണ്ടിയുടെ തമിഴ്‌ 'സിംപ്ലിസിറ്റി!

കെട്ടുകാഴ്‌ചകളുടേയും പ്രഭാപൂരങ്ങളുടേയും അകമ്പടിയില്ലെങ്കില്‍ തമിഴകത്തെ തെരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്ക്‌ കൊഴുപ്പുണ്ടാവില്ല. പ്രകടനപരതയാണ്‌ ഇവിടത്തെ രാഷ്‌ട്രീയക്കാരന്റെ അസ്ഥിത്വത്തിന്റെ മാറ്റുരയ്‌ക്കുന്നത്‌. സാധാരണക്കാരനു കയറിച്ചെല്ലാന്‍ കഴിയാത്ത മേഖലയാണ്‌ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയം. ഗ്ലാമറിന്റെ കത്തിവേഷങ്ങളാണ്‌ സര്‍വത്ര. അതുകൊണ്ടാണ്‌ സിനിയുടെ മടിത്തട്ടില്‍ രാഷ്‌ട്രീയം പടര്‍ന്നുപന്തലിച്ചത്‌. എന്നാല്‍ രാഷ്‌ട്രീയത്തിലെ ഗ്ലാമര്‍ കണ്ടു പകച്ചുനില്‍ക്കുന്ന തമിഴ്‌ജനതയുടെ മുന്നില്‍ സാധാരണക്കാരനായ ഒരു മുഖ്യമന്ത്രി എത്തിയപ്പോള്‍ അത്ഭുതങ്ങളുടെ കുത്തൊഴുക്കായി.

ആര്‍ഭാടങ്ങളില്ലാതെ, കൊടിതോരണങ്ങളും കൊട്ടുവാദ്യങ്ങളുമില്ലാതെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കന്യാകുമാരിയിലും കോയമ്പത്തൂരിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോള്‍ ജനം അന്തംവിട്ടുപോയത്‌ അവര്‍ തമിഴകത്തെ താരപരിവേഷം കണ്ടുമടുത്തതിനാലാണ്‌. ഡിഎംകെക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നടി കുശ്‌ബുവിനുപോലും ആയിരക്കണക്കിനു പൊലീസ്‌അകമ്പടിയാണെന്നോര്‍ക്കണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ്‌ ബന്തവസ്‌ ഏതാനും പൊലീസുകാരില്‍ ഒതുങ്ങി. ഇതു കണ്ടിട്ടാണ്‌ തമിഴിലെ ഒരു പ്രമുഖപത്രം എഴുതിയത്‌- ആശ്ചര്യം, ആനാല്‍ ഉണ്മൈ! (ആശ്ചര്യം, എന്നാല്‍ സത്യം!) ഇതൊക്കെ തമിഴകത്തെ രാഷ്‌ട്രീയക്കാര്‍ കണ്ടു പഠിക്കേണ്ടതാണെന്നും ആ പത്രം തട്ടിവിട്ടു. ചായക്കടയുടെ മുന്നിലിരുന്നു പത്രംവായിച്ച ഒരു തമിഴ്‌ കണ്‍സ്‌ട്രക്ഷന്‍തൊഴിലാളി പറഞ്ഞു, 'പാരുങ്കെ, എന്നാ സിംപ്ലിസിറ്റി!'

ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന്‌ അഭിമാനിക്കുന്ന ജയലളിതക്കും കരുണാനിധിക്കും വമ്പിച്ച സുരക്ഷയാണ്‌ ഏര്‍പ്പാടാക്കിയിരിക്കുന്നത്‌. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളിലാണ്‌ പുരട്‌ശ്ചിത്തലൈവി (വിപ്ലവനായിക) ജയലളിതയുടെ തെരഞ്ഞെടുപ്പുപ്രചാരണ 'പയനം'. കരിമ്പൂച്ചകളുടെ വലയമില്ലെങ്കില്‍ ഒരിഞ്ചുനീങ്ങാനാവില്ല. പക്ഷേ സാധാരണക്കാരില്‍ സാധാരണക്കാരനായി ഉമ്മന്‍ചാണ്ടി കന്യാകുമാരിയില്‍ വന്നിറങ്ങിയപ്പോള്‍ ചിലര്‍ രഹസ്യം പറഞ്ഞു, 'ഇത്‌ കേരളാ മുതല്‍ അമൈച്ചറല്ലൈ. അവരുടെ ഡ്യൂപ്പുതാന്‍.' (ഇതു കേരളാമുഖ്യമന്ത്രിയല്ല, അങ്ങോരുടെ ഡ്യൂപ്പാണ്‌ കേട്ടാ!). വമ്പന്‍ സ്റ്റേജുകളോ സന്നാഹങ്ങളോ ഇല്ല. കരിമ്പൂച്ചകളില്ല. പതാകയുമായി നില്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍മാത്രം. പലസ്ഥലങ്ങളിലും ജനം അദ്ദേഹത്തെ സാകൂതം നോക്കിനില്‍ക്കുന്നു.

കോയമ്പത്തൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഉമ്മന്‍ചാണ്ടി എത്തിയതും ഇതേ രീതിയിലായിരുന്നു. മാത്രമല്ല മലയാളത്തില്‍ 'പേശി' വോട്ടുചോദിക്കുകയും ചെയ്‌തു. (അടുത്തകാലത്ത്‌ ഔദ്യോഗികവാഹനം താമസിച്ചപ്പോള്‍ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍നിന്ന്‌ ടാക്സി കാറിൽ സെക്രട്ടേറിയേറ്റിലേക്ക്‌പോയ മുഖ്യമന്തിയുടെ നടപടി തമിഴ്‌ജനതക്ക്‌ അവിശ്വസനീയമായിരിക്കാം!)

എന്തായാലും പലരിലും ഉമ്മന്‍ചാണ്ടിയുടെ പ്രാചരണരീതി അത്ഭുതങ്ങള്‍ വാരിക്കോരിയിട്ടു. പ്രാചരണം ബഹളമയമായില്ലെങ്കില്‍ വോട്ടുകിട്ടില്ല എന്ന ദ്രാവിഡനേതാക്കന്മാരുടെ അഹന്തക്ക്‌ സ്വന്തം പ്രവര്‍ത്തനത്തിലൂടെ പ്രഹരമേല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. ആര്‍ഭാടം സൃഷ്‌ടിച്ച്‌ പ്രചാരണം നടത്തുന്ന തമിഴകത്തെ നേതാക്കള്‍ ഇതു കണ്ടുപഠിക്കണമെന്ന്‌ തമിഴ്‌ പത്രം എഴുതിയത്‌ അതിനാലാണ്‌.


കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടി വാഴ്‌ക...

കോയമ്പത്തൂര്‍: ഓരോ പ്രധാന ജങ്ഷനിലും പോലീസിന്റെ റോഡ് ബ്ലോക്ക്. ഒരു ഡിവൈ.എസ്.പി.യുടെയും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ 80ഓളം വരുന്ന പോലീസ്സുരക്ഷ. പൈലറ്റിനും അകമ്പടിക്കും വാഹനങ്ങളുടെ നിര. കോയമ്പത്തൂരിലെ വഴിയോരത്ത് ചോദ്യങ്ങളത്രയും ആരാണീ വി.ഐ.പി. എന്നുമാത്രമായിരുന്നു. കേരള മുതല്‍ അമൈച്ചര്‍ ഉമ്മന്‍ ചാണ്ടിയെന്ന് മറുപടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. പ്രഭുവിനുവേണ്ടിയുള്ള പ്രചാരണത്തിനായാണ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച കോയമ്പത്തൂരിലെത്തിയത്. അഞ്ചുലക്ഷത്തോളം മലയാളികളുള്ള നഗരത്തില്‍ പൊരിഞ്ഞ ഉച്ചവെയിലത്ത് മൂന്നിടത്ത് പൊതുയോഗങ്ങള്‍. ഗണപതിയിലും കവുംപാളയത്തും ഉക്കടത്തും. എല്ലായിടത്തും കേരള മുഖ്യമന്ത്രിയെ കാത്ത് വന്‍ജനക്കൂട്ടം. മലയാളത്തില്‍ കാര്യങ്ങളെല്ലാം വിശദീകരിച്ച് പൊടുന്നനെ അദ്ദേഹം കൈയടിവാങ്ങി. കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ പതാകകളും ചിഹ്നവുമേന്തിയ പ്രവര്‍ത്തകര്‍ വന്‍ ആരവത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ശ്രവിച്ചത്. ആട്ടവും പാട്ടുമായി വനിതാപ്രവര്‍ത്തകരും പ്രചാരണത്തിന് കൊഴുപ്പേകി.

രാവിലെ 8.30ഓടെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടി നേരെ വിശ്രമസ്ഥലത്തേക്ക്. പ്രഭാതഭക്ഷണശേഷം രാമനാഥപുരം രൂപതാധ്യക്ഷനെ നേരില്‍ക്കാണാന്‍ പുറപ്പെട്ടു. രാമനാഥപുരം ഹോളി ട്രിനിറ്റി പള്ളിയില്‍ ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് അദ്ദേഹത്തെ സ്വീകരിച്ചു. പള്ളിയോട് തൊട്ടുചേര്‍ന്നുള്ള ബിഷപ്‌സ് ഹൗസില്‍ പത്തുമിനിറ്റ് സംഭാഷണം.

നേരെ സിദ്ധാപുതൂര്‍ അയ്യപ്പക്ഷേത്രത്തിലേക്ക്. അവിടെ ക്ഷേത്രം പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.പി. പ്രഭാകരന്‍, സെക്രട്ടറി കെ. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സിദ്ധാപുതൂര്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തിരുപ്പൂര്‍ കേരളസമാജം ഭാരവാഹികള്‍ കാണാന്‍നില്‍ക്കുന്നു. കഴിഞ്ഞവര്‍ഷം തിരുപ്പൂരിലെ കോയമ്പാളയത്ത് പീഡനത്തിനിരയായ ബാലികയുടെ കുടുംബവുമുണ്ട്. കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. ഇനി അവിടെ നില്‍ക്കാന്‍ ഭയമാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യണം...

തിരഞ്ഞെടുപ്പ് കഴിയട്ടെ, വിഷയത്തില്‍ ഇടപെടാമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. വാഹനവ്യൂഹം ഗണപതിയിലേക്ക്.
ഗണപതി ബസ്സ്റ്റാന്‍ഡില്‍ പ്രചാരണവാഹനത്തില്‍ ഏണസ്റ്റ് പോള്‍ കത്തിക്കയറുന്നു. സ്ഥാനാര്‍ഥി ആര്‍. പ്രഭുവും ഇവിടെ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനക്കൂട്ടത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള്‍ വരുന്നത് തനിക്ക് ഗുണകരമാണെന്ന് പ്രഭു പ്രത്യാശിച്ചു. കേരള മുതല്‍അമൈച്ചര്‍ നിങ്ങളെ നേരില്‍ക്കാണാന്‍ ഉടനെത്തുമെന്ന് അറിയിപ്പ്. തൊട്ടുപിന്നാലെ പോലീസ്വാഹനങ്ങള്‍ ജങ്ഷനിലേക്ക് ഇരമ്പി. വാഹനത്തില്‍നിന്ന് തിരക്കിനിടയിലൂടെ ഉമ്മന്‍ചാണ്ടിയെ പ്രചാരണജീപ്പിലേക്ക് കയറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെട്ടു. ഷാള്‍ അണിയിക്കലിന്റെ ബഹളം. തുടര്‍ന്ന്, രണ്ട് മൈക്രോഫോണ്‍ കൈയിലെടുത്ത് ഉമ്മന്‍ചാണ്ടി സംസാരിക്കുന്നു. ആദ്യം പതിഞ്ഞ താളത്തില്‍. പ്രഭുവിന്റെ സ്ഥാനാര്‍ഥിത്വം എന്തുകൊണ്ട് എന്നുള്ള വിശദീകരണം, പിന്നാലെ മോദിക്കും ബി.ജെ.പി.ക്കുമെതിരായ കടന്നാക്രമണം.

15 മിനിറ്റിനുള്ളില്‍ ഗണപതിയിലെ യോഗം അവസാനിച്ചു. നേരെ കവുണ്ടംപാളയത്തേക്ക്. അവിടെയും റോഡിനിരുവശവും വന്‍ ജനക്കൂട്ടം. ഉമ്മന്‍ചാണ്ടിയെത്തിയതോടെ ഗതാഗതം സ്തംഭിച്ച അവസ്ഥ. പ്രസംഗത്തില്‍ പറയുന്നത് ഏതാണ്ട് ഒരേകാര്യങ്ങള്‍. കവുണ്ടംപാളയത്തുനിന്ന് കോവില്‍മേട്ടില്‍ അനൂപ് ആന്റണിയുടെ വീട്ടിലേക്ക്. കോയമ്പത്തൂരില്‍ ശനിയാഴ്ച ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനത്തിന്റെ സാരഥിയായിരുന്നു യൂത്ത്‌കോണ്‍ഗ്രസ്സുകാരനായ അനൂപ്. ചെറിയ റിഫ്രഷ്‌മെന്റ്. ഇവിടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമെല്ലാം ഒപ്പംനിന്ന് ഫോട്ടോ.


ബ്രൂക്ക്‌ബോണ്ട് റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേക്കാണ് ഇനി യാത്ര. അവിടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ പ്രഭാഷണത്തിനില്ലെന്ന് മുഖ്യമന്ത്രി. ഇവിടെയും ഇത്തിരിനേരം കുശലാന്വേഷണം. പള്ളിയില്‍നിന്ന് ഗാന്ധിപുരം നൂറടി റോഡിലെ സി.എം.എസ്. ഹാള്‍. അവിടെ എഫ്.സി.എം.എ.യുടെ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ദീപംതെളിച്ചു. പ്രസിഡന്റ് എം.സി. ജോസഫിന്റെയും സെക്രട്ടറി എം.ആര്‍. ദാസിന്റെയും നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇവിടെ കേരള മുഖ്യമന്ത്രിയെ ഷാളണിയിച്ച് ആദരിക്കാന്‍ നീണ്ട ക്യൂ. സ്ഥാനാര്‍ഥിയുടെ മകന്‍ വിക്രമും അവരിലൊരാളായി. ഷാളണിയിക്കല്‍ 20 മിനിറ്റിലേറെ നീണ്ടു.

ഉച്ചവെയിലത്തും ഉക്കടത്ത് ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയെ കാത്ത് വലിയ ജനക്കൂട്ടം. പാട്ടും നൃത്തവുമൊക്കെയുണ്ട്. നേതാവെത്തിയപ്പോള്‍ അണികളുടെ ആവേശം അണപൊട്ടി. പ്രചാരണവാഹനത്തിലേക്ക് കയറാന്‍ തിക്കും തിരക്കും.

ഒരുകണക്കിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഇവിടെയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി എടുത്തുപറഞ്ഞാണ് പ്രസംഗം. ബി.ജെ.പി.യെയും മോദിയെയും കണക്കിന് പ്രഹരിക്കുന്നുമുണ്ട്. ഓരോവാക്കിനും ജനം കൈയടിക്കുന്നു. 

ഉക്കടത്തെ യോഗം അവസാനിപ്പിച്ചശേഷം ബൈപ്പാസ്വഴി റേസ്‌കോഴ്‌സില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഓഫീസിലേക്ക്. അവിടെ തമിഴ്ചാനലുകളടക്കം വന്‍ മാധ്യമപ്പട കേരള മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. തിരഞ്ഞെടുപ്പും രാഷ്ട്രീയവുംവിട്ട് മുല്ലപ്പെരിയാറും നദീജലവും കേരളത്തില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നതായുള്ള എന്‍.ഐ.എ. റിപ്പോര്‍ട്ടും ഒക്കെ ചോദ്യങ്ങളായി വന്നു. എല്ലാറ്റിനും ശാന്തമായി ഇംഗ്ലീഷില്‍ത്തന്നെ മറുപടി. കേരളത്തില്‍ യു.ഡി.എഫ്. മികച്ചവിജയം നേടുമെന്ന് ആത്മവിശ്വാസത്തോടെയുള്ള പറച്ചില്‍. തമിഴ്‌നാടുമായി എക്കാലത്തും കേരളം നല്ലബന്ധത്തിലാണെന്ന് ആവര്‍ത്തിക്കല്‍.

പത്രസമ്മേളനം കഴിഞ്ഞ് സ്ഥാനാര്‍ഥിക്കൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഉച്ചഭക്ഷണം. വിശ്രമിക്കാന്‍പോലും നേരമില്ലാതെ നേരെ എയര്‍പോര്‍ട്ടിലേക്ക്. അവിടെനിന്ന് തിരുവനന്തപുരം ഫ്ലൈറ്റ് പിടിക്കണം. എന്നിട്ട് റോഡുമാര്‍ഗം വൈകീട്ട് നാഗര്‍കോവിലില്‍ എത്തണം. ഉമ്മന്‍ചാണ്ടിയെന്ന കോണ്‍ഗ്രസ്സുകാരന് വിശ്രമമില്ല...

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനായി കേരള സര്‍ക്കാര്‍ പദ്ധതികളാവിഷ്കരിച്ചു. പ്രവാസികാര്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്‍്റെ പ്രവാസി കേരളീയകാര്യ വകുപ്പ് (നോര്‍ക്ക) ആണ് നിയമ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എത്തിക്കാന്‍ നടപടികള്‍ തുടങ്ങിയത്.

‘സ്വപ്ന സാഫല്യം’, ‘പ്രവാസി നിയമ സഹായ സെല്‍’ എന്നീ പേരുകളിലുള്ള രണ്ട് പദ്ധതികളുമായാണ് സര്‍ക്കാര്‍ സഹായങ്ങള്‍ വരുന്നത്. 

തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികളുടെ സഹായത്തോടെ നിയമ സഹായം നല്‍കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ‘പ്രവാസി നിയമ സഹായ സെല്‍. സര്‍ക്കാര്‍ സഹായം വഴി ജയില്‍ മോചിതരാകുന്നവര്‍ക്ക് സൗജന്യവിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകള്‍ വഹിക്കുന്ന മറ്റൊരു പദ്ധതി യാണ് 'സ്വപ്ന സാഫല്യം'.
കൂടാതെ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ പല കാരണങ്ങളാല്‍ അഭയം തേടി വരുന്ന മലയാളി സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരുടെ യാത്ര അടക്കമുള്ള ചെലവുകള്‍ വഹിക്കാനും പദ്ധതിയില്‍ പരിപാടിയുണ്ട്. ഇതിന് ചില നിബന്ധനകളുണ്ട്. ജയിലില്‍ കഴിയുന്ന പ്രവാസിയുടെ കുടുംബത്തിന്‍്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. ഇത് തെളിയിക്കാന്‍ ബന്ധപെട്ട വില്ളേജ് ഓഫീസറുടെ സാക്ഷ്യപത്രം കുടുംബം ഹാജരാക്കണം. തൊഴില്‍ വിസയില്‍ പോയവര്‍ക്ക് മാത്രമാണ് സഹായത്തിന് അര്‍ഹത. സന്ദര്‍ശക,ഹജ്ജ് ,ഉംറ വിസകളില്‍ പോയി ജയിലില്‍ അകപ്പെട്ടവര്‍ സഹായം ലഭിക്കില്ല. കുറ്റകൃത്യങ്ങളില്‍ പെട്ട് വിദേശ രാജ്യങ്ങളില്‍ മുമ്പ് ജയില്‍ വാസം അനുഭവിച്ചവരും സഹായത്തിന് അര്‍ഹരല്ല. വിദേശ കോടതികള്‍ വിധിക്കുന്ന ദിയ മണി, കണ്ടുകെട്ടല്‍, റിക്കവറി തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ക്കും ഈ പദ്ധതി വഴി സഹായം ലഭിക്കില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
ബന്ധുക്കള്‍ക്കു പുറമെ നോര്‍ക്ക അംഗീകാരമുള്ള മലയാളി സംഘടനകള്‍ക്കോ സാമൂഹിക പ്രവര്‍ത്തകര്‍ക്കോ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കോ ഗുണഭോക്താവിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗുണഭോക്താവിന്‍റെ പാസ്പോര്‍ട്ട് പകര്‍പ്പും, കോടതി വിധിയുടെ പകര്‍പ്പും,കുറ്റ കൃത്യത്തിന്‍്റെ സ്വഭാവം, തുടങ്ങിയ കാര്യങ്ങള്‍ വെച്ച് നോര്‍ക്കയുടെ വിവിധ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 

നിയമസഹായം ലഭിക്കാതെ ദീര്‍ഘകാലമായി ജയില്‍ക്കഴിയുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് പദ്ധതി സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറക്കും. വിദേശതൊഴില്‍ തേടുന്നവര്‍ക്ക് അതതുരാജ്യത്തെ നിയമവ്യവസ്ഥയില്‍ അവബോധമുണ്ടാക്കാനും പ്രവാസികള്‍ക്കാവശ്യമായ നിയമോപദേശം നല്‍കാനും പദ്ധതിയില്‍ ഉദ്ദേശമുണ്ട്.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും - മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: എയര്‍കേരള പദ്ധതിക്ക് തടസ്സമാകുന്ന രണ്ട് വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) 800 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ചു വര്‍ഷത്തെ പരിചയവും സ്വന്തമായി 20 വിമാനങ്ങളും ഉണ്ടെങ്കിലേ രാജ്യാന്തര സര്‍വീസിന് അനുമതി നല്‍കൂ എന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ രണ്ട് വ്യവസ്ഥകളും മാറ്റുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ കേരള ആരംഭിക്കണമെന്നത് ഗള്‍ഫ് മലയാളികളുടെ ശക്തമായ ആവശ്യമാണ്. പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെയും ആഗ്രഹം.

അടിസ്ഥാന സൗകര്യ വികസന രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഞായറാഴ്ച തുടങ്ങുകയാണ്. കോഴിക്കോട്, തിരുവനന്തുപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്ന ലക്ഷ്യം വേഗത്തില്‍ യാഥാര്‍ഥ്യമാക്കും. വികസന രംഗത്ത് 'സിയാല്‍ മോഡല്‍' ഇന്ത്യയില്‍ അറിയപ്പെടുന്ന വികസന മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി കെ. ബാബു യോഗത്തില്‍ അധ്യക്ഷനായി. ഗോള്‍ഫ് കോഴ്‌സിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തില്‍ പ്ലാന്റ് ക്വാറന്റൈന്‍ യൂണിറ്റ് അനുവദിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. വര്‍ണ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്കും മറ്റും ഇത് ഏറെ സഹായകമാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മെഗാവാട്ട് സോളാര്‍ പവര്‍ ജനറേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പുതിയ ഡ്യൂട്ടിഫ്രീ വെയര്‍ഹൗസിന്റെ ഉദ്ഘാടനം മന്ത്രി കെ.എം. മാണിയും സിയാല്‍ ഗോള്‍ഫ് അക്കാദമിയുടെ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും നിര്‍വഹിച്ചു. ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനം മന്ത്രി അനൂപ് ജേക്കബ്ബും സിയാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ട്രെയ്‌നിങ് സെന്റര്‍ കെ.പി. ധനപാലന്‍ എം.പി.യും ഉദ്ഘാടനം ചെയ്തു.

(Posted on: 02 Feb 2014)

2014, ജനുവരി 22, ബുധനാഴ്‌ച

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ 




മലയാളി നഴ്സുമാര്‍ക്കെതിരെ ആം ആദ്മി നേതാവ്‌ കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപെട്ട് കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തില്‍ പറയുന്നു.

വംശീയവും ലൈംഗികച്ചുവയുള്ളതുമായ രീതിയില്‍ മലയാളി നഴ്‌സുമാരെ അവഹേളിച്ചതിനോട് ആം ആദ്മി പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്. മലയാളി നഴ്‌സുമാരുടെ സേവന സന്നദ്ധതയും ആത്മാര്‍ത്ഥതയും ലോകത്തെവിടെയും പ്രശംസിക്കപ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളി നഴ്‌സുമാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് നടത്തിയ വംശീയ അധിക്ഷേപം പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

"നമ്മളൊക്കെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേഴ്സുമാരാണ് ശ്രുശ്രൂഷിക്കാന്‍ വരാറുള്ളത്. അവര്‍ കറുത്ത് പെടച്ചവരാണ്. അതുകൊണ്ട് ചികിത്സയില്‍ കഴിയുമ്പോള്‍ അവരെ കണ്ടാല്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതുകൊണ്ട് നമ്മള്‍ അവരെ 'സിസ്റ്റേഴ്സ്' എന്ന് വിളിക്കുന്നു. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കാണാന്‍ സുന്ദരികളാണെന്നും അതിനാല്‍ അവരെ കണ്ടാല്‍ ചില വികാരങ്ങളൊക്കെ തോന്നുമെന്നുമായിരുന്നു കുമാര്‍ വിശ്വാസ് പറഞ്ഞത്." 2008 ല്‍ റാഞ്ചിയിലെ നാഷ്ണല്‍ ഇന്‍സ്റിറ്റൂട്ട് ഓഫ് ഫൌണ്ടറി ആന്റ് ഫോര്‍ത്ത് ടെക്നോളജി സംഘടിപ്പിച്ച കാവ്യ സന്ധ്യയിലായിരുന്നു കുമാര്‍ വിശ്വാസിന്റെ വിവാദ പരാമര്‍ശം. ഈ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വൈറലായിരുന്നു. കുമാര്‍ വിശ്വാസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സംഭവം വിവാദമായതോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

 

ഷാര്‍ജ *അനധികൃത താമസക്കാരെ ഒഴിവാക്കുന്നതിന് സൗദിയില്‍ നിതാഖാത്ത് പദ്ധതി  നടപ്പിലാക്കിയതുമൂലം ഇന്ത്യക്കാര്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സൗദിയിലെ തൊഴില്‍ പ്രശ്‌നം സംബന്ധിച്ച് ഒട്ടേറെ ആശങ്കകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നു. എന്നാല്‍, അതു മുഴുവനും ശരിയല്ല. സൗദിയില്‍ നിന്ന് കുറേപ്പേര്‍ തിരിച്ചുവരുമെന്നത് യാഥാര്‍ഥ്യമാണ്. താമസ കുടിയേറ്റ രേഖകളില്ലാതെ അവിടെ കഴിയുന്നവര്‍ തിരിച്ചുവരേണ്ടി വരും. ഒരു രാജ്യത്ത് നിയമം നടപ്പിലാക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ നമുക്ക് സാധിക്കില്ല. പ്രായോഗികമായി അത് ശരിയുമല്ല. നമ്മള്‍ വസിക്കുന്ന രാജ്യത്തെ നിയമം പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ നയതന്ത്ര-സുഹൃദ്-വാണിജ്യ ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിതാഖാത്ത്  മൂലം നമ്മുടെ ആളുകള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കഠിനമായി ശ്രമിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ തിരിച്ചുവരുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള നടപടികളുമായി നാം മുന്നൊരുക്കം നടത്തണമെന്നാണ് സൗദിയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.  തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് അഞ്ചംഗ നിയമസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. 

 

ഉന്നത സംസ്‌കാരവും ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പ്രവാസി മലയാളികള്‍ എവിടെയും രാജ്യത്തിന് അഭിമാനകരമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മലയാളികള്‍ യുഎഇക്ക് നല്‍കിവരുന്ന സംഭാവനകള്‍ എടുത്തുപറയുകയുണ്ടായി. മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ സംസ്‌കാരവും പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊണ്ട് ആ രാജ്യത്തെ സ്‌നേഹിച്ചു കഴിയണം. മലയാളികള്‍ അത് പാലിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് ഷെയ്ഖ് മുഹമ്മദ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

 

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നോര്‍ക്ക സെല്‍ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ചയ്ക്കകം സെല്‍ പ്രവര്‍ത്തനമാരംഭിക്കും. എയര്‍ കേരളയ്ക്കുള്ള നിയമ തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. പ്രവാസി സര്‍വേ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ആരംഭിച്ചു. നാട്ടിലെ ആധാര്‍കാര്‍ഡ് വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രവാസി ആധാര്‍കാര്‍ഡ് വിതരണം ആരംഭിക്കും. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ഷാര്‍ജ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ഔഖാഫ് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി, കെ. ബാലകൃഷ്ണന്‍  പ്രസംഗിച്ചു

 

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

 

ദുബൈ: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ടീകോമി


നോട് നിര്‍ദേശിച്ചു. ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങിന് താന്‍ വരുമെന്നും അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. ആവശ്യമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതി വിലയിരുത്താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ദുബൈ ഹോള്‍ഡിങ് സി.ഇ.ഒയും ടീകോം ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിങ് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസറുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി എന്നിവര്‍ സമീപം

വ്യാഴാഴ്ച ദുബൈയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യോഗ തീരുമാനങ്ങളെ കുറിച്ച് ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിയോടും ടീകോം അധികൃതരോടും ചോദിച്ചു. വിശദാംശങ്ങള്‍ ശ്രദ്ധിച്ചുകേട്ട അദ്ദേഹത്തോട് 18 മാസത്തിനകം ആദ്യ ഘട്ടത്തിലെ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് 18 മാസം നീട്ടുന്നതെന്ന് ചോദിച്ചു. സാധ്യമായത്ര വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.
ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ശൈഖ് മുഹമ്മദിനെ ഉമ്മന്‍ചാണ്ടി ക്ഷണിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും ആവശ്യമെങ്കില്‍ അതിന് മുമ്പുതന്നെ താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തുമെന്ന് പറയുകയും ചെയ്തു.
സ്മാര്‍ട്ട് സിറ്റിക്ക് പുറമെ കേരളത്തില്‍ ദുബൈയുടെ മറ്റൊരു പദ്ധതിയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ കാര്യത്തില്‍ ദുബൈ സര്‍ക്കാറിന്റെ എല്ലാ സഹകരണവും ശൈഖ് മുഹമ്മദ് ഉറപ്പുനല്‍കി.


മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലിയും അഭയവും നല്‍കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന യു.എ.ഇ സര്‍ക്കാറിന് ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു. യു.എ.ഇയുടെ വിവിധ മേഖലകളിലെ വികസനത്തില്‍ ഇവിടെയുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സേവനത്തെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. മലയാളികളുടെ കഠിനാധ്വാനം അദ്ദേഹം പ്രത്യേകം പരമാര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഇന്ത്യയിലെ ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ കേട്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.


എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ കൂടെ ഹോട്ടല്‍ ലോബിയില്‍ വരികയും മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചെയ്തു. ഫോട്ടോക്ക് പോസ് ചെയ്തും തമാശ പറഞ്ഞും എല്ലാവരുടെയും സ്നേഹം നേടിയാണ് മടങ്ങിയത്. 


ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ഉണ്ടായിരുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ദുബൈ ഹോള്‍ഡിങ് സി.ഇ.ഒയും ടീകോം ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിങ് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസറുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, സ്മാര്‍ട്ട് സിറ്റി എം.ഡി. ഡോ. ബാജു ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീനുമുണ്ടായിരുന്നു.

നിവേദനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഉമ്മന്‍ചാണ്ടി

കൈത്താങ്ങായി കെ.സി. ജോസഫ്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനങ്ങള്‍ സ്വീകരിക്കുന്നു

ദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് നീണ്ട കവറുമായി ഒരു കൈ ഉയര്‍ന്നു. വീണ്ടും ഒരു കൈ. പിന്നെ, കൈകളുടെ എണ്ണം വര്‍ധിച്ചു. നിമിഷങ്ങള്‍ക്കകം ഉയര്‍ത്തിപ്പിടിച്ച കവറുകളുമായി നൂറുകണക്കിന് പേര്‍ വേദിയിലേക്ക് നീങ്ങി.

തിരക്ക് നിയന്ത്രണാതീതമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വളഞ്ഞു. എല്ലാവര്‍ക്കും തങ്ങളുടെ നിവേദനം നല്‍കണം. ഉമ്മന്‍ചാണ്ടിയുടെ മുന്നിലെ പ്ളാസ്റ്റിക് ട്രേ നിറഞ്ഞപ്പോള്‍ ഒഴിപ്പിച്ച് വീണ്ടും വെച്ചു. പക്ഷേ, നിവേദന പ്രവാഹത്തില്‍ ട്രേ മുങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ പോലും പറ്റാത്ത അവസ്ഥയായി. രക്ഷയില്ലെന്നായപ്പോള്‍ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് രംഗത്തുവന്നു. അദ്ദേഹം വേദിയുടെ മുന്നിലേക്ക് വന്ന് ജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. രണ്ടു വഴികളിലൂടെ ഒഴുകിയ നിവേദന പ്രവാഹം വേദിയില്‍ മഹാപ്രവാഹമായപ്പോള്‍ അതില്‍ നിറഞ്ഞത് പാവപ്പെട്ട പ്രവാസികളുടെ കണ്ണീരും പരിഭവങ്ങളുമായിരുന്നു.

ആരുടെയും നിവേദനം നഷ്ടപ്പെടില്ലെന്നും എല്ലാം താന്‍ നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുമെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി ആവശ്യമായവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍, ഓഡിറ്റോറിയത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴും തന്നെ വളഞ്ഞ ജനക്കൂട്ടത്തിനിടയില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ സാധിക്കാതെ പലപ്പോഴും വിഷമിച്ച ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ സംഘാടകര്‍ അല്‍പം ബലപ്രയോഗം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അക്ഷരാര്‍ഥത്തില്‍ ജനകീയ മേളയായി. 300ലേറെ പരാതികള്‍ ലഭിച്ചു.

അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് വൈ.എ. റഹീം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി


ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി

അബൂദബി: നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരവധി പേര്‍ ഇങ്ങനെ പലതരം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇതില്‍ പലരും ജയിലില്‍ അകപ്പെടുന്നു. അതിനാല്‍ ഇത്തരം തട്ടിപ്പ് തടയാന്‍ നടപടിയുണ്ടാകും. കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും അബൂദബിയില്‍ ഒ.ഐ.സി.സി ഗ്ളോബല്‍ മീറ്റ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം അറിയിച്ചു.


നല്ല ജോലിയും ശമ്പളവും പ്രതീക്ഷിച്ച് നാട്ടില്‍നിന്ന് നിരവധി പേര്‍ ഗള്‍ഫിലെത്തുന്നു. പക്ഷേ, ഇതില്‍ പലരെയും ചില സംഘങ്ങള്‍ വഞ്ചിക്കുന്നതാണ്. ഇവിടെ എത്തിയ ശേഷമാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് അവര്‍ക്ക് മനസ്സിലാവുക. അതേസമയം, പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു ജോലിയോ താമസ സൗകര്യമോ ലഭിക്കാതെ ദുരിതത്തിലാകും. നമ്മുടെ നാട്ടുകാര്‍ തന്നെയാണ് ഇത്തരം വ്യക്തികളെ ഗള്‍ഫിലെത്തിച്ച ശേഷം വഞ്ചിക്കുന്നത്.


പലതരം തട്ടിപ്പിന് ഇരയായ നിരവധി പേര്‍ ജയിലിലുണ്ട്. നിസ്സാര കേസുകളില്‍ കുടുങ്ങിയാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. അതേസമയം, വഞ്ചിക്കപ്പെട്ട പലരും ജോലിയോ താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ നട്ടംതിരിയുകയാണ്. ഇത്തരം ഒരു പരാതിയാണ് ഷാര്‍ജയില്‍ തന്‍െറ മുന്നിലെത്തിയത്.


ഈ അവസ്ഥ ഒഴിവാക്കാന്‍ കര്‍ശന നിയമം നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വിമാന ടിക്കറ്റ് നല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍ തയാറാണ്.


യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യു.എ.ഇയിലെ മലയാളികളെ പ്രശംസിച്ചപ്പോള്‍ ഏറെ അഭിമാനം തോന്നി. കഠിനാധ്വാനവും വിശ്വാസ്യതയും സംരംഭ താല്‍പര്യവുമാണ് മലയാളികളുടെ പ്രധാന ഗുണങ്ങളായി ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞത്. ഈ ഗുണങ്ങളും പ്രശംസയും എന്നും കാത്തുസൂക്ഷിക്കാന്‍ സാധിക്കണം-ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, എന്‍.എം.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി.ആര്‍. ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് പുഷ്കര്‍ സ്വാഗതവും കെ.എച്ച്. താഹിര്‍ നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

അബൂദബി: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍നഹ്യാനുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് അബൂദബിയിലെ പാലസിലായിരുന്നു ചര്‍ച്ച.
ഉമ്മന്‍ചാണ്ടിക്ക് ശൈഖ് നഹ്യാന്‍ ഉച്ചവിരുന്ന് നല്‍കി. തുടര്‍ന്നാണ് ഇരുവരും അല്‍പസമയം ചര്‍ച്ച നടത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ മികച്ച ബന്ധവും യു.എ.ഇയുടെ പുരോഗതിയില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെ പങ്കും ചര്‍ച്ചാവിഷയമായി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരും സന്നിഹിതരായി.


വ്യാഴാഴ്ച ദുബൈയില്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടിരുന്നു. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് അദ്ദേഹം എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്‍െറ ഓഫിസിലെത്തിയത്. ചര്‍ച്ചക്കുശേഷം ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിക്കൊപ്പം ഹോട്ടല്‍ ലോബിയിലെത്തി മലയാളി മാധ്യമ പ്രവര്‍ത്തകരെ കണ്ടു. അതേസമയം, യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായും മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയിരുന്നു.

 

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഷാര്‍ജയില്‍ വ്യാഴാഴ്ച

ഷാര്‍ജ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടി. നാട്ടില്‍ 14 ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗള്‍ഫ് രാജ്യങ്ങളിലും ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ പ്രേരിപ്പിച്ചത്. 

വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന അനേകം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മികച്ച നേട്ടമായിരുന്നു. നിസ്സഹായരായ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമെത്തിക്കാനും ജനസമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞിരുന്നു. ഗള്‍ഫിലെ ഭരണപക്ഷ അനുകൂല സാംസ്‌കാരിക സംഘടനകളുടെ നിരന്തര അഭ്യര്‍ത്ഥനയും മുഖ്യമന്ത്രിയെ ഗള്‍ഫ് രാജ്യങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിലേക്കെത്തിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാം.

ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി യു.എ.ഇയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. രണ്ടാം തവണ മുഖ്യമന്ത്രി ആയ ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ആദ്യ യു.എ.ഇ സന്ദര്‍ശനം കൂടിയാണിത്. മുഖ്യമന്ത്രിയെ പരാതി ബോധിപ്പിക്കാനുള്ളവര്‍ മുന്‍കൂട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

2012, നവംബർ 18, ഞായറാഴ്‌ച

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇയില്‍ രണ്ട് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടെ അനധികൃതമായി താമസിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ സഹായങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

വിസ കാലാവധിക്ക് ശേഷം യു.എ.ഇയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് 2012ഡിസംബര്‍ നാലു മുതല്‍ 2013 ഫെബ്രുവരി മൂന്നു വരെ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാന്‍ യു.എ.ഇ സര്‍ക്കാര്‍ ഇളവനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹകരണവും നല്‍കുന്നതാണ്. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ വലിയൊരു ശതമാനം മലയാളികള്‍ ആയതിനാല്‍ ഈ ആനുകൂല്യത്തിന്റെപ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് മലയാളികള്‍ക്കാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

എയര്‍കേരള ഒരു വര്‍ഷത്തിനകം

എയര്‍കേരള ഒരു വര്‍ഷത്തിനകം


എയര്‍കേരള വിമാന കമ്പനി യാഥാര്‍ഥ്യമാക്കാന്‍ പ്രവാസികളില്‍ നിന്ന് 10,000 രൂപ വീതമുള്ള ഷെയറുകള്‍ പിരിക്കാന്‍ എമര്‍ജിങ് കേരളയോടനുബന്ധിച്ച് ലെമെറിഡിയനില്‍ വെള്ളിയാഴ്ച ചേര്‍ന്ന എയര്‍കേരള ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമനിച്ചു. പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിബന്ധനകളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതിയുടെ സാധ്യതാ പഠനം എത്രയും വേഗം സമര്‍പ്പിക്കാന്‍ എയര്‍ കേരള മാനേജിങ് ഡയരക്ടര്‍ കൂടിയായ സിയാല്‍ എം.ഡി വി.ജെ കുര്യനെയും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചുമതലപ്പെടുത്തി. എയര്‍ കേരളക്ക് അനുമതി നേടിക്കൊടുക്കുന്നതിനായി പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണാന്‍ എയര്‍കേരള ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി യോഗം ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി.


അഞ്ച് വിമാനങ്ങളോടെ തുടക്കത്തില്‍ 200 കോടി രൂപ മുതല്‍ മുടക്കിയാവും എയര്‍കേരള നിലവില്‍ വരിക. ബജറ്റ് എയര്‍ലൈന്‍ ആയിട്ടാവും എയര്‍കേരള സര്‍വീസ് നടത്തുക. പ്രവാസികള്‍ക്കിടയില്‍ സ്വന്തം വിമാനകമ്പനി എന്ന വികാരം ഉണ്ടാക്കിയെടുക്കുന്നതിനാണ് എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുന്ന വിധത്തില്‍ ഓഹരി വില ഒന്നിന് 10,000 രൂപയാക്കാന്‍ തീരുമാനിച്ചത്.


അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്നും തുടക്കത്തില്‍ 20 വിമാനങ്ങള്‍ സ്വന്തമായുണ്ടായിരിക്കണമെന്നും ആണ് വ്യോമയാന വ്യവസ്ഥ. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും എയര്‍കേരളക്ക് വേണ്ടി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കാമെന്ന്അദ്ദേഹം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിന് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും എയര്‍ കേരളക്കും ലഭ്യമാക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.


പ്രവാസി സംഗമത്തിലെ പ്രധാന വിഷയവും എയര്‍കേരള തന്നെയായിരുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


ഡയരക്ടര്‍ എം.എ. യൂസഫലി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും മന്ത്രിമാരുമായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്എന്നിവരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.