UDF

2013, ജൂലൈ 22, തിങ്കളാഴ്‌ച

അഭിപ്രായം പറഞ്ഞത് അട്ടപ്പാടി നേരിട്ട് കണ്ടശേഷം

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടിയിലെ പ്രശ്നം നേരിട്ട് കണ്ടാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ അവിടത്തുകാര്‍ പറഞ്ഞ അഭിപ്രായം ഉള്‍ക്കൊണ്ടാണ് പ്രസ്താവന നടത്തിയത്.

ഫയല്‍ നോക്കി കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയല്ല താന്‍, കാര്യങ്ങള്‍ ഫീല്‍ഡിലിറങ്ങി മനസ്സിലാക്കി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. അട്ടപ്പാടിയിലെ പ്രശ്നം ഒറ്റദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. തന്‍െറ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത മാധ്യമങ്ങളോട് സഹതാപമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നുണ്ട്.
അത് അവര്‍ കഴിക്കുന്നില്ളെന്ന് വ്യക്തമായി. റാഗി വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് റാഗി സംഭരിക്കാതിരുന്നിട്ടുപോലും എഫ്.സി. ഐ റാഗി ശേഖരിച്ച് സൗജന്യമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. അത് പാചകം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് റാഗി പാചകം ചെയ്ത് കൊടുക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ പോഷകാഹാരം നല്‍കിയിട്ടും ആദിവാസികള്‍ കഴിക്കുന്നില്ളെന്ന് മുഖ്യമന്ത്രി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.