UDF

2013, ജൂലൈ 5, വെള്ളിയാഴ്‌ച

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

രാഷ്ട്രീയ പ്രതിയോഗികളെ  വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

തൊടുപുഴ: സോളാര്‍ കേസില്‍ യഥാര്‍ഥ പ്രതികള്‍ക്ക് പകരം രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എന്‍ പുരസ്കാരത്തിന് അര്‍ഹനായ മുഖ്യമന്ത്രിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ അന്വേഷണങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണ്. പൊതു പ്രവര്‍ത്തകരെ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് തെളിവുണ്ടാക്കി കുടുക്കുന്നത് നീചമായ പ്രവൃത്തിയാണ്. ഇത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനേ ഉപകരിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധാര്‍മികത പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം പാര്‍ട്ടിയിലുമുണ്ടാകണം. എന്നാല്‍, മറ്റുള്ളവരുടെ ചെലവിലാണ് ഇടതുപക്ഷം ധാര്‍മികത പറയുന്നത്. അര്‍ഥശങ്കക്കിടയില്ലാത്ത തരത്തിലാണ് സര്‍ക്കാര്‍ വിവാദ വിഷയങ്ങളില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നത്. ജനസമ്പര്‍ക്ക പരിപാടിക്കുള്ള യു.എന്‍ പുരസ്കാരം ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണ്. പ്രതിപക്ഷത്തിനടക്കം ഇതില്‍ പങ്കുണ്ട്. ഇത് തന്‍െറ വ്യക്തിപരമായ വിജയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ രക്തത്തിനായി ദാഹിക്കുന്ന നിരവധിപേരുണ്ടെന്ന് അനുമോദന പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ രക്തത്തില്‍ ചവിട്ടി മാത്രമേ മുഖ്യമന്ത്രിയെ തൊടാനാകൂയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറല്ല മറിച്ച് അച്യുതാനന്ദന്‍ സര്‍ക്കാറാണ് സോളാര്‍ കമ്പനിക്ക് വളംവെച്ചുകൊടുത്തത്. ഭാര്യയെ കൊന്ന കേസില്‍ ബിജുരാധാകൃഷ്ണനെ രക്ഷിക്കാനാണ് കോടിയേരി ശ്രമിച്ചത്. കൊലപാതക സൂചന നല്‍കുന്ന ലാബ് റിപ്പോര്‍ട്ട് മറച്ചുവെച്ച് സ്വാഭാവിക മരണമായി എഴുതിത്തള്ളാനും ശ്രമം നടന്നു. തനിക്ക് മൊബൈല്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും മാത്രമേ അറിയൂ. ഇപ്പോള്‍ വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.