അസത്യങ്ങള്‍ക്ക് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും കേരളം പോലെയൊരു സംസ്ഥാനത്ത് യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങളില്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാനാകില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സരിതക്ക് പണം നല്‍കിയത് തന്‍െറ മുറിയിലാണെന്ന് വരുത്താന്‍ ശ്രമം നടന്നു. പണം എവിടെ വെച്ചാണ് കൊടുത്തതെന്ന് മറ്റ് ചില വാര്‍ത്തകളും വന്നിട്ടുണ്ട്. തന്‍െറ ഓഫിസില്‍ വെച്ച് പണം കൊടുത്തുവെന്ന് പറയുന്നത് നിഷേധിക്കുന്നില്ല. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തനിക്കെതിരെ ഉന്നയിക്കുന്നതെല്ലാം കേള്‍ക്കുകയും സഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. വരുന്നതെല്ലാം മാറിപ്പോവുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നോ എന്ന് ചോദിച്ചപ്പോള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ളെന്ന് മറുപടി നല്‍കി. ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തിയത് ചോദിച്ചപ്പോള്‍ ഏതാണ് ശരിയെന്ന് തിരിച്ചറിയാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ ഇത് കണ്ടത്തെും. തിരുത്തുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതില്‍ ഒരു ധിറുതിയും പറയുന്നില്ളെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പേര് വന്നാല്‍ ആ നിമിഷം നിഷേധിക്കണമെന്നില്ല. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെക്കൂടി സരിത വിളിച്ചതും പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാറ്റിനിര്‍ത്തുന്നത് തീരുമാനിക്കും. ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് അറിയില്ല. സര്‍ക്കാര്‍ സര്‍വീസ് ചട്ടലംഘനം ഉണ്ടെങ്കില്‍ നടപടിയില്‍ ഇടപെടില്ല. ആഭ്യന്തര മന്ത്രിയെയും സരിത വിളിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരില്ളെന്നായിരുന്നു മറുപടി. ടി.പി. ചന്ദ്രശേഖരന്‍ കേസിലും ഇതേ ആരോപണം വന്നിരുന്നു. ടി.പി കേസില്‍ ഉണ്ടായപോലെ ഈ കേസിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.