ഇന്ദുലേഖയുടെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു
പരപ്പനങ്ങാടി: സാഹിത്യകൃതികളുടെ ആത്യന്തികലക്ഷ്യം സമൂഹത്തിന്റെ പുനഃസൃഷ്ടിയാണെന്നും നല്ലഎഴുത്തുകാര്‍ ആത്മാവിഷ്‌കാരത്തോടൊപ്പം സാമൂഹികപരിഷ്‌കരണവും ലക്ഷ്യമാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്ത്രീശാക്തീകരണത്തിനുള്ള ആദ്യത്തെ ശ്രമമായിവേണം ഇന്ദുലേഖയുടെ രചനയെ വിലയിരുത്താനെത്തും അദ്ദേഹംപറഞ്ഞു. ഒരാഴ്ചനീണ്ടുനിന്ന ഇന്ദുലേഖയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായി. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണംനടത്തി. കെ.കെ. സെയ്തലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.