UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 13, ഞായറാഴ്‌ച

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്‍െറ മാത്രമല്ല, പ്രതിപക്ഷത്തിന്‍െറയും പ്രവര്‍ത്തന വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെവിലയിരുത്തലായി ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പിറവത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ജയരാജന്‍ വിഷയത്തില്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹൈകോടതി സമരത്തില്‍നിന്ന് സി.പി. എം പിന്മാറണം. അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിട്ടും കോടതി വിധിക്കെതിരെ സമരം നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോടതിക്കെതിരായ സമരം അതീവ ഗുരുതരമായേ കാണാനാകൂ. കോടതിയെ ഭയക്കുന്നവരുടെ കൂട്ടത്തില്‍ സി.പി.എം ഉള്‍പ്പെടുമെന്ന് കരുതുന്നില്ല.

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരട്ടപ്പദവി വിഷയത്തില്‍ കൂടുതല്‍ കരുതലിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവിന്‍െറ പേരില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ അതൃപ്തിയുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണ്. മുമ്പ് പ്രതിപക്ഷനേതാവായിരുന്നതിനാല്‍ വാങ്ങിയ പണം തിരിച്ചടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ കഴിയും. ഇരട്ടപ്പദവി വിവാദം പ്രതിപക്ഷനേതാവിന് ബാധകമാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടിക്ക് ഭരണ-പ്രതിപക്ഷഭേദമന്യേ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതല്‍ ബാര്‍ ഹോട്ടലുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ല. സ്റ്റാര്‍ പദവി അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. വി.എം. സുധീരന്‍ ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവാദപരമായ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളായി ആരെങ്കിലും പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ വര്‍ഷം മാത്രം 4,000 ത്തോളം ആത്മഹത്യകളാണ് നടന്നത്. ഇതെല്ലാം കര്‍ഷക ആത്മഹത്യകളാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.യാഥാര്‍ഥ്യം മനസ്സിലാക്കിയ ശേഷം ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഇതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച അവര്‍ വയനാട്ടിലെത്തും. വയനാട് കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒൗദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരെ കര്‍ഷകരായി പരിഗണിക്കാനാവില്ളെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും അന്യസംസ്ഥാനത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും ഇതേരീതിയില്‍ കാണേണ്ടിവരില്ളെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം



കൊച്ചി: എം.വി ജയരാജനെ ജയിലിലടച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹൈകോടതിക്ക് മുന്നില്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധിക്കെതിരെ സമരം നടത്തുന്നത് തെറ്റാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപ്പീല്‍ കൊടുക്കാന്‍ അവസരമുണ്ടായിട്ടും സമരവുമായി മുന്നോട്ട് പോകുന്നത് ഭൂഷണമല്ല. സമൂഹത്തോടും ജനങ്ങളോടും തെറ്റ് ചെയ്യുമ്പോഴാണ് കോടതി ഇടപെടുന്നത്. ജൂഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ട ഇത്തരം പ്രസ്ഥാനങ്ങള്‍ ജുഡീഷ്യറിക്കെതിരെ രംഗത്തുവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നത്. കോടതിയെ ഭയക്കുന്നവരാണ് സി.പി.എമ്മുകാര്‍ എന്ന് കരുതുന്നില്ല. സമരത്തില്‍ നിന്ന് പിന്മാറാന്‍ നേതൃത്വം തയ്യാറാകണം- അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടപെടില്ല. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ കാര്യത്തിലും ഇത് തന്നെയാണ് നിലപാട്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലേയെന്ന ചോദ്യത്തിന് അതിന് കഴിയുമെന്നും പക്ഷേ ഇത്തരം വിവാദങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കി മുന്നോട്ടു പോവാന്‍ തന്നെ കിട്ടില്ലെന്നും രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

പിറവം ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്



തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ 15 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടി ആദ്യന്തം തത്സമയ സംപ്രേക്ഷണം നടത്തിയ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് റിക്കാര്‍ഡ് ഹിറ്റ്. 3.68 ലക്ഷം ഹിറ്റാണ് സൈറ്റില്‍ ഉണ്ടായത്. രാവിലെ 9.30ന് തുടങ്ങി രാത്രി 12.30 വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി മുഴുവന്‍ സമയവും തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. സി-ഡിറ്റിന്റെ സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.

പതിനായിരക്കണക്കിന് ആളുകള്‍ നിരന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചവരില്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഓഫീസും വെബ്ബിലൂടെ സജീവ സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പ് നടന്നുവരികയാണ്. സി-ഡിറ്റിനെയാണ് ഇതിന്റെയും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ വിജയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സജീവ സംപ്രേക്ഷണം ഒരുക്കാനുള്ള ചുമതല സി-ഡിറ്റിനെ ഏല്‍പ്പിച്ചത്.

2011, നവംബർ 12, ശനിയാഴ്‌ച

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും



ഹോട്ടലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച വിലകളില്‍ കൂടുതല്‍ ഈടാക്കുന്ന കടകള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളുടെ യോഗം തിങ്കളാഴ്ചക്കകം വിളിച്ച് തീരുമാനമെടുക്കണം. ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ച് എല്ലാ ഹോട്ടലുകളിലും പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി മഫ്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം- അദ്ദേഹം പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വില നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി അറിയിച്ചു.

 മണ്ഡലകാലത്തോടനുബന്ധിച്ച്‌ ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സംസ്‌ഥാനത്ത്‌ ഓരോ ജില്ലയിലും ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാകലക്‌ടര്‍മാരുമായും ബന്ധപ്പെട്ട മറ്റുദ്യോഗസ്‌ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി.

മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ നമ്മുടെ അതിഥികളായി കണ്ട്‌ ചൂഷണ രഹിതവും സൗഹാര്‍ദ്ധപരവുമായ സമീപനമുണ്ടാക്കണമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കര്‍ശനമായ നിരീക്ഷണവും പരിശോധനയും നടത്തണം. ഹോട്ടലുകളിലും റെസ്‌റ്റാറന്റുകളിലും സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. ഇതിനായി ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കണം. വിലവിവരം മറ്റു ഭാഷകളിലും രേഖപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണം. ഒരു വിധത്തിലുള്ള ചൂഷണവും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദ്ദശം നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയെ ചുമതലപ്പെടുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ പരിശോധന നടത്തണം. എന്നാല്‍ പരിശോധനയുടെ പേരില്‍ മറ്റ്‌ അസൗകര്യങ്ങള്‍ സൃഷ്‌ടിക്കരുത്‌. പരിശോധനാ സ്‌ക്വാഡുകള്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാകലക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

മണ്ഡലകാലത്ത്‌ പച്ചക്കറി വില നിയന്ത്രിക്കുന്നതിന്‌ ഓണം, റംസാന്‍ സീസണിലെപ്പോലെ സിവില്‍സപ്ലൈസ്‌, ഹോര്‍ട്ടികോര്‍പ്പ്‌, വി.എഫ്‌.പി.സി.കെ, കണ്‍സ്യൂമര്‍ഫെഡ്‌ മുഖേന വിപണികള്‍ ആരംഭിക്കുന്നതിന്‌ മുഖ്യമന്ത്രി കാര്‍ഷികോല്‍പ്പാദന കമ്മിഷണറും അഡിഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ കെ.ജയകുമാറിന്‌ നിര്‍ദ്ദേശം നല്‍കി.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ഓണം - റംസാന്‍ കാലത്തെപ്പോലെ വില നിയന്ത്രിക്കാന്‍ നടപടിവേണമെന്ന്‌ മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗതാഗത - ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ ആവശ്യമുന്നയിച്ചിരുന്നു.

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന അരി വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്ന്‌ ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്‌ എഫ്‌.സി.ഐയുമായി ബന്ധപ്പെട്ട്‌ നടപടി സ്വീകരിക്കണമെന്ന്‌ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥരോട്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


മെഗാഷോ വേദിയില്‍ വേദനയുടെ കൂമ്പാരവുമായി ജനം

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ നിറഞ്ഞാടിയ മെഗാഷോകള്‍ അരങ്ങേറിയ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച പകലും രാത്രിയും മറ്റൊരു മെഗാഷോയുടെ നിറവിലായിരുന്നു. സംഗീവും നിറപ്പൊലിമയും പതിവ് കാഴ്ചയായ വേദിയില്‍ പ്രാരാബ്ദങ്ങളും വേദനകളുമായി സാധാരണക്കാര്‍ വന്നെത്തി. ഒരു നിമിഷംപോലും വേദി വിടാതെ എല്ലാ പരിവേദനങ്ങളും നേരിട്ട് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ താരമായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.രാവിലെ മുതല്‍തന്നെ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇവര്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളുമായി പഞ്ചായത്തംഗങ്ങള്‍ മുതല്‍ എം.എല്‍.എ മാര്‍ വരെ ഓടി നടന്നു. സദസ്സ് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടത്തിന് മുന്നിലേക്ക് രാവിലെ 9.30 ഓടെ മുഖ്യമന്ത്രിയെത്തി. അഞ്ച് തിരിയുള്ള നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം കഴിഞ്ഞ് പതിവ് രീതിയില്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി. അവസാനത്തെ ആളിന്റെ പരാതിയും നേരിട്ട് വാങ്ങി പരിഹരിച്ച ശേഷമെ വേദി വിടൂ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. സദസ്സിന് മുന്നിലിരുന്ന വികലാംഗരുടെയും വൃദ്ധരുടെയും പരാതികള്‍ നേരിട്ടിറങ്ങിച്ചെന്ന് വാങ്ങി. ചികിത്സയ്ക്കും മറ്റുമുള്ള ധനസഹായങ്ങളുടെ അപേക്ഷകളാണ് ആദ്യം സ്വീകരിച്ചത്. അപ്പപ്പോള്‍ തന്നെ സഹായതുകയും രേഖപ്പെടുത്തി അതത് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍ കൈമാറി. ആദ്യ ധനസഹായം ലഭിച്ചത് തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി സുരേഷിനാണ്. എഴുപത്തിയയ്യായിരം രൂപയായിരുന്നു സഹായം. ചെക്ക് കൈമാറുകയും ചെയ്തു. പിന്നില്‍ നിന്നവരെല്ലാം മുന്നിലേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നു.

10.50 ഓടെ മുഖ്യമന്ത്രി വീണ്ടും വേദിയിലേക്ക് കയറി. ചെറിയ ചെറിയ സംഘങ്ങളായി പരാതിക്കാരെ വേദിയിലേക്ക് കയറ്റിവിട്ടു. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ വന്‍സംഘം വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കേണ്ട ഉദ്യോഗസ്ഥരില്‍ പലര്‍ക്കും തിരക്കുകാരണം വേദിയിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഞ്ചുമിനിട്ട് ചടങ്ങ് നിര്‍ത്തിവെയ്ക്കുന്നതായും പഞ്ചായത്തംഗങ്ങളും കൗണ്‍സിലര്‍മാരും വേദിക്ക് പുറത്തേക്ക് പോകണമെന്നും വര്‍ക്കല കഹാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൈയടിയോടെയാണ് ഈ ആവശ്യത്തെ സദസ്സ് സ്വീകരിച്ചത്. ഒരു പാട് നേരത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ആവശ്യത്തിന് ശേഷം കുറെപ്പേര്‍ വേദിയില്‍ നിന്ന് മാറിയതോടെ പരിപാടി വീണ്ടും ആരംഭിച്ചു. വേദിക്കുമുന്നില്‍ വീണ്ടും തിക്കും തിരക്കുമായി. മുഖ്യമന്ത്രി വേദിയുടെ ഒരുവശത്തെത്തി താഴെനിന്നവരില്‍ നിന്നും അപേക്ഷകള്‍ കൂട്ടം കൂട്ടമായി വാങ്ങിയതോടെ ഒരു മണിക്കുറിനുള്ളില്‍ നൂറുകണക്കിന് അപേക്ഷകള്‍ക്ക് പരിഹാരം നല്‍കാനായി. ഇടയ്ക്ക് വീണ്ടും സദസ്സിലേക്കിറങ്ങാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തി. ഇതിനിടയില്‍ വേദിയിലെ ബാരിക്കേഡിലെ രണ്ട് മുളകള്‍ തകര്‍ന്നിട്ടുണ്ടെന്നും എത്രയും വേഗം ഇത് ശരിയാക്കണമെന്നും കഹാറിന്റെ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ എത്തി. ഈ സമയമെല്ലാം നിരവധി പേര്‍ക്ക് ധനസഹായം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ഉച്ചഭാഷിണി വഴിയും എല്‍.സി.ഡി മോണിറ്റര്‍ വഴിയും എത്തിക്കൊണ്ടിരുന്നു. തിരക്കൊന്ന് കുറഞ്ഞതോടെ പരാതി സ്വീകരണം വേദിക്കകത്താക്കി. വികലാംഗരെ സ്ട്രക്ച്ചറിലും വീല്‍ചെയറിലും എടുത്തുകൊണ്ടും വേദിയിലേക്ക് കൊണ്ടുവന്നു. പലരെയും സ്വന്തം കസേരയിലിരുത്തി നിന്നു കൊണ്ടാണ് അപേക്ഷകള്‍ വാങ്ങിയത്.

ഉച്ചക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൊണ്ടുവന്ന പാല്‍ക്കഞ്ഞി ഒരു ഗ്ലാസ് കുടിച്ച് ഇടതടവില്ലാതെ വീണ്ടും അദ്ദേഹം പരാതികള്‍ക്കിടയിലേക്കിറങ്ങി. മൂന്നുമണിയോടെ വീണ്ടും ജനങ്ങളുടെ ഇടയിലേക്ക്. വേദിയും സദസ്സും ഒഴിയാതെ തിരക്കേറിക്കൊണ്ടേയിരുന്നു. ഇതിനിടെ ലക്ഷക്കണക്കിന് രൂപയുടെ സഹായം അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തി. രാത്രി വൈകിയും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരാതികള്‍ സ്വീകരിച്ചു.

2011, നവംബർ 11, വെള്ളിയാഴ്‌ച

അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി


അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി
                


തിരുവനന്തപുരം: വിശാലമായ മൈതാനത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലേക്കു പരാതിക്കാര്‍   പ്രവാഹമായെത്തി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്ന  പരാതിപരിഹാര വേദിയില്‍ ഭക്ഷണം ഉപേക്ഷിച്ചിരുന്ന മുഖ്യമന്ത്രിയെ തേടി നാല്‍പ്പതിനായിരത്തിലേറെ പരാതികളാണെത്തിയത്. ചുരുങ്ങിയത് ഒരു ലക്ഷത്തോളം പേരെങ്കിലും സ്‌റ്റേഡിയത്തില്‍ വന്നുപോയിട്ടുണ്ടെന്ന് അധികൃതര്‍ അനുമാനിക്കുന്നു.

രാത്രി ഏഴു വരെ തന്നെ 26,000 പരാതികള്‍ മുഖ്യമന്ത്രിക്കു മുന്നിലെത്തി. ഇതില്‍ 16500 പരാതികള്‍ വേദിയില്‍  തന്നെ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മാത്രം അപ്പോഴേക്കും 40 ലക്ഷം രൂപ ധനസഹായമായി ഒഴുകി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയാണു ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിനു കാരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  

പരിപാടി രാവിലെ എട്ടരയ്ക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ തന്നെ സ്‌റ്റേഡിയം നിറഞ്ഞു. ഓരോ കൗണ്ടറിനു മുന്നിലും നീണ്ട ക്യൂ. വികലാംഗരും വൃദ്ധരുമായ പരാതിക്കാര്‍ക്ക് പ്രത്യേകം ഇരിപ്പിടം. ഉദ്ഘാടനം  കഴിഞ്ഞപാടെ മുഖ്യമന്ത്രി താഴെ അവര്‍ക്കരികിലെത്തി. തെങ്ങില്‍നിന്നു വീണ് ശരീരം തളര്‍ന്ന സുരേഷിന്റെ പരാതിയാണ് ആദ്യം കേട്ടത്.  കച്ചവടം തുടങ്ങാന്‍ സുരേഷിന് 75,000 രൂപ അവിടെവച്ചു തന്നെ അനുവദിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടതോടെ പരാതി പരിഹാര മഹായജ്ഞത്തിന് അതിവേഗമായി.

സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാം പരിഹരിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാല്‍, പരിഹരിക്കപ്പെടേണ്ട പരാതികള്‍ അറിയാതെ പോകുന്നതു ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയഭേദമെന്യേ ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യം വേദിക്ക് ഉണര്‍വു പകര്‍ന്നു. പത്തു മിനിറ്റായി വെട്ടിച്ചുരുക്കിയ ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എമാരെ പ്രതിനിധീകരിച്ച് വി. ശിവന്‍കുട്ടി മാത്രമാണു പ്രസംഗിച്ചത്.

തലസ്ഥാന ജില്ലയെ നോക്കുകൂലി വിമുക്ത നഗരമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നോക്കുകൂലിയാണു പരാതിക്കാരുടെ ഈ പ്രവാഹത്തിനു കാരണമെന്നും, അതുകൂടി ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

കോടതിവിധികളോടുള്ള സമീപനം: സി.പി.എമ്മിന് ഇരട്ടത്താപ്പ് -ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചാല്‍ കോടതികള്‍ പരിശുദ്ധമെന്നും എം.വി.ജയരാജനെ ശിക്ഷിച്ചാല്‍ കോടതികള്‍ക്ക് വിമര്‍ശനമെന്നുമുള്ള സി.പി.എമ്മിന്റെ സമീപനം ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യത്തില്‍ പ്രധാന ഘടകമാണ് ജുഡീഷ്യറി. പലപ്പോഴും സര്‍ക്കാരിനുപോലും ജുഡീഷ്യറിയുടെ നിലപാട് പ്രയാസമുണ്ടാക്കാറുണ്ട്. എന്നാല്‍ അതൊരു ബുദ്ധിമുട്ടായി കാണുന്നതു ശരിയല്ലെന്നും അദ്ദേഹം മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.

ജുഡീഷ്യറിയ്ക്കും അതിര്‍വരമ്പുകള്‍ വേണ്ടേയെന്ന ചോദ്യത്തിന് ജുഡീഷ്യറിക്കും അതിരുണ്ട്, അതാണ് അപ്പീല്‍ കോടതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വികാരാവേശത്തിലുള്ള എം.വി.ജയരാജന്റെ പ്രസംഗം മൂലമുണ്ടായ കേസും ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ കേസും ഒരുപോലെയാണോയെന്ന ചോദ്യത്തിന് വികാരത്തിന്റെ അടിസ്ഥാനത്തില്‍ കോടതികളെ അപമാനിക്കാമോയെന്ന മറുചോദ്യമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

കോടതികളെ വെല്ലുവിളിക്കുന്നത് ജനാധിപത്യപ്രക്രിയയ്ക്കു പുറത്തുനില്‍ക്കുന്ന തീവ്രവാദികളും മാവോയിസ്റ്റുകളുമാണ്. ഇന്ത്യയിലെപ്പോലെ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഇതിന്റെ ആവശ്യമുണ്ടോ? പ്രധാനമന്ത്രിയെവരെ എന്തും പറയാനും കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍പോലും നശിപ്പിച്ച് സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യം വേറെ ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോടതി ശിക്ഷിച്ച എം.വി.ജയരാജന് വഴിനീളെ സ്വീകരണംനല്‍കിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയേണ്ടത് വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമാണ്. ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലിലേക്ക് കാറില്‍ കൊണ്ടുപോയെന്ന് ആക്ഷേപിച്ചവര്‍ കുറഞ്ഞത് അന്നുപറഞ്ഞത് തെറ്റായിപ്പോയെന്നെങ്കിലും സമ്മതിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്കു നല്‍കിയതുപോലെ ശിക്ഷാ ഇളവ് എം.വി.ജയരാജനും സര്‍ക്കാര്‍ നല്‍കുമോയെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഒരു തരംതിരിവുമില്ല, എല്ലാവരോടും ഒരേ സമീപനമായിരിക്കും എന്നായിരുന്നു മറുപടി.

നവംബര്‍ 14ന് ഹൈക്കോടതിക്കു മുന്നില്‍ സി.പി.എം. പ്രതിഷേധസമരം നടത്തുന്നതു സംബന്ധിച്ച ചോദ്യത്തിന് ജഡ്ജിയെ നേരത്തേ നാടുകടത്തിയവരാണ് സി.പി.എംകാരെന്നായിരുന്നു മറുപടി. സ്വാശ്രയസ്ഥാപന മേധാവികളുടെ വിരുന്നില്‍ പങ്കെടുത്തുവെന്ന ആക്ഷേപം ആ ജഡ്ജിക്കെതിരെ ഉയര്‍ന്നിരുന്നുവെന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആ ജഡ്ജിയെക്കുറിച്ച് വി.എസ്. പ്രകടിപ്പിച്ച അഭിപ്രായം താന്‍ പറയണോയെന്ന് മറുചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.

കിളിരൂര്‍ കേസില്‍ ഇപ്പോള്‍ പുനരന്വേഷണം വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത് ഭരണത്തിലിരുന്ന അഞ്ചുവര്‍ഷം ഒന്നുംചെയ്യാതിരുന്നതിലുള്ള ജാള്യതകൊണ്ടാണ്. താന്‍ ഭരണത്തിലേറിയാല്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ കൈയാമംവയ്ക്കും, കേസിലുള്‍പ്പെട്ട വി.ഐ.പി യുടെ പേരു വെളിപ്പെടുത്തുമെന്നൊക്കെ വി.എസ്. പറഞ്ഞിരുന്നു. ശാരിയുടെ മരണത്തിന്റെ അഞ്ചാംവാര്‍ഷികദിനത്തില്‍ നിവേദനം നല്‍കാനെത്തിയ മാതാപിതാക്കളെ അന്ന് അറസ്റ്റ് ചെയ്യുകപോലും ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യംവേണം - മുഖ്യമന്ത്രി



തിരുവനന്തപുരം: പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖ സംബന്ധിച്ച് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചര്‍ച്ച പഴയ നിയമസഭാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പദ്ധതികളും നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ല. ഇക്കാര്യത്തില്‍ 25 ശതമാനമെങ്കിലും സ്വാതന്ത്ര്യം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം ലഭിക്കുന്ന തരത്തില്‍ ചതുര്‍വേദി കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ബി.പി.എല്‍ മാനദണ്ഡം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തില്‍ നിലവിലുള്ള നിര്‍ദേശം മാറ്റിയേ മതിയാവൂ. പന്ത്രണ്ടാം പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ജോലിചെയ്യാന്‍ അറിയാവുന്ന ഒരാള്‍ക്കും ജോലി ഇല്ലാതിരിക്കില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് 12-ാം പദ്ധതിയില്‍ വലിയ പ്രാധാന്യം കൊടുത്തേ മതിയാവൂ. പദ്ധതി അടങ്കല്‍ തുകയുടെ മൂന്നിരട്ടിയെങ്കിലും ഈ പദ്ധതിക്കാലത്ത് സ്വകാര്യ മേഖലയിലും മറ്റുംവഴി സംസ്ഥാനത്ത് വരണം. കഴിഞ്ഞ കാലങ്ങളില്‍ വികസനരംഗത്തുണ്ടായ കുറവ് നികത്താന്‍ കഴിയണം. നമ്മുടെ കൈയില്‍ അത്ഭുത വിളക്കില്ലെങ്കിലും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ അത്ഭുതം കാട്ടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ പാക്കേജ്: കേന്ദ്രത്തെ സമീപിച്ചു -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുന്നതിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുന്നതിനുവേണ്ട സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 50,000 രൂപ വീതമാണ് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അതുതന്നെ കുറച്ചുപേര്‍ക്കേ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം മുഴുവന്‍ ദുരിതബാധിതര്‍ക്കും ഒരുലക്ഷം രൂപവീതം നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചുലക്ഷം രൂപവീതം നല്‍കണമെങ്കില്‍ മൊത്തം 500 കോടി രൂപ വേണ്ടിവരും. ഇതിനായാണ് കേന്ദ്രസര്‍ക്കാറിനെ സമിപിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.