UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

പാമോയില്‍: വി.എസിന്റെ അഞ്ചു വര്‍ഷത്തെ മൗനം എന്തിന്?

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അറിയാമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. അഴിമതി മറച്ചുവയ്ക്കലിന് അച്യുതാനന്ദന്‍ കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

''കഴിഞ്ഞദിവസം എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് അച്യുതാനന്ദന്‍ പാമോയില്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. മറ്റൊരു കാര്യവും ചോദിക്കരുതെന്ന് നിര്‍ദേശം നല്‍കിയതിനാലാണ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം എന്നു പറഞ്ഞത്. പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടായിരുന്നു എന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞ്. എന്നാല്‍ എ-ഐ തര്‍ക്കം മുതലെടുക്കാന്‍ വേണ്ടി താന്‍ കാത്തിരുന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ടി.എച്ച്.മുസ്തഫ നടത്തിയ വെളിപ്പെടുത്തലോടെയാണ് എന്റെ പങ്ക് ചര്‍ച്ചയായതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇപ്പോള്‍ തനിക്ക് അഞ്ച് വര്‍ഷം മുമ്പേ ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. എങ്കില്‍ അധികാരത്തിലിരുന്ന സമയത്ത് അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരെ നടപടി സ്വീകരിച്ചില്ല? ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?''ഉമ്മന്‍ ചാണ്ടി ചോദിച്ചു. പാമോയില്‍ കേസില്‍ തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

''പാമോയില്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം സുതാര്യമാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ കേസ് നടത്താന്‍ എല്‍.ഡി.എഫ് നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാത്തതും അതുകൊണ്ടാണ്. സാധാരണ നിലയില്‍ പുതിയ ഗവണ്‍മെന്റ് വരുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുന്ന പതിവ് ഇക്കാര്യത്തില്‍ വേണ്ടെന്ന് വെച്ചതാണ്. ഈ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച കുറിപ്പുകളില്‍ ഒപ്പുവെയ്ക്കാന്‍ പോലും അച്യുതാനന്ദന്‍ അന്ന് തയ്യാറായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറില്‍ നിന്ന് ലഭിച്ച നിയമോപദേശത്തില്‍ ഒപ്പിടാന്‍ പോലും കൂട്ടാക്കാത്ത അച്യുതാനന്ദനാണ് ഇപ്പോള്‍ എന്റെ പങ്കിനെക്കുറിച്ച് പറയുന്നത്. 

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ അത് നടന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം രാജിവയ്ക്കുന്നത്'' - ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒന്നരദശാബ്ദം മുമ്പ് വി.എസ് എഴുതിയ 'പാമോയില്‍ അഴിമതി: കരുണാകരന്‍ ഒന്നാംപ്രതി'എന്ന പുസ്തകം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. ഈ പുസ്തകത്തില്‍ ഒരിടത്തും താന്‍ പ്രതിയാണെന്ന് പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. വി.എസ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം നടത്തി ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത, അദ്ദേഹത്തിന്റെ ചില ആള്‍ക്കാരാണ് തനിക്ക് ഈ പുസ്തകമെത്തിച്ചതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.




സി.പി.എം നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം നിയമം കൈയിലെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് കൂടി കോടിയേരി വ്യക്തമാക്കണമെന്നായിരുന്നു മറുപടി. നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. നിയമം കൈയിലെടുക്കാന്‍ സി.പി.എമ്മിനെ അനുവദിക്കാന്‍ കഴിയില്ല-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

I M A meeting with CM (video)


I M A meeting with CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

kottarakkara navodaya school students visits CM (video)


kottarakkara navodaya school students visits CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

All party meeting on high speed railway (video)

:
all party meeting on high speed railway More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Coir Kerala 2012 (video)


Coir Kerala 2012_CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

SAHAPADIKKORU BHAVANAM project inaugurated by C.M at Atholi (video)

SAHAPADIKKORU BHAVANAM project inaugurated by C.M at Atholi More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Government Transformation Forum-2012 (video)

Government Transformation Forum-2012_CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കും-മുഖ്യമന്ത്രി



കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കും-മുഖ്യമന്ത്രിതിരൂര്‍ കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമം നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിനുശേഷം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഖേദകരമായി. നേരത്തെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അസ്വസ്ഥത നിലനിന്നിരുന്നു. അവിടെയാണ് സി.പി.എമ്മുകാരുടെ കാര്‍ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപന ചടങ്ങിലേക്ക് പാലക്കാട് ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരെയും എം.പിമാരെയും വിളിക്കാതിരുന്നത് റെയില്‍വേയുടെ വീഴ്ചയാണ്. സ്ഥലമെടുപ്പിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടറോട് പോലും കൂടിയാലോചിച്ചില്ല. ചട്ടപ്രകാരമാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം. പദ്ധതി സംസ്ഥാനത്തിന്റെതായതിനാല്‍ അവ വകവെക്കാതെ എല്ലാ ഉദ്യോഗസ്ഥരോടും സഹകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാലക്കാട്ടേത് രാജ്യത്തെ മികച്ച കോച്ച്ഫാക്ടറി



ലോകത്തെ മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ കഞ്ചിക്കോട്ട് നിര്‍മിക്കുക ഹൈടെക് അലുമിനിയം കോച്ചുകള്‍. 555 കോടിരൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്നകഞ്ചിക്കോട് ഫാക്ടറി രാജ്യത്തെ ഏറ്റവുംമികച്ച കോച്ച്ഫാക്ടറിയായിരിക്കും. ആദ്യഘട്ടത്തില്‍ വര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി അടുത്തഘട്ട വികസനവും യാഥാര്‍ഥ്യമാക്കും.

പാലക്കാട് ചെറിയ കോട്ടമൈതാനത്ത് ചൊവ്വാഴ്ച കോച്ച്ഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദിയാണ് ഇക്കാര്യം അറിയിച്ചത്. ഭാരംകുറഞ്ഞ അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുന്ന ഫാക്ടറി കേരളത്തിനും ഇന്ത്യന്‍ റെയില്‍വേക്കും പൊന്‍തൂവലായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കോച്ച്ഫാക്ടറി സ്ഥാപിക്കുക. അനുബന്ധവ്യവസായങ്ങളുടെ വന്‍ശൃംഖല പാലക്കാട്ട് വരും. കൂടുതല്‍പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കോച്ച്ഫാക്ടറി വൈകാന്‍ കാരണം. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. വന്‍കിടഫാക്ടറിതന്നെയാണ് പാലക്കാട്ടും വരുന്നത്. ഇത് ആദ്യഘട്ടംമാത്രമാണ്. അടുത്തഘട്ടത്തിനുള്ള സ്ഥലം കിട്ടുന്നതോടെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, സ്‌കൂള്‍ തുടങ്ങി എല്ലാവിധസംവിധാനങ്ങളും വരും. ഇതോടെ റെയില്‍വേ വികസനത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയരും.

സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങളാണ് റെയില്‍വേയുടെ വന്‍കിടപദ്ധതികള്‍ക്ക് തടസ്സം. പല പദ്ധതികളും നിര്‍ത്തിവെക്കാനും വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നതിനും കാരണമിതാണ്. സംസ്ഥാനങ്ങളുടെ സഹകരണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. റെയില്‍വേ വികസനത്തിന് സ്ഥലം നല്‍കാന്‍ പൊതുജനങ്ങളും മുന്നോട്ടുവരണം. ആധുനികവത്കരണം പൂര്‍ത്തിയാക്കാതെ റെയില്‍വേക്ക്മുന്നോട്ടുപോവാനാവില്ലെന്ന് ദിനേശ് ത്രിവേദി വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസനപദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലുള്ളതാവണം. സുരക്ഷയും വികസനവുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് റെയില്‍വേയെ രക്ഷിക്കാന്‍ ബജറ്റില്‍ കൂടുതല്‍ ഫണ്ട് വകയിരുത്തണം. വരുന്ന റെയില്‍വേബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

കോച്ച്ഫാക്ടറി കേരളവികസനത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി കേരളം ഒറ്റക്കെട്ടായി കോച്ച്ഫാക്ടറിക്കായി ശബ്ദമുയര്‍ത്തുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. വരുന്ന സാമ്പത്തികവര്‍ഷംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. ഫാക്ടറിക്ക് എല്ലാവിധസഹകരണവും നല്‍കും. വര്‍ഷം 600 കോച്ചുകള്‍ നിര്‍മിക്കാനാണ് കഞ്ചിക്കോട്ട് ലക്ഷ്യമിട്ടിരിക്കുന്നത്. തുടക്കത്തില്‍ 400 എണ്ണം. ആദ്യം വിഭാവനംചെയ്തത് 12000 കോടിയുടെ ഫാക്ടറിയായിരുന്നു. പിന്നീട് 5000 കോടിയും ഒടുവില്‍ 550 കോടിയുമാക്കി.ഇതൊരു കുറവല്ല.

ഘട്ടംഘട്ടമായി ആദ്യം വിഭാവനംചെയ്തരീതിയില്‍ തന്നെ കോച്ച്ഫാക്ടറി വികസിപ്പിക്കും. പൊതുമേഖലയില്‍ വരുന്നില്ലെങ്കില്‍ കോച്ച്ഫാക്ടറിതന്നെ വേണ്ട എന്നനിലപാട് ശരിയല്ല. ആഗോള ടെന്‍ഡറില്‍ സ്വകാര്യകമ്പനികള്‍ക്കൊപ്പം പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. കേരളത്തിന് റെയില്‍വേസോണ്‍ അനുവദിക്കണമെന്ന് ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. കൊച്ചി മെട്രോ, അതിവേഗ റെയില്‍ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മോണോറെയില്‍, മെമുവണ്ടികള്‍, പാതയിരട്ടിപ്പിക്കല്‍ എന്നിവ യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ,മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരും സംസാരിച്ചു.