UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 ഡിസംബർ 14, ബുധനാഴ്‌ച

അഴീക്കോടിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍: അമല ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ എത്തിയ അദ്ദേഹം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോവുകയാണെന്ന വിവരവും അഴീക്കോടിനെ അറിയിച്ചു. മുഖ്യമന്ത്രിക്ക് എല്ലാ വിജയങ്ങളും അഴീക്കോട് ആശംസിച്ചു.

ആസ്​പത്രിയില്‍ അഴീക്കോടിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ച അദ്ദേഹത്തെ എം.ആര്‍.ഐ. സ്‌കാനിങ്ങിന് വിധേയനാക്കി.

2011 ഡിസംബർ 13, ചൊവ്വാഴ്ച

മുല്ലപ്പെരിയാര്‍: സംഘര്‍ഷം ഒഴിവാക്കാന്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍: സംഘര്‍ഷം ഒഴിവാക്കാന്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

               


പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്‌നാടുമായുള്ള പ്രശ്‌നമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി. ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാകാതിരിക്കാന്‍ ഇരുഭാഗത്തും സംയമനം പാലിക്കണം. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹായിക്കണം. പത്തനംതിട്ടയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടാണെന്ന കാര്യം അവിടത്തെ രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും അണക്കെട്ട് സംബന്ധിച്ചു കേരളത്തിനുള്ള സുരക്ഷാ ആശങ്ക പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് നമ്മുടെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മഹത്തരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണം. അതേസമയം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം സര്‍ക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും പൊളിച്ചെഴുത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കാനായില്ലെങ്കിലും ഒരു പരാതി പോലും പരിഗണിക്കാതെ പോകരുതെന്നാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടികളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക അവലോകനം നടത്തും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിയാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പങ്കുള്ളത്. നിലവിലെ പല നിയമങ്ങളും തടസ്സം നില്‍ക്കുന്നു. ഇവ സംബന്ധിച്ചാണ് നയപരമായ തീരുമാനമെടുക്കുക. അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്കം ഒരൊറ്റ പരിപാടിയില്‍ ഒതുങ്ങുന്നില്ല. തുടര്‍ നടപടികളുണ്ടാകും. ഇത്തരം പരിപാടികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഗണിക്കാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. എല്ലാവരുടെയും പങ്കാളിത്തവും കൂട്ടായ പ്രവര്‍ത്തനവുമുണ്ടായാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.


2011 ഡിസംബർ 12, തിങ്കളാഴ്‌ച

CM's Mass Contact Programme at Pathanamthitta (video)

CM's Mass Contact Programme at Pathanamthitta More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

malaysia chief minister visits CM (video)


malaysia chief minister visits CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

I F F K inaguration by CM (video)


I F F K inaguration by CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

മുല്ലപ്പെരിയാര്‍ പരസ്യം തമിഴ്‌നാടിന്റെ അഭിപ്രായ സ്വാതന്ത്യമെന്ന് മുഖ്യമന്ത്രി



കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച് പത്രങ്ങളില്‍ വന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യം അവരുടെ അഭിപ്രായ സ്വാതന്ത്ര്വം ആണെന്നും ഇത് ഗൗരവമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പരസ്യം നല്‍കാന്‍ അവര്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ കഴിഞ്ഞദിവസം ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയതോടെ ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന നിലപാട് തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നുമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ജീവന്റെ പ്രശ്‌നമാണിത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം ഒറ്റക്കെട്ടാണ്. തമിഴ്‌നാടുമായി നല്ലബന്ധം നിലനിര്‍ത്താനാണ് കേരളം ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

2011 ഡിസംബർ 11, ഞായറാഴ്‌ച

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും



ആലുവ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആലുവ ഗസ്റ്ഹൌസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാട്ടഭൂമി ആരെങ്കിലും കയ്യേറിയതായി സംസ്ഥാന സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും അടിയന്തിര കൂടിക്കാഴ്ച.

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും


തൃശൂര്‍: അര ലക്ഷത്തിലേറെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ക്ഷീണവും വിശപ്പുമകറ്റാന്‍ മുഖ്യമന്ത്രിക്ക് വിയ്യൂര്‍ ജയിലില്‍നിന്ന് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എത്തും. തൃശൂരില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന 15ന് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഉച്ചഭക്ഷണം വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍ തയാറാക്കുന്ന ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എന്ന ചപ്പാത്തിയും കറിയുമാണ്.

ജയില്‍ അന്തേവാസികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ചപ്പാത്തിയുടെ ബ്രാന്‍ഡ് നാമമാണ് ‘ടേസ്റ്റ് ദ ഫ്രീഡം’. ജനസമ്പര്‍ക്കപരിപാടിയില്‍ 2,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് നാലുവീതം ചപ്പാത്തിയും കറിയും അടങ്ങുന്ന സെറ്റാണ് ഉച്ചഭക്ഷണമായി നല്‍കുക.

ഇതിന്‍െറ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് വിയ്യൂര്‍ ജയിലിനാണ്. 10,000 ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് തയാറാക്കുന്നത്. നവംബറില്‍ പുറമെനിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങിയ ശേഷം ടേസ്റ്റ് ദ ഫ്രീഡത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.

കഴിഞ്ഞ വര്‍ഷമാണ് ജയില്‍ അന്തേവാസികള്‍ക്കുള്ള ഭക്ഷണം തയാറാക്കാന്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചത്. സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ദിനേന 4,000 ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്.
ആധുനികസംവിധാനങ്ങളുള്ള കൂടുതല്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചതോടെയാണ് പുറമെനിന്ന് ഓര്‍ഡര്‍ സ്വീകരിക്കാമെന്ന ആശയം തോന്നിയത്. ജയില്‍ നോഡല്‍ ഓഫിസറായ കെ. അനില്‍കുമാര്‍ ഈ ആലോചനയുമായി മുന്നോട്ടുപോകുകയും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കിട്ടുകയും ചെയ്തതോടെ ‘ടേസ്റ്റ് ദ ഫ്രീഡം’ എന്ന ബ്രാന്‍ഡ് നാമമിട്ട് തടവറയില്‍നിന്ന് സ്വതന്ത്രലോകത്തേക്ക് ചപ്പാത്തി എത്തിത്തുടങ്ങി.

ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിക്കുന്ന നാല് ചപ്പാത്തിയും കറിയും അടങ്ങിയ പാക്കറ്റിന് 20 രൂപയാണ് ഈടാക്കുന്നത്. ചപ്പാത്തി ബിസിനസില്‍നിന്ന് കിട്ടുന്ന ആദായം ഭക്ഷണ കാര്യത്തില്‍ വിയ്യൂര്‍ ജയിലിനെ സ്വയംപര്യാപ്തം ആക്കിയിട്ടുണ്ട്.
അന്തേവാസികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ വേണ്ടിവരുന്ന ചെലവ് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’യിലൂടെ കിട്ടുന്നുണ്ട്.

2011 ഡിസംബർ 10, ശനിയാഴ്‌ച

ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




തിരുവനന്തപുരം: ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ഇക്കൊല്ലം ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. യു.ഡി.എഫിന്‍െറ ഉപസമിതി ശിപാര്‍ശ പ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യനയത്തിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. ത്രീ സ്റ്റാര്‍ വിപ്ളവമാണ് നടക്കുന്നതെന്നും ഇതിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗും മദ്യനയം തിരുത്തണമെന്ന നിലപാടിലായിരുന്നു. മത-സാമൂഹിക സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.

മദ്യനയം വിവാദമായപ്പോള്‍ പഠനത്തിനായി എം.എം. ഹസന്‍െറ നേതൃത്വത്തില്‍ ഉപസമിതിയെ യു.ഡി.എഫ് നിയോഗിച്ചു.ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കരുതെന്നും മദ്യശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനള്‍ക്ക് അധികാരം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും വിധം പരിഷ്കാരം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ തദ്ദേശ ആക്ടില്‍ ഭേദഗതി വരുത്തിയിട്ടുമില്ല.
വാഹനാപകടങ്ങള്‍ തടയാനും വാഹനപരിശാധന കര്‍ശനമാക്കാനും മോട്ടോര്‍ വാഹന വകുപ്പില്‍ 17 സ്ക്വാഡുകള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 56 തസ്തികകളും അനുവദിച്ചു. 34 സ്ക്വാഡുകള്‍ തുടങ്ങാനാണ് ശിപാര്‍ശയെങ്കിലും 17 എണ്ണമാണ് മന്ത്രിസഭ അംഗീകരിച്ചത്.

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി



പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും സംഘര്‍ഷസ്ഥിതി പൂര്‍ണമായി നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് ജില്ലയിലെ പൊതുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാനത്തിന്‍െറ യോജിച്ച ശബ്ദമാണ്. ഇതോടൊപ്പം, തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍, ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായി. കേരളത്തില്‍ ഇതു സംബന്ധിച്ച് സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ ഒരു പാര്‍ട്ടിയും അനുകൂലിക്കുന്നില്ല.
പ്രശ്നങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചു. തമിഴ്നാട്ടിലും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാധാനത്തോടു കൂടിത്തന്നെ പുതിയ ഡാം പണിയണം.

ജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, ഒരു പ്രശ്നവും പരിഗണിക്കപ്പെടാതെ പോകരുത്.

സഹായിക്കാന്‍ സാധിച്ചില്ളെങ്കില്‍ അത് പരാതിക്കാരനെ കാരണസഹിതം അറിയിക്കണം. ജനസമ്പര്‍ക്ക പരിപാടിയിലെ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ നൂറു ശതമാനം സന്തോഷമുണ്ട്. കാര്യങ്ങള്‍ നടക്കാതിരിക്കുന്നതിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയരുത്.

നിയമങ്ങളിലും വ്യവസ്ഥകളിലും കാതലമായ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള കുരുക്കുകള്‍ അഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി ക്ഷേമമന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.