UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 നവംബർ 15, ചൊവ്വാഴ്ച

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി




മുംബൈ: കേരളത്തിലെ വ്യവസായ മേഖലയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ മാത്രമാണ്െ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകളെ കേരളത്തില്‍ ഇടതുതൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക വളര്‍ച്ചയില്‍ സംസ്ഥാനങ്ങളുടെ പുതിയ പങ്കാളിത്തം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിവസം നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രൃഥ്വിരാജ് ചവാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ബ്രിട്ടിഷ് കൊളംബിയ പ്രധാനമന്ത്രി ക്രിസ്റി ക്ളാര്‍ക്ക് എന്നിവര്‍ പങ്കെടുത്ത സെമിനാറില്‍ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത മോഡറേറ്ററായിരുന്നു. ഡല്‍ഹി- മുംബൈ വ്യവസായ ഇടനാഴിപോലെ കേരളത്തില്‍ കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്െടന്ന് മുഖ്യമന്ത്രി അറിയിച്ചു.

2011 നവംബർ 14, തിങ്കളാഴ്‌ച

കോടതികാര്യത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി



മുംബൈ: കോടതിവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം വിധിക്കെതിരെ സമരം നടത്തുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.എം. ഈ ഇരട്ടത്താപ്പില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അതിലിടപെടാന്‍ ശ്രമിക്കും. നഴ്‌സായിരുന്ന ബീന ബേബിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചിട്ടുണ്ട്. ബീനയുടെ കുടുംബത്തിന് കേരളസര്‍ക്കാര്‍ രണ്ടുലക്ഷംരൂപ സഹായധനം നല്കിയിട്ടുണ്ട്.

മറുനാടന്‍മലയാളികളുടെ ട്രെയിന്‍ യാത്രാക്ലേശം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. മറുനാട്ടില്‍ മലയാളഭാഷാപഠനവും ശക്തമാക്കും. കേരളത്തിന്റെ വ്യവസായവികസനവുമായി ബന്ധപ്പെട്ട് സാം പിത്രോഡയുമായി സംഭാഷണം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന സാമ്പത്തികഫോറത്തിലും കേരളത്തിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയായിരിക്കും ചര്‍ച്ചകളില്‍ പങ്കുകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി


കളമശ്ശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിന് ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ച അടുത്തു തന്നെ തുടങ്ങും. 'സൈം' ബിസിനസ് സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച 2002 മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും പ്രവേശന സമയത്ത് വിവാദവും സമരവും കേസുമാണ്. ഇതൊഴിവാക്കണം, അതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികള്‍ ലക്ഷങ്ങള്‍ മുടക്കി അയല്‍ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ കൊടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നതിനാലാണ് അവര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരോഫീസുകളുടെ സേവനം ജനാവകാശമാക്കുന്ന നിയമം കൊണ്ടുവരും-ഉമ്മന്‍ചാണ്ടി



കൊച്ചി: സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട സേവനങ്ങള്‍ ജനാവകാശമായി മാറ്റുന്നതിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന ജനസമ്പര്‍ക്ക പരിപാടി 14 ജില്ലകളിലും പൂര്‍ത്തിയായാല്‍ അതില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിക്ക് വന്‍ ജനപങ്കാളിത്തമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല, അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പരാതികള്‍ കൂടുന്നത് നിലവിലുള്ള സംവിധാനത്തിന്റെ പരാജയമല്ലേയെന്ന വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ ആക്ഷേപം ഒരര്‍ത്ഥത്തില്‍ ശരിയാണ്. എന്തുകൊണ്ട് സംവിധാനം പരാജയപ്പെടുന്നുവെന്നത് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. കുറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാന്‍ താന്‍ ഒരുക്കമല്ല. തീരുമാനമെടുക്കുന്ന, പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കുന്ന സാഹചര്യം വന്നാല്‍ എന്ത് ചെയ്യും ? തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളായി കാണുകയും വിവാദങ്ങളില്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ചട്ടങ്ങളുടെ പേരില്‍ സി.ബി.ഐ. അന്വേഷണമോ, വിജിലന്‍സ് അന്വേഷണമോ വരുന്നത് ശരിയല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന, സ്വജനപക്ഷപാതം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ വകുപ്പ്തല നടപടി മാത്രമേ എടുക്കാവൂ.

ജനസമ്പര്‍ക്ക പരിപാടിക്കെതിരെ വന്നിട്ടുള്ള വിമര്‍ശനത്തെ പോസിറ്റീവായി എടുക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണരംഗം സുതാര്യവും സജീവവും ജനാഭിമുഖ്യവുമാക്കി മാറ്റും-ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011 നവംബർ 13, ഞായറാഴ്‌ച

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്‍െറ മാത്രമല്ല, പ്രതിപക്ഷത്തിന്‍െറയും പ്രവര്‍ത്തന വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെവിലയിരുത്തലായി ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പിറവത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ജയരാജന്‍ വിഷയത്തില്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹൈകോടതി സമരത്തില്‍നിന്ന് സി.പി. എം പിന്മാറണം. അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിട്ടും കോടതി വിധിക്കെതിരെ സമരം നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോടതിക്കെതിരായ സമരം അതീവ ഗുരുതരമായേ കാണാനാകൂ. കോടതിയെ ഭയക്കുന്നവരുടെ കൂട്ടത്തില്‍ സി.പി.എം ഉള്‍പ്പെടുമെന്ന് കരുതുന്നില്ല.

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരട്ടപ്പദവി വിഷയത്തില്‍ കൂടുതല്‍ കരുതലിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവിന്‍െറ പേരില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ അതൃപ്തിയുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണ്. മുമ്പ് പ്രതിപക്ഷനേതാവായിരുന്നതിനാല്‍ വാങ്ങിയ പണം തിരിച്ചടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ കഴിയും. ഇരട്ടപ്പദവി വിവാദം പ്രതിപക്ഷനേതാവിന് ബാധകമാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടിക്ക് ഭരണ-പ്രതിപക്ഷഭേദമന്യേ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതല്‍ ബാര്‍ ഹോട്ടലുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ല. സ്റ്റാര്‍ പദവി അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. വി.എം. സുധീരന്‍ ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവാദപരമായ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളായി ആരെങ്കിലും പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ വര്‍ഷം മാത്രം 4,000 ത്തോളം ആത്മഹത്യകളാണ് നടന്നത്. ഇതെല്ലാം കര്‍ഷക ആത്മഹത്യകളാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.യാഥാര്‍ഥ്യം മനസ്സിലാക്കിയ ശേഷം ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഇതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച അവര്‍ വയനാട്ടിലെത്തും. വയനാട് കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒൗദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരെ കര്‍ഷകരായി പരിഗണിക്കാനാവില്ളെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും അന്യസംസ്ഥാനത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും ഇതേരീതിയില്‍ കാണേണ്ടിവരില്ളെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം



കൊച്ചി: എം.വി ജയരാജനെ ജയിലിലടച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹൈകോടതിക്ക് മുന്നില്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധിക്കെതിരെ സമരം നടത്തുന്നത് തെറ്റാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപ്പീല്‍ കൊടുക്കാന്‍ അവസരമുണ്ടായിട്ടും സമരവുമായി മുന്നോട്ട് പോകുന്നത് ഭൂഷണമല്ല. സമൂഹത്തോടും ജനങ്ങളോടും തെറ്റ് ചെയ്യുമ്പോഴാണ് കോടതി ഇടപെടുന്നത്. ജൂഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ട ഇത്തരം പ്രസ്ഥാനങ്ങള്‍ ജുഡീഷ്യറിക്കെതിരെ രംഗത്തുവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നത്. കോടതിയെ ഭയക്കുന്നവരാണ് സി.പി.എമ്മുകാര്‍ എന്ന് കരുതുന്നില്ല. സമരത്തില്‍ നിന്ന് പിന്മാറാന്‍ നേതൃത്വം തയ്യാറാകണം- അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടപെടില്ല. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ കാര്യത്തിലും ഇത് തന്നെയാണ് നിലപാട്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലേയെന്ന ചോദ്യത്തിന് അതിന് കഴിയുമെന്നും പക്ഷേ ഇത്തരം വിവാദങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കി മുന്നോട്ടു പോവാന്‍ തന്നെ കിട്ടില്ലെന്നും രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

പിറവം ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്



തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ 15 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടി ആദ്യന്തം തത്സമയ സംപ്രേക്ഷണം നടത്തിയ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് റിക്കാര്‍ഡ് ഹിറ്റ്. 3.68 ലക്ഷം ഹിറ്റാണ് സൈറ്റില്‍ ഉണ്ടായത്. രാവിലെ 9.30ന് തുടങ്ങി രാത്രി 12.30 വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി മുഴുവന്‍ സമയവും തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. സി-ഡിറ്റിന്റെ സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.

പതിനായിരക്കണക്കിന് ആളുകള്‍ നിരന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചവരില്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഓഫീസും വെബ്ബിലൂടെ സജീവ സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പ് നടന്നുവരികയാണ്. സി-ഡിറ്റിനെയാണ് ഇതിന്റെയും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ വിജയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സജീവ സംപ്രേക്ഷണം ഒരുക്കാനുള്ള ചുമതല സി-ഡിറ്റിനെ ഏല്‍പ്പിച്ചത്.

2011 നവംബർ 12, ശനിയാഴ്‌ച

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും



ഹോട്ടലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച വിലകളില്‍ കൂടുതല്‍ ഈടാക്കുന്ന കടകള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളുടെ യോഗം തിങ്കളാഴ്ചക്കകം വിളിച്ച് തീരുമാനമെടുക്കണം. ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ച് എല്ലാ ഹോട്ടലുകളിലും പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി മഫ്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം- അദ്ദേഹം പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വില നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി അറിയിച്ചു.

 മണ്ഡലകാലത്തോടനുബന്ധിച്ച്‌ ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സംസ്‌ഥാനത്ത്‌ ഓരോ ജില്ലയിലും ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാകലക്‌ടര്‍മാരുമായും ബന്ധപ്പെട്ട മറ്റുദ്യോഗസ്‌ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി.

മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ നമ്മുടെ അതിഥികളായി കണ്ട്‌ ചൂഷണ രഹിതവും സൗഹാര്‍ദ്ധപരവുമായ സമീപനമുണ്ടാക്കണമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കര്‍ശനമായ നിരീക്ഷണവും പരിശോധനയും നടത്തണം. ഹോട്ടലുകളിലും റെസ്‌റ്റാറന്റുകളിലും സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. ഇതിനായി ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കണം. വിലവിവരം മറ്റു ഭാഷകളിലും രേഖപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണം. ഒരു വിധത്തിലുള്ള ചൂഷണവും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദ്ദശം നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയെ ചുമതലപ്പെടുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ പരിശോധന നടത്തണം. എന്നാല്‍ പരിശോധനയുടെ പേരില്‍ മറ്റ്‌ അസൗകര്യങ്ങള്‍ സൃഷ്‌ടിക്കരുത്‌. പരിശോധനാ സ്‌ക്വാഡുകള്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാകലക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

മണ്ഡലകാലത്ത്‌ പച്ചക്കറി വില നിയന്ത്രിക്കുന്നതിന്‌ ഓണം, റംസാന്‍ സീസണിലെപ്പോലെ സിവില്‍സപ്ലൈസ്‌, ഹോര്‍ട്ടികോര്‍പ്പ്‌, വി.എഫ്‌.പി.സി.കെ, കണ്‍സ്യൂമര്‍ഫെഡ്‌ മുഖേന വിപണികള്‍ ആരംഭിക്കുന്നതിന്‌ മുഖ്യമന്ത്രി കാര്‍ഷികോല്‍പ്പാദന കമ്മിഷണറും അഡിഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ കെ.ജയകുമാറിന്‌ നിര്‍ദ്ദേശം നല്‍കി.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ഓണം - റംസാന്‍ കാലത്തെപ്പോലെ വില നിയന്ത്രിക്കാന്‍ നടപടിവേണമെന്ന്‌ മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗതാഗത - ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ ആവശ്യമുന്നയിച്ചിരുന്നു.

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന അരി വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്ന്‌ ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്‌ എഫ്‌.സി.ഐയുമായി ബന്ധപ്പെട്ട്‌ നടപടി സ്വീകരിക്കണമെന്ന്‌ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥരോട്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


മെഗാഷോ വേദിയില്‍ വേദനയുടെ കൂമ്പാരവുമായി ജനം

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ നിറഞ്ഞാടിയ മെഗാഷോകള്‍ അരങ്ങേറിയ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച പകലും രാത്രിയും മറ്റൊരു മെഗാഷോയുടെ നിറവിലായിരുന്നു. സംഗീവും നിറപ്പൊലിമയും പതിവ് കാഴ്ചയായ വേദിയില്‍ പ്രാരാബ്ദങ്ങളും വേദനകളുമായി സാധാരണക്കാര്‍ വന്നെത്തി. ഒരു നിമിഷംപോലും വേദി വിടാതെ എല്ലാ പരിവേദനങ്ങളും നേരിട്ട് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ താരമായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.രാവിലെ മുതല്‍തന്നെ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇവര്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളുമായി പഞ്ചായത്തംഗങ്ങള്‍ മുതല്‍ എം.എല്‍.എ മാര്‍ വരെ ഓടി നടന്നു. സദസ്സ് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടത്തിന് മുന്നിലേക്ക് രാവിലെ 9.30 ഓടെ മുഖ്യമന്ത്രിയെത്തി. അഞ്ച് തിരിയുള്ള നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം കഴിഞ്ഞ് പതിവ് രീതിയില്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി. അവസാനത്തെ ആളിന്റെ പരാതിയും നേരിട്ട് വാങ്ങി പരിഹരിച്ച ശേഷമെ വേദി വിടൂ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. സദസ്സിന് മുന്നിലിരുന്ന വികലാംഗരുടെയും വൃദ്ധരുടെയും പരാതികള്‍ നേരിട്ടിറങ്ങിച്ചെന്ന് വാങ്ങി. ചികിത്സയ്ക്കും മറ്റുമുള്ള ധനസഹായങ്ങളുടെ അപേക്ഷകളാണ് ആദ്യം സ്വീകരിച്ചത്. അപ്പപ്പോള്‍ തന്നെ സഹായതുകയും രേഖപ്പെടുത്തി അതത് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍ കൈമാറി. ആദ്യ ധനസഹായം ലഭിച്ചത് തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി സുരേഷിനാണ്. എഴുപത്തിയയ്യായിരം രൂപയായിരുന്നു സഹായം. ചെക്ക് കൈമാറുകയും ചെയ്തു. പിന്നില്‍ നിന്നവരെല്ലാം മുന്നിലേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നു.

10.50 ഓടെ മുഖ്യമന്ത്രി വീണ്ടും വേദിയിലേക്ക് കയറി. ചെറിയ ചെറിയ സംഘങ്ങളായി പരാതിക്കാരെ വേദിയിലേക്ക് കയറ്റിവിട്ടു. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ വന്‍സംഘം വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കേണ്ട ഉദ്യോഗസ്ഥരില്‍ പലര്‍ക്കും തിരക്കുകാരണം വേദിയിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഞ്ചുമിനിട്ട് ചടങ്ങ് നിര്‍ത്തിവെയ്ക്കുന്നതായും പഞ്ചായത്തംഗങ്ങളും കൗണ്‍സിലര്‍മാരും വേദിക്ക് പുറത്തേക്ക് പോകണമെന്നും വര്‍ക്കല കഹാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൈയടിയോടെയാണ് ഈ ആവശ്യത്തെ സദസ്സ് സ്വീകരിച്ചത്. ഒരു പാട് നേരത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ആവശ്യത്തിന് ശേഷം കുറെപ്പേര്‍ വേദിയില്‍ നിന്ന് മാറിയതോടെ പരിപാടി വീണ്ടും ആരംഭിച്ചു. വേദിക്കുമുന്നില്‍ വീണ്ടും തിക്കും തിരക്കുമായി. മുഖ്യമന്ത്രി വേദിയുടെ ഒരുവശത്തെത്തി താഴെനിന്നവരില്‍ നിന്നും അപേക്ഷകള്‍ കൂട്ടം കൂട്ടമായി വാങ്ങിയതോടെ ഒരു മണിക്കുറിനുള്ളില്‍ നൂറുകണക്കിന് അപേക്ഷകള്‍ക്ക് പരിഹാരം നല്‍കാനായി. ഇടയ്ക്ക് വീണ്ടും സദസ്സിലേക്കിറങ്ങാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തി. ഇതിനിടയില്‍ വേദിയിലെ ബാരിക്കേഡിലെ രണ്ട് മുളകള്‍ തകര്‍ന്നിട്ടുണ്ടെന്നും എത്രയും വേഗം ഇത് ശരിയാക്കണമെന്നും കഹാറിന്റെ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ എത്തി. ഈ സമയമെല്ലാം നിരവധി പേര്‍ക്ക് ധനസഹായം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ഉച്ചഭാഷിണി വഴിയും എല്‍.സി.ഡി മോണിറ്റര്‍ വഴിയും എത്തിക്കൊണ്ടിരുന്നു. തിരക്കൊന്ന് കുറഞ്ഞതോടെ പരാതി സ്വീകരണം വേദിക്കകത്താക്കി. വികലാംഗരെ സ്ട്രക്ച്ചറിലും വീല്‍ചെയറിലും എടുത്തുകൊണ്ടും വേദിയിലേക്ക് കൊണ്ടുവന്നു. പലരെയും സ്വന്തം കസേരയിലിരുത്തി നിന്നു കൊണ്ടാണ് അപേക്ഷകള്‍ വാങ്ങിയത്.

ഉച്ചക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൊണ്ടുവന്ന പാല്‍ക്കഞ്ഞി ഒരു ഗ്ലാസ് കുടിച്ച് ഇടതടവില്ലാതെ വീണ്ടും അദ്ദേഹം പരാതികള്‍ക്കിടയിലേക്കിറങ്ങി. മൂന്നുമണിയോടെ വീണ്ടും ജനങ്ങളുടെ ഇടയിലേക്ക്. വേദിയും സദസ്സും ഒഴിയാതെ തിരക്കേറിക്കൊണ്ടേയിരുന്നു. ഇതിനിടെ ലക്ഷക്കണക്കിന് രൂപയുടെ സഹായം അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തി. രാത്രി വൈകിയും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരാതികള്‍ സ്വീകരിച്ചു.