UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മാലിന്യവിമുക്ത കേരളം കര്‍മപദ്ധതിയായി; പനി നിയന്ത്രണ വിധേയം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യവിമുക്ത കേരളം പദ്ധതിയുടെ കരട് രൂപത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. പനി പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശുചീകരണ പരിപാടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിന്റെ കരട് രൂപത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഇത് എല്ലാ എം.എല്‍.എ.മാര്‍ക്കും വിതരണം ചെയ്യും. വൈകീട്ട് സര്‍വകക്ഷിയോഗത്തില്‍ കരട് അവതരിപ്പിക്കും. സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമായിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ആസ്​പത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന പനി നിയന്ത്രണ മാര്‍ഗങ്ങളില്‍ കേന്ദ്ര മെഡിക്കല്‍ സംഘവും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.ഐ.ടി പാലക്കാട്ട്: - മുഖ്യമന്ത്രി

ഐ.ഐ.ടി പാലക്കാട്ട്: - മുഖ്യമന്ത്രി



തിരുവനന്തപുരം: പന്ത്രണ്ടാംപദ്ധതിയില്‍ സംസ്ഥാനത്തിന് ഐ.ഐ.ടി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അത് അനുവദിക്കുമ്പോള്‍ പാലക്കാട്ടായിരിക്കും സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ട് കണ്ടെത്തിയ സ്ഥലത്ത് കേന്ദ്രസംഘം വന്ന് പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച താനടക്കമുള്ളവര്‍ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയും മനുഷ്യവിഭവശേഷി മന്ത്രി കപില്‍ സിബലും വിദേശത്തായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

ഐ.ഐ.ടി മലപ്പുറത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അബ്ദുറഹ്മാന്‍ രണ്ടത്താണി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്തിന് അതിനുള്ള അര്‍ഹതയുണ്ടെങ്കിലും പാലക്കാട്ടാണ് ഇപ്പോള്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കൊച്ചി മെഡിക്കല്‍ സിറ്റി പരിഗണിക്കും

തിരുവനന്തപും: കൊച്ചിയില്‍ ആയിരം കോടി രൂപയുടെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്​പിറ്റല്‍ സ്ഥാപിക്കാന്‍ ലഭിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശസ്ത ക്രിക്കറ്റ് താരം കപില്‍ദേവ് ഉള്‍പ്പെടുന്ന കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരം കിടക്കകളുള്ള അലോപ്പതി ആശുപത്രി, 50 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രി, മെഡിക്കല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതിയാണിത്. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു.

മെഡിക്കല്‍ രംഗത്തെ ഏഴായിരം പേര്‍ക്ക് പ്രത്യക്ഷമായും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിലാണ് മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ നിന്ന് വന്‍തോതില്‍ സംഭവിക്കുന്ന മസ്തിഷ്‌ക ചോര്‍ച്ച തടയുന്നതിനും നാട്ടിലും വിദേശത്തുമുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും മെഡിക്കല്‍ സിറ്റി സഹായകരമാകുമെന്ന് കപില്‍ ദേവ് ചൂണ്ടിക്കാട്ടി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ. ബാബു, കെ.പി. മോഹനന്‍ എന്നിവരും മെഡിക്കല്‍ സിറ്റി ചെയര്‍മാന്‍ മോഹന്‍ തോമസ്, എം.ഡി. ഹസന്‍കുഞ്ഞ്, മാത്യു ഫ്രാന്‍സിസ്, മിബു ജോസ്, ജയ വി. ജയനാഥന്‍, പി. സെബാസ്റ്റ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.

പെന്‍ഷന്‍ പ്രായം: തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തൊഴിലിന് കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ ആശങ്കകള്‍ കൂടി കണക്കിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. വര്‍ഷം 25,000 പേര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനാവുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം നഷ്ടമാകുമെന്നാണ് ആശങ്കയുള്ളത്. ഇതുകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ.

സഭാസമ്മേളനം കഴിഞ്ഞാലുടന്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തും. അതിന് പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷത്തെ കര്‍മ പരിപാടി സര്‍ക്കാര്‍ അവതരിപ്പിക്കും. സേവനാവകാശ നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും അത് നിയമമാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികാരമായാണ് എമര്‍ജിങ് കേരള എന്ന വ്യവസായ സംഗമം നടത്തുന്നത്. അത് കേരളത്തിന്റെ വികാരമായി കാണണം. പി.എം.എസ്.ജി.വൈ. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകളുടെ വീതി ആറു മീറ്ററായി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍ മന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളാണ് പ്രധാന മന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കരകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ റോഡ് നിര്‍മിക്കാമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 120 യൂണിറ്റുവരെയുള്ളവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് 200 യൂണിറ്റ് വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

ഹൈകോടതി മേല്‍നോട്ടം സര്‍ക്കാര്‍ സമ്മതത്തോടെ

തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ ഹൈകോടതി മേല്‍നോട്ടം ഏര്‍പ്പെടുത്തിയത് സര്‍ക്കാറിന്‍െറ സമ്മതത്തോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയുടെ മേല്‍നോട്ടം വേണമെന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇത് അഡ്വക്കറ്റ് ജനറലും സമ്മതിച്ചു. വിവാദങ്ങളുടെ പേരില്‍ ഇനിയും കേരളത്തിന് നഷ്ടമുണ്ടാകാന്‍ പാടില്ല. എന്നാല്‍, പ്രതിപക്ഷ നേതാവ് ഇപ്പോഴും കേസുമായി നടക്കുകയാണ്.പ്രതിപക്ഷ സഹകരണത്തോടെയായിരിക്കും ഭരണം. ഇതിനായി ഏത് തിരുത്തലിനും തയാറാണ്.പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. യുവജന സംഘടനകളെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ല.വിരമിക്കലിലൂടെ ഒരു വര്‍ഷം 25000 ത്തോളം ഒഴിവുകളാണ് സര്‍ക്കാര്‍,അദ്ധ്യാപക മേഖലയിലുണ്ടാകുന്നത്.എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍,25 ലക്ഷത്തോളം യുവജനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണുള്ളത്. നിയമസഭാ സമ്മേളനം പിരിഞ്ഞതിന് ശേഷം സ്വാശ്രയ പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിന് ചര്‍ച്ച ആരംഭിക്കും.പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തായിരിക്കും ചര്‍ച്ച. ഇക്കാര്യത്തില്‍ എം.എ.ബേബിയുടേതടക്കം സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിച്ചിരുന്നവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കില്‍ ആ രീതിയില്‍ തീരുമാനമുണ്ടാകും.120 യൂണിറ്റ് വരെയുള്ളവരെ ഒഴിവാക്കിയിരുന്നുവെന്നതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ റോഡുകള്‍ക്ക് ആറ് മീറ്റര്‍ വീതി മതിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് റോഡ് നിര്‍മിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ഇത് കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ ഇതില്‍ ഭേദഗതി വരുത്തി. നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിലേറെയായി ഹഡ്കോയുമായി നിലനിന്നിരുന്ന തര്‍ക്കവും പരിഹരിച്ചു.പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച തര്‍ക്കവും തീര്‍ന്നു. ജനങ്ങള്‍ സര്‍ക്കാറിനെ വിലയിരുത്തുന്നത് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്.ഒരു രൂപ അരി വിതരണം തുടങ്ങി. ബി.പി.എല്‍ വിഭാഗത്തിലെ 14.6 ലക്ഷം പേര്‍ക്കും 5.96 ലക്ഷം എ.എ.വൈ ക്കാര്‍ക്കും ഒരു രൂപക്ക് അരി നല്‍കുന്നുണ്ട്.രണ്ട് തവണ പെട്രോള്‍ വിലയും ഒരു തവണ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചപ്പോള്‍ അധിക നികുതി വേണ്ടെന്ന് വെച്ചതിലൂടെ 405 കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 സെപ്റ്റംബർ 27, ചൊവ്വാഴ്ച

ജൈവകൃഷിയിലൂടെ കേരളത്തെ വിഷമുക്തമാക്കണം

തിരുവനന്തപുരം: ജൈവകൃഷിയിലൂടെ സംസ്ഥാനത്തെ വിഷവിമുക്തമാക്കണമെന്നും 'ജനശ്രീ'യ്ക്ക് അതില്‍ മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമ്പൂര്‍ണ ജൈവസംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള 'ജനശ്രീ'യുടെ ശ്രമത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനശ്രീയുടെ നേതൃത്വത്തില്‍ നടന്ന 'ജൈവശ്രീ' ഉത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടുത്തവര്‍ഷം മുതല്‍ ജൈവ കര്‍ഷക വനിതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനമായി. ഇന്ത്യയിലെതന്നെ നിലവിലുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന അവാര്‍ഡ് തുകയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ 'ജൂസ്' സാഗര സര്‍വീസുമായി ചേര്‍ന്നാണ് 'ജനശ്രീ' അവാര്‍ഡ് നല്‍കുക. 1,11,111 രൂപയാണ് അവാര്‍ഡ് തുക.

ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപന്‍, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി, 'ജൂസ്' ചെയര്‍മാന്‍ കൊല്ലം പണിക്കര്‍, ജനശ്രീ ജില്ലാ അധ്യക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വനിതാ കോഡ് ബില്‍ വിശദ പരിശോധനയ്ക്കുശേഷം മാത്രം


കൊച്ചി: വിശദ പരിശോധനയ്ക്കുശേഷം മാത്രമേ വനിതാ കോഡ് ബില്ലില്‍ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിയുന്നത്ര എല്ലാ വിഭാഗങ്ങളുടെയും അംഗീകാരത്തോടെ ബില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദമായിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് വിവാദമായത്.




CM TALK TO MEDIA

ഉന്നത വിദ്യാഭ്യാസരംഗത്തെ പോരായ്മകള്‍ പരിഹരിക്കണം

കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നേരിടുന്ന പോരായ്മകള്‍ പരിഹരിച്ച്‌വേണം മുന്നോട്ട് പോകാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിഎം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രൊഫ. ബാഹുദീന്‍ മെമ്മോറിയല്‍ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലഘട്ടത്തില്‍ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പക്ഷെ, ഇന്ന് ഈ മേഖലയില്‍ അഭിമാന നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിന്റെ മുന്നേറ്റം പൂര്‍ണവിജയത്തിലെത്തിക്കാന്‍ സാധിക്കൂ. വിദ്യാഭ്യാസ രംഗത്ത് ഇന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം തന്നെ താത്കാലികമാണ്- അദ്ദേഹം പറഞ്ഞു.

പിഎം ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 1000 ത്തോളം വിദ്യാര്‍ഥികളാണ് അവാര്‍ഡിനര്‍ഹരായത്. പിഎം ഫൗണ്ടേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഹബീബ് ഏറ്റുവാങ്ങി.

ഫൗണ്ടേഷന്റെ 25-ാമത് അവാര്‍ഡ്ദാന ചടങ്ങാണ് ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

മടക്കം നിറഞ്ഞ മനസ്സോടെ

മടക്കം നിറഞ്ഞ മനസ്സോടെ


ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്ന പത്തംഗ മന്ത്രിസംഘം തിരിച്ചുപോകുന്നത് നിറഞ്ഞ മനസ്സോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഒറ്റയടിക്ക് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മടങ്ങാമെന്ന വിശ്വാസത്തോടെയല്ല ദല്‍ഹിയിലേക്ക് വന്നതെന്ന് മന്ത്രിസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി, ധനമന്ത്രി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ എന്നിവര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞില്ളെന്ന പോരായ്മയുണ്ട്. എങ്കിലും കേരളത്തില്‍നിന്നുള്ളവര്‍ അടക്കം 16 മന്ത്രിമാരെ കണ്ടു. അതുവഴി നല്ല തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം വരാന്‍ പരിപാടിയിട്ടെങ്കിലും ദല്‍ഹില്‍ മന്ത്രിമാരുടെ തിരക്കുകള്‍ കാരണം റദ്ദാക്കേണ്ടി വന്നു. ഇനിയിപ്പോള്‍ ഒന്നര മാസത്തേക്ക് നിയമസഭാ സമ്മേളനമാണ്. ഇപ്പോള്‍ നടന്നില്ളെങ്കില്‍ സന്ദര്‍ശനങ്ങള്‍ നീണ്ടുപോകും എന്നതുകൊണ്ടാണ് പ്രധാനമന്ത്രി അടക്കം ഇല്ളെങ്കില്‍ക്കൂടി ഇപ്പോള്‍ വരാന്‍ തീരുമാനിച്ചത്. തിരക്കുപിടിച്ച കൂടിക്കാഴ്ചകളും ചില വീഴ്ചകളുമൊക്കെ ഉണ്ടെങ്കിലും രണ്ടു ദിവസത്തെ പരിപാടി വിജയമായി.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ നാടകമാണ് ദല്‍ഹിയില്‍ നടന്നതെന്ന് സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍ പറഞ്ഞു. കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തന്നെ കേരളത്തിന്‍െറ കാര്യത്തില്‍ വേണ്ടതു ചെയ്തില്ല. ഇക്കാര്യം വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയൊക്കെ പറയാനെങ്കിലും പ്രതിപക്ഷത്തിന് അവകാശമില്ളെങ്കില്‍ പിന്നെന്തു ജനാധിപത്യമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

എല്‍.ഡി.എഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അരിക്കുവേണ്ടി വഴിയില്‍ കുത്തിയിരിക്കാനാണ് ദല്‍ഹിക്ക് വണ്ടി കയറിയത്. എന്നിട്ട് എന്തു നേടി? ഫലം ഉണ്ടാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ കൂടെ കൂട്ടാമായിരുന്നു എന്ന് മുന്‍മന്ത്രി സി. ദിവാകരന്‍ പറയുന്നു. സംസ്ഥാന മന്ത്രിമാര്‍ നടത്തുന്ന നാടകത്തില്‍ അഭിനയിക്കാനാണോ അപമാനിച്ചുവെന്ന പഴി കേള്‍ക്കാനാണോ പ്രതിപക്ഷത്തെ കൂടെ കൂട്ടേണ്ടത്? തിരിച്ചു ചെല്ലുമ്പോള്‍ കരിങ്കൊടി കാണിക്കുമെന്ന് ഡി.വൈ.എഫ്.ഐക്കാര്‍ പറയുന്നു. വയനാട്ടില്‍ കരിങ്കൊടി കാണിച്ചവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ എഴുതിക്കൊടുത്തശേഷമാണ് താന്‍ ദല്‍ഹിക്ക് പോന്നതെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ജഡ്ജിയെ അവിശ്വസിച്ചില്ല

കൊച്ചി: പാമോലിന്‍ കേസിലെ പ്രതികളാരും ജഡ്ജിയെയും കോടതിയെയും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വ്യക്തിപരമായ ആക്ഷേപത്തിന്റെ പേരില്‍ പാമോലിന്‍ കേസില്‍ നിന്നും വിജിലന്‍സ് ജഡ്ജി പിന്‍മാറിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഇതുവരെയും ജഡ്ജിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. ജഡ്ജി പിന്‍മാറിയതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. പാമോലിന്‍ കേസിനെ കുറിച്ചുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.