എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരു വിദ്യാര്‍ഥിക്കും കിട്ടിയ മാര്‍ക്ക് കുറയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായതുപോലുള്ള കാര്യങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ടും മറ്റും രണ്ടായിരത്തോളം പേരുടെ ഫലം വന്നിട്ടില്ല. അത് ഉടനെ പ്രസിദ്ധീകരിക്കും.
എസ്.എസ്.എല്‍.സി. ഫലം സംബന്ധിച്ച് മാധ്യമങ്ങള്‍ കാര്യങ്ങളെ പര്‍വതീകരിക്കുകയാണുണ്ടായത് മുഖ്യമന്ത്രി ആരോപിച്ചു. പിഴവുകള്‍ക്കുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫലത്തിലെ പിഴവുകള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടലാകാമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞോ എന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. പരീക്ഷയെഴുതാത്ത വിദ്യാര്‍ഥി ജയിച്ചിട്ടുണ്ടെങ്കിൽ ആ കുട്ടി തോല്‍ക്കും എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.