UDF

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

കരുണാകരന്റെ രാജിയിൽ പങ്കില്ല


ചാരക്കേസിൽ കെ. കരുണാകരന്‍ രാജിവച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് ഭീഷണിയല്ലെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള ജനപിന്തുണ സി.പി.എമ്മില്‍ ഭയപ്പാടുണ്ടാക്കുന്നു. സര്‍ക്കാരിനെ തകര്‍ക്കാന്‍ സി.പി.എം പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തോട് അവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ച മുഖ്യമന്ത്രി സരിതയുടെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്നു തെളിഞ്ഞാല്‍ പൊതുരംഗത്ത് നിന്ന് മാറുമെന്നും വ്യക്തമാക്കി.

സരിതയുടെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത കമ്മിഷന്‍ പരിഗണിക്കട്ടെയെന്നും നടപടികള്‍ എടുക്കേണ്ടത് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജിന് ഭൂമിപോക്കുവരവ് ചെയ്തുകൊടുത്തതില്‍ അപാകതയില്ല. ഏതൊരു പൗരനുമുള്ള അവകാശമാണിത്. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. സരിത ഒരു തെളിവും കൊണ്ടുന്നിട്ടില്ല. സി.ഡികളുടെ ആധികാരികത തെളിയിക്കണം. ആരോപണങ്ങള്‍ക്ക് ബെന്നി ബഹ്നാനും തമ്പാനൂര്‍ രവിയും മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.