UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2018, മേയ് 9, ബുധനാഴ്‌ച

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, അത്താണിയുമാണ് ഓരോ രക്തസാക്ഷിയുടെയും, ബലിദാനിയുടെയും ജനനത്തോടെ ഇല്ലാതാവുന്നത്.


കണ്ണൂർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേൾക്കാൻ ഒട്ടും ശുഭകരമല്ലാത്ത, മനസുമടുപ്പിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ വാർത്തകൾ. പതിറ്റാണ്ടുകളായി മനുഷ്യ ജീവന് പുല്ലുവില കൽപ്പിച്ചു സംഘ പരിവാറും, മാർകിസ്റ്റ് പാർട്ടിയും നടത്തിവരുന്ന ഈ മനുഷ്യകുരുതികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ജീവനെ അതിക്രൂരമായി ആയുധം കൊണ്ട് കീഴ്‌പ്പെടുത്തി എന്ത് പ്രത്യയ ശാസ്ത്രമാണ്, എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഇവർ ഇരു കൂട്ടരും നടത്തുന്നത് ? ഭയത്തിന്റെയും, വെറുപ്പിന്റെയും രാഷ്ട്രീയം ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല

"കണ്ണിനു കണ്ണ് പല്ലിനു പല്ല്" എന്ന കാടൻ നിയമത്തിന്റെ കാലം പിന്നിട്ട് നൂറ്റാണ്ടുകളായി. ജനാധിപത്യ സമൂഹത്തിന് കളങ്കമാണ് നിങ്ങളുടെ ഈ അക്രമരാഷ്ട്രീയ പ്രവർത്തനം. ഒരു പ്രത്യയ ശാസ്ത്രത്തെ അനുകൂലിച്ചതു കൊണ്ട് ഇനി മുതൽ ആരുടെയും ജീവൻ ഇവിടെ പൊലിഞ്ഞു വീഴരുത്. രാഷ്ട്രീയ പാർട്ടികൾക്ക് വർഷംതോറും ആഘോഷിക്കാനുള്ള ഓർമദിനങ്ങൾക്കപ്പുറം ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, അത്താണിയുമാണ് ഓരോ രക്തസാക്ഷിയുടെയും, ബലിദാനിയുടെയും ജനനത്തോടെ ഇല്ലാതാവുന്നത്.

വഴിക്കണ്ണുമായി കാത്തിരിക്കുന്ന വൃദ്ധരായ മാതാപിതാക്കളുടെ, മിഠായി പൊതിയുമായി വന്നുകയറുന്ന അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞുമക്കളുടെ, പ്രിയതമനെ കാത്തിരിക്കുന്ന ഭാര്യമാരുടെ, സഹോദരന്റെ തണല് പറ്റി ജീവിക്കുന്ന സഹോദരിമാരുടെ ഇനിയും വറ്റാത്ത കണ്ണ് നീരിന്റെ കൂട്ടത്തിലേക്ക് പുതിയ ബലിദാനികളെയും, രക്ത സാക്ഷികളെയും സൃഷ്ടിക്കില്ലെന്നു ഇനിയെങ്കിലും തീരുമാനിച്ചില്ലെങ്കിൽ നാളത്തെ തലമുറയോട് നിങ്ങൾ മറുപടി പറയേണ്ടി വരും.


‘മോദിക്ക് സമനില തെറ്റി’


സിവി രാമൻനഗറിലെ കോൺഗ്രസ് സ്ഥാനാർഥി ആർ.സമ്പത്ത് രാജിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷായിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ശശി തരൂർ, ആന്റോ ആന്റണി, മുൻ എംഎൽഎ ഐവാൻ നിഗ്ലി തുടങ്ങിയവർ.

തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് സമനില തെറ്റിയതു പോലെ. ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ മോദിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജവാഹർലാൽ നെഹ്റുവിനെയും വി.കെ.കൃഷ്ണമേനോനെയും പോലെയുള്ളവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രത്തിൽ കഴിഞ്ഞ നാലു വർഷവും വാഗ്ദാന ലംഘനങ്ങൾ നടത്തിയ മോദിയാണ് ഇവിടെവന്ന് രാഹുൽ ഗാന്ധിയെ 15 മിനിറ്റ് പ്രസംഗിക്കാൻ വെല്ലുവിളിക്കുന്നത്. ഇക്കാലയളവിൽ നൽകിയ വാക്കുകളിൽ മോദി പാലിച്ച ഒരെണ്ണം എടുത്തു പറയാനാണ് തിരിച്ച് കോൺഗ്രസിന്റെ വെല്ലുവിളി. കഴിഞ്ഞ തവണത്തെ പ്രകടന പത്രികയിൽ പറഞ്ഞ 175 കാര്യങ്ങളിൽ 166 ഉം പൂർത്തിയാക്കിയ സർക്കാരാണ് സിദ്ധരാമയ്യയുടേത്.

ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുൾപ്പെടെ മറ്റു ഭാഷക്കാരെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ കോൺഗ്രസ് സർക്കാരിനേ സാധിക്കൂ. ഇവിടത്തെ ഭരണനേട്ടങ്ങളോടുള്ള മതിപ്പും കേന്ദ്രത്തിനെതിരായ പ്രതിഷേധവും തിരഞ്ഞെടുപ്പിൽ പ്രകടമാകും. 




2018, ഏപ്രിൽ 18, ബുധനാഴ്‌ച

ചുവന്നകുപ്പായമിട്ട് വന്ന പൊലീസുകാരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍


പൊലീസ് സേനയില്‍ അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരും. പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ചുവന്നകുപ്പായമിട്ട് വന്നവരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്കലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. പൊലീസിന് എന്തുമാകാമെന്ന നിലവന്നതാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് കാരണമായത്.  

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കണ്ണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലരാണ് ചുവന്ന ഷർട്ടും വെള്ളമുണ്ടും ധരിച്ച് എത്തിയത്. സംഘടനാ സ്വാതന്ത്ര്യമുണ്ടെങ്കിലും രാഷ്ട്രീയം പാടില്ലെന്ന നിയമമാണ് ചുവപ്പുവേഷം ധരിച്ചെത്തിയതിയതിലൂടെ പരസ്യമായി ലംഘിച്ചത്. സമ്മേളനവേദിയുടെ കവാടത്തിൽ ഒരുമിച്ചുനിന്നു ചുവപ്പൻ ഫോട്ടോയെടുത്ത് ഇവർ വാട്സാപ് ഗ്രൂപ്പുകളിലും ഇട്ടു. ഇത്തരം പ്രവണതകള്‍ അവഗണിച്ചാല്‍ കനത്തവില നല്‍കേണ്ടി വരും.

രണ്ടര വര്‍ഷത്തിനിടെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിലും കസ്റ്റഡിയിലും മര്‍ദ്ദിച്ചതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ഒരുനടപടിയും എടുത്തില്ല. ഈ അംലഭാവമാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ കൊണ്ടെത്തിച്ചത്.  സര്‍ക്കാരിന്റെ മനോഭാവം വലിയ അപകടത്തിലേക്ക് കേരളത്തെ നയിക്കും.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസില്‍, പ്രത്യേകപരാമർശം നേടിയ പാർവതി, ഛായാഗ്രഹണ മികവിന് അവാർഡ് നേടിയ നിഖിൽ എസ് പ്രവീൺ , മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ, മികച്ച പ്രാദേശികഭാഷാ ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, ടേക്ക് ഓഫ്എന്ന ചിത്രത്തിന്റെ നിർമാണരൂപകൽപനയ്ക്ക് പുരസ്കാരം നേടി സന്തോഷ് രാമൻ എന്നിവർക്ക് എന്റെ അഭിനന്ദനങ്ങൾ.

ദേശീയ അവാർഡിന് തന്നെ ബഹുമാനമേറ്റുന്നു ശ്രീ യേശുദാസിന് ലഭിച്ച പുരസ്കാരം. പ്രായത്തെ മറികടന്ന സംഗീതതപസ്യയ്ക്ക് എന്റെ പ്രണാമം!

മലയാളസിനിമയ്ക്ക് അന്തർദേശീയ പുരസ്കാരങ്ങൾ നേടിത്തന്നിട്ടുള്ള ശ്രീ ജയരാജ് ഒരിക്കൽക്കൂടി മികച്ച സംവിധായകനായിരിക്കുന്നു. മികച്ച അവലംബിത തിരക്കഥയ്ക്കും അദ്ദേഹത്തിന് തന്നെയാണ് പുരസ്കാരം. ജയരാജിനും എന്റെ സ്നേഹാഭിവാദ്യങ്ങൾ. ഈ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു.

ഫീച്ചർ വിഭാഗത്തിലും അല്ലാതെയുമായി മറ്റുമേഖലകളിൽ അംഗീകാരം നേടിയ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ച ടേക്ക് ഓഫ് എന്ന സിനിമ ഏറെ കാലികമായ ഒരു വിഷയമാണ് നമ്മോട് പറഞ്ഞത്. അന്തർദേശീയ ചലച്ചിത്ര മേളയിൽ ലഭിച്ച അംഗീകാരം നിലനിർത്തിയ ടേക്ക് ഓഫിന്റെ നിർമാതാവ്, സംവിധായകൻ മറ്റ് അണിയറപ്രവർത്തകർ എന്നിവരേയും ഞാൻ അഭിനന്ദനം അറിയിക്കുന്നു.

മലയാളസിനിമയുടെ ഉൾക്കരുത്തും വിഷയവൈവിധ്യവും തന്നെ അത്ഭുതപ്പെടുത്തി എന്ന ദേശീയജൂറി അധ്യക്ഷൻ ശേഖർ കപൂറിന്റെ നിരീക്ഷണം നമുക്കേവർക്കും അഭിമാനിക്കാൻ വക നൽകുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, മലയാളികളേവർക്കുമായി ലഭിച്ച വിഷുക്കൈനീട്ടമായി ഞാൻ കണക്കാക്കുന്നു. ഒരിക്കൽക്കൂടി, എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

മകളേ മാപ്പ് ...


ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാർത്ത കേൾക്കാൻ കഴിയൂ. മനസ്സിൽ നിറയെ വർണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാർത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേർന്നത്. മതത്തിന്റെ പേരിൽ ഒരു കൂട്ടം അക്രമികൾ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. മൃഗങ്ങൾ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” എന്ന് നാട് മുഴുവൻ ചുമരുകളിൽ എഴുതി വച്ചതുകൊണ്ടോ, റേഡിയോവിൽ മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കൾക്ക് മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കൾ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും താങ്കൾ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവരെ ആശ്വസിപ്പിക്കുമ്പോൾ ആണ് താങ്കൾ ഒരു മനുഷ്യത്വമുള്ള നേതാവാകൂ. വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാൻ അങ്ങയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്ന ചെയ്തികൾ കാണുമ്പോൾ മനസിലാവും സംഘ പരിവാറുകാർ എത്രമേൽ ഭീഷണിയാണ് ഈ നാടിൻറെ ഐക്യം തകർക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്.

മകളേ , നീ അനുഭവിച്ച കഷ്ടതയും,വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ അന്ത്യാഞ്ജലി.

#OommenChandy 

2018, ഏപ്രിൽ 17, ചൊവ്വാഴ്ച

വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്


വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്. പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അണുബാധയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബി ജെ പി പ്രവർത്തകരായ ഹർത്താൽ അനുകൂലികൾ വഴിയിൽ തടയുന്നതും, വാഹനമോടിച്ചിരുന്ന ആലങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയെ അതിക്രൂരമായി മർദിക്കുതും. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബി ജെ പി പ്രവർത്തകരുടെ ഈ ക്രുരത, സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥിനികളെ അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടിയും അപലപനീയമാണ്. ഏറ്റവും കൂടുതൽ ദയയും സഹായവും അർഹിക്കുന്ന രോഗികൾക്ക് നേരെ പ്രത്യേകിച്ച് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് നേരെ വരെ നടത്തുന്ന അക്രമ സംഭവങ്ങളിൽ -പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ ബി ജെ പി നേതൃത്വം ഇച്ഛാ ശക്തി കാണിക്കേണ്ടതാണ്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ ഈ സംഭവത്തിലെ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്.

പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ ആർക്കും അവകാശമുണ്ട് . പ്രതിഷേധിക്കുമ്പോഴും ഹർത്താൽ പോലുള്ള സമര മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതാണ് .

പാറ്റൂർ: മുൻ സർക്കാർ സുതാര്യമായ നടപടികൾ സ്വീകരിച്ചു.


പാറ്റൂർ ഫ്ളാറ്റ് കേസിൽ ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അധികമായി കണ്ടെത്തിയ 16.635 സെന്റിൽ 12.279 സെന്റ് സ്ഥലവും യുഡിഎഫിന്റെ കാലത്തു തന്നെ ലോകായുക്തയുടെ നിർദേശ പ്രകാരം തിരിച്ചു പിടിച്ചിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു സുതാര്യമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണിത്. 21.03.2015ലെ ലോകായുക്ത ഉത്തരവു പ്രകാരം 12.279 സെന്റ് സ്ഥലം യുഡിഎഫ് സർക്കാർ ഏറ്റെടുക്കുകയും അതിർത്തിഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തു. കമ്പനിയുടെ പ്രമാണത്തിൽ അധിക വസ്തുവായി പറഞ്ഞിരിക്കുന്ന 16.635 സെന്റ് സ്ഥലത്തിൽ നിന്നാണിത് പിടിച്ചെടുത്തത്. ബാക്കിയുള്ള 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി തിരിച്ചെടുക്കാനാണ് ലോകായുക്തയുടെ ഇന്നത്തെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

പാറ്റൂർ ഫ്ളാറ്റ് സംബന്ധിച്ച് രണ്ടു കേസുകളാണ് ഉണ്ടായിരുന്നത്. 

1) വാട്ടർ അഥോറിറ്റിയുടെ മെയിൻ സ്വീവേജ് പൈപ്പ് ലൈൻ മാറ്റിയിട്ടതു സംബന്ധിച്ച്.  

2) അധികഭൂമി സംബന്ധിച്ച്.

പൈപ്പ്ലൈൻ തങ്ങളുടെ വസ്തുവിലാണെന്നും അതു മാറ്റിയിടണമെന്നും ആവശ്യപ്പെട്ട് ഫ്ളാറ്റ് കമ്പനി സർക്കാരിന് അപേക്ഷ തന്നിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസിനു കൊടുത്ത പരാതിയിൽ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേരുടെ പേരിൽ എഫ്ഐ ആർ ഇട്ടു. ഇതിനെതിരേ ഭരത് ഭൂഷൻ കേസ് കൊടുത്തു. പൈപ്പ് ലൈൻ മാറ്റിയിടാൻ സർക്കാർ ഉത്തരവു കൊടുത്തതിൽ യാതൊരു ക്രമക്കേടും അധികാരദുർവിനിയോഗവും ഇല്ലെന്നു
വ്യക്തമാക്കിയ ഹൈക്കോടതി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ലോകായുക്തയിൽ തുടരുന്ന അധികഭൂമി സംബന്ധിച്ച കേസ് തുടരാമെന്നും വ്യക്തമാക്കി.

അധികഭൂമി സംബന്ധിച്ച രണ്ടാമത്തെ പാറ്റൂർ കേസിൽ എന്നേയും റവന്യൂമന്ത്രി തിരുവഞ്ചർ രാധാകൃഷ്ണനേയും പ്രതിയാക്കാൻ കൊടുത്ത അപേക്ഷ ലോകായുക്ത നിരസിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി ഉണ്ടായത്. കമ്പനിയുടെ പ്രമാണപ്രകാരം അധികമുള്ളതായി കാണുന്ന 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി ഏറ്റെടുക്കാനാണ് റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും ലോകായുക്ത നിർദേശം നല്കിയത്.

പാറ്റൂർ ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട അധികഭൂമി തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച സുതാര്യമായ നടപടികളെല്ലാം ഫയലിൽ വ്യക്തമാണ്. ഇനിയും ആർക്കെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ ആ ഫയലുകൾ പരിശോധിക്കാവുന്നതാണ്.


2018, മാർച്ച് 29, വ്യാഴാഴ്‌ച

വിധിയോട് പടപൊരുതി ഒട്ടേറെ ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന അസ്‌നക്ക് അഭിനന്ദനങ്ങൾ

കണ്ണൂരില്‍ നിന്നുള്ള നമ്മുടെ അസ്‌ന ഡോക്ടറായിരിക്കുന്നു! കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ മികവോടെ എംബിബിഎസ്‌ പാസായി. ഇനി ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സി കൂടിയുണ്ട് ‌. ഞാന്‍ അസ്‌നയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്ന്‌ ആശംസിച്ചു. അസ്‌ന എല്ലാവര്‍ക്കും വലിയ പ്രചോദനമാണ്.

അസ്‌നയുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിലോ? ജീവിതത്തോട്‌ അസ്‌ന പോരാടിയതുപോലെ നമ്മള്‍ പോരാടുമായിരുന്നോ?

18 വര്‍ഷംമുമ്പ്‌ കണ്ണൂരിലെ പൂവത്തൂരില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനിടയില്‍ ബിജെപിക്കാര്‍ വലിച്ചെറിഞ്ഞ ബോംബ്‌ പൊട്ടിയാണ്‌ അസ്‌നയുടെ കാല്‍ നഷ്ടപ്പെട്ടത്‌. പൂവത്തൂര്‍ എല്‍പി സൂകൂള്‍ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ന. അമ്മ ശാന്തമ്മയ്‌ക്കും അനുജന്‍ ആനന്ദിനും അന്നു സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയെ തലശേരിയിലും പിന്നീട്‌ കൊച്ചിയിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ മുട്ടിനു താഴെവച്ച്‌ മുറിച്ചുമാറ്റേണ്ടി വന്നു. ആറാം വയസില്‍ അസ്‌ന കൃത്രിമ കാലിലേക്ക്‌. സാധാരണഗതിയില്‍ ആരും തളര്‍ന്നുപോകുന്ന അവസ്ഥ.

പക്ഷേ, ജീവിതത്തോടു യുദ്ധം ചെയ്യാന്‍ തന്നെയായിരുന്നു അസ്‌നയുടെ തീരുമാനം. കൃത്രിമക്കാലും വച്ച്‌ പത്തിലും പന്ത്രണ്ടിലും മികച്ച വിജയം നേടി. 2013ല്‍ എംബിബിഎസിനു കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.

അവിടെ മൂന്നാം നിലയിലായിരുന്നു അസ്‌നയുടെ ക്ലാസ്‌. പടി കയറി മൂന്നാം നിലയില്‍ എത്താന്‍ അസ്‌ന നന്നേ വിഷമിച്ചു. ക്ലാസ്‌ മുറി ഒന്നാം നിലയിലേക്കു മാറ്റാനുള്ള നീക്കം സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. അപ്പോഴാണ്‌ വിഷയം, മുഖ്യമന്ത്രിയാരുന്ന എന്റെ മുന്നിലെത്തിയത്‌. ഒരു പ്രായോഗിക തീരുമാനം ഉണ്ടാകണമായിരുന്നു.
തുടര്‍ന്നാണ്‌ മൂന്നാം നിലയിലേക്ക്‌ ഒരു ലിഫ്‌റ്റു വച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. പെട്ടെന്നു തന്നെ അതു പൂര്‍ത്തിയാക്കുകയും ചെയ്‌തു. അസ്‌നയുടെ മെഡിക്കല്‍ വിദ്യാഭ്യാസം സുഗമമായി.

അസ്‌നയുടെ കുടുംബത്തിന്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീടു നിര്‍മിച്ചു നല്‌കുകയും നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‌കുകയും ചെയ്‌തിരുന്നു. അവരെല്ലാം പ്രെത്യേക അഭിനന്ദനങ്ങൾക്കു അർഹരാണ്.

അക്രമരാഷ്ട്രീയത്തിന്റെ നിരവധി ഇരകള്‍ കണ്ണൂരിലുണ്ടെന്ന്‌ അറിയാം. ജീവിതത്തോടു പോരാടാന്‍ അസ്‌ന അവര്‍ക്കു പ്രചോദനമാകട്ടെ.
ബോംബേറിയുന്നവരും വാള്‍ ഊരുന്നവരും അറിയുന്നുവോ ഇരകളുടെ വേദനകള്‍!

2018, മാർച്ച് 22, വ്യാഴാഴ്‌ച

അന്ന് ഫോണില്‍ കേട്ടു ബോംബുകള്‍ പൊട്ടുന്ന ശബ്ദം


"പഞ്ചാബിലെ 39 കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു"


ഇറാക്കിലെ ഐഎസ്‌ ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ്‌ കേട്ടത്‌. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ്‌ തിരിച്ചറിഞ്ഞത്‌. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും. 

അന്ന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത്‌ ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത്‌ യുദ്ധമേഖലയിലാണ്‌ അന്നു മലയാളി നഴ്‌സുമാര്‍ കുടുങ്ങിപ്പോയത്‌. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന്‌ ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ്  തിരിഞ്ഞ്‌ യുദ്ധം ചെയ്‌തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന്‌ ഒഴിപ്പിച്ച്‌ രക്ഷിക്കണം എന്നാവശ്യപ്പെട്ട്‌ നഴ്‌സമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന്‌ എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്‌. 

ഇതിനിടെ മലയാളി നഴ്‌സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക്‌ ഐഎസ്‌ ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന്‌ ഇറങ്ങണം എന്നായിരുന്നു  അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ്‌ വച്ചിട്ടുണ്ടെന്നും അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന്‌ ഇറങ്ങാം എന്ന്‌ അവര്‍ എന്നോടു കട്ടായം പറഞ്ഞു.

ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന്‌ അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്‌സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. ബസ്‌ ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിൾ  മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന്‌ ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ്‌ ടൗണിലേക്കു നീങ്ങിയത്‌ ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്‌. 

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട്‌ നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസിത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്‌മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത്‌ മറ്റൊരു ആശങ്കയ്‌ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്‌. 

നഴ്‌സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്‌തു. 

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത്‌ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന്‌ രാത്രി ഒരു മണിക്ക്‌ എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന്‌ ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി. 

പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

2018, മാർച്ച് 21, ബുധനാഴ്‌ച

മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തത്:


കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്.  സംഭവം അറിഞ്ഞയുടന്‍ തന്നെ അട്ടപ്പാടിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രവര്‍ത്തകര്‍ തന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ മധു എന്ന യുവാവ് കാട്ടില്‍ തന്നെ താമസിക്കുന്ന ഒരു ആദിവാസി യുവാവാണ്. മാത്രമല്ല അയാള്‍ക്ക് ചെറിയ തോതില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതു കാരണം സാധാരണ ചെറുപ്പക്കാരനെ പോലെ പെരുമാറാന്‍ കഴിയാത്തതാവാം ഇങ്ങനെ ഒരു വിപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കരുതുന്നു.

അയാള്‍ മോഷ്ടാവല്ല, ആരുടേയും ഒന്നും മധു മോഷ്ടിച്ചിട്ടില്ല. പക്ഷേ അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ആള്‍ക്കൂട്ടം അയാളെ പോലീസില്‍ ഏല്‍പിച്ചത്. മൃഗീയമായാണ് ആ ചെറുപ്പക്കാരന് കൊല്ലപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനമായ നടപടി എടുക്കണം.

പോലീസ് ഈ കൊലപാതകത്തിലും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇത്രയും ക്രൂരമായ ഒരു സംഭവം നടക്കുകയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ആരൊക്കെയാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടി എടുക്കാന്‍ വൈകുകയും ചെയ്യുന്നത് തന്നെ ഇതിന് തെളിവാണ്. പോലീസിന്റെ ഈ നടപടി കടുത്ത പ്രതിഷേധത്തിന് അര്‍ഹമാണ്.

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

യുഡിഎഫ് സർക്കാരിനെതിരെയുള്ള അന്വേഷണം എവിടെയെത്തി?


യുഡിഎഫ് ഭരണകാലത്തു എന്റെ  സർക്കാരിനെതിരെ ഉയർന്ന മൂന്ന് ആരോപണങ്ങളെക്കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ അന്വേഷണം എവിടെപ്പോയി?

മെത്രാൻ കായൽ, ഹോപ് പ്ലാന്റേഷൻസ് എന്നൊക്കെ പറഞ്ഞ് അവസാനകാല മന്ത്രിസഭാതീരുമാനങ്ങളെക്കുറിച്ച് എന്തൊക്കെ ആരോപണങ്ങളാണ് അന്നത്തെ പ്രതിപക്ഷം ഉയർത്തിയത്? ഇതേക്കുറിച്ച് അന്വേഷിക്കാനായി എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചിട്ടെന്തായി? 700 തീരുമാനമാണു മരവിപ്പിച്ചത്.

ഒന്നരവർഷം ആറേഴു മന്ത്രിമാരടങ്ങിയ ഉപസമിതി പരിശോധിച്ചിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെ റിപ്പോർട്ട് മന്ത്രിസഭയിൽ വച്ച് അംഗീകരിച്ചുവെങ്കിലും അക്കാര്യം പുറത്തുവിട്ടില്ല. നിയമസഭയിൽ എഴുതിച്ചോദിച്ചപ്പോൾ മാത്രം മറുപടി തന്നു. ഒരെണ്ണത്തിൽപ്പോലും വിജിലൻസ് കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണു വ്യക്തമായത്. ഇതൊന്നും നിങ്ങളാരും അന്വേഷിക്കുകയോ റിപ്പോർട്ട് ചെയ്യുകയോയില്ലല്ലോ. കാരണം അതിൽ വിവാദമില്ല. ബാർ കോഴക്കേസിന്റെ കാര്യത്തിൽ തങ്ങൾ അന്നു പറഞ്ഞതാണ് ഇപ്പോൾ അതിൽ ഉൾപ്പെട്ടയാൾ തന്നെ വെളിപ്പെടുത്തിയത്. സത്യത്തിന്റെ മഹത്വമാണ് ഇതിലൂടെ വ്യക്തമായത്. സിപിഎമ്മിന്റെ രാഷ്ട്രീയോദ്ദേശ്യം പുറത്തായിക്കഴിഞ്ഞു.

കെട്ടിച്ചമച്ച കേസായതുകൊണ്ടാണു യുഡിഎഫ് സർക്കാരിന്റെ കാലത്തെ അന്വേഷണത്തിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയത്. ഇപ്പോൾ ഇനിയും കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നാണു പറയുന്നത്. സോളറിന്റെ കാര്യത്തിൽ മാനഭംഗക്കേസടക്കം ചുമത്താൻ പോകുകയാണെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നിട്ട് എന്തു ചെയ്യാൻ സാധിച്ചു? ആരാണ് അതു തടഞ്ഞത്? പ്രതിപക്ഷം സമരം ചെയ്തോ? നിയമത്തിന്റെ കരങ്ങൾ മുഖ്യമന്ത്രിയുടെ കയ്യിൽ കയറിപ്പിടിച്ചുവെന്നതാണു വസ്തുത.

‘മാണി മടങ്ങിവരും’

കെ.എം.മാണി യുഡിഎഫിലേക്കു തിരിച്ചുവരുമെന്ന പൂർണവിശ്വാസമാണ് ഉള്ളതെന്ന് ഉമ്മൻചാണ്ടി. സിപിഐക്ക് അദ്ദേഹത്തെ വേണ്ടായിരിക്കും. ഞങ്ങൾക്കു വേണമെന്നു തന്നെയാണ് ആഗ്രഹം. ഞങ്ങളാരും അദ്ദേഹത്തെ പറഞ്ഞുവിട്ടതല്ല. തിരിച്ചുവരാമെന്നു വ്യക്തമാക്കിയതുമാണ്.

2018, ഫെബ്രുവരി 17, ശനിയാഴ്‌ച

ആ 37 വെട്ട് സഹിക്കാവുന്നതിലും അപ്പുറം






  • മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം. 
  • ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍പൊലീസിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ട്.  

സിനിമാപ്പാട്ടിനെക്കുറിച്ചു വരെ പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ ഒരു ചെറുപ്പക്കാരൻ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടിട്ടു മിണ്ടാത്തതെന്താണ്? ഈ നിശ്ശബ്ദത അദ്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. കൊലയ്ക്കെതിരെ ശബ്ദിക്കാനാവാത്ത, യഥാർഥ പ്രതികളെ പിടിക്കാൻ പൊലീസിന് അനുവാദം കൊടുക്കാത്ത പിണറായിക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ ധാർമികമായി അർഹതയില്ല. മിനിറ്റുകൾക്കകം വിവരം കിട്ടിയിട്ടും തിരച്ചിലിനു പൊലീസ് മണിക്കൂറുകൾ വൈകിയത് എന്തുകൊണ്ടാണ്? ഏറ്റുമുട്ടലിലല്ല ഷുഹൈബ് കൊലപ്പെട്ടത്. നേരത്തേ കൊലവിളി നടന്നിട്ടുമുണ്ട്. അപ്പോൾ സിപിഎം നേതൃത്വത്തിന്റെ അറിവോടെതന്നെയാണ് ഈ കൊല. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം.

ഗർഭസ്ഥ ശിശുവിനുപോലും രക്ഷയില്ല. കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിക്കു സിപിഎം പ്രവർത്തകന്റെ ചവിട്ടേറ്റതിനെത്തുടർന്നാണു ഗർഭസ്ഥ ശിശു മരിച്ചത്. ഷുഹൈബ് കേസിൽ യഥാർഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ അതിശക്തമായ പ്രതികരണം ഉണ്ടാകും. ജനങ്ങളെ അണിനിരത്തി അക്രമരാഷ്ട്രീയത്തെ തുറന്നുകാട്ടും. 

ടിപി കേസിൽ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന നിലപാടെടുത്തിട്ടില്ല. ആ ക്രൂരകൃത്യം ചെയ്തവരെ പിടികൂടിയശേഷം നിയമപരമായ സാഹചര്യം അനുസരിച്ചു നീങ്ങുകയാണു ചെയ്തത്. 

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഓറഞ്ചു പാസ്പോർട്ട്: പരിഷ്കരണ തീരുമാനം പിൻവലിച്ച തീരുമാനം ഉചിതം.




ശക്തമായ പ്രതിഷേധത്തിനൊടുവിൽ പാസ്സ്പോർട്ട് പരിഷ്കരണ തീരുമാനം കേന്ദ്രസർക്കാർ പിൻവലിച്ചിരിക്കുന്നു. ഈ വിഷയത്തിൽ ആദ്യം പ്രതികരിച്ചത് കോൺഗ്രസ് അധ്യക്ഷൻ ശ്രീ.രാഹുൽ ഗാന്ധിയാണ്. വലിയൊരു വിഭാഗം ജനങ്ങളോട് വിവേചനം കാട്ടുന്ന ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. നമ്മുടെ സഹോദരങ്ങളോടുള്ള അനീതിയും, വിവേചനവും നിറഞ്ഞ ഈ തീരുമാനം തിരുത്തുവാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണ്.

നമ്മുടെ പ്രവാസി സഹോദരങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ അനീതിക്കെതിരെ തുടക്കം മുതലേ പ്രതിഷേധം ശക്തമാണ്. ഈ മേഖലയിലെ വിദഗ്ധരുമായി സംസാരിച്ചും, മറ്റും ഈ നയത്തിന്റെ നീതികേടിനെതിരെ മലയാളത്തിൽ മാതൃഭൂമിയിലും, ഇംഗ്ലീഷിൽ ഹിന്ദുസ്ഥാൻ ടൈയിംസിലും ലേഖനങ്ങൾ എഴുതിയിരുന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രിക്കും, വിദേശകാര്യ മന്ത്രിക്കും കത്തയക്കുകയും ചെയ്‌തിരുന്നു. വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിന്ന് മികച്ച പിന്തുണയായിരുന്നു ഇതിനൊക്കെ ലഭിച്ചിരുന്നത്.

ഹിന്ദുസ്ഥാൻ ടൈയിംസിൽ വന്ന ലേഖനം ഇതോടൊപ്പം ചേർക്കുന്നു.



#OommenChandy 

2018, ജനുവരി 23, ചൊവ്വാഴ്ച

പെരിന്തൽമണ്ണയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ.



പെരിന്തൽമണ്ണയിൽ യു.ഡി.എഫ്‌ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ്‌ നടത്തിയ നരനയാട്ടിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ. യു.ഡി.എഫ്‌ ചെയർമ്മാൻ പി.ടി അജയ്‌ മോഹൻ ഡി.സി.സി പ്രസിഡന്റ്‌ പ്രകാശൻ എന്നിവർ സമീപം 

2018, ജനുവരി 15, തിങ്കളാഴ്‌ച

പാസ്പോർട്ട് പരിഷ്ക്കരണം: വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ വിവേചനപരവും, പ്രതിഷേധകരവുമാണ്.



പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ് . നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്ക് തൊഴിലിന്റെ അടിസ്ഥാനത്തിൽ രണ്ടു നിറത്തിലുള്ള പാസ്സ്പോർട്ടുകൾ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. ശുപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടു കൂടി ഇല്ലാതാവുക.കൊളോണിയൽ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അർത്ഥത്തിൽ സമ്പത്തിന്റെയും മറ്റും പേരിൽ പുനർജനിക്കും.

യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബർ ക്യാംപിൽ ദുരിത ജീവിതം നയിച്ചും അവർ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത് . ഈ നീക്കം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയാനും അവന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിചേമതിയാകൂ. സമ്പന്നർക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങൾക്കും തൊഴിലാളികൾക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്.

2017, ഡിസംബർ 12, ചൊവ്വാഴ്ച

ശ്രീ രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ ..

"ആദ്യം അവർ നിങ്ങളെ കണ്ടില്ലെന്നു നടിക്കും,
പിന്നീട് പരിഹസിച്ചു ഇല്ലാതാക്കാനാവും ശ്രമം,
തുടർന്ന് അവർ നിങ്ങളെ നേർക്കുനേർ എതിരിടും, 
അവിടെ, അവിടെ നിങ്ങൾ വിജയം വരിക്കുന്നു".
-മഹാത്മാ ഗാന്ധി.


ശ്രീ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനാകുമ്പോൾ മഹാത്മജിയുടെ ഈ വാക്കുകളാണ് ഓർമ്മ വരുന്നത്. ഈ അസുലഭ നിമിഷത്തിൽ ഞാനുൾപ്പെടെയുള്ള ഓരോ പാർട്ടി പ്രവർത്തകരും അങ്ങേയറ്റം സന്തോഷത്തിലും,പ്രതീക്ഷയിലുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിയുടെയും, ഭാരതത്തിന്റെയും ഭാവി ശോഭനമായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. മാറ്റത്തിനായുള്ള അഭിവാഞ്ജയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

രാഹുൽജിയെ ആദ്യം കാണുന്നത്, ഇന്ദിരാജി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ കുടുംബ സമേതം ലക്ഷദ്വീപിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയിൽ വച്ചായിരുന്നു. അന്ന് രാഹുൽജിയോടൊപ്പം രാജീവ്ജിയും, സോണിയാജിയും, പ്രിയങ്കാജിയും ഉണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ കുട്ടി രാഹുലും പ്രിയങ്കയും അന്നേ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2004-ൽ രാഹുൽജി സജീവ രാഷ്ട്രീയത്തിലേക്ക് വന്നതിനു ശേഷമാണ് കേരളത്തിലെ ഭരണ കാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ചയായി നിരന്തര ബന്ധമുണ്ടായിരുന്നത്. കേരളത്തിന്റെ കാര്യത്തിൽ എന്നും അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.

അദ്ദേഹത്തിന്റെ വളർച്ചയിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എതിരാളികൾ തന്നെയായിരുന്നു. രാഹുൽജിയുടെ വലിയ ജനസ്വാധീനമായിരുന്നു അവരെ ചൊടിപ്പിച്ചത്. 2009-ലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചതും, ഭരണ തുടർച്ച കൊണ്ടുവന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. അതിനു ശേഷമാണ് ആസൂത്രിതമായി അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിമർശനങ്ങൾക്കപ്പുറത്ത്‌ അദ്ദേഹത്തിനെ പരിഹസിച്ചും, അധിക്ഷേപിച്ചും ഇല്ലാതാക്കാനായിരുന്നു എതിരാളികളുടെ ശ്രമം. എന്നാൽ ഈ നീക്കങ്ങളെയെല്ലാം പക്വതയോടെ നേരിട്ടതായിരുന്നു അദ്ദേഹത്തിന്റെ ഔന്നിത്യം.

ഡൽഹിയിലെ നിർഭയയുടെ കുടുംബത്തെ രാഹുൽജി സംരക്ഷിച്ചതും, സഹോദരനെ പഠിപ്പിച്ചു പൈലറ്റ് ആക്കിയതും നിർഭയയുടെ അമ്മ ഒരു വിദേശ മാധ്യമത്തിന് ആഴ്ചകൾക്ക് മുൻപ് നൽകിയ അഭിമുഖത്തിലൂടെയാണ് നാം അറിയുന്നത്. താൻ ചെയ്യുന്ന നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനോ, പറഞ്ഞു നടക്കാനോ തയ്യാറാകുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ചിലതെല്ലാം കാലത്തിന്റെ അനിവാര്യതയാണ്, അതിനി എതിരാളികൾ എന്ത് തന്നെ ചെയ്താലും അനിവാര്യമായതിനെ കാലം എടുത്തുയർത്തുകയും, ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തുകയും ചെയ്യും. ഗാന്ധിജിയുടെ വാക്കുകൾ ഒരിക്കൽ കൂടി ഓർക്കുന്നു, രാഹുൽജിയുടെ നേതൃത്വത്തിന് എല്ലാ നന്മകളും വിജയങ്ങളും നേരുന്നു.

നന്മ പുലരട്ടെ, സത്യം ജയിക്കട്ടെ...
ജയ് ഹിന്ദ്.

2017, ഡിസംബർ 5, ചൊവ്വാഴ്ച

ഇനി വിമര്‍ശിക്കാതെ വയ്യ

ഓഖി ദുരന്തമേഖലയിൽ വീണ്ടും എത്തിയപ്പോൾ

കഴിഞ്ഞ തവണ ഓഖി ദുരന്ത മേഖലയിൽ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പറഞ്ഞിരുന്നില്ല. അഞ്ചാം ദിവസവും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 

ഒാഖി ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ നാട്ടുകാരുടെ വേദന ഉള്‍കൊള്ളാനുള്ള മനസ് എങ്കിലും കാണിക്കണം.

2017, നവംബർ 9, വ്യാഴാഴ്‌ച

സോളര്‍: ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും.


സോളര്‍ കേസിലെ ആക്ഷേപങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും. റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ആശങ്കയില്ല.  ആരാണ് തലയില്‍ മുണ്ടിട്ട് നടക്കേണ്ടതെന്ന് കണ്ടറിയാം.

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല.



കഴിഞ്ഞ 26/9/2017 -ന് സമർപ്പിച്ച സോളാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനങ്ങൾ ഇന്നലെ (11/10/2017) മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ പ്രസിദ്ധീകരിച്ചത് കണ്ടു. നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നൽകുകയും ചെയ്തു.

റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാർശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങൾക്കു നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും അതിന് തയ്യാറായിട്ടില്ല . സാധാരണഗതിയിൽ റിപ്പോർട്ട് ലഭിച്ചാൽ മാധ്യമങ്ങൾക്ക് നല്കാറുണ്ട്. എന്നാൽ ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോർട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നൽകാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്.

കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷൻ തന്നെ എത്തിയ നിഗമനകൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ല.

"മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല."

വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും, മുഖം നഷ്ടപ്പെട്ട ഗവൺമെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമണിത്.

ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒക്ടോബർ എട്ടിന് വേങ്ങരയിൽ മുൻ മന്ത്രി ടി കെ ഹംസ വെളിപ്പെടുത്തിയെന്നതാണ്. ഗവൺമെന്റ് ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.

കമ്മീഷൻ ഓഫ് എൻക്വിയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതും റിപ്പോർട്ട് നൽകുന്നതും. എന്നാൽ റിപ്പോർട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിനിമേൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമ്മീഷന്റ കണ്ടെത്തലുകൾ കുറിച്ചു നിശബ്ദത പാലി പാലിച്ചത് അത്ഭുതകരമാണ് . ടോംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയാണ് എന്നത് വ്യക്തമാണ്.

സോളാർ ഇടപാട് സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ വളരെ ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തിൽ നിന്ന് വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി.

കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ മുഴുവൻ ജനങ്ങളെ അറിയിക്കാതെ തങ്ങൾക്കു വേണ്ടത് മാത്രം വേണ്ട രീതിയിൽ പ്രസിദ്ധീകരിച്ചതും ഏകപക്ഷീയമായ നിയമ ഉപദേശം സ്വീകരിച്ചും പ്രഖ്യാപിച്ച നടപടിയെ നിയമപരമായി നേരിടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.

കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചു പൂർണമായും റിപ്പോർട്ട് കിട്ടാത്ത സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. റിപ്പോർട്ടിന്റെ കോപ്പിക്ക് വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഉടൻ മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകും.

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

Insulting Kerala by showcasing Gujarat model is ridiculous


Lashing out at BJP national president Amit Shah, Shah’s move to insult Kerala by showcasing the Gujarat model is ridiculous.

“The anti-Modi feeling that arose after Modi compared Kerala with Somalia proves that false propaganda unleashed by the BJP against Kerala will not have any affect. Kerala is a state which upholds high thinking in all spheres. Even the Human Development Index of Kerala has been maintaining world standards for the past several years. The Janaraksha Yatra is a cheap political tactic by the BJP to hide the administrative failures of the Narendra Modi government. All states, including Gujarat, desire to escape from the Modi's BJP which is going forward by destroying all sectors in India through its wrong policies,” Chandy said in the Facebook post.

2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

കേ​ര​ള​ത്തെ അ​പ​മാ​നിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും


കേ​ര​ളം എ​ല്ലാ​വി​ധ വി​ഭാ​ഗീ​യ​ത​യ്ക്ക് എ​തി​രെ​യും നി​ല​ കൊ​ള്ളു​ന്ന സം​സ്ഥാ​ന​മാ​ണ്. കേ​ര​ള​ത്തെ അപമാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ കേ​ര​ള​ത്തെ അപമാനി​ക്കാ​നാ​ണ് ആ​ര്‍​എ​സ്‌എ​സും അ​മി​ത് ഷായും ശ്ര​മി​ക്കു​ന്നത്​.
(തി​രു​വ​ന​ന്ത​പു​രം)



2017, സെപ്റ്റംബർ 24, ഞായറാഴ്‌ച

ലേക്ക് പാലസ്: മുഖ്യമന്ത്രി മൗനം വെടിയണം


സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്. ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കണം. അത് കഴിഞ്ഞ കാല സര്‍ക്കാരിന്റെ കാലത്തേതും വേണം. 

തോമസ് ചാണ്ടി വിഷയത്തില്‍ നിജസ്ഥിതി എന്തെന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി തുടരുന്ന മൗനം തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ? മുഖ്യമന്ത്രി മൗനം വെടിയണം, നിശബ്ദത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും.


2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം

യു ഡി എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

സര്‍ക്കാരിന്റെ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതു മുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നത്. 

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു.

ഭരണം പൂര്‍ണമായി സ്തംഭിച്ചു. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരിക്കുകയാണ്. സര്‍ക്കാറിന്റെ 15 മാസത്തെ വികസനം വട്ടപൂജ്യമാണ്. അധികാരത്തിലേറി ഇത്രയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഇടതു മുന്നണി സര്‍ക്കാരിനായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണം. യു ഡി എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള താക്കീതായിരിക്കണം ഉപതിരഞ്ഞെടുപ്പ്. ജനവിരുദ്ധനയങ്ങള്‍ കാരണം ബി.ജെ.പിക്കും സി.പി.എമ്മിനും തലകുനിച്ച് വോട്ടഭ്യര്‍ഥിക്കേണ്ട അവസ്ഥയാണുള്ളത്. വേങ്ങരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.


2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ


ലോകത്തിന്റെ നാനാ ഭാഗത്തുള്ള എല്ലാ മലയാളികൾക്കും, എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സൗജന്യ ഓണക്കിറ്റുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് കൂടി നൽകണം.


കഴിഞ്ഞ ആഴ്ച്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്ത്യോദയ അന്നയോജന വിഭാഗത്തിൽപെട്ട 5. 95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. അതിന് വേണ്ടി 6.71 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുമുണ്ട്. പക്ഷേ വർഷങ്ങളായി ബി.പി.എൽ കുടുംബങ്ങൾക്ക് ഓണക്കാലത്തു കിട്ടുന്ന സൗജന്യ കിറ്റുകൾ എ.എ വൈക്ക് മാത്രമായി ചുരുക്കിയ നടപടി അടിയന്തരമായി തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഓണക്കാലത്തു ഗവണ്മെന്റ് വിവിധ കാര്യങ്ങൾക്കായി 12,000 കോടി രൂപ നല്കുന്നതായിട്ടാണ് വാർത്ത വന്നിരിക്കുന്നത്. ബി.പി.എൽ വിഭാഗങ്ങൾക്ക് കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ 11 കോടി രൂപയാണ് അധികമായി വേണ്ടിവരുന്നത്. അവർക്കും കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

(fb post)



2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!


ഏഴര ദശാബ്ദമായി നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി കഴിഞ്ഞ തലമുറകള്‍ ചെയ്ത ത്യാഗത്തിന്റെ വില ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ തിരിച്ചറിയുന്നുണ്ട്?

ഭാരത് മാതാ കീ ജയ് എന്നു വിളിച്ച് മരണത്തിലേക്കു നടന്നു കയറിയ ധീരരക്തസാക്ഷികള്‍, കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍, എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തിയവര്‍, പലായനം ചെയ്യേണ്ടി വന്നവര്‍. ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും പറയാനുണ്ടായിരുന്നു ധീരവീര ഗാഥകള്‍! അവരെ ഈ അവസരത്തില്‍ നമിക്കുന്നു.

എഴുപതു വര്‍ഷംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നാം പടുത്തുയര്‍ത്തി. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പര്യായമായി മാറി. ഇന്ത്യ കരുത്തുറ്റ രാജ്യമായി.

പക്ഷേ, ഇന്ന് നാം റിവേഴ്‌സ് ഗീയറിലാണ്. ഗാന്ധിജിക്കു പകരം ഗോഡ്‌സെ വാഴ്ത്തപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവര്‍ വരെ ഇന്നു വലിയ ദേശസ്‌നേഹികളാണ്. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരായി. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികള്‍ 72. ആ കുരുന്നുകളുടെ മൃതദേഹം മാതാപിതാക്കള്‍ ചുമന്നാണ് വീട്ടിലെത്തിച്ചത്.

ഇതിനുവേണ്ടിയായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യസമരമെന്ന് നിശ്ചയം. നമ്മുടെ സ്വാതന്ത്ര്യം അപൂര്‍ണമാണിപ്പോള്‍.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് വിശ്രമമില്ല. മനുഷ്യരെ തമ്മില്‍ തല്ലിക്കുന്നവര്‍ക്കെതിരേയും ഭക്ഷണത്തില്‍ പോലും ഫാസിസം കടത്തിവിട്ട് ആളുകളെ കൊല്ലുന്നവര്‍ക്കെതിരേയും ചരിത്രപരമായി നാം തെറ്റുചെയ്തിട്ടുള്ള ആദിവാസി- ദളിത് വിഭാഗങ്ങളോട് കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേയും കുരുന്നുകളെ കുരുതി കൊടുക്കുന്നവര്‍ക്കെതിരേയുമൊക്കെയുള്ള പോരാട്ടം നമുക്കു തുടരാം.

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല, ആത്മാഭിമാനത്തിന്റെ അടയാളമാണ്‌


ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സർവേകളിലും കേരളം മുൻനിരയിൽ തന്നെയാണ്. ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബൽ സമ്മാന ജേതാവ് ശ്രീ അമർത്യാസെൻ കേരളാ മോഡൽ വികസനത്തെ പ്രകീർത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു.

ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാൽ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാൻ കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് കാണുന്പോൾ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ വർഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാൻ അവർ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവർ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികൾ രാഷ്ട്രീയഭേതമന്യേ ഒറ്റകെട്ടായി നേരിടും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരളാ സന്ദർശനത്തിന് ശേഷം ബിജെപി കേരളത്തിൽ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാർക്സിസ്റ് പാർട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നത്. പല അടവുകളും പയറ്റി തകർന്ന് ബിജെപിക്ക്, വലിഞ്ഞു കയറി ചെന്ന് അവസരം ഉണ്ടാക്കി കൊടുക്കാനേ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും ഉപകരിച്ചുള്ളു. കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തക്കം പാർത്തിരുന്ന ബിജെപിയ്ക്ക് സിപിഎം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വർഷം മുൻപുവരെ ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിച്ചിന്നെങ്കിൽ, ഇപ്പോൾ നമ്മുടെ ഖജനാവിൽ നിന്ന് പണമിറക്കി ദേശീയ തലത്തിൽ പി ആർ ചെയ്യേണ്ട അവസ്ഥയിൽ എത്തി.



2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

ഇതു ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം


ശ്രീ അഹമ്മദ് പട്ടേലിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടും ചീഫ് ഇലക്ഷൻ കമ്മീഷണർ എടുത്ത നീതിപൂർവമായ തീരുമാനം സ്വതന്ത്ര ഇന്ത്യയിലെ തിളക്കമാർന്ന അദ്ധ്യായമാണ്.

പക്ഷേ നമ്മളെ എല്ലാം ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത ഗുജറാത്ത് രാജ്യസഭ ഇലക്ഷനിൽ കാണേണ്ടതുണ്ട്. ജയിക്കുവാൻ ആവശ്യമായ വോട്ട് ഇല്ലെന്നു വ്യക്തമായി അറിഞ്ഞിട്ടും ജനാധിപത്യ മര്യാദകളെ പരസ്യമായി വെല്ലുവിളിച്ചു രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രസിഡന്റ് തന്നെ നേരിട്ട് കുതിരക്കച്ചവടത്തിന് നടത്തിയ ശ്രമങ്ങളും അതിന്റെ പിന്നിലെ നാടകങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമാണ്.

ഈ ഇലക്ഷൻ ഭാവിയിൽ രാജ്യം നേരിടുവാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചും പണമൊഴുക്കിയും ഭരണസ്വാധീനങ്ങൾ ദുർവിനിയോഗിച്ചും രാഷ്ട്രീയ പ്രതിയോഗികളെ നേരിടുവാൻ രാജ്യം ഭരിക്കുന്നവർ ഏതറ്റം വരെയും പോകുമെന്ന് നാം കണ്ടു.

ബ്രിട്ടീഷുകാരോട് ഇന്ത്യ വിടുവാൻ ഗാന്ധിജി ആജ്ഞാപിച്ചതിന്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ അതേ ജാഗ്രത ഇന്നും പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ബിജെപി ദേശീയാധ്യക്ഷൻ രാജ്യത്തെ ബോദ്ധ്യ- പ്പെടുത്തിയിരിക്കുന്നത്. നന്ദി, അമിത്ഷാ.

എല്ലാ തടസങ്ങളേയും തട്ടിനീക്കി വിജയിച്ച അഹമ്മദ് പട്ടേലിനു അഭിനന്ദനങ്ങൾ. താങ്കൾ അഞ്ചാം തവണ നേടിയ രാജ്യസഭാ അംഗത്വം ജനാതിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. രാഷ്രീയ കുതിരക്കച്ചവടത്തേയും പണത്തിന്റെ ശക്തിയേയും അതിജീവിക്കാൻ ജനാധിപത്യ ശക്തികൾക്ക് താങ്കളുടെ വിജയം കരുത്ത്‌ പകരുക തന്നെ ചെയ്യും.




2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കോടിയേരിയുടെ വരമ്പത്ത് കൂലി നയം


സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ്. ക്രമസമാധാന പ്രശ്‌നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവം വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കി.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നു. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമര്‍ശം ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ഇന്നലത്തെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്.

2017, ജൂലൈ 28, വെള്ളിയാഴ്‌ച

സർക്കാർ പരാജയപ്പെടുന്നത്​ ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്തതിനാൽ

കേരള സെക്ര​ട്ടറിയറ്റ്​ അസോസിയേഷൻ വാർഷിക സമ്മേളനം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഉദ്​ഘാടനം ചെയ്യുന്നു (file-pic)

ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ പ്രവർത്തിച്ചതാണ്​ സർക്കാറി​​ൻറ പരാജയങ്ങൾക്ക്​ കാരണം. ഭരണം എന്നത്​ സ്​ഥലംമാറ്റമാണെന്നാണ്​ ഇടതു സർക്കാർ മനസ്സിലാക്കിയത്. രാഷ്​ട്രീയമായ പ്രതികാരം തീർക്കലിന്​ കിട്ടിയ ചുട്ട മറുപടിയാണ്​ സെൻകുമാർ വിഷയത്തി​ൽ സർക്കാറിനേറ്റ തിരിച്ചടി. 

രാഷ്​ട്രീയപക്ഷപാതിത്തത്തോടെയാണ്​ സ്​ഥലം മാറ്റങ്ങളെല്ലാം. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ ഒരു സർക്കാറിനും മുന്നോട്ടുപോകാനാവില്ല. ഒരു വിഭാഗം ഉദ്യോഗസ്​ഥരുടെ വക്താക്കളാവുകയാണ്​ സർക്കാർ. ജി.എസ്​.ടിയുടെ കാര്യത്തിൽ കേരളവും ജമ്മു-കശ്​മീരും മാത്രമാണ്​ നിയമം പാസാക്കാത്തത്​. നിയമസഭയിൽ കൂട്ടായ ചർച്ച ​നടന്നിരുന്നെങ്കിൽ പല പ്രശ്​നങ്ങൾക്കും പരിഹാരം കാണാമായിരുന്നു. എല്ലായിടത്തും ആശയക്കുഴപ്പങ്ങളാണ്​. സെക്ര​ട്ടറിയറ്റ്​ സജീവമായാലേ ഭരണം സുഗമമാകൂ. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനും പ്രശ്​നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ഉദ്യോഗസ്ഥർക്കാകണം.


2017, ജൂലൈ 11, ചൊവ്വാഴ്ച

ഗവ. പ്രസ്സുകളെ പരിഗണിക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍


 ഗവ. പ്രസ്സുകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ അച്ചടി ജോലികള്‍ മറ്റ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

കറന്‍സി അച്ചടി പോലെ പ്രാധാന്യമുള്ള ലോട്ടറി അച്ചടി ഒരു കാരണവശാലും സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ പാടുള്ളതല്ല. ഗവ. പ്രസ്സുകളെ ആധുനികവത്കരിച്ച് ഇത്തരം ജോലികള്‍ അവരെ ഏല്‍പ്പിക്കണം.

(കേരള ഗവ. പ്രസ്സസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ (ഐ.എന്‍.ടി.യു.സി.) 54-ാം സംസ്ഥാന സമ്മേളനം കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.) 



2017, ജൂലൈ 10, തിങ്കളാഴ്‌ച

സി.പി.ഐ പറയുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍



മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും സി.പി.ഐയും ചേര്‍ന്ന് പ്രവര്‍ത്തിച്ച നല്ല നാളുകള്‍ ജനങ്ങളുടെ മനസിലുണ്ട്. അതൊന്നും ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല.


യു.ഡി.എഫ് പിളര്‍ത്താമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. സ്വന്തം ക്യാമ്പില്‍ നിന്ന് കക്ഷികള്‍ വിട്ടുപോകാതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും.



 

2017, ജൂൺ 28, ബുധനാഴ്‌ച

കര്‍ണാടക നഴ്സിംഗ് കോഴ്സ് തീരുമാനം പുനഃപരിശോധിക്കണം


 ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കര്‍ണാടകത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കര്‍ണാടക മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഡോ. ശരണ പ്രകാശ് രുദ്രപ്പ പട്ടീലിന് കത്തയച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ 2016 ഡിസംബര്‍ 14ലെയും 2017 മെയ് 17ലെയും ഉത്തരവ് (HFW 212 RGU 2016) പ്രകാരം നഴ്സിംഗ് കോളജുകള്‍ക്ക് കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയര്‍ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലി (ഐ എന്‍ സി)ന്റെ അംഗീകാരം നിര്‍ബന്ധമല്ല. ഐ എന്‍ സിയുടെ അംഗീകാരം ഇല്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ക്ക് കര്‍ണാടകമൊഴികെയുള്ള സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കര്‍ണാടകത്തില്‍ പഠിക്കുന്ന കുട്ടികളില്‍ 70 ശതമാനത്തിലധികം കേരളത്തില്‍നിന്നുള്ളവരാണ്. ഈ കുട്ടികളുടെ ഭാവിയാണ് പുതിയ ഉത്തരവു പ്രകാരം ഇരുളടയുന്നത്.

ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐ എന്‍ സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോള്‍ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകും.

തിരുവനന്തപുരം: ( 23.06.2017)

2017, ജൂൺ 21, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു

കുട്ടിമാക്കൂല്‍ ദലിത് പീഡന കേസും ഫസല്‍വധ കേസും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതുവൈപ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനു ശേഷം ആരോടും ആലോചിക്കാതെ പിറ്റേ ദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയത്. 



നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ ക്രൂരമര്‍ദനം നടത്തി. ജനകീയ സമരങ്ങളോടു സിപിഎം നയം ഇതാണോ. ജനം പ്രതിഷേധിക്കുമ്‌ബോള്‍ എന്താണു പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയാറാവണം. ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സിപിഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നു.


എറണാകുളം ആശുപത്രിയില്‍ പരുക്കേറ്റ സമരക്കാരെ കണ്ടു തിരിച്ചു പോരുമ്പോൾ അവിടെ സിപിഐ പ്രവര്‍ത്തകരും പരുക്കേറ്റു കിടപ്പുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചു സമരം ചെയ്തവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് അവര്‍ തന്നോടുപറഞ്ഞത്. കേരളം എങ്ങോട്ടേക്കാണു പോവുന്നത്?


2017, ജൂൺ 19, തിങ്കളാഴ്‌ച

സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല

പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തുന്നു. 

പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതു ശരിയായ നടപടിയല്ല. ജനകീയ സമര സമിതിയുമായി ചർച്ചയ്ക്കു സർക്കാർ തയാറായതു തന്നെ ജനങ്ങളുടെ വിജയമാണ്.  

പുതുവൈപ്പിനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു 

 കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കാന്‍ തയ്യാറായിട്ടുണ്ട്. യോഗം കഴിയുന്നതുവരെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ ഉണ്ടാകുന്ന തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.   

പോലീസ് ലാത്തിച്ചാർജിൽ  പരുക്ക്പറ്റിയവരെ ആശുപത്രിയിൽ സന്ദർശിക്കുന്നു 


2017, ജൂൺ 18, ഞായറാഴ്‌ച

മനസ്സ് വെച്ചാല്‍ എന്തും കഴിയും; മെട്രോ സാക്ഷ്യം



കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനതിലകമാണ്. ഇടുക്കി അണകെട്ടിനും, നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വൻകിട പദ്ധതി കേരളത്തിൽ യാഥാർഥ്യമാകുന്നു. ഇതു കേവലം ഒരു പദ്ധതിയുടെ വിജയമല്ല. വൻകിട സംരംഭങ്ങളുടെ കാര്യത്തിൽ ദീർഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനി കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമൊക്കെ യാഥാർഥ്യമാകാൻ പോകുന്നു. കൊച്ചിൻ സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ഒന്നാം ഘട്ടം കമ്മിഷൻ ചെയ്തു കഴിഞ്ഞു. മനസുവച്ചാൽ എന്തും സാക്ഷാത്കരിക്കാൻ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്.

2004 ഡിസംബറിലാണ് കൊച്ചി മെട്രോ നടപ്പാക്കാൻ യുഡിഫ് സർക്കാർ തീരുമാനിച്ചത്. 2005 ജൂലൈയിൽ ഡി.എം.ആർ.സി ഇതു സംബന്ധിച്ച പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. 2011ൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപീകരിച്ചു. 2012 സെപ്റ്റംബർ 13-നു പ്രധാനമന്ത്രി തറക്കല്ലിട്ടു. 873 ദിവസം കൊണ്ട് , 2016 ഫെബ്രു. 27 -നു ടെസ്റ്റ് റൺ നടത്തി. ഏതാണ്ട് 90 ശതമാനം പണികളും യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂർത്തിയാക്കിയിരുന്നു.

1000 ദിവസ്സം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് യുഡിഫ് ലക്ഷ്യമിട്ടത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അനുബന്ധിത ജോലികൾ ചെയ്തു തീർത്തതുകൊണ്ടാണ് പദ്ധതി അതിവേഗം മുൻപോട്ടു പോയത്.

എറണാകുളം നോർത്തിലെ ഓവർ ബ്രിഡ്ജ് , KSRTC ബസ് സ്റ്റാൻറ്റിന് സമീപത്തുള്ള റെയിൽവേ മേൽപാലം തുടങ്ങിയവ പൂർത്തിയാക്കി, സ്ഥലമെടുപ്പ് മുൻപോട്ടുപോയി. അനുബന്ധ ജോലികൾ ചെയ്തു തീർത്തതുകൊണ്ട് കേന്ദ്രാനുമതി ലഭിച്ച ഉടനെ മെട്രോയുടെ പണി ആരംഭിക്കാൻ നമുക്ക് സാധിച്ചു. അങ്ങനെ 1470 ദിവസം കൊണ്ട് ഉദ്‌ഘാടനം ചെയ്യുകയാണ് കൊച്ചി മെട്രോ.

കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചവരെ നന്ദിയോടെ ഓർക്കുന്നു. ഡി എം ആർ സിയുടെ മുഖ്യ ഉപദേഷ്ടാവ് ശ്രി ഇ. ശ്രീധരന്റെ നേതൃത്വവും വൈദഗ്ധ്യവും, കെ എം ആർ എൽ എം.ഡി ശ്രി ഏലിയാസ് ജോർജിന്റെ നിശ്ചയധാർഢ്യവും അർപ്പണ ബോധവും വലിയ മുതൽക്കൂട്ടായി. സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ മുൻ ജില്ലാ കളക്ടർമാരായ ശ്രി ഷെയ്ഖ് പരീത്, ശ്രീ എം ജി രാജമാണിക്യം എന്നിവരുടെ സേവനം എന്നും വിലമതിക്കും.

ശ്രീ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് കൊച്ചി മെട്രോയോടുണ്ടായിട്ടുള്ള പോസ്റ്റിറ്റീവ് സമീപനം വിലമതിക്കാനാവാത്തതാണ്.

മെട്രോ റയിൽവെയുടെ ചാർജ് വഹിച്ചിരുന്ന മന്ത്രി ശ്രി ആര്യാടൻ മുഹമ്മദും പൊതുമരാമത്തു മന്ത്രി ശ്രി പി.കെ ഇബ്രാഹിംകുഞ്ഞും നൽകിയ നേതൃത്വം മെട്രോയുടെ നിർമ്മാണ പുരോഗതിക്ക് വലിയ വേഗത നൽകി. എം പിമാരും, എം എൽ എമാരും ഉൾപ്പടെ ജനപ്രതിനിധികൾ നൽകിയ സഹകരണവും പിന്തുണയും പ്രശംസനീയമാണ്.

അതോടൊപ്പം തന്നെ പദ്ധതിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച കൊച്ചി നിവാസികൾ, ഇതിന് വേണ്ടി രാപകൽ അദ്വാനിച്ച തൊഴിലാളികൾ അടക്കം എല്ലാവരും അഭിനന്ദനമർഹിക്കുന്നു.


(ഫേസ്ബുക് പോസ്റ്റ് )





2017, ജൂൺ 9, വെള്ളിയാഴ്‌ച

പു​തി​യ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണം


നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണു എൽഡിഎഫ് സർക്കാരിന്റെ മദ്യനയം. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചതു സമഗ്ര മാറ്റമായിരുന്നു.

ജ​ന​വി​രു​ദ്ധ​മാ​യ പു​തി​യ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണം. കേ​ര​ള​ത്തെ മു​ന്നോ​ട്ട​ല്ല പി​ന്നോ​ട്ട് ന​യി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം. മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സാ​മൂ​ഹ്യ നന്മ​യെ ക​രു​തി ന​ട​പ്പാ​ക്കി​യ മ​ദ്യ​ന​യം എ​ന്തി​നാ​ണ് തി​രു​ത്തി​യ​ത്? എ​ൽ​ഡി​എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴാ​ണ് എ​ന്താ​ണ് ശ​രി​യാ​യ​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യ​ത്.

(8/6/2017)