UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

PRD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
PRD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ജൂൺ 15, തിങ്കളാഴ്‌ച

സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് ഇടതുസര്‍ക്കാരിന്‍റെ പിആര്‍ പരിപാടികള്‍; യുഡിഎഫ് കാലത്ത് ഉപയോഗിച്ചത് സര്‍ക്കാര്‍ ഏജന്‍സികളെ; സിപിഎം പുകമറ സൃഷ്ടിക്കുന്നു


സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. 12 ചാനലുകളില്‍ പ്രതിവാരം സംപ്രേക്ഷണം ചെയ്യാന്‍ 10 ലക്ഷം രൂപയാകും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു വലിയ സാമ്പത്തിക ബാധ്യതയുള്ള പരിപാടിയായി മാറിയത്. പാര്‍ട്ടിയുമായി ബന്ധമുള്ള കോഴിക്കോട്ടെയും എറണാകുളത്തെയും സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്കിയിട്ടുണ്ട്.

ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തങ്ങളുടെ ജോലിയുടെ ഭാഗമായി സിഡിറ്റ് ജീവനക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കി. വേറെ ആരെയും ഇതിനായി നിയമിച്ചില്ല. ടീമിലെ 70ശതമാനം ജീവനക്കാരും സിഐടിയു യൂണിയന്‍ അംഗങ്ങളായിരുന്നു. ഇവരുടെയും സെക്രട്ടേറിയറ്റില്‍ ക്രമീകരിച്ച പരാതി പരിഹാര സെല്ലിലെ ജീവനക്കാരുടെയും രണ്ടു വര്‍ഷത്തെ ശമ്പളമാണ് 3.5 കോടി രൂപ.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 6 പേരെ നിയമിച്ചു എന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതം. സിഡിറ്റിലെ വെബ്‌സര്‍വീസസ് വകുപ്പിലെ ജീവനക്കാരായ 6 പേരെ മേല്‍പറഞ്ഞ ജോലികള്‍ക്കായി പുനര്‍വിന്യസിക്കുക മാത്രമാണ് ചെയ്തത്. പുതുതായി ആരെയും നിയമിച്ചില്ല. അതേസമയം, ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകികയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 5 കോടി രൂപയുടെ ചെലവ്, 5 വര്‍ഷത്തേക്കുള്ള വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് ഇതിനുവേണ്ടുന്ന സെര്‍വര്‍ എന്നിവയുള്‍പ്പെടെ പരിപാലിക്കുന്നതിനുള്ള സാങ്കേതിക ചെലവാണ്. പൊതുഭരണവകുപ്പും ഐടി വകുപ്പും പിആര്‍ഡിയുടെ ഉന്നതതല മോനിട്ടറിംഗ് കമ്മിറ്റിയും അംഗീകരിച്ച തുകയാണിത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഈ പദ്ധതി ഉപേക്ഷിച്ചു.

മുന്‍ മൂഖ്യമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് 808.78 കോടി രൂപ വിതരണം നടത്തിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 മെയ് 28ന് മറുപടി നല്കിയിട്ടുണ്ട്. ഓഖി, രണ്ടു പ്രളയം എന്നിവയില്‍ ദുരിതം അനുഭവിച്ചവര്‍ക്കു നല്കിയ ധനസഹായം ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്ക് പുറത്തുവിടുന്നത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 244 കോടി രൂപ വിതരണം ചെയ്‌തെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ജനസമ്പര്‍ക്ക പരിപാടി വെറും ദുരിതാശ്വാസ വിതരണ പരിപാടി മാത്രമായിരുന്നില്ലെന്ന് ഇതോടനുബന്ധിച്ചു പുറത്തിറക്കിയ 45 സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.

2017, ജൂലൈ 11, ചൊവ്വാഴ്ച

ഗവ. പ്രസ്സുകളെ പരിഗണിക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍


 ഗവ. പ്രസ്സുകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ അച്ചടി ജോലികള്‍ മറ്റ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

കറന്‍സി അച്ചടി പോലെ പ്രാധാന്യമുള്ള ലോട്ടറി അച്ചടി ഒരു കാരണവശാലും സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ പാടുള്ളതല്ല. ഗവ. പ്രസ്സുകളെ ആധുനികവത്കരിച്ച് ഇത്തരം ജോലികള്‍ അവരെ ഏല്‍പ്പിക്കണം.

(കേരള ഗവ. പ്രസ്സസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ (ഐ.എന്‍.ടി.യു.സി.) 54-ാം സംസ്ഥാന സമ്മേളനം കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.) 



2015, ജനുവരി 7, ബുധനാഴ്‌ച

സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു.

സംസ്ഥാന സര്‍ക്കാരിന് ഇനി സ്വന്തം പത്രവും




സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു. ദിനപ്പത്രമാണ് ഉദ്ദേശിക്കുന്നതെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിവാരമായിട്ടാകും പ്രസിദ്ധീകരിക്കുക. ഫിബ്രവരിയില്‍ പത്രവും പോര്‍ട്ടലും നിലവില്‍വരുംവിധമാണ് നടപടി പുരോഗമിക്കുന്നത്. 

'വികസന സമന്വയം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന് ന്യൂസ് പേപ്പര്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെയുണ്ട്. ഈ പേരാകും തത്കാലം ഉപയോഗിക്കുക. പുതിയ പേരുകളും പരിഗണിക്കുന്നു. പേരിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നതിനാലാണ് കൈവശമുള്ള പേര് ഉപയോഗിക്കുന്നത്. keralanews.in എന്നതാണ് പോര്‍ട്ടലിന് പരിഗണിക്കുന്ന പേര്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പത്രവും പോര്‍ട്ടലും തുടങ്ങുന്നത്. ഇതിനുള്ള നടപടികള്‍ക്കായി പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മനോജ്കുമാറിനെ ചുമതലപ്പെടുത്തി. 
സര്‍ക്കാരിന്റെ വികസന വാര്‍ത്തകളും മുതല്‍ക്കൂട്ടാകേണ്ട പദ്ധതികളും മാധ്യമങ്ങളില്‍ വേണ്ടത്ര വരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വരുന്ന വാര്‍ത്തകള്‍ തന്നെ പലപ്പോഴും പല എഡിഷനുകളിലായിപ്പോകുന്നു. ഇതാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പത്രവും പോര്‍ട്ടലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 
വാര്‍ഷിക പദ്ധതിയുടെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങളിലൂടെ ചെലവിടാന്‍ തുടങ്ങിയതോടെ പ്രാദേശികാടിസ്ഥാനത്തില്‍ ധാരാളം വിജയകരമായ വികസന മാതൃകകള്‍ ഉണ്ടാകുന്നുണ്ട്. ഇവയ്ക്ക് പ്രചാരണം നല്‍കും. വിജയഗാഥകള്‍, പുതിയ സംരംഭങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഇടം നല്‍കുകയെന്നതാണ് പത്രത്തിന്റെ പ്രധാന ലക്ഷ്യം.

ജേണലിസം പഠിച്ച ചെറുപ്പക്കാരെ ബ്ലോക്ക് തലത്തില്‍ പ്രാദേശിക ലേഖകരായി നിയമിച്ച്, പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി പ്രതിഫലം നല്‍കാമെന്ന ശുപാര്‍ശയുമുണ്ട്. കുടുംബശ്രീയടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തിലൂടെ പത്രം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ തപാല്‍ വകുപ്പുമായി ധാരണയുണ്ടാക്കി 35 പൈസ നിരക്കില്‍ പോസ്റ്റലായി അയയ്ക്കാനും ഉദ്ദേശിക്കുന്നു. എല്ലാ പഞ്ചായത്തംഗങ്ങള്‍ക്കും പത്രത്തിന്റെ കോപ്പി നിര്‍ബന്ധമായും എത്തിക്കും. അച്ചടി സര്‍ക്കാര്‍ പ്രസ്സിലായിരിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തുനിന്നായിരിക്കും പ്രസിദ്ധീകരണം. 

സര്‍ക്കാര്‍ വകുപ്പിന്റെ പദ്ധതിയായതിനാല്‍ ചുവപ്പുനാട മുറുകുമെന്നതിനാല്‍ പി.ആര്‍. വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സിസ്റ്റം മാനേജ്‌മെന്റ് (പ്രിസം) എന്ന പേരില്‍ സ്വയംഭരണ സ്ഥാപനം രൂപവത്കരിക്കാനും അതിന്റെ കീഴില്‍ പത്രം, വെബ് പോര്‍ട്ടല്‍, വീഡിയോ വിഭാഗം എന്നിവ കൊണ്ടുവരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.