UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ


തിരുവനന്തപുരം:തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ആക്രമണകാരികളായ നായകളെ നിയന്ത്രിക്കാന്‍ ഏത് നടപടിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈക്കൊള്ളാം. മനുഷ്യജീവനാണ് പ്രധാനം. തെരുവ് നായകളെ കൊല്ലുന്നതില്‍ നിയമതടസമുള്ള സാഹചര്യത്തില്‍ നായകളെ വന്ധ്യംകരിച്ച് പ്രജനനം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായ്ക്കളുടെ വന്ധ്യംകരണത്തിനായി പുതിയ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രസഭാ യോഗം രൂപംനല്‍കി. "സേഫ് കേരള" എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേയും വന്ധ്യംകരണത്തിന് എത്തിക്കാവുന്നതാണ്. വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കുന്ന ഒരു നായയ്ക്ക് 250 രൂപ നല്‍കും. സ്വന്തം വീട്ടിലെ നായയാണെങ്കിലും ഈ സംഖ്യം നല്‍കും. പദ്ധതി നടത്തിപ്പിനായി അതാത് തദ്ദേശസ്ഥാപനങ്ങള്‍ തുക വിലയിരുത്താനാണ് പദ്ധതി. 

ഇതിനായി എല്ലാ ബ്‌ളോക്കുകളലും പ്രത്യേക വെറ്ററിനറി ക്‌ളിനിക്കുകള്‍ തുടങ്ങും. പഞ്ചായത്തുകളില്‍ 50 ക്ലിനിക്കുകള്‍ ഉടനെ ആരംഭിക്കും. 

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി


സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്കുള്ളവരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായുള്ള ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെറിറ്റ് സീറ്റുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് പാലിക്കാത്തിനോട് യോജിക്കാന്‍ കഴിയില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ചേരുമെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ വരികയും വളരെ താഴ്ന്ന മാര്‍ക്കുവാങ്ങിയവര്‍ക്ക് മാത്രം പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. നിയമപരമായ അനുകൂല സാഹചര്യം അവര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിന് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതുമൂലം മികച്ച മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ പവേശനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചത്.

2015 സെപ്റ്റംബർ 15, ചൊവ്വാഴ്ച

എല്ലാ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കും


കോട്ടയം: കേരളത്തില്‍ 110 പുതിയ ഹോമിയോ ആസ്​പത്രികള്‍ ആരംഭിച്ചതിന് പിന്നാലെ മുഴുവന്‍ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ 'സ്വാമി ആതുരദാസ്ജി ഹോമിയോ വന്ധ്യതാ ചികില്‍സ ദേശീയ സെമിനാര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

40 പഞ്ചായത്തില്‍കൂടി ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കാനുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും. അലോപ്പതിക്ക് പുറമേയുള്ള എല്ലാ ചികില്‍സകളും ഒന്നിക്കുന്ന 'ആയുഷ്' വകുപ്പ് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് അദ്ദേഹം അറിയിച്ചു.

2015 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി

മൂന്നാർ സമരം കൊച്ചിയിൽ ചർച്ചയിലൂടെ പരിഹരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കൈകളിൽ തൊഴിലാളി പ്രതിനിധി നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി ചുംബിക്കുന്നു.

ശമ്പളവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ അവസാനവട്ട ചർച്ചയിലാണ് തീരുമാനം.

 ചർച്ചയിൽ പൂർണ സംതൃപ്തിയുണ്ടെന്ന് തൊഴിലാളി നേതാക്കൾ പ്രതികരിച്ചു. തൊഴിലാളികളുടെ ബോണസിന്റെ കാര്യത്തിൽ തീരുമാനമായി. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യ നൽകാനും ധാരണ. ഈ മാസം 21ന് ബോണസ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പള വർധനയുടെ എത്രയും വേഗം ചർച്ചചെയ്ത് തീരുമാനിക്കും. ഇതിനായി പ്ലാന്റേഷൻ കമ്മിറ്റിയുമായി 26ന് ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കും.

2015 സെപ്റ്റംബർ 13, ഞായറാഴ്‌ച

സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും


കൊച്ചി: സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്‌നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും ലോക നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകളായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ സംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ 'യെസ് ക്യാന്‍ 2015' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വികസിത സംസ്ഥാനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംരംഭകത്വത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് സംരംഭകത്വത്തെ ബി.ടെക്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത്. സാങ്കേതിക സംരംഭകത്വത്തെ രണ്ടാമത്തെ വിഷയമായി അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പറഞ്ഞു. 


കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും

തിരുവല്ലയിലെ ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം തുറന്നു

തിരുവല്ല: ''കൊച്ചിയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും''-മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവല്ലയില്‍ കെ.സി.എയുടെ ആധുനിക ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''കേരളം ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. സഞ്ജുവിനെപ്പോലുളള ഇന്ത്യന്‍താരങ്ങള്‍ അതിന് ഉദാഹരണമാണ്''- മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭ പാട്ടത്തിനുനല്‍കിയ 50 സെന്റ് വളപ്പില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടമാണ് പരിശീലനകേന്ദ്രം. 2.5 കോടി രൂപയാണ് നിര്‍മ്മാണചെലവ്. ഇന്‍ഡോറില്‍ മൂന്ന് പിച്ചുകള്‍. രണ്ടെണ്ണം സ്​പിന്നും ഒന്ന് പേസും. ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ് സാങ്കേതികവിദ്യയില്‍ പണിതതാണ് പിച്ച്. പ്രകാശംപൊഴിക്കാന്‍ 400 വാട്ടിന്റെ 35 മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഗ്രാസ് ടര്‍ഫ് വിക്കറ്റുമുണ്ട്.

ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കളിക്കാര്‍, സ്‌കൂളുകളിലെ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ഥികള്‍, കോച്ചിങ്‌ സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനംനല്‍കും.

തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം


 കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആവശ്യമെങ്കില്‍ പ്രശ്‌നത്തില്‍ താന്‍ നേരിട്ട് ഇടപെടും. ഇക്കാര്യത്തില്‍ കെ.ഡി.എച്ച്.പി. കമ്പനി അധികൃതരുമായി ഞായറാഴ്ച എറണാകുളത്ത് ചര്‍ച്ച നടത്തും. 

മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറായി പ്രശ്‌നം പരിഹരിക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


2015 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അംജദ് അലിഖാന്‍ സംഗീത അക്കാദമിക്ക് രണ്ടേക്കര്‍ ഭൂമി നല്‍കും


തിരുവനന്തപുരം: ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായ സരോദ് വിദ്വാന്‍ ഉസ്താദ് അംജദ് അലിഖാന് സംഗീത അക്കാദമി ആരംഭിക്കാന്‍ രണ്ടേക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംഗീതനാടക അക്കാദമിയുടെ സ്വാതി സംഗീതപുരസ്‌കാരം അംജദ് അലിഖാന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് വേളിയില്‍ സ്ഥലം നല്‍കാനാണ് ആലോചിക്കുന്നത്. ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 

കേരളത്തിലെ കുട്ടികളുടെ സംഗീതത്തിലുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സംഗീത അക്കാദമി സഹായിക്കും. ഉദാത്തമായ വിദ്യാഭ്യാസമാതൃകയാണ് ഗുരുകുലസമ്പ്രദായം. അത് കേരളത്തിലും നടപ്പാക്കാമെന്നാണ് ഉസ്താദിന്റെ പദ്ധതി. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കേരളം അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 



2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

കൊച്ചിയിൽ സംസ്‌കരണ പ്ലാന്റിന് സർക്കാർ ഉടൻ അനുമതി നൽകും


കൊച്ചി ∙ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ ഉടനെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ ഒന്നാമതെത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി, ചിറ്റൂര്‍ ഫെറി സൗന്ദര്യവല്‍ക്കരണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ 400 നഗരങ്ങളില്‍ നിന്ന് ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ നാലാമതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. നിലവിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പുതിയ പ്ലാന്റിന് അനുമതി നല്‍കുന്നതോടെ ഒന്നാമതെത്താനുള്ള ദൗത്യം കൊച്ചി നഗരസഭ ഏറ്റെടുക്കണം. മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭയും ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2015 സെപ്റ്റംബർ 6, ഞായറാഴ്‌ച

സി.ഡി.എസ്.അധ്യക്ഷന്മാരുടെ പ്രതിഫലം അയ്യായിരം രൂപയാക്കും


മലപ്പുറം: സംസ്ഥാനത്തെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ സേവനത്തിന് നല്‍കുന്ന പ്രതിമാസ പ്രതിഫലം നാലായിരത്തില്‍നിന്ന് അയ്യായിരം രൂപയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ തുക അപര്യാപ്തമാണെങ്കിലും സാമ്പത്തികമായ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് കുടുംബശ്രീയുടെ പതിനേഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുടുംബശ്രീ പദ്ധതിയുടെ വളര്‍ച്ച കേരളത്തിന് അലങ്കാരമാണ്. ഈ മാതൃക ലോകമാകെ അംഗീകാരം നേടിക്കഴിഞ്ഞു. എന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പദ്ധതിയേതെന്ന ചോദ്യത്തിനുള്ള ഉത്തരം ആശ്രയ എന്നാണ്. ആരും ആശ്രയമില്ലാത്ത രണ്ടുശതമാനം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ കണ്ടെത്തി പഞ്ചായത്തുകളെക്കൊണ്ട് ദത്തെടുപ്പിച്ച് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷിക്കുന്നതാണീ പദ്ധതി.

രണ്ടുഘട്ടമായി സംസ്ഥാനത്തൊട്ടാകെ 1,27,400 പേരെയാണ് കുടുബശ്രീയുടെ പ്രവര്‍ത്തനത്തിലൂടെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളാക്കിയത്. ഇത് ലോകം ഇതുവരെക്കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.