UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ജൂലൈ 29, ബുധനാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയില്ല


 പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ രണ്ട് കൊല്ലം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ എന്തുകൊണ്ട് ആക്ഷേപം പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മുന്‍ കേന്ദ്രസര്‍ക്കാറും ഇപ്പോഴത്തെ സര്‍ക്കാരും അംഗീകരിച്ച നിലപാടാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നശേഷം 123 വില്ലേജുകളിലെ വനഭൂമി മാത്രം വേര്‍തിരിച്ചെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയാറാക്കിയ കഡസ്ട്രല്‍മാപ്പ് രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ച് കേന്ദ്രത്തിന് നല്‍കിയതാണ്. ആ മാപ്പിനെതിരെ ഒരു പരാതിയും എവിടെയുമുണ്ടായിട്ടില്ല.

വനംവകുപ്പും അത് അംഗീകരിച്ചതാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയുന്ന സമീപനം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒറ്റ അഭിപ്രായമേയുള്ളൂ. അത് കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുകയാണ്.

വനംവകുപ്പ് ഇപ്പോള്‍ സംരക്ഷിച്ചുവരുന്ന വനഭൂമി മാത്രമേ പരിസ്ഥിതിലോല പരിധിയില്‍പെടൂ എന്ന നിലപാട് വനംവകുപ്പിന്റെ നിലവിലുള്ള വനംകേസുകളെ ദുര്‍ബലമാക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയെന്തെങ്കിലും നിയമപ്രശ്‌നം വന്നാല്‍ അവസരത്തിനൊത്ത് തീരുമാനമുണ്ടാകുമെന്നായിരുന്നു മറുപടി.

ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായി മലയോരങ്ങളില്‍ പോയി കൃഷിചെയ്ത് ജീവിച്ചുതുടങ്ങിയ കര്‍ഷകരാണ് ഇപ്പോഴും അവിടെയുള്ളത്. 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈയേറ്റങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. അതിന് ശേഷം കൈയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി തടയാന്‍ നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്തി



വിവിധ പെന്‍ഷനുകളുടെ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനമെടുത്തു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിക്കാനുള്ള വരുമാന പരിധി ഇതുവരെ 11,000 രൂപയായിരുന്നു. ഇത് ഒരുലക്ഷമായി ഉയര്‍ത്തി. ഒരുലക്ഷത്തില്‍ താഴെ വരുമാന പരിധി നിശ്ചയിച്ചിരുന്ന സമാനരീതിയിലുള്ള എല്ലാ പെന്‍ഷനുകളുടെയും വരുമാന പരിധി യും ഒരുലക്ഷമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മന്ത്രിസഭ നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനത്തിനായുള്ള വരുമാന പരിധി ആറുലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ നാലര ലക്ഷമായിരുന്നു പരിധി. ഇടുക്കി, മലപ്പുറം ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 18 എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.

തളിപ്പറമ്പില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍ സ്ഥാപിക്കാനും ജീവനക്കാരടക്കം ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കോട്ടയം കൂരോപ്പട ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തും. 
50 വര്‍ഷമായി താമസിച്ചിരുന്ന തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം സ്ഥലം നല്‍കും. ഇവരുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മുദ്രപ്പത്ര രജിസ്‌ട്രേഷനും സൗജന്യമാക്കി. 

പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പങ്കെടുക്കാതിരുന്നതിനാല്‍ ലൈറ്റ് മെട്രോ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനായില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. എന്നാല്‍ തീരുമാനത്തില്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

2015 ജൂലൈ 24, വെള്ളിയാഴ്‌ച

എ.ജി.യുടെ ഓഫീസില്‍ പൂര്‍ണ വിശ്വാസം



അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായത് തെറ്റാണെന്ന തന്റെ നിലപാട് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റനായി കൊണ്ടുവന്ന മദ്യനയത്തിനെതിരായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായത് ശരിയല്ല. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യത്ത് മദ്യലഭ്യത കുറച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക ഉത്തരവാദിത്വമാണത്. സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തിന് സഹകരണവും സഹായവുമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. അത് ലഭിക്കുമെന്ന് ഉറപ്പുണ്ട്. അറ്റോണി ജനറല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായത് ശരിയല്ലെന്നകാര്യം പ്രധാനമന്ത്രിയെ അറിയിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണ്. അറ്റോര്‍ണി ജനറലിന്റെ നിലപാടില്‍ സാങ്കേതികത്വത്തേക്കാള്‍ ധാര്‍മികവശം കൂടി നോക്കണമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അഭിഭാഷകരെ നിയമിക്കുന്നത് അഡ്വക്കേറ്റ് ജനറല്‍ അല്ല സര്‍ക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത് കേസിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതിനാലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അന്വേഷണ പരിധിയില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി. ആരോപണങ്ങളുന്നയിച്ചവര്‍ കേസില്‍ കക്ഷി ചേരാതെ നോട്ടീസ് ലഭിച്ചപ്പോള്‍ ഹാജരാവുകമാത്രമാണുണ്ടായത് ആരോപണം ഉന്നയിച്ചവര്‍ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തനിക്ക് നോട്ടീസ് വരട്ടെ. ഹാജരാകുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഓണത്തിന് വിലകുറയും; വിപണി ഇടപെടലിന് 96 കോടി രൂപ


 ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടലിന് 96 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 64 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും ഹോര്‍ട്ടി കോര്‍പ്പിന് ഏഴുകോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

ഈ മൂന്നുസ്ഥാപനങ്ങളും വിപണി ഇടപെടലിന് വേണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുകയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ മൂന്നുസ്ഥാപനങ്ങളും നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 20 ലക്ഷം ഓണക്കിറ്റുകള്‍ സപ്ലൈകോ നല്‍കും. എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവില്ലാതെ 83 ലക്ഷം കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഒരുകിലോ പഞ്ചസാര അധികം നല്‍കും. സംസ്ഥാനത്തെ 25 ലക്ഷം  വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോ വീതം അരി സ്‌കൂളുകള്‍ വഴി  സൗജന്യമായി വിതരണം ചെയ്യും.

സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കാലത്ത് സൗജന്യമായി 15 കിലോ അരിയും എട്ടിനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യും. 1.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. കിറ്റ് ഒന്നിന് 687.43 രൂപ ചെലവാകും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10.41 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കും.

 ജയ അരി, ചെറുപയര്‍, പഞ്ചസാര, മുളകുപൊടി, ശര്‍ക്കര, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, ചായപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാളികേരത്തിനു പ്രത്യേക താങ്ങുവില നിശ്ചയിച്ച് കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണ പദ്ധതി തുടരുന്നതിന് 20 കോടി രൂപ കൃഷിവകുപ്പിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാളികേരത്തിന്റെ കൈകാര്യ ചെലവ്, സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താത്ക്കാലിക ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കാണ് ഈ തുക.

കൃഷിഭവന്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇപ്പോള്‍ നാളികേരത്തിന്റെ വില പൊതുവിപണയില്‍ കിലോയ്ക്ക് 15 രൂപ മുതല്‍ 19 രൂപ വരെയാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു ക്വിന്റല്‍ നാളികേരത്തിന്  500 രൂപ ക്രമത്തില്‍ കൈകാര്യ ചെലവും കൃഷി ഭവനുകളില്‍ നിയമിച്ചിരിക്കുന്ന താത്ക്കാലിക ജീവനക്കാരുടെ ശമ്പളവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

 ഇവയ്ക്ക് ഒരു വര്‍ഷത്തേക്ക് 20 കോടി രൂപ ചെലവാകുന്ന സാഹചര്യത്തിലാണ് ഇത്രയും തുക അനുവദിച്ചത്. നാളികേരത്തിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2013 ജനുവരിയിലാണ് കൃഷിഭവനുകളിലൂടെ നാളികേരം സംഭരിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ടത്. കിലോ 14 രൂപയ്ക്ക് അന്നു സംഭരണം നടത്തിയതിനെ തുടര്‍ന്ന് 2014 ഏപ്രിലില്‍ നാളികേരത്തിന്റെ വില കിലോ 32 രൂപയായി ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നാഫെഡ് വഴിയുള്ള കൊപ്ര സംഭരണമാണ് നാളികേര വിപണിയിലെ പ്രധാന വിപണി ഇടപെടല്‍. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ നാഫെഡ് മുഖേന സംസ്ഥാന സംഭരണ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴിയാണ് കൊപ്രാസംഭരണം നടത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില സംസ്ഥാനത്തെ നാളികേര ഉല്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ അപര്യാപ്ത്വവുമായിരുന്നു.

അതുകൊണ്ട് ഈ സംവിധാനം കേരളത്തില്‍ ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേനയുള്ള സംഭരണം ഫലപ്രദമായി നടപ്പാക്കിയത്.

വിദ്യാഭ്യാസമന്ത്രിക്കെതിരെ ഉയരുന്നത് അര്‍ഹിക്കാത്ത ആരോപണങ്ങള്‍


 വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അദ്ദേഹം അര്‍ഹിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്സ്റ്റ് ബുക്ക് വിവാദം ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇനിയും പാഠപുസ്തകങ്ങള്‍ ഏതെങ്കിലും സ്‌കൂളില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരും.

കാരണം, പുസ്തകം എത്തിച്ചിട്ടും അവര്‍ അത് വിതരണം ചെയ്തില്ലേയെന്ന് സംശയിക്കേണ്ടിവരും. 20ന് പുസ്തകങ്ങള്‍ നല്‍കുമെന്നാണ് പറഞ്ഞത്. 19ന് അച്ചടി പൂര്‍ത്തിയായി. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അച്ചടി വൈകിയത്. കളര്‍ പ്രിന്റിംഗായതിനാല്‍ പ്രതീക്ഷിക്കാത്ത കാലതാമസം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സോളാര്‍ കേസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി നല്‍കി. സോളാര്‍ കേസിന്റെ പേരില്‍ പ്രതിപക്ഷം ഇപ്പോഴും പുകമറ സൃഷ്ടിക്കുകയാണ്. സോളാര്‍ സംഭവത്തില്‍ സര്‍ക്കാരിന് ഒരു രൂപയുടെ  പോലും നഷ്ടമുണ്ടായിട്ടില്ല. അവര്‍ക്ക് ഒരുരൂപയുടെ പോലും ആനുകൂല്യം ലഭിക്കാന്‍ ആരും കൂട്ടുനിന്നിട്ടുമില്ല. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ആരോപണങ്ങള്‍ ഉണ്ടായാല്‍ അത് ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കൂടിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സുതാര്യമായ ടേംസ് ഓഫ് റഫറന്‍സോടെ കമ്മീഷനെ നിയോഗിച്ചിട്ടും പ്രതിപക്ഷം കേസില്‍ കക്ഷി ചേരാതിരുന്നത് എന്താണെന്ന ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സഭയക്ക് അകത്തും പുറത്തും  ദൃശ്യ-അച്ചടി മാധ്യമങ്ങളിലെല്ലാം ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് കേസില്‍ കക്ഷിചേര്‍ന്ന് അറിയിക്കാമായിരുന്നു. എന്നാല്‍ നോട്ടീസ് അയച്ചതിന് ശേഷമാണ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കാന്‍ സി.പി.എം നേതാക്കള്‍ എത്തിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

മുല്ലപ്പെരിയാറില്‍ സുരക്ഷ ശക്തിപ്പെടുത്തും


മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസമെന്നും അതേസമയം സുപ്രീംകോടതിയുടെ അഭിപ്രായം മാനിച്ച് സുരക്ഷ ശക്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നുമു ണ്ടായിട്ടില്ലെങ്കിലും സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ വന്ന സ്ഥിതിക്ക് സംസ്ഥാനം കുറേക്കൂടി ജാഗ്രത പാലിക്കുകയാണ് പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളസര്‍ക്കാറുമായി ബന്ധപ്പെട്ട ഏജന്‍സികളൊന്നും അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് പറയുന്നത്. 

തേക്കടി ആസ്ഥാനമായാണ് പ്രത്യേക സുരക്ഷാസേനയ്ക്കായി പോലീസ് സ്റ്റേഷന്‍ ഒരുക്കുന്നത്. അണക്കെട്ടിന്റെയും സംഭരണിയുടെയും സുരക്ഷയാണ് സേനയുടെ പ്രധാന ഉത്തരവാദിത്വം. സമീപത്തെ വനമേഖലകളും സ്റ്റേഷന്റെ പരിധിയില്‍ വരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റ്/ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനിലേക്ക് 196 തസ്തികകള്‍ അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രദേശത്ത് സുരക്ഷാ ഒരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകള്‍ ഉള്‍പ്പെടെ സജ്ജമാക്കാന്‍ 85 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ജൂലൈ 21, ചൊവ്വാഴ്ച

വര്‍ഗീയ ചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷശ്രമം വിജയിക്കില്ല


 ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടനയുടെ പേരില്‍ വര്‍ഗീയചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം കേരളത്തില്‍ വിജയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയതയ്ക്ക് അപ്പുറമുള്ള വിശാലമായ കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്.

പുനഃസംഘടനയ്ക്ക് തോമസ് ഐസക് മറ്റൊരു രൂപം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ബ്ലോക്കുപഞ്ചായത്തുകളും നിയമസഭാമണ്ഡലങ്ങളും രൂപീകരിച്ചെന്ന ഐസകിന്റെ പ്രസ്താവന ദുഃസൂചനയാണ്. ജനസംഖ്യാടിസ്ഥാനത്തിലാണ് മലപ്പുറത്ത് നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ രൂപീകരിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡീലീമിറ്റേഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇത് ചെയ്തത്. ഇതിന് ദുഃസൂചന നല്‍കിയത് മോശമായിപ്പോയി. പ്രതിപക്ഷം ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായി. അത് കേരളത്തില്‍ വേണോ എന്ന് ചിന്തിക്കണം. പുന:സംഘടനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. പുന:സംഘടന സംബന്ധിച്ച കരട് രൂപമാണ് തയ്യാറായിട്ടുള്ളത്.

ഇതുസംബന്ധിച്ച് പരാതി ഉന്നയിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. പുന:സംഘടന നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2015 ജൂലൈ 19, ഞായറാഴ്‌ച

ഈ ഓണത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ തന്നെ വിളയിക്കും



ഈ ഓണത്തിന് കേരളം മുഴുവൻ സദ്യ ഉണ്ണുന്നത് ഇവിടെ വിളയിച്ച, തികച്ചും സുരക്ഷിതമായ പച്ചക്കറികൾ ഉപയോഗിച്ചായിരിക്കും.

ഓണത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ തന്നെ വിളയിക്കാൻ കൃഷി വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇപ്പോൾ തന്നെ കേരളം പച്ചക്കറി ഉത്‌പാദനത്തിൽ 70% സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ആവശ്യമുള്ള 20 ലക്ഷം ടണ്‍ പച്ചക്കറിയിൽ 17 ലക്ഷം ടണ്‍ ഇവിടെ വിളയിക്കുന്നുണ്ട്. മൂന്ന് ലക്ഷം ടണ്‍ കൂടി ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞാൽ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.

ഇതിനാവശ്യമുള്ള വിത്തുകൾ 50 ലക്ഷം വീടുകളിലേക്ക് എത്തിക്കുന്ന ശ്രമത്തിലാണ് സർക്കാർ. 800 ക്ലസ്റ്ററുകൾ, വലിയ നഴ്സറികൾ, 800 റൈൻ ഷെൽറ്ററുകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം ഏകോപിപ്പിച്ചു ജൈവ പച്ചകറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. 

2015 ജൂലൈ 18, ശനിയാഴ്‌ച

Panel set up to separate cultivable land from forest area


 A meeting chaired by Chief Minister Oommen Chandy decided to submit to the Centre a report on Ecologically Sensitive Area (ESA) in which temporary subdivision numbers have been allotted to cultivable land, which has come within the survey number of forest land.

The meeting decided to reject the map prepared by the Forest Department and to submit a map prepared by Oommen V. Oommen instead, along with the survey numbers.

It has also been decided to constitute special committees in 119 villages to demarcate agricultural land that falls within forest areas. The Panchayath President will be the chairman of the special committees. If any farmland has fallen in forest land, it will be distinguished and given a separate number. The Centre won't accept the map prepared by the Forest Department, the Chief minister said.

The special committees were set up following Centre's instruction to produce survey numbers of 123 villages, which were included in ecologically sensitive areas. The committees will conduct survey in the villages on July 23 and 24. The committee is aiming to separate farmlands if they have fallen in forest land and allot different survey numbers to them.

In view of the latest developments, the High Range Samrakshana Samithi informed that the hartal they had called for in Idukki on Monday has been called off.

2015 ജൂലൈ 16, വ്യാഴാഴ്‌ച

വികസന പദ്ധതികളില്‍ സര്‍ക്കാരിന് വിവേചനമില്ല


 വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണ-പ്രതിപക്ഷ വിവേചനം കാട്ടാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു പരാതി പ്രതിപക്ഷത്ത് നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പരാതി ഉണ്ടാകാതിരിക്കാനാണ് എല്ലാ പദ്ധതികളിലും പൊതുമാനദണ്ഡം വെച്ചത്. പുതിയ കോളേജുകള്‍ അനുവദിക്കുന്ന പ്രശ്‌നത്തില്‍ കോളേജ് ഇല്ലാത്തയിടങ്ങളില്‍ പരിഗണന നല്‍കണമെന്ന മാനദണ്ഡത്തിനോടാണ് എല്ലാവരും  യോജിച്ചത്. അതില്‍ ഭരണപക്ഷമെന്നോ  പ്രതിപക്ഷമെന്നോ നോക്കിയില്ല.

ഭൂരിപക്ഷം സര്‍ക്കാര്‍ കോളേജുകളും അനുവദിച്ചത് പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിലാണ്. വികസന പദ്ധതികള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ്. സര്‍ക്കാര്‍ ഔദാര്യം കാണിച്ചുവെന്നല്ല, ഒരു പദ്ധതിയിലും പക്ഷഭേദം കാട്ടിയിട്ടില്ലെന്നാണ് താന്‍ പറയുന്നത്. 77 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതിലും ഭൂരിപക്ഷം പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളിലാണ്.

കാരുണ്യാ ഫാര്‍മസികള്‍ 16 എണ്ണമാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് അനുവദിച്ചത്. 110 ഹോമിയോ ഡിസ്പന്‍സറികളുടെ കാര്യത്തിലും ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നത് തന്നെയായിരുന്നു മാനദണ്ഡം.

25 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ അനുവദിച്ചപ്പോള്‍ ആദ്യം നല്‍കിയത് പ്രതിപക്ഷ അംഗങ്ങള്‍ക്കാണ്. നാലാംവര്‍ഷം ഏറ്റവും ഒടുവിലത്തേതാണ് തന്റെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. 
കാരുണ്യാ ബെനവലന്റ് ഫണ്ട് 742 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതില്‍ സര്‍ക്കാര്‍ എന്തെങ്കിലും വിവേചനം കാട്ടിയെന്ന പരാതി പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. വികസനവും കരുതലും എല്ലാവര്‍ക്കും ഒരുപോലെ നീതിപൂര്‍വം നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം.

ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയില്ല. ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപ വീതം പ്രതിപക്ഷ അംഗങ്ങള്‍ക്കും നല്‍കിയത് മറന്നുപോകരുതെന്നും ഭരണത്തിന്റെ അഞ്ചാംവര്‍ഷം ഇത്തരമൊരു അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത് ശരിയാണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.