UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി  

 

തിരുവനന്തപുരം* മദ്യനിയന്ത്രണം വരുന്നതോടെ പൊലീസിന്റെ ജോലിഭാരം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 

ജോലിഭാരമടക്കമുള്ള പ്രശ്‌നങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച വേണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം, കെപിഎ സംസ്ഥാനപ്രസിഡന്റ് കെ.പി. ഉണ്ണി, കെപിഒഎ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍നായര്‍  എന്നിവര്‍ പ്രസംഗിച്ചു.   സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയിലെ എല്ലാ ഒഴിവുകളും മൂന്നു മാസത്തിനുള്ളില്‍ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

 

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

 

കേരള പൊലീസ് കൊച്ചിയില്‍ സംഘടിപ്പിച്ച സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന്റെ

സമാപന ചടങ്ങില്‍ സൊസൈറ്റി ഫോര്‍ പൊലീസിങ് സൈബര്‍ സ്‌പേസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബെസി പാങ്,

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉപഹാരം നല്‍കുന്നു.

കൊച്ചി: സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ കേരള പൊലീസ് സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സ്-കൊക്കോണ്‍ 2014- സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഓരോ വീട്ടിലും ഒരാളെയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണു ലക്ഷ്യം. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 20 വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ മൊത്തം 375 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. 17 വിദേശികളുള്‍പ്പെടെയുള്ള ഐടി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

 

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

 കൊല്ലം: വീട്ടില്‍ രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ക്ഷീരകര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനവും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

 

യുപിഎ സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിച്ചില്ല. ഈ സര്‍ക്കാര്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ നിര്‍ദേശവുമായി വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാല്‍വില കൂട്ടുന്നതിന്റെ ഫലം ഇനിയും ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയായി എട്ടു രൂപയുടെ വര്‍ധനയാണു വരുത്തിയത്. കര്‍ഷകരെ സഹായിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും കൂടി വില വര്‍ധിച്ചതോടെ ഈ ലക്ഷ്യം നടപ്പായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

 

 

പത്തു വര്‍ഷമായി നടന്നുവന്ന മുഖ്യമന്ത്രിയുടെ സുതാര്യ കേരളം ദൂര്‍ദര്‍ശന്‍ പരിപാടിക്കു രാഷ്ട്രീയ ബ്രേക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു പരിപാടി തുടരാനുള്ള അനുമതി തടഞ്ഞു. ഇതു യുഡിഎഫ് സര്‍ക്കാരിനു വലിയ മേല്‍ക്കൈ നല്‍കുന്ന രാഷ്ട്രീയ പരിപാടിയാണെന്നു കണ്ടെത്തിയാണു കേന്ദ്രം ഇടപെട്ടതത്രേ. 

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഇടതു വലതു സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചിരുന്നപ്പോഴെല്ലാം തടസ്സം കൂടതെ നടന്നിരുന്ന പരിപാടിയാണിത്.   ഉദ്യോഗസ്ഥരുമൊത്തിരുന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുകയും ഉദ്യോഗസ്ഥരുമായി അപ്പോള്‍ത്തന്നെ സംസാരിച്ചു പരിഹാരം നിര്‍ദേശിക്കുകയും അതു ലൈവായി ടിവിയില്‍ കാണിക്കുകയും ചെയ്യുന്ന പരിപാടി സാധാരണക്കാരായ ജനങ്ങള്‍ക്കു വലിയ പ്രയോജനം ചെയ്തിരുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിര്‍ത്തിവച്ച പരിപാടി   തുടരാന്‍ തിരുവനന്തപുരം ദൂരദര്‍ശനു ബിജെപി സര്‍ക്കാര്‍ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല. എന്നാല്‍ പരിപാടി നിര്‍ത്തിയതല്ലെന്നും ഭരണപരമായ കാലതാമസം മാത്രമാണെന്നുമാണു ദൂരദര്‍ശന്‍ അധികൃതരുടെ വിശദീകരണം.

 

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും : മുഖ്യമന്ത്രി

 

കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള്‍ പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും. 

നാളികേര, നെല്‍കൃഷി മേഖല ഉണര്‍ന്നാല്‍ മാത്രമേ കേരളം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീര ഉടന്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. നെല്‍ക്കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ കിലോയ്ക്ക് 19 രൂപയാക്കി. ഇത് 20 രൂപ ആക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ 19 രൂപയ്ക്ക് സംഭരിക്കുന്ന നെല്ലിന് 13.20 രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഓരോ കിലോയ്ക്കും സംസ്ഥാനസര്‍ക്കാര്‍ 5.80 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. 

ചടങ്ങില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായി. കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസഡര്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു. നീരയുടെ വിപണനോദ്ഘാടനവും 'കേരകര്‍ഷക'ന്റെ 60ാം വാര്‍ഷികപതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി ആദ്യപ്രതി ഏറ്റുവാങ്ങി. പത്മശ്രീ ഡോ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് പാലക്കാട് കിണാശ്ശേരി പാടശേഖരക്കമ്മിറ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക .
 
സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി എം.കെ. മുനീര്‍ സ്വാഗതവും കൃഷി ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തേ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച ഘോഷയാത്രയില്‍ കാര്‍ഷികമേഖലയുടെ സവിശേഷത വിളംബരംചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും സാംസ്‌കാരിക കലാരൂപങ്ങളും അണിനിരന്നു.

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വവും മര്യാദയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിഭവനില്‍ പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ നടത്തിയ 'ഗാന്ധിവിമര്‍ശനങ്ങളുടെ വിലയിരുത്തലുകളുടെ 120 വര്‍ഷങ്ങള്‍' ചര്‍ച്ചാപരമ്പരയുടെ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം (video)

           15 August 2014


ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കും

 

 

 

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷംകൊണ്ട് 25,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 

അഞ്ചു ക്ഷേമ പദ്ധതികള്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കും. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം- സുകൃതം എന്ന പേരില്‍ ഇതു നടപ്പാക്കും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാകും ഫണ്ട് സമാഹരണം. പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷം കൊണ്ട് 25,000 വീട് നിര്‍മിച്ചു നല്‍കും. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും വിനിയോഗിച്ചാകും വീടുകള്‍ നിര്‍മിക്കുക. ഒരു വീടിന് മൂന്നു ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

കാഴ്ചവൈകല്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയടക്കം ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കും. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ററാക്ടിവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങും. സര്‍ക്കാര്‍ വെബ് പോര്‍ലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള അസിസ്റ്റിവ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും.

മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ-സാക്ഷരരാക്കുന്ന പദ്ധതി തുടങ്ങും. അക്ഷയ വഴിയാകും ഇതു നടപ്പാക്കുന്നത്. ഗുണമേന്മയിലും വിലക്കുറവിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കംകുറിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താകും ഇത്. പിന്നീടു മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. ഒക്ടോബര്‍ രണ്ടിനു മുന്‍പ് ഈ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി 

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

കുടുംബശ്രീയുടെ നേട്ടം ചരിത്രത്തിലെ നാഴികക്കല്ല് –മുഖ്യമന്ത്രി

കുടുംബശ്രീയുടെ നേട്ടം ചരിത്രത്തിലെ നാഴികക്കല്ല് 

തിരുവനന്തപുരം: കുടുംബശ്രീയുടെ നേട്ടം കേരളചരിത്രത്തിലെ നാഴികക്കല്ലാണെന്നും സ്ത്രീശാക്തീകരണത്തിന്‍െറ പര്യായമായി അതിന് വളരാന്‍ സാധിച്ചത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കുടുംബശ്രീയുടെ 16ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍െറ സ്വപ്നപദ്ധതിയായ ‘ആശ്രയ’ ലക്ഷ്യപ്രാപ്തിയിലത്തെിക്കാന്‍ കഴിഞ്ഞത് കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീക്ക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഐ.ടി വകുപ്പിന്‍െറ സാഹായം ലഭ്യമാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്തിന് മാതൃകയായ കേരള മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ നിസ്തുലസംഭാവനകളാണ് നല്‍കിയതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. സ്ത്രീ സുരക്ഷക്കായി ആഭ്യന്തരവകുപ്പ് ആവിഷ്കരിക്കുന്ന ‘നിര്‍ഭയ’ പദ്ധതിയില്‍ കുടുംബശ്രീയെ പങ്കാളിയാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അധികാരവികേന്ദ്രീകരണം എന്നാല്‍ എന്തെന്ന് ജനം അറിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു.

എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി

എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി

 

 


വെന്നിമല (കോട്ടയം): സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ പ്രവേശം സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.എന്‍.ഡി.പി.യോഗം കോട്ടയം യൂണിയന്റെ കീഴിലുള്ള വെന്നിമല ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പി.ജി.ബ്ലോക്കിന്റെയും എം.ടെക് കോഴ്‌സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിലെ കോളേജുകളില്‍ ആവശ്യത്തിലേറെ സീറ്റുണ്ടെന്നതല്ല പ്രശ്‌നം. ഇവിടെ കുട്ടികള്‍ക്ക് പ്രവേശം കിട്ടുമോ എന്ന സംശയം രക്ഷിതാക്കളെ അലട്ടുന്നതാണ്. അതുകൊണ്ട് അന്യസംസ്ഥാനത്തെ ആശ്രയിക്കുകയാണിപ്പോഴും. ഈ വര്‍ഷത്തെകൂടി അനുഭവങ്ങള്‍ വച്ച് പ്രവേശത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ കാലംകൊണ്ട് മികച്ച എന്‍ജിനിയറിങ് കോളേജായും പാരമ്പര്യമുള്ള കോളേജുകളെക്കാള്‍ വിപുലമായ സൗകര്യങ്ങളുമൊരുക്കിയ ജിസാറ്റ് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളേജ് ഡയറക്ടര്‍ എ.ജി.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു.