UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 മാർച്ച് 27, ചൊവ്വാഴ്ച

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

 

 


ന്യൂഡല്‍ഹി:കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെക്കുറിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. 

വിവിധ പദ്ധതികള്‍ക്കായി കേന്ദ്രധനസഹായം തേടിയതില്‍ മുന്‍ഗണന കൊച്ചി മെട്രോയ്ക്കാണ്. ഇത്തവണത്തെ പൊതുബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക നീക്കിവെച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതി നടത്തിപ്പില്‍ ഇനി തടസ്സങ്ങളൊന്നുമില്ല. ജൈക്ക വായ്പ ലഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ല. പദ്ധതിയെക്കുറിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. പദ്ധതി ഉടന്‍ കേന്ദ്രമന്ത്രിസഭ പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടനാട് പാക്കേജിനെക്കുറിച്ചുള്ള അവലോകനം ചൊവ്വാഴ്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ആസൂത്രണ കമ്മീഷന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രതിനിധികളും കുട്ടനാട് പാക്കേജിന്റെ സൂത്രധാരനായ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്. സ്വാമിനാഥനും യോഗത്തില്‍ പങ്കെടുക്കും. 

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

 

 


 
ന്യൂഡല്‍ഹി: മലയാളം മിഷന്‍ രജിസ്ട്രാറുടെ നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇപ്പോഴുള്ള രജിസ്ട്രാറെ മാറ്റണമെന്ന് ഒ.എന്‍.വി. കുറുപ്പ് അടക്കമുള്ള ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഡെപ്യൂട്ടി റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ രജിസ്ട്രാറായി നിയമിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തിരുന്നു. ഇത് കണക്കിലെടുക്കാതെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ കെ.സുധാകരന്‍ പിള്ളയെ മലയാളം മിഷന്‍ രജിസ്ട്രാറാക്കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ''രജിസ്ട്രാറെ നിയമിച്ചിട്ട് ഏറെക്കാലമായി. ഇക്കാര്യത്തില്‍ ഒരു ചട്ടലംഘനവും നടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തുവെന്നത് ശരിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല'' - മുഖ്യമന്ത്രി ഡല്‍ഹിയില്‍ വിശദീകരിച്ചു. 

ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തണം

ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തണം

 


കോട്ടയം:അധികാരം ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിച്ചറിയണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ഉദ്യോഗസ്ഥര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) സംസ്ഥാനസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ പൊതുവിതരണരംഗത്ത്കണ്‍സ്യൂമര്‍ഫെഡ് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകാപരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കണ്‍സ്യൂമര്‍ഫെഡിലെ ചില പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ട്. ഇത് പരിഹരിക്കുക ജീവനക്കാരുടെ പ്രശ്‌നങ്ങള്‍കൂടി മനസ്സിലാക്കിക്കൊണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മെമ്പര്‍ഷിപ്പുകള്‍ വിതരണംചെയ്തു. 

2012 മാർച്ച് 26, തിങ്കളാഴ്‌ച

നിത്യോപയോഗ സാധനവില കുറക്കും

നിത്യോപയോഗ സാധനവില കുറക്കും 


നിത്യോപയോഗ സാധനവില കുറക്കും -ഉമ്മന്‍ചാണ്ടി

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭക്ഷ്യവിതരണരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഒരു രൂപയുടെ അരി വിതരണം ചെയ്തത്.  

കോട്ടയം എസ്.പി.സി.എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍സ്യൂമര്‍ഫെഡ് എംപ്ളോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന ബോധം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണം. സേവനം ജനങ്ങളിലെത്തിക്കുകയാണ് സര്‍ക്കാറിന്‍െറ കടമ. അധികാരം ചില മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും വേണ്ടിയാണെന്ന സംശയം പാടില്ല. ജനസമ്പര്‍ക്ക പരിപാടി ഒരുദിവസം കൊണ്ട് അവസാനിക്കില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ ജനങ്ങളുമായി അടുക്കേണ്ടതിന്‍െറ സന്ദേശമാണ് ഇതിലൂടെ നല്‍കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ വിശ്വസമാര്‍ജിച്ച് പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിന്‍െറ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഇവ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കില്‍ വഴിമാറണം. സംസ്ഥാനത്തെ  പൊതുവിതരണരംഗത്ത് കണ്‍സ്യൂമര്‍ഫെഡിന്‍െറ പ്രവര്‍ത്തനം ഇതരസ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

 



കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ റൂബി ജൂബിലി ആഘോഷം കച്ചേരിപ്പടി ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടവറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കമ്പനി ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് 20 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മൊബൈലില്‍ സംസാരിക്കാന്‍ തക്ക ശേഷിയുള്ള ടവറുകളാണ് സ്ഥാപിക്കുന്നത്. തീരദേശ പൊലീസിന്റെ സ്​പീഡ് ബോട്ടുകളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളുകളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ട്. ഈ ആശങ്കയെ സര്‍ക്കാര്‍ ഗൗരവമായിട്ട് കാണുന്നു. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ സുരക്ഷാ നടപടികളുമായി മുന്നോട്ടുപോകും. 

കേരളസമൂഹത്തില്‍ ലത്തീന്‍ സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012 മാർച്ച് 25, ഞായറാഴ്‌ച

എസ്.പി. മുരളീധരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

എസ്.പി. മുരളീധരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

 

തിരുവനന്തപുരം: പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച എസ്.പി. മുരളീധരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ മുരളീധരന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

സ്‌കൂള്‍ വിദാര്‍ഥികളുടെ കരിക്കുലത്തില്‍ നീന്തല്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണം

കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണം -മുഖ്യമന്ത്രി

 



തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലി യാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താന്‍ പഠിച്ച സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലി യാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഈ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെ ലോകം ബഹുമാനിച്ച കാലമുണ്ടായിരുന്നു. ആ കാലം തിരിച്ചുപിടിക്കാന്‍ കഴിയണം. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ നേട്ടം കൈവരിച്ചുവെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ഥിതി ആശാവഹമല്ല. ഇതിന്റെ കാരണം അന്വേഷിക്കണം''-മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷവും ഫലം പ്രഖ്യാപിക്കാത്ത സര്‍വകലാശാലകളുള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷപ്രസംഗം നടത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. 

2012 മാർച്ച് 24, ശനിയാഴ്‌ച

ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു

ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു
 
(File pic)
 
റാന്നി: വനത്തോടു ചേര്‍ന്നുള്ള ളാഹ വേലന്‍പ്‌ളാവു പട്ടിക വര്‍ഗ കോളനി നിവാസികളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ തയ്യാറാക്കിയ ജൈവവേലി നേരില്‍ കാണാന്‍ സംസ്‌ഥാന മുഖ്യമന്ത്രി കോളനിയിലെത്തി. ജൈവ വേലി കണ്ടതിനൊപ്പം കോളനിവാസികളുടെ ദുരിത ജീവിതം നേരില്‍ മനസ്സിലാക്കിയ മുഖ്യന്‍ അവര്‍ക്കു സഞ്ചാര യോഗ്യമായ റോഡും പ്രതിമാസ മെഡിക്കല്‍ ക്യാമ്പും സമ്മാനിച്ചാണ്‌ മടങ്ങിയത്‌.

ഇന്നു രാവിലെ ഒമ്പതരയോടെയാണ്‌ വേലംപ്‌ളാവു പട്ടികവര്‍ഗ കോളനിയിലേക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത്‌. സുതാര്യ കേരളം പദ്ധതിയില്‍ കോളനിവാസികളുടെ ദുരിത ജീവിതം കേട്ടറിഞ്ഞ മുഖ്യന്‍ തന്റെ മന്ത്രി സഭയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കോളനിക്കു ചുറ്റും ജൈവ വേലി സ്‌ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. വനത്തില്‍ നിന്നും ആനയടക്കമുള്ള മൃഗങ്ങള്‍ കോളനിയിലേക്ക്‌ ഇറങ്ങി അവരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതായി കോളനിവാസിയായ ഉഷയാണ്‌ സുതാര്യ കേരളത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചത്‌. സങ്കടം ബോദ്ധ്യപ്പെട്ട മുഖ്യന്‍ കോളനിക്കു ചുറ്റും വനത്തോടു ചേര്‍ന്നു ജൈവ വേലി നട്ടു വളര്‍ത്താന്‍ തുകയും അനുവദിച്ചിരുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും 1,73,000 രൂപ ഇതിനായി വനംവകുപ്പിനെയാണ്‌ ഏല്‍പ്പിച്ചത്‌. ജൈവ വേലി നിര്‍മ്മാണത്തിന്റെ ചുമതല ളാഹ-വേലന്‍പ്‌ളാവു വനസംരക്ഷണ സമിതിക്കായിരുന്നു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും മുള്‍ച്ചെടികളായ അഗൈവ, പതിമുഖം എന്നിവയുടെ 6300 തൈകള്‍ എത്തിച്ചു കോളനിക്കു ചുറ്റുമായുള്ള 2200 മീറ്റര്‍ സ്‌ഥലത്താണ്‌ ഇവ നട്ടത്‌. കഴിഞ്ഞ നവംബര്‍ 4 മുതല്‍ 19 വരെ നട്ട മുള്‍ച്ചെടികള്‍ കിളിര്‍ത്തു തുടങ്ങിയതേയുള്ളു. ഇതുവരെ 58000 രൂപ ചെലവിട്ടു മൂന്നു വരികളിലായി അടുപ്പിച്ചു നട്ട മുള്‍ച്ചെടികള്‍ വളര്‍ന്നു മുള്‍മതില്‍ രൂപപ്പെടുന്നതോടെ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്കു കോളനിയിലേക്കു പ്രവേശിക്കാന്‍ കഴിയാതെ വരും.

വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയില്‍ 23 കുടുംബങ്ങളിലായി നൂറ്റി നാല്‌പതോളം ആളുകളാണ്‌ താമസിക്കുന്നത്‌. ശബരിമല പാതയില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ നാലു മലകള്‍ക്കിടയിലായുള്ള കോളനിയിലേക്ക്‌ മണ്‍ റോഡു മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മുഖ്യമന്ത്രിക്കു കോളനി നിവാസികള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന്‌ അദ്ദേഹം കോളനിയിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണത്തിനായി ഒരു കോടി ഒരു ലക്ഷം രൂപ അനുവദിച്ചു. ളാഹ എസേ്‌റ്ററ്റില്‍ കൂടിയുള്ള റോഡിന്റെ ആദ്യ രണ്ടര കിലോമീറ്റര്‍ ടാറിംഗും തുടര്‍ന്നു വനത്തിലൂടെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്ത്‌ മെറ്റലിംഗ്‌ നടത്തി സോളിംഗും കോളനിയിലെ അര കിലോമീറ്റര്‍ റോഡ്‌ കോണ്‍ക്രീറ്റിംഗും നടത്താനാണ്‌ ഫണ്ട്‌ അനുവദിച്ചത്‌.വനമേഖലയില്‍ റോഡു പണി നടത്തുന്നതിന്‌ റാന്നി ഡി.എഫ്‌.ഒ വനാവകാശ നിയമപ്രകാരം 0.6 ഹെക്‌ടര്‍ വനഭൂമിയും അനുവദിച്ചിരുന്നു.

ളാഹ - വേലന്‍പ്‌ളാവു കോളനിയില്‍ ജൈവ വേലിക്കു പുറമേ സൗരോര്‍ജ്‌ജ വേലി കൂടി സ്‌ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആതുര ശുശ്രൂഷാ രംഗത്ത്‌ അവശത അനുഭവിക്കുന്ന കോളനിവാസികള്‍ക്കായി എല്ലാ മാസവും കോളനിയില്‍ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പു നടത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാ കളക്‌ടര്‍ക്കു നിര്‍ദ്ദേശം നല്‍കി.

ആദ്യമായി ഒരു മുഖ്യമന്ത്രി കോളനി സന്ദര്‍ശിച്ചതിന്റെ അമ്പരപ്പിലാണ്‌ കോളനിവാസികള്‍. മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയായിരുന്നു ഉമ്മന്‍ചാണ്ടി വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയിലെത്തിയത്‌. സൗകര്യങ്ങള്‍ ഒരുക്കേണ്ട ട്രൈവല്‍-വനം-പോലീസ്‌ വകുപ്പുകള്‍ കാര്യമായി ഒന്നു ചെയ്യാതെ മാറി നിന്നപ്പോള്‍ പെരുനാട്ടിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ സുതാര്യ കേരളം പരിപാടിയിലൂടെ കോളനിയുടെ ദുരിതം മുഖ്യനെ അറിയിച്ച ഉഷയുടെ വീട്ടുമുറ്റത്ത്‌ സേ്‌റ്റജ്‌ ഒരുക്കിയത്‌. ഇന്നു രാവിലെ ചെണ്ടമേളം തുടങ്ങിയപ്പോഴും മുഖ്യന്‍ എത്തുമെന്ന്‌ ഉറപ്പില്ലാതിരുന്ന കോളനിക്കാര്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ ആവേശത്തിലായി. എഴുപതിലധികം നിവേദനങ്ങളാണ്‌ ഇവിടെ നിന്നും മുഖ്യമന്ത്രിക്കു ലഭിച്ചത്‌. കോളനിക്കു സമീപം ളാഹ ഹാരിസണ്‍ എസേ്‌റ്ററ്റിലുള്ള അംഗന്‍വാടി കെട്ടിടത്തിന്റെ ഉത്‌ഘാടനവും ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഇവിടുത്തെ കുട്ടികള്‍ക്കൊപ്പം ഫോട്ടോസെഷന്‍ വേണമെന്ന കോളനിക്കാരുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു നല്‍കി.

ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 

ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
 

 

തിരുവനന്തപുരം: മലയാളസിനിമയെ രൂപപ്പെടുത്തുതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ്‌ പ്രശസ്‌ത നടന്‍ ജോസ്‌ പ്രകാശ്‌ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

വില്ലന്‍ കഥാപത്രങ്ങള്‍ക്കുപോലും സൗമ്യഭാവം നല്‍കിയ പ്രതിഭയായിരുു അദ്ദേഹം. നന്‍മയുടെ അംശം കലര്‍ത്തി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നാടകരംഗത്ത്‌ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. സാംസ്‌കാരിക കേരളം അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്‌മരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  ജോസ് പ്രകാശിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'

സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'

 

 ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെക്കൂടി ഉള്‍പ്പെടുത്തി സ്വാശ്രയ തര്‍ക്കത്തിനു ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തിലാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പോകുകയാണ്. സ്വാശ്രയ തര്‍ക്കവും വിവാദവും ഇനി ഈ രംഗത്തെ മലിനമാക്കാന്‍ അനുവദിക്കില്ല. മാനേജ്‌മെന്റുകള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. 

 

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കുന്ന കരാര്‍ ഫീസ് വര്‍ധനയ്ക്കും ചൂഷണത്തിനും വഴിവയ്ക്കുമെന്നാരോപിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവായിരിക്കെ 50% സീറ്റില്‍ ഗവ. ഫീസ് എന്ന ആവശ്യം ഉന്നയിച്ചു നടന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പൂര്‍ണമായി മാറിയെന്നു നോട്ടീസ് അവതരിപ്പിച്ച മുന്‍ മന്ത്രി എം.എ. ബേബി ആരോപിച്ചു. 

 

പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണയാണിത്. അവര്‍ക്കു സമ്മാനപ്പൊതികള്‍ നല്‍കുകയാണെന്നും ബേബി ആരോപിച്ചു. ബേബിക്കു മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂവെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. അഞ്ചു കൊല്ലം അധികാരത്തിലിരുന്നു സ്വാശ്രയരംഗം കുളമാക്കിയ മന്ത്രിയാണ് അദ്ദേഹം. പട്ടിക വിഭാഗക്കാരുടെ ഫീസ് കാര്യം അദ്ദേഹം ഇപ്പോള്‍  വേദനയോടെ പറയുന്നു. 

 

അഞ്ചു വര്‍ഷം ഇന്റര്‍ ചര്‍ച്ച്  കോളജുകളില്‍ ഒരു സീറ്റില്‍പ്പോലും പ്രവേശനം വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. ഇതുവരെ സര്‍ക്കാരിനോടു സഹകരിക്കാതിരുന്ന അവര്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കും ധാരണയ്ക്കും തയാറെന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 

 

മൂന്നു കൊല്ലം മുന്‍പ് എല്‍ഡിഎഫ് തീരുമാനിച്ചതും ഹൈക്കോടതി അംഗീകരിച്ചതുമായ മൂന്നര ലക്ഷത്തില്‍ നിന്ന് 25,000 രൂപയുടെ വര്‍ധനയേ ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളു. നാലു ലക്ഷം ഫീസ് ആക്കണമെന്നാണ് അവര്‍ പറഞ്ഞത്. 40 ലക്ഷം രൂപ വീതം ആ കോളജുകളില്‍ നിന്നു വാങ്ങി ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ഫീസ് ഉറപ്പാക്കും. താഴ്ന്ന വരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് സൗജന്യമുണ്ടാക്കും. പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ വഹിക്കും. 

 

എന്‍ജിനീയറിങ് കോളജുകളില്‍ 75,000 രൂപ ആയിരിക്കും ഫീസ് എന്നുള്ളപ്പോള്‍ തന്നെ ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്നു സര്‍ക്കാര്‍ ഫീസേ ഈടാക്കൂ. മൂന്നു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ് വാങ്ങി നിര്‍ധനര്‍ക്കു മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ഇതുകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടന്നു എന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. പക്ഷേ നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും സ്വീകാര്യമായ പാക്കേജാണിത്. സ്വാശ്രയ രംഗത്ത് ഒരുതരത്തിലുമുള്ള ചൂഷണവും സര്‍ക്കാര്‍ അനുവദിക്കില്ല. അതേസമയം നല്ല നിലവാരമുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക വിഭവസമാഹരണം ആ കോളജുകള്‍ക്കും സാധ്യമാകണം. 

 

ഇന്നത്തെക്കാലത്ത് ആരാണു സേവനം മാത്രം നടത്തുന്നത്? എന്നുകണ്ടു ചൂഷണം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നടക്കില്ല. പ്രായോഗികമായിട്ടേ നീങ്ങാന്‍ കഴിയൂ. സ്വപ്നലോകത്തു തുടര്‍ന്നിട്ടു കാര്യമില്ല. അതു പ്രതിപക്ഷവും മനസ്സിലാക്കണം. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാഞ്ഞതാണു യുഡിഎഫ് ചെയ്യുന്നത് എന്നത് അംഗീകരിക്കണം-മുഖ്യമന്ത്രി ഇതു പറഞ്ഞപ്പോള്‍ ബേബിയോ പ്രതിപക്ഷനിരയില്‍ നിന്നു മറ്റാരും തന്നെയോ മറുവാദങ്ങളുമായി ഇറങ്ങിയില്ല എന്നതു ശ്രദ്ധേയമായി. സമയക്കുറവുമൂലം ഒരു ചെറിയ 'വോക്കൗട്ട് നടത്തിയിട്ടു തിരികെ വരാമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണവും അര്‍ഥഗര്‍ഭമായിരുന്നു.