UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Election_2019 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Election_2019 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു


പാലാരിവട്ടം പദ്ധതി ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം തികച്ചും അടിസ്ഥാന രഹിതം. മുഖ്യമന്ത്രി ഗൗരവത്തോടെ യാഥാർത്ഥ്യങ്ങൾ മനസിലാക്കണം. അതേസമയം പാലാരിവട്ടം കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.

രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.  പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ ആരെയെങ്കിലും താൻ തള്ളി പറയുമെന്നാണ് കോടിയേരി ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ല. മുഖ്യമന്ത്രി ആദർശം പറയുമെങ്കിലും സ്വന്തം കാര്യത്തില്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സർക്കാർ നിരവധി അഴിമതി ആരോപണങ്ങളാണ് ഇതിനോടകം ഉന്നയിച്ചത്. ഒരന്വേഷണത്തിനും യു.ഡി.എഫ് തടസം പറഞ്ഞിട്ടില്ല. എന്നാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ പോലും അവര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാനായില്ല.


2019, ജൂലൈ 5, വെള്ളിയാഴ്‌ച

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ UDF പ്രതിഞ്ജാബദ്ധമാണ്


രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ യൂ.ഡി.എഫ് പ്രതിഞ്ജാബദ്ധമാണ്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മാന്യതയും ലംഘിച്ച് കൊണ്ടുള്ള പ്രചരണമാണ് സി.പി.എം നടത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്  ബിജെപി ബന്ധം ആരോപിച്ചവർക്ക് ജനങ്ങൾ ചുട്ട മറുപടിയാണ് നൽകിയത്. നാട്ടിൽ വികസനം നടക്കണമെങ്കിൽ യൂ.ഡി.എഫ് വരണം.


2019, ജൂൺ 11, ചൊവ്വാഴ്ച

ആന്റണിക്കെതിരേയുള്ള പരാമര്‍ശം നിര്‍ഭാഗ്യകരം


ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിർഭാഗ്യകരമാണ്.

അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ക്കിടയില്‍, ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുണണി ഉണ്ടാകാതെ പോയതിന് ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു കണ്ടു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ല.

കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ
ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല.


2019, മേയ് 10, വെള്ളിയാഴ്‌ച

പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് വീണ്ടും നടത്തണം


അന്‍പതിനായിരത്തോളം വരുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ചും, ഡ്യൂട്ടിയിൽ സ്വന്തം നിയോജകമണ്ഡലത്തിൽ നിയോഗിക്കപ്പെട്ടവർക്കും അവിടെ നേരിട്ട് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ചുകൊണ്ട് പോസ്റ്റൽ ബാലറ്റ് വാങ്ങി ബന്ധപ്പെട്ടവരെ ഏൽപ്പിക്കാൻ സാഹചര്യം ബോധപൂർവ്വം സൃഷ്ടിച്ചത്, തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കളമൊരുക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ക്രമക്കേട് സംബന്ധിച്ച് ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് മെയ് 15ന് മുന്‍പ് നല്‍കാന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.

നിർഭയമായും സ്വതന്ത്രമായും നിഷ്പക്ഷമായും വോട്ടവകാശം വിനിയോഗിക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഗവൺമെന്റും, പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരും തെരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്ക് സഹായകമായ നിലപാട് സ്വീകരിച്ചത് വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്.

അതീവ ഗുരുതരമായ ഈ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരാനും ഇതില്‍ പ്രത്യക്ഷവും പരോക്ഷവും ആയി പങ്കുള്ള ഉദ്യോഗസ്ഥന്മാരെ കണ്ടെത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും, പോസ്റ്റല്‍ ബാലറ്റുകള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെന്ന് പ്രഥമദൃഷ്ട്യാബോധ്യമായ സാഹചര്യത്തില്‍ ആ ബാലറ്റ് പേപ്പറുകള്‍ റദ്ദാക്കി അവര്‍ക്ക് പുതിയ ബാലറ്റ് പേപ്പറുകള്‍ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണം എന്നും ചീഫ് ഇലക്ഷൻ കമ്മീഷണറോട് അഭ്യർത്ഥിക്കുന്നു.

2019, മേയ് 8, ബുധനാഴ്‌ച

മോദിയുടെ പരാമര്‍ശം ക്രൂരം


രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം ക്രൂരമാണ്. ഇന്ത്യ കണ്ട ഏറ്റവും ക്രാന്തദര്‍ശിയായ ഒരു പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കെട്ടാന്‍ മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പരാജയം തുറിച്ചുനോല്‍ക്കുന്ന മോദിയുടെ സമനില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക്  അദ്ദേഹം കൂപ്പുകുത്തി. പ്രധാനമന്ത്രി പദത്തിന് അപമാനം ഏല്‍പ്പിച്ചാണ് മോദി പടിയിറക്കത്തിനു തയാറെടുക്കുന്നത്.

ബോഫോഴ്‌സ് ആരോപണം ഉന്നയിച്ച ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ക്കപ്പുറം ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. പാര്‍ലമെന്ററിന്റെ സംയുക്ത സമിതി രൂപീകരിച്ച് 50 സിറ്റിംഗ് നടത്തിയശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പുതുതായൊന്നും കണ്ടെത്താനായില്ല. പാര്‍ലമെന്റിനകത്തും പുറത്തും രാജീവ് ഗാന്ധി നിരപരാധിത്വം തെളിയച്ചപ്പോള്‍ റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന ആവശ്യം പോലും മോദി നിരസിക്കുകയാണുണ്ടായത്. 

എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മാറ്റിവച്ച് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനകീയനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 
രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചു നയിച്ച രാജീവ് ഗാന്ധിയെ മോദി അധിക്ഷേപിച്ചാലും ഇന്ത്യന്‍ ജനത എന്നും നന്ദിയോടെ സ്മരിയ്ക്കും എന്നതിൽ തർക്കമില്ല.

2019, ഏപ്രിൽ 24, ബുധനാഴ്‌ച

യു.ഡി.എഫിന് വലിയ പ്രതീക്ഷ


വോട്ടിങ് യന്ത്രത്തിലെ തകരാറുകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എല്ലാ പ്രതിപക്ഷകക്ഷികളും ബാലറ്റ് പേപ്പറിലേക്ക് വോട്ടിങ് രീതി മാറണമെന്ന് ആവശ്യപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പോടെ അത്തരം ചിന്താഗതിക്ക് ആക്കംകൂടുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് വലിയ പ്രതിക്ഷയിലാണ്. രാഹുല്‍ വന്നത് വലിയ ആവേശമുണ്ടാക്കി. 20 സീറ്റും നേടുകയെന്ന ലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്.


2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും


രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും. കേരളത്തില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവരികയാണ് അതിന് ഉത്തരവാദി സിപിഎം തന്നെയാണ്. 

ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്ന ന്യായ് അടക്കമുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമുള്ള പദ്ധതികള്‍ക്കാണ് കോണ്‍ഗ്രസ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ന്യായ് പോലുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്തതാണെന്നുള്ള ആരോപണമൊന്നും ഇപ്പോള്‍ ആരും ഉന്നയിക്കുന്നില്ല.

കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും ഉണ്ടാക്കില്ലെന്നുള്ള തീരുമാനത്തിന്റെ ചുഴിയില്‍ കിടന്ന് കറങ്ങുകയാണ് സിപിഎം. ബിജെപിക്ക് എതിരായി ജനാധിപത്യ മതേതര പാര്‍ട്ടികളെല്ലാം ഒന്നിക്കണമെന്നും അതില്‍ ഇടതുപക്ഷ കക്ഷികള്‍ ഉണ്ടാകണമെന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാല്‍ കേരളത്തിലെ സിപിഎമ്മിന്റെ പിടിവാശി കാരണം അത് നടക്കാതെ പോയി. ഇടതുപക്ഷവുമായുള്ള ആശയപരമായ ഏറ്റുമുട്ടല്‍ ഇനിയും തുടരുമെന്നുതന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തനിക്കെതിരെയുള്ള സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക്  തന്റെ വായില്‍നിന്ന് മറുപടിയുണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് രാഹുല്‍ ഗാന്ധിയുടെ മഹത്വമാണ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരളത്തില്‍ മറ്റിടങ്ങളില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ത്തന്നെ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കും. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി തന്നെയാണ്. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് എതിരായി മറ്റു പാര്‍ട്ടികളുണ്ട്. കേരളത്തില്‍ ബിജെപി ഒരു കാരണവശാലും മുന്നോട്ടുപോകില്ല. 2014ലെ മോദിയല്ല 2019ല്‍ ഉള്ളത്. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയും നേതാവുമാണ് ഇപ്പോഴുള്ളത്.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ ആത്മാര്‍ഥത തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ശബരിമലയെ ഒരു സുവര്‍ണാവസരമാക്കാനായിരുന്നു അവരുടെ ശ്രമം. കോണ്‍ഗ്രസിന് ബിജെപിയുടേയും സിപിഎമ്മിന്റേയും നിലപാടിനോട് യോജിപ്പില്ല. നിയമപരമായി ശബരിമല വിഷയത്തിന് പോംവഴിയുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കും. തിരഞ്ഞെടുപ്പില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്ന് വിശ്വാസികള്‍ തീരുമാനിക്കട്ടെ.




അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ട് ശബരിമലയ്ക്കുവേണ്ടി പ്രധാനമന്ത്രി എന്തു ചെയ്തു?



സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല വിഷയം കത്തിനിന്നപ്പോള്‍ പോലും പ്രതികരിക്കാതിരുന്ന മോദി ഇപ്പോള്‍ കേരളത്തിനകത്തും പുറത്തും ശബരിമല വിഷയം പ്രസംഗിച്ചു നടക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. വീണ്ടും അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്നു പ്രസംഗിച്ച പ്രധാനമന്ത്രി ശബരിമലയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കിയില്ല.

നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന മോദിക്ക് അല്പമെങ്കിലും ആത്മാര്‍ത്ഥത ശബരിമല വിഷയത്തില്‍ ഉണ്ടായിരുന്നൈങ്കില്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കുകയോ, പുന:പരിശോധനാ ഹര്‍ജി നല്കുകയോ ചെയ്യാമായിരുന്നു. ഏറ്റവുമധികം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സര്‍ക്കാരാണ് മോദിയുടേത്. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് പോലും പുന:പരിശോധനാ ഹര്‍ജി നല്കിയപ്പോള്‍ ബിജെപിയും സിപിഎമ്മും നിശബ്ദത പാലിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബിജെപി നേതൃത്വം വഹിക്കുന്ന യംഗ് ലോയേഴ്സ് അസോസിയേഷന്‍ 2006 ല്‍ ഹര്‍ജി നല്കിയ അന്നു മുതല്‍ ഒരു ദശാബ്ദമായി ബിജെപി വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. 2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇതിനെ അനുകൂലിച്ച് സത്യവാങ്മൂലം നല്കി അവരും വിശ്വാസികളെ വഞ്ചിച്ചു. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്കി വിശ്വാസികളോടൊപ്പം നിന്നത്. യഥാര്‍ത്ഥത്തില്‍ ഇക്കാര്യം അന്നു പരസ്യപ്പെടുത്തുകപോലും ചെയ്തിരുന്നില്ല. കാരണം, യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയുടെ പവിത്രത തിരിച്ചറിയുകയും അവിടെ വിവാദമോ, കലാപമോ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

യുഡിഎഫിന്റെ സത്യവാങ്മൂലം തിരുത്തി പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയതോടെ വിശ്വാസികളുടെ മേല്‍ അവസാനത്തെ ആണിയും അടിച്ചു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധിയുണ്ടായത്. അതിനെ മറികടക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പല വഴികളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും അതു സുവര്‍ണാവസരം ആക്കിയതാണ് പ്രശ്നം വഷളാക്കാന്‍ കാരണം.

ശബരിമല വിഷയത്തില്‍ സ്ഥായിയായി വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫ് മാത്രമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തുറന്ന സംവാദത്തിന് തയ്യാറാണോ.

അക്രമം പരാജയഭീതി മൂലം


തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്, അനില്‍ അക്കര എംഎല്‍എ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ സിപിഎമ്മും ബിജെപിയും നടത്തിയ വ്യാപകമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു.പോലീസ് ഈ അക്രമങ്ങളിലെല്ലാം കാഴ്ചക്കാരായി നില്ക്കുകയാണു ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും നടത്തിയ റോഡ് ഷോ വരെ തടയപ്പെട്ടു.

കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയും വ്യാപകമായ രീതിയില്‍ അക്രമം അഴിച്ചുവിട്ടിട്ടില്ല. പരാജയഭീതി മാത്രമാണ് അക്രമങ്ങളുടെ പിന്നില്‍.
ഇത് കൊണ്ട് യുഡിഎഫ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം വോട്ട് ചെയ്ത് ആക്രമരാഷ്ട്രീയത്തിനും വിഭജനരാഷ്ട്രീയത്തിനും കനത്ത തിരിച്ചടി നൽകും.

#Vote4UDF

2019, ഏപ്രിൽ 3, ബുധനാഴ്‌ച

കോണ്‍ഗ്രസിന്റെ ഉറച്ചസീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് എങ്ങനെ തെറ്റായ സന്ദേശമാകും


രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ചിലകേന്ദ്രങ്ങളില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. ബി.ജെ.പിക്കെതിരായ പോരാട്ടമാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്നത്. ബി.ജെ.പിക്കെതിരായ പോരാട്ടം വേണ്ടെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്.

കോണ്‍ഗ്രസുമായി ഒരുനീക്കുപോക്കും വേണ്ടെന്നാണ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം. രാജസ്ഥാനില്‍ സ്വാധീനമില്ലെന്ന് അറിഞ്ഞിട്ടും സി.പി.എം. ഒറ്റയ്ക്ക് മത്സരിച്ചു. അതിനാല്‍ ആറ് നിയമസഭ സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടാണുള്ളത്.

സി.പി.എം. മുഖപത്രത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അവഹേളിച്ചതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അയല്‍സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഗുണകരമാകും. കേരളത്തോടൊപ്പം തമിഴ്‌നാടും കര്‍ണാടകയും രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്ന് സംസ്ഥാനങ്ങളുടെ കേന്ദ്രബിന്ദുവെന്ന നിലയിലാണ് വയനാടിനെ രാഹുല്‍ഗാന്ധി തിരഞ്ഞെടുത്തത്.



2019, ഏപ്രിൽ 2, ചൊവ്വാഴ്ച

തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് പറയാന്‍ ചങ്കൂറ്റമുണ്ടോ?

കണ്ണൂരിൽ കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുന്നു 

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനത്തിന്റെ വിലയിരുത്തലാകുമെന്നു പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ധൈര്യമുണ്ടോ? 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ എന്നോട് ഈ ചോദ്യം ചോദിച്ചപ്പോൾ, സർക്കാരിന്റെ വിലയിരുത്തലാകുമെന്നു ഞാൻ പറഞ്ഞിരുന്നു. കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും അന്നു യുഡിഎഫ് നേടുകയും ചെയ്തു.

ദേശീയതലത്തിൽ മൽസരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. കൊച്ചുകുട്ടികൾക്കു പോലും അറിയാവുന്ന ഇക്കാര്യം കോടിയേരിക്ക് അറിയില്ല. അതുകൊണ്ടാണു ബിജെപിയുമായി കോൺഗ്രസിനു കേരളത്തിൽ ധാരണയുണ്ടെന്ന ബാലിശമായ ആരോപണം അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിന്റെ തെറ്റായ നിലപാടുകൾ ചർച്ചയാകുമെന്നു കണ്ടാണ് ആ പ്രചാരണം നടത്തിയത്.   

2019, മാർച്ച് 29, വെള്ളിയാഴ്‌ച

യു.ഡി.എഫ് സ്ഥാനാര്‍‌ത്ഥികള്‍ അണിനിരന്നപ്പോള്‍ മാർക്സിസ്റ്റ് പാർട്ടിക്ക് വിറളി പിടിച്ചു

കോട്ടയത്ത് നടന്ന യു.ഡി.എഫ് യുവജന കൺവെൻഷനിൽ സംസാരിക്കുന്നു.

"ഈ തെരഞ്ഞെടുപ്പിൽ മത്സരം രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ."


യു.ഡി.എഫ് സ്ഥാനാർത്ഥികൾ അണിനിരന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി വിറളി പിടിച്ചു. ജനാധിപത്യ പാത തെറ്റിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്. നരേന്ദേ മോദി തികഞ്ഞ ഏകാധിപതിയാണ്. പുതിയ തൊഴിലവസരങ്ങളില്ല എന്നതിനുപുറമേ, ഉള്ള തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. 


2019, മാർച്ച് 28, വ്യാഴാഴ്‌ച

മിനിമം വരുമാന പദ്ധതി പാവങ്ങൾക്ക് ആശ്വാസമാകും

കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു

 കേന്ദ്ര - കേരള സർക്കാരുകളുടെ അവഗണന മൂലം കഷ്ടത അനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗം പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇരുപതു ശതമാനം പട്ടിണി-പ്പാവങ്ങളുടെ മുഖം മനസ്സിൽ കണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ്സ് നടപ്പാക്കുന്ന പദ്ധതികൾക്ക് വേണ്ടത്ര പ്രചരണം ലഭിക്കുന്നില്ല.

 മീഡിയ സെൽ സംസ്ഥാന ചെയർമാൻ പാലോട് രവി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ്ജോഷി ഫിലിപ്പ്, തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ, ജോസ് കെ മാണി എംപി, കെ സി ജോസഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. 




2019, മാർച്ച് 26, ചൊവ്വാഴ്ച

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചത് സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം

യുഡിഎഫ് ഇടുക്കി പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ച സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്. ഇടുക്കിയിൽ എട്ടു കർഷക ആത്മഹത്യകൾ നടന്നിട്ടും സംസ്ഥാന സർക്കാർ മുഖം തിരിച്ചു

കസ്തൂരി രംഗൻ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ നേടിയെടുത്ത കരട് വിജ്ഞാപനത്തിൽ ഒരു മാറ്റവും വരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. മറിച്ചുള്ള ചിലരുടെ പ്രചരണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്. കർഷകരുടെ ഒരിഞ്ചു ഭൂമിയും കിടപ്പാടവും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നഷ്ടപ്പെടാൻ പാടില്ലെന്ന നിലപാട് എടുത്തത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ്.

ഇടുക്കി മെഡിക്കൽ കോളജിന്റെ പേരിൽ അവകാശവാദവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത് ലജ്ജാവഹമാണ്. ഇക്കാര്യത്തിൽ യാതൊരു ബന്ധം പോലുമില്ലാത്ത ആളുകളുടെ പടം വച്ച ഫ്ളക്സ് ബോർഡുകളാണ് എൽ.ഡി.എഫ് നാടു മുഴുവൻ ഉയർത്തിയിരിക്കുന്നത്.

ഇടുക്കിയുടെ വികാരമാണ് ഡീൻ കുര്യാക്കോസ്.
കഴിഞ്ഞ ദിവസം ചെറുതോണിയിൽ നടന്നത് തെരഞ്ഞെടുപ്പ് കൺവൻഷൻ അല്ല, ഡീൻ കുര്യാക്കോസിന്റെ വിജയ പ്രഖ്യാപന കൺവെൻഷൻ ആണ്.


#UDFIdukki | #VoteForDean | #VoteForUDF

2019, മാർച്ച് 23, ശനിയാഴ്‌ച

‘കോലീബി’ സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിനുള്ള തെളിവാണ്


"പരാജയഭീതിയില്‍ കോടിയേരി നാണംകെട്ട പ്രചാരണങ്ങള്‍ നടത്തുന്നു"


ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘കോലീബി’ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം പരാജയ ഭീതിയില്‍ സമനില തെറ്റിയതിനെ തുടര്‍ന്നാണ്‌ . 

അവസരത്തിനൊത്ത് ബിജെപിയെ കൂട്ടുപിടിച്ച ചരിത്രമാണ് കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. അടിയന്തരാവസ്ഥയുടെ പേരുപറഞ്ഞ് സിപിഎം 1977 ല്‍ സംഘപരിവാറിനൊപ്പം ചേര്‍ന്നു. 89ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കി. കോലീബീ സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയഭീതിയില്‍ നിന്നാണ്. 



2019, മാർച്ച് 22, വെള്ളിയാഴ്‌ച

സി.പി.എമ്മിന് നല്‍കുന്ന ഓരോ വോട്ടും പരോക്ഷമായി ബി.ജെ.പിക്ക് ഗുണം ചെയ്യും

കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ലോക്‌സഭയില്‍ വര്‍ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണ്. മോദിക്ക് ഇനിയൊരു അവസരം നല്‍കിയാല്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടും. അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് മോദി ജനങ്ങളെ ദുരിതത്തിലാക്കി. ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കൈവരിച്ച സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷക്കാന്‍ വേണ്ടിയുള്ള  പോരാട്ടമാണ് നടക്കുന്നത്.

ബി.ജെ.പിക്ക് അടിത്തറയില്ലാത്ത സംസ്ഥാനമായതിനാല്‍ കേരളത്തിനു ലഭിക്കേണ്ട പല അവകാശങ്ങളും മോദി സര്‍ക്കാര്‍ നിഷേധിച്ചു. അതിനുദാഹരണമാണ് പ്രളയാനന്തര കേരള നിര്‍മ്മിതിക്കായി ഗള്‍ഫ് നാടുകള്‍ നല്‍കിയ 700 കോടി സ്വീകരിക്കുന്നതില്‍ തടസ്സവാദം ഉന്നയിച്ചത്.

ജനാധിപത്യം വിജയിക്കുന്നതിന് വേണ്ടിയുള്ള ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ  മതേതരചേരികളുടെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും.