UDF

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും- മുഖ്യമന്ത്രി

 

തിരുവനന്തപുരം: മറയൂര്‍-ചിന്നാര്‍ വന്യജീവിസങ്കേതത്തിനടുത്ത് ഒലിക്കുടിയില്‍ 2009ലെ മലയിടിച്ചിലില്‍ ഭൂമി നഷ്ടപ്പെട്ട 44 കുടുംബങ്ങള്‍ക്ക് മുളകാംപെട്ടിയില്‍ സ്ഥലം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അഞ്ചേക്കറില്‍ കവിയാത്ത സ്ഥലമാണ് താമസത്തിനു കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പഞ്ചായത്തധികാരികളും വനംവകുപ്പും ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കണം. പ്രദേശത്ത് ഭവന നിര്‍മാണത്തിനായി ആദിവാസിക്ഷേമ വകുപ്പ് ധനസഹായം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. ഒലിക്കുടിയില്‍ ഇവര്‍ നിലവില്‍ കൃഷിചെയ്യുന്ന സ്ഥലം തുടര്‍ന്നും കൃഷിക്കായി അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.