UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഭരണം നിലനിർത്തും

ഭരണം നിലനിർത്തും

അധികാരം നഷ്ടപ്പെടുമ്പോഴുള്ള സ്ഥിതി എല്ലാവര്‍ക്കും ബാധകം

കരുണാകരന് ഒറ്റപ്പെടലുണ്ടായിട്ടില്ല

ആരുമായും ഏറ്റുമുട്ടലിനില്ല


തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായ മറുപടികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യത കുറഞ്ഞുവെന്ന സുധീരന്റെ നിലപാലിനെ തള്ളിയ അദ്ദേഹം യു.ഡി.എഫ്. ഭരണം നിലനിര്‍ത്തുമെന്നും പറഞ്ഞു.

മദ്യനയം ജനങ്ങളെ ബോധ്യപ്പെടുത്തി വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുപോലും കിട്ടില്ലെന്നായിരുന്നു പ്രചാരണം. പക്ഷേ, പന്ത്രണ്ട് സീറ്റില്‍ ജയിച്ചില്ലേ?-അദ്ദേഹം ചോദിച്ചു.

അധികാരം നഷ്ടപ്പെടുമ്പോള്‍ കൂടെ ആരുമുണ്ടാവില്ലെന്ന സ്ഥിതി എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് സുധീരന്റെ പരാമര്‍ശത്തിലൂന്നിയായിരുന്നു ചോദ്യം. പക്ഷേ, താന്‍ പറഞ്ഞത് ഒരു പൊതു യാഥാര്‍ഥ്യമാണെന്നും സുധീരനുള്ള മറുപടിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ. കരുണാകരന് രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ ഒറ്റപ്പെടല്‍ ഉണ്ടായതായി കരുതുന്നില്ലെന്നും ഇതുസംബന്ധിച്ച് സുധീരന്‍ പറഞ്ഞതിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കരുണാകരന്‍ എക്കാലവും പ്രായോഗിക നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്.

മദ്യലോബിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സുധീരന്റെ നിലപാടിനെ അദ്ദേഹം വീണ്ടും തള്ളി. മദ്യലോബിക്ക് കീഴടങ്ങുന്ന സര്‍ക്കാരല്ല ഇത്. ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലകള്‍ പുതുതായി അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ആരും പറഞ്ഞിട്ടായിരുന്നില്ല. സര്‍ക്കാരിന്റെ നൂറുദിവസത്തെ പരിപാടിയില്‍ മദ്യത്തിനെതിരായ നിലപാടിന് മുന്‍ഗണന നല്‍കിയിരുന്നു.

മദ്യനയത്തില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതുനയവും നടപ്പിലാക്കുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉയരും. അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. അത് മാത്രമാണ് ഇപ്പോഴുമുണ്ടായത്.

എ.കെ. ആന്റണി ചാരായ നിരോധനം കൊണ്ടുവന്നതിന് പിന്നാലെ ബിവറേജസ് വില്പനശാലകള്‍ തുറക്കേണ്ടിവന്നു. പ്രായോഗിക സമീപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. പക്ഷേ, അന്ന് ഈ വില്പനശാലകളിലൂടെ വിദേശമദ്യം വില്‍ക്കുന്നതിനെ എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ ബിയര്‍-വൈന്‍ വില്പനയെ എതിര്‍ക്കുകയാണ്.

കെ.സി.ബി.സി. പോലുള്ള സംഘടനകളുടെ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ബിവറേജസ് വില്പനശാലകള്‍ തുറന്നതിനെ അവര്‍ എന്തുകൊണ്ട് അന്ന് എതിര്‍ത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ മാത്രമാണ് എതിര്‍പ്പ്.

കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത ചൂണ്ടിക്കാണിച്ചപ്പോള്‍ ആരുമായും ഏറ്റുമുട്ടലിനില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനോടുപോലും ഏറ്റുമുട്ടലിന് പോകാറില്ല. ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറി പോകുന്നതാണ് രീതി.

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വധി സംബന്ധിച്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല


കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷേ, പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം വന്നാല്‍ അതുണ്ടാകുമെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ഇത്തരം വിവാദങ്ങളില്‍ നിന്ന് കേരളം എന്നും അകന്നുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന ചിന്താഗതിയുള്ള നാടാണിത്. അതിനാല്‍ വിഭാഗീയതയ്ക്ക് ഇവിടെ സ്ഥാനമില്ല. അതുകൊണ്ടാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമോ പുനഃമത പരിവര്‍ത്തനമോ ഇവിടെ നടക്കാത്തത്. ഇവിടെ മതം മാറുന്നവര്‍ സ്വയം തീരുമാനിച്ചാണ് അത് ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ



തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രിസ്മസ്, നവവത്സര ആശംസകള്‍ നേര്‍ന്നു.

2014, ഡിസംബർ 24, ബുധനാഴ്‌ച

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കു മുഖ്യമന്ത്രിയുടെ ക്രിസ്മസ് സമ്മാനം. വേതനം 2000 രൂപയായിരുന്നതു 10,000 രൂപ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അവശരും നിത്യരോഗികളുമായി കിടക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും മീനടം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുന്‍കൈ എടുത്തു നടത്തിയ പരിപാടി കിടപ്പുരോഗികള്‍ക്കു ക്രിസ്മസ് കാലത്തു സന്തോഷവും പ്രത്യാശയും പകരുന്നതായി മാറി. 60 കിടപ്പുരോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഉച്ചഭക്ഷണവും ക്രിസ്മസ് കേക്കും നല്‍കിയാണു രോഗികളെ മടക്കി അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ് മുഖ്യപ്രഭാഷണവും നടത്തി.

വിമര്‍ശം മാത്രം പോര; മാധ്യമങ്ങള്‍ വികസനത്തിലും ശ്രദ്ധിക്കണം

വിമര്‍ശം മാത്രം പോര; മാധ്യമങ്ങള്‍ വികസനത്തിലും ശ്രദ്ധിക്കണം 

കോട്ടയം: വിമര്‍ശം മാത്രം നടത്തിയാല്‍ പോര, മാധ്യമങ്ങള്‍ വികസന കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമര്‍ശങ്ങളെ സ്വാഗതം ചെയ്യുന്നു. അതാണ് ജനാധിപത്യ സംവിധാനത്തെ ശക്തമാക്കുന്നത്. കുറ്റമില്ലാത്ത രീതിയില്‍ മുന്നോട്ടുപോകാന്‍ വിമര്‍ശം ഭരണാധികാരികളെ സഹായിക്കുന്നു. എന്നാല്‍ നല്ലകാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്-സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ കോട്ടയത്ത് വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറത്തെ അക്ഷയകേന്ദ്രത്തെക്കുറിച്ച് ബാംഗ്ലൂരിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് അത്ഭുതം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ സര്‍വ്വവും വിവാദമാണ്. കുടുംബശ്രീയെക്കുറിച്ചോ സ്റ്റുഡന്റ് പോലീസ് സ്‌കീമിനെക്കുറിച്ചോ, ആശ്രയയെക്കുറിച്ചോ, പാലിയേറ്റീവ് പരിചരണ പരിപാടിയെക്കുറിച്ചോ സൃഷ്ടിപരമായ മാധ്യമവാര്‍ത്തകള്‍ കാണുന്നില്ല. ഇത് ആശാവഹമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. 

2014, ഡിസംബർ 23, ചൊവ്വാഴ്ച

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ല

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ലെന്ന് മുഖ്യമന്ത്രി


 മദ്യനയം മാറ്റത്തിന്റെ കാര്യത്തില്‍ ഇനി പുനഃപരിശോധന ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാഹ്യസമ്മര്‍ദമല്ല, സാമൂഹികയാഥാര്‍ഥ്യമാണു സര്‍ക്കാര്‍ തീരുമാനത്തിന് അടിസ്ഥാനമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വിമര്‍ശനത്തെ ലാക്കാക്കി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി എന്നു സുധീരന്‍ ആരോപിച്ചിരുന്നു.

മദ്യനയം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തുകഴിഞ്ഞു. വിവിധ തലങ്ങളില്‍ വിശദചര്‍ച്ചയ്ക്കുശേഷമാണ് സുവ്യക്തമായ തീരുമാനം. ഇത്തരം വിവാദങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാനും ആര്‍ക്കും കഴിയില്ല. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങള്‍ ഇനിയും കാത്തിരിക്കുന്നു. മദ്യനയത്തില്‍ പ്രായോഗികത നോക്കിയും പൊതുനന്മ ലക്ഷ്യമിട്ടും മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ.

ടൂറിസം, തൊഴില്‍ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണു മാറ്റങ്ങള്‍. ഇതുപ്രകാരം 24,787 പേര്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. കേരളവുമായി മല്‍സരിക്കുന്ന ശ്രീലങ്കയിലേക്കു വിദേശ ടൂറിസ്റ്റുകള്‍ പോകുന്ന സാഹചര്യമാണ്. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമ്പോള്‍ കേരളത്തെ ലഹരിയില്‍ മുക്കുന്ന വിദേശനിര്‍മിത മദ്യമാണ് ഇല്ലാതാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ സുധീരന്റെ വിമര്‍ശനങ്ങളെയാണു മുഖ്യമന്ത്രി ഖണ്ഡിക്കുന്നതും.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നു



കെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നു 



 കെഎസ്ആര്‍ടിസിയില്‍ മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശിക നാളെ മുതല്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അംഗീകൃത ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ തീരുമാനം. പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം ഇതേത്തുടര്‍ന്ന് ഒത്തുതീര്‍ന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

പെന്‍ഷന്‍ കുടിശികയില്‍ പ്രതിമാസം 15,000 രൂപ വരെയാണു തല്‍ക്കാലം എല്ലാവര്‍ക്കും നല്‍കുന്നത്. ആദ്യ ഗഡു നാളെയും ബാക്കി രണ്ടു ഗഡുക്കള്‍ ഫെബ്രുവരി 15നകവും നല്‍കും. ഈ മാസങ്ങളിലെ 15,000 രൂപയ്ക്കു മുകളിലുള്ള പെന്‍ഷന്‍ തുക ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നല്‍കും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ അതതു മാസങ്ങളില്‍ 15,000 രൂപ ക്ലിപ്തപ്പെടുത്തി വിതരണം ചെയ്യും. ഈ മാസങ്ങളിലെ അധിക തുക ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കും.

മറ്റു തീരുമാനങ്ങള്‍


* അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന്‍ ഫണ്ട് നിലവില്‍ വരും. ഇതിനായി കോര്‍പറേഷനും സര്‍ക്കാരും പ്രതിമാസം 20 കോടി വീതം നിക്ഷേപിക്കും.

* കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ നിന്നെടുത്ത വായ്പ ഓഹരി മൂലധനമാക്കി മാറ്റും.

* കോര്‍പറേഷന്റെ ബാധ്യത തീര്‍ക്കാന്‍ 200 കോടി അധികവായ്പ എടുക്കാന്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. കെടിഡിഎഫ്‌സി വായ്പ ദീര്‍ഘകാലമാക്കും.

* നഷ്ടത്തിലോടുന്ന ഷെഡ്യൂളുകളില്‍ 25% നിര്‍ത്തലാക്കുകയും പുന:ക്രമീകരിക്കുകയും ചെയ്യും.

* കോര്‍പറേഷനിലെ മധ്യതല മാനേജ്‌മെന്റ് തസ്തികകളില്‍ 40% നേരിട്ടു നിയമനം.

* കോര്‍പറേഷന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധനെ നിയോഗിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും.


എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും


എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും 

കോട്ടയം: ഹയര്‍ സെക്കന്‍ഡറിതലത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് രണ്ടുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിലെ നാഷണല്‍ സര്‍വീസ് സ്‌കീം സേവനക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം അരീപ്പറമ്പ് ജി.എച്ച്.എസ്.എസ്സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര അദ്ധ്യക്ഷത വഹിച്ചു.

2014, ഡിസംബർ 22, തിങ്കളാഴ്‌ച

അവയവദാനം മഹത്കര്‍മം

അവയവദാനം മഹത്കര്‍മം: ഉമ്മന്‍ ചാണ്ടി  

കോട്ടയം: അവയവദാനമെന്ന മഹത്കര്‍മം ചെയ്യുന്നവരെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓര്‍ഗന്‍ ഡോണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.    
അവയവദാന രംഗത്തു വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ റിബണ്‍- 2014 പുരസ്‌കാരം ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ വിതരണം ചെയ്തു. 

സുസ്ഥിര സംരംഭകത്വം ഉറപ്പാക്കും


സുസ്ഥിര സംരംഭകത്വം ഉറപ്പാക്കും



തിരുവനന്തപുരം : സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിര സംരംഭകത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ 'ജി-ടെക്' അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 80 ശതമാനത്തില്‍ അധികം വരുന്ന ചെറുകിട ഇടത്തരം ഐ.ടി. കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് ബിസിനസ് പ്രതിനിധിസംഘങ്ങളെ അയയ്ക്കാനും ട്രേഡ് ഷോകളില്‍ പങ്കെടുക്കാനും അഞ്ചു കോടി രൂപ വരുന്ന ബജറ്റില്‍ പരിഗണിക്കും. ആദ്യഘട്ടം പിന്നിട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചയുടെ രണ്ടാം ഘട്ടതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

അടുത്ത സംസ്ഥാന ബജറ്റില്‍ ഐ.ടി. മേഖലയ്ക്കായി 1200 കോടി രൂപ വകയിരുത്തണമെന്ന് ജി ടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് ആവശ്യപ്പെട്ടു. 2014-15 വര്‍ഷത്തിലെ നീക്കിയിരിപ്പ് 300 കോടിയോളം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.