മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച് മുന്‍ വൈദ്യുതമന്ത്രി കൂടിയായ എ.കെ. ബാലന്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വ്യക്തമാക്കി. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി ജനുവരി 31 ന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്ന് എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2012, ജൂൺ 12, ചൊവ്വാഴ്ച
മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ല
മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച് മുന്‍ വൈദ്യുതമന്ത്രി കൂടിയായ എ.കെ. ബാലന്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വ്യക്തമാക്കി. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി ജനുവരി 31 ന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്ന് എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുക സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി
തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുക സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ സൈന്‍ ബോര്‍ഡ് അഴിമതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കരുതെന്ന് മാത്രമല്ല അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാത്രി യാത്ര നിരോധം നീക്കാന്‍ ശ്രമിക്കും
രാത്രി യാത്ര നിരോധം നീക്കാന്‍ ശ്രമിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് ദേശീയപാത 212 ല്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാനിരോധം നീക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പ്രമുഖ അഭിഭാഷകരെ നിയോഗിക്കുമെന്നും പി.സി. ജോര്‍ജിന്റെ സബ്മിഷന് മറുപടി നല്‍കി.
നാല് കിലോമീറ്റര്‍ ഫ്ളൈ ഓവറും മൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ അണ്ടര്‍ പാസും നിര്‍മിക്കണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവെച്ചിരുന്നു. ഇവ അംഗീകരിച്ചില്ല. രാത്രി കോണ്‍വോയ് അടിസ്ഥാനത്തില്‍ വണ്ടി വിടണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2012, ജൂൺ 11, തിങ്കളാഴ്‌ച
പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ്
പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ് -ഉമ്മന്‍ചാണ്ടി
കൊച്ചി: പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ സംഭവിച്ച വലിയ പിഴവായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമൂലം അന്നത്തെ പല തെറ്റുകളും ചോദ്യംചെയ്യപ്പെടാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റ് ചെയ്യുന്നവരെ ചൂണ്ടിക്കാട്ടുക എന്ന മാധ്യമധര്‍മ്മത്തിന് ജനാധിപത്യത്തില്‍ പ്രാധാന്യമുണ്ട്. ഉദ്യോഗസ്ഥരെ കുറ്റംപറഞ്ഞ് മന്ത്രിമാര്‍ക്ക് ഒരു കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളോടും സമൂഹത്തിനോടുമുള്ള ഉത്തരവാദിത്വങ്ങളാണ് മന്ത്രിമാര്‍ നിറവേറ്റേണ്ടത്. ഉദ്യോഗസ്ഥര്‍ക്കാണോ നിലവിലുള്ള ചട്ടങ്ങള്‍ക്കാണോ പ്രശ്‌നങ്ങളെന്ന് പരിശോധിച്ച് അവ തിരുത്താന്‍ മന്ത്രിമാര്‍ക്ക് കഴിയണം.
മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും
മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും-ഉമ്മന്‍ചാണ്ടി
മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍
മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍ -മുഖ്യമന്ത്രി
കാക്കനാട്: ദുബായ് മാതൃകയിലുള്ള മീഡിയ സിറ്റി കൊച്ചിയില്‍ സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മീഡിയ സിറ്റിയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. ഇതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അച്ചടിമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ആവശ്യമായ എല്ലാ സൗകര്യവും മീഡിയ സിറ്റിയില്‍ ഉണ്ടാകും. ഈ മേഖലയുമായി ബന്ധപ്പെട്ട ആധുനിക കോഴ്‌സുകള്‍ തുടങ്ങാനും നടപടി സ്വീകരിക്കും. തിരുവനന്തപുരം മാതൃകയിലുള്ള മീഡിയ ചേമ്പറാണ് എറണാകുളത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇതു സംസ്ഥാനത്തുള്ള മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും
പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും -ഉമ്മന്‍ചാണ്ടി
കൊച്ചി: പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എത്ര രൂപയുടെ വര്‍ധനയാണ് വരുത്തുന്നതെന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ നടപടി സ്വീകരിക്കും. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമെന്ന നിലയിലാണ് വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നത്.
അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്രൃം ഉണ്ടായിരുന്നെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യതയും ദേശീയതലത്തില്‍ അച്ചടക്കവും വര്‍ധിക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തരാവസ്ഥക്കാലത്തെ തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടാതെ പോയി.
എറണാകുളം ബി.ടി.എച്ചില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.
2012, ജൂൺ 10, ഞായറാഴ്‌ച
സ്മാര്‍ട്ട്‌സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം
സ്മാര്‍ട്ട്‌സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം -മുഖ്യമന്ത്രി
കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഇന്ത്യക്കും ലോകത്തിനുമുള്ള കേരളത്തിന്റെ സന്ദേശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പവലിയന്റെ ഉദ്ഘാടനവും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി. രംഗത്ത് കേരളം അര്‍ഹിക്കുന്ന മുന്നേറ്റത്തിന്റെ തുടക്കമാണിത്. ഐ.ടി.യില്‍ നമ്മുടെ സംസ്ഥാനമാണ് ഒന്നാം സ്ഥാനത്ത് വരേണ്ടിയിരുന്നത്. എന്നാല്‍, കര്‍ണാടകയാണ് ഇന്ന് മുന്നില്‍. കേരളം വളരെ പിന്നിലാണ്. ഇനി അതില്‍ പരിതപിച്ചിട്ട് കാര്യമില്ല. ഒരു ദിവസം പോലും നമുക്ക് പാഴാക്കാനില്ല. സര്‍ക്കാരും ടീകോമുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണന നല്‍കും. 40 കോടി ഇതിനായി ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ടൊരു പാത നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം അടിയന്തരമായി പരിഹരിക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാരും ടീകോമും സഫലമാക്കുമെന്ന് ടീകോം ഗ്രൂപ്പ് സി.ഇ.ഒ.യും സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാനുമായ അബ്ദുള്ള ലത്തീഫ് അല്‍മുല്ല വ്യക്തമാക്കി. ആഗോള ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്‌സിറ്റിയുടെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പാണ് പവലിയനെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
നോളജ്‌സിറ്റിയാവാന്‍ ഒരുങ്ങുന്ന കൊച്ചിയില്‍ ഈ പദ്ധതിയിലൂടെ രണ്ടുലക്ഷം പേര്‍ക്ക് ജോലി കിട്ടുമെന്ന് ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വികസനവും രണ്ടാം ഘട്ടവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കും. റോഡ് നാലുവരി പാതയാക്കണമെന്ന് ടീക്കോമിന്റെ നിര്‍ദേശമുണ്ട്. അതിന് സ്ഥലം ഏറ്റെടുക്കേണ്ടിവരും. രണ്ടാം ഘട്ടം നാലുവരിപ്പാത തന്നെ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം
മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം -മുഖ്യമന്ത്രി
കൊച്ചി: നിലവിലുള്ള മാലിന്യസംസ്‌കരണ സാങ്കേതിക വിദ്യകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും അത് വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'മുനിസിപ്പല്‍ മാലിന്യ സംസ്‌കരണം -കേരളത്തിന്റെ മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ നടന്ന സെമിനാറിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യന്‍ വികസന ബാങ്ക്, ലോക ബാങ്ക്, കേന്ദ്ര ധനകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവ ചേര്‍ന്നാണ് സെമിനാര്‍ നടത്തിയത്.
മാലിന്യസംസ്‌കരണത്തില്‍ വിജയ മാതൃകകള്‍ നമുക്കില്ലാത്തത് പ്രശ്‌നമാണ്. പുതിയ സാങ്കേതിക വിദ്യയാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും ജനം വിശ്വസിക്കുന്നില്ല. കഴിഞ്ഞകാലങ്ങളിലെ അനുഭവം അതാണ്. വിശ്വാസ്യത നഷ്ടമായത് ഏറ്റവും വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. പുതിയ സംസ്‌കരണ മാതൃകകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെകൂടെ പിന്തുണയോടെ വേണം നടപ്പാക്കാന്‍.
മാലിന്യ നിര്‍മാര്‍ജനത്തിന് പണം പ്രശ്‌നമല്ല. ബജറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റുമായി വലിയ തുക നീക്കിവച്ചിട്ടുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് നൂറ് ശതമാനം വരെയാണ് സര്‍ക്കാര്‍ സഹായമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വേണു രാജമണി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, ഏഷ്യന്‍ വികസന ബാങ്ക് ഇന്ത്യ റസിഡന്റ് മിഷന്‍ കണ്‍ട്രി ഡയറക്ടര്‍ ഹന്‍ കിം, സൗത്ത് ഏഷ്യ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ജുവാന്‍ മിരാന്റ എന്നിവര്‍ പ്രസംഗിച്ചു.
സിയാല്‍ ഏറ്റവും വലിയ വികസന മാതൃക
സിയാല്‍ ഏറ്റവും വലിയ വികസന മാതൃക-മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: കേരളത്തിലെ ഏറ്റവും വലിയ വികസന മാതൃകയാണ് സിയാലെന്ന് (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിയാല്‍ 14 കോടി മുടക്കി നിര്‍മിച്ച ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വിജയങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന അധികം സ്ഥാപനങ്ങളില്ല. കുറഞ്ഞ മുതല്‍മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര വിമാനത്താവളം നിര്‍മിക്കാന്‍ സിയാലിനായി. ചുരുങ്ങിയ കാലംകൊണ്ട് ലാഭത്തിലുമെത്തി. മുതല്‍മുടക്കിന്‍മേലുള്ള ലാഭത്തിന്റെ തോത് കണക്കാക്കുമ്പോള്‍ ലോകത്തിലെ ഒന്നാംനിര വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് സിയാലിന്റെ സ്ഥാനം.
സിയാലും ഹഡ്‌കോയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിനായി നടപടി സ്വീകരിക്കും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. ബാബു അധ്യക്ഷനായി.