UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 24, വ്യാഴാഴ്‌ച

നിയമസഭാനടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: നിയമസഭാ നടപടികള്‍ പൂര്‍ണമായും തത്സമയം സംപ്രേഷണം ചെയ്യുന്നതിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

നിയമസഭാനടപടിക്രമങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്യവേ സ്​പീക്കര്‍ ജി.കാര്‍ത്തികേയനുമുന്നിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം വെച്ചത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി പ്രമാണിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നല്‍കുന്ന നിയമം ഇപ്പോഴുണ്ട്. സുതാര്യതയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അതുകൊണ്ട് നിയമസഭാനടപടികളും ജനങ്ങളെക്കാണിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കണം-മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയയിലെ നടപടിക്രമങ്ങള്‍ തത്സമയം ഇന്റര്‍നെറ്റില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. അടുത്ത സമ്മേളനം മുതല്‍ ഇത് തുടങ്ങാനാവും-അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുമ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടതില്ലെന്ന സ്​പീക്കറുടെ തീരുമാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അല്ല ജനങ്ങളാണ് എം.എല്‍.എമാരെ നിയന്ത്രിക്കേണ്ടത്. സ്​പീക്കര്‍ ഈ തീരുമാനമെടുത്തശേഷം പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, നവംബർ 23, ബുധനാഴ്‌ച

ചെലവുകുറഞ്ഞ വിമാന സര്‍വീസ് പരിഗണനയിലെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ചെലവു കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേരളത്തിലെ പ്രവാസികളുടെ എണ്ണം പരിഗണിച്ചാണിത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച ഉടനെ നടത്തും.

എന്നാല്‍, കണ്ണൂരില്‍ സംസ്ഥാനത്തെ നാലാമത് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യക്തിഗത നിക്ഷേപത്തിനുള്ള പരിധി 50,000 രൂപയാക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് 2,00,100 രൂപയായിരുന്നു. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നിക്ഷേപ പരിധി കുറച്ചത്. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും. 23 ശതമാനം ഓഹരികള്‍ പൊതുമേഖലയിലും. 49 ശതമാനം ഓഹരികളാണ് സ്വാകാര്യ നിക്ഷേപകര്‍ക്കായി നീക്കി വെച്ചിട്ടുള്ളത്. ബാക്കി വരുന്ന രണ്ട് ശതമാനം ഓഹരികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്കായും മാറ്റിവെച്ചു.

രാജ്യാന്തര റൂട്ടുകളില്‍ പ്രതിവര്‍ഷം യാത്രചെയ്യുന്ന പത്ത് ലക്ഷം യാത്രക്കാര്‍ക്ക് വിമാനത്താവളം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര റൂട്ടുകളില്‍ 3,00,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കണ്ണുരിലെ ജനസംഖ്യയുടെ 13 ശതമാനത്തോളം പ്രവാസികളാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2000 എക്കറില്‍ സ്ഥാപിക്കുന്ന വിമാനത്താവളം 2013ഒടെ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് സര്‍ക്കാരിന്റ പ്രതീക്ഷ. സംസ്ഥാനത്തെ ജനസംഖ്യയില്‍ 40 ലക്ഷത്തോളം പേര്‍ പ്രവാസികളാണ്. അതിലേറെയും ഗള്‍ഫിലാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്ലാമിക് ബാങ്കിങ് സേവനത്തെ സംസ്ഥാനം പിന്തുണക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ബറാക്ക ബാങ്കിംഗ് കമ്പനിക്ക് നിയമാനുസൃതമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദംഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് നിലവിലെ സര്‍ക്കാര്‍ കൂടുതലൊന്നും തീരുമാനച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം: കൂടുതല്‍ സ്ഥലം ഉടന്‍ നല്‍കും -മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേക്ക് സുരക്ഷ ഉറപ്പിക്കാന്‍ ഇരുവശങ്ങളിലും 240 മീറ്റര്‍ കൂടി അധികമായി ആവശ്യമുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു. ഇതിനായി ആറോ ഏഴോ ഏക്കര്‍ സ്ഥലം കൂടി ആവശ്യമുണ്ട്. ഉടന്‍ തന്നെ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി.

റണ്‍വേയുടെ ഇരുവശങ്ങളിലുംകൂടി 480 മീറ്റര്‍ നീളം വര്‍ധിപ്പിക്കേണ്ടതുണ്ട്. മതിയായ ഭൂമി ലഭ്യമാവാത്തതിനാല്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 2012 ജൂണില്‍ ഇത് പൂര്‍ത്തിയാവും.

കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 13 ശതമാനം ഓഹരി മൂലധനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കും. കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുന്നതു സംബന്ധിച്ച് രണ്ട് മാര്‍ഗങ്ങളാണ് അതോറിറ്റി മുന്നോട്ടുവെച്ചത്. അതോറിറ്റിയുടെ തന്നെ ആര്‍കിടെക്ച്ചറല്‍ വിഭാഗമോ അല്ലെങ്കില്‍ പൊതുവായി ലേലം ചെയ്ത് കൊടുക്കലോ ആണിത്. എന്നാല്‍ രൂപകല്‍പ്പനയുടെ കാര്യത്തിലും ഓഹരി മൂലധനത്തിന്റെ കാര്യത്തിലും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാഗ്ദാനം കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ബോര്‍ഡ് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കോഴിക്കോട്-തിരുവനന്തപുരം വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ സി. എം. ഡിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വയലാര്‍ രവി അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ കൊച്ചി- യൂറോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സി.എം.ഡി.യോട് മന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റണ്‍വേയുടെ വികസനത്തിനായി 137 ഏക്കര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയിട്ടില്ലെന്ന് മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇത് സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും ചരക്കുനീക്കത്തിനും പുതിയ ടെര്‍മിനല്‍ കെട്ടിടം സ്ഥാപിക്കാന്‍ 85 ഏക്കറും സംസ്ഥാനം കൈമാറിയിട്ടില്ലെന്ന് മന്ത്രി വലയാര്‍ രവി ചൂണ്ടിക്കാട്ടി. എത്രയും വേഗം ഇത് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാമത്തെ റണ്‍വേയില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്.) വേണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം പരിശോധിച്ചു. പ്രധാന റണ്‍വേയുടെ രണ്ടു വശങ്ങളിലും പി.ബി.എന്‍. സേവനങ്ങള്‍ ലഭ്യമായതിനാല്‍ രണ്ടാമത്തെ റണ്‍വെയില്‍ ഐ.എല്‍.എസ്. ആവശ്യമില്ലെന്ന് വയലാര്‍ രവി അറിയിച്ചു. റഡാര്‍ ഉപകരണം വാങ്ങുന്നതു സംബന്ധിച്ച കോടതി സ്‌റ്റേ മാറുന്ന പക്ഷം ഇത് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്.

11000 കോടി പാക്കേജിന് കേരളം


ന്യൂഡല്‍ഹി: കേരളത്തിനായി 11,002.11 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് അഭ്യര്‍ഥിച്ചു. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജ്യണല്‍ കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്​പത്രിക്ക് മികവിന്റെ കേന്ദ്രമെന്ന പദവി നല്‍കാനും തീരുമാനമായി. ഇതിനായി 150 കോടി രൂപയും അനുവദിച്ചു.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജില്‍ 2,924 കോടിയുടെ കേന്ദ്രകടം എഴുതിത്തള്ളല്‍, 477.11 കോടിയുടെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജ്, വിഴിഞ്ഞം പദ്ധതിക്കുള്ള സഹായം തുടങ്ങിയവ ഉള്‍പ്പെടും.

കോയമ്പത്തൂരിലെ പാരാ മെഡിക്കല്‍ സയന്‍സ് റീജ്യണല്‍ കേന്ദ്രത്തില്‍ കേരളത്തിലെ 390 വിദ്യാര്‍ഥികള്‍ക്ക് ക്വാട്ട അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഉറപ്പ് നല്‍കി. ശബരിമലയിലെ തീര്‍ഥാടകര്‍ക്കുവേണ്ടിയുള്ള ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കും.



ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റഷനുകള്‍ക്ക് തീര്‍ഥാടക റെയില്‍വേ സ്റ്റേഷന്‍ എന്ന പദവി നല്‍കാന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.

കൊച്ചി- കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി നടപ്പാക്കുന്ന കാര്യം അനുകൂലമായി പരിഗണിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പുനല്‍കി. ദക്ഷിണമേഖലാ വ്യവസായ മന്ത്രിമാരുടെ സമ്മേളനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. ആലപ്പുഴയില്‍ ഫിബ്രവരി 12-ന് നടക്കുന്ന കയര്‍ കേരള അന്താരാഷ്ട്ര മേളയ്ക്ക് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സഹായം നല്‍കണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു. കയര്‍ വികസനത്തിന് നിലവിലുള്ള പദ്ധതികള്‍ക്ക് അനുകൂലമായ പരിഗണന നല്‍കുമെന്നും മന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. രണ്ട് ഭാഗങ്ങളായി കിടക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ പ്രത്യേക സാമ്പത്തിക മേഖലാപദവി ഉടന്‍ നല്‍കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്രവും ഉറപ്പു നല്‍കി.

റബറിന്റെ പുനര്‍നടീലിനുള്ള സബ്‌സിഡി ഹെക്ടറിന് 19,000ല്‍ നിന്നും അമ്പതിനായിരം രൂപയായി ഉയര്‍ത്തണമെന്ന് മന്ത്രി ആനന്ദ് ശര്‍മയോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എം. മാണിയെ അറിയിച്ചു. റബര്‍ ബോര്‍ഡിന്റെ ശുപാര്‍ശ കിട്ടിക്കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കി.



പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ കടബാധ്യത സംസ്ഥാനങ്ങള്‍ക്കായി പരിഗണിക്കുന്ന പാക്കേജിന്റെ മാതൃകയില്‍ കേരളത്തിനും പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം. പഞ്ചാബിനും ബംഗാളിനുമൊപ്പം കേരളത്തെയും 13-ാം ധനകാര്യ കമ്മീഷന്‍ ഋണബാധ്യതാ സംസ്ഥാനമായാണ് കാണുന്നത്. കടബാധ്യത നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പാക്കേജ് സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി സംസാരിക്കുമെന്നും കേരളത്തെ പരമാവധി സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയും ധനമന്ത്രി കെ.എം. മാണിയും പ്രണബ് മുഖര്‍ജിയുമായും ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ഉത്കണ്ഠ പ്രധാനമന്ത്രിയെ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സഹായം നല്‍കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദിവാസികളുടെ ആരോഗ്യസുരക്ഷാ പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തുമെന്ന് കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി കിഷോര്‍ ചന്ദ്ര ദേവ് മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്ന ആവശ്യം വിദഗ്ധരുടെ പരിഗണനയ്ക്ക്‌വിടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ തീരത്ത് വിദേശ കണ്ടെയ്‌നര്‍ കപ്പലുകളുടെ സുഗമമായ നീക്കത്തിന് സഹായകരമായ രീതിയില്‍ കബോട്ടാഷ് നിയമത്തില്‍ വേണ്ട ഭേദഗതി വരുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വികസനത്തിന് ഇത് ആവശ്യമാണ്. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്ക് കേന്ദ്രസഹായം, അധിക വൈദ്യുതി വിഹിതം കായംകുളം താപവൈദ്യുതി, നിലയത്തിന് കുറഞ്ഞ നിരക്കില്‍ നാഫ്ത തുടങ്ങിയ ആവശ്യങ്ങളും കേരളസംഘം ഉന്നയിച്ചു.

കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനായി ആസൂത്രണ കമ്മീഷന്‍ മുന്നോട്ടുവെച്ച ചില തടസ്സങ്ങളും മറികടന്നു. സംസ്ഥാനം ആവശ്യപ്പെട്ട മാതൃകയില്‍ത്തന്നെ കൊച്ചി മെട്രോ നടപ്പാക്കുമെന്ന ഉറപ്പും മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചിട്ടുണ്ട്.

വയനാട്ടില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെന്റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കും സംഘത്തിനുമൊപ്പം പ്രധാനമന്ത്രിയെ കണ്ട എം.ഐ. ഷാനവാസ് എം.പി. പ്രധാനന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട്ടില്‍ ട്രൈബല്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന കാര്യത്തിലും കേന്ദ്രാനുമതിയായിട്ടുണ്ടെന്ന് മന്ത്രി ജയലക്ഷ്മി അറിയിച്ചു.

2012 സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരള മീറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ക്ഷണിച്ചു. മന്ത്രിമാരായ കെ.എം. മാണി, പി.കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, കെ. ബാബു, എ.പി. അനില്‍ കുമാര്‍, ആര്യാടന്‍ മുഹമ്മദ്, എം.കെ. മുനീര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്ബ് എന്നിവരും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


2011, നവംബർ 20, ഞായറാഴ്‌ച

ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി, ആയിരങ്ങളുടെ പരാതികള്‍ക്ക് പരിഹാരം



കൊച്ചി: നിസ്സഹായരും നിരാലംബരുമായ മനുഷ്യരുടെ ദൈന്യകഥകളുറങ്ങുന്ന ഫയലുകളുടെ ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്തീരായിരത്തോളം പരാതികള്‍ക്ക് തീര്‍പ്പാക്കി. ഒരു പകലും രാത്രിയും നീണ്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മഹായജ്ഞമായി മാറി. കാക്കനാട് കളക്ടറേറ്റില്‍ ശനിയാഴ്ച 9.30നാണ് പരിപാടി തുടങ്ങിയത്. അവസാനത്തെ പരാതിക്കാരനേയും കണ്ട് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ പാതിരാത്രിയായിരുന്നു. കുറച്ച് കരിക്കിന്‍വെള്ളം മാത്രം കുടിച്ച്, ഒരേ നില്പില്‍ ആയിരങ്ങളെ നേരില്‍ കണ്ട് മുഖ്യമന്ത്രി അവരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടു. കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉദ്യോഗസ്ഥവൃന്ദം മുഖ്യന്ത്രിയുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തുനിന്നു.

7500 ഓളം പരാതികളാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. അയ്യായിരത്തോളം പരാതികളില്‍ നേരത്തെ തന്നെ അതത് വകുപ്പുകളില്‍ തീര്‍പ്പാക്കിയിരുന്നു. മറ്റുള്ളവരെയാണ് മുഖ്യമന്ത്രി നേരില്‍ക്കണ്ടത്. എല്ലാ പരാതികളിലും മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിച്ചു. പരാതിക്കാരും കൂടെ വന്നവരും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് കളക്ടറേറ്റ് മൈതാനിയില്‍ തിങ്ങിനിറഞ്ഞത്. എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡാക്കാന്‍ ആയിരത്തിലധികം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു. ഇതില്‍ 700 പേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിന്നുള്ള 250 പേര്‍ക്ക് പട്ടയം വിതരണംചെയ്തു. 50 ലക്ഷം രൂപയാണ് കുടുംബസഹായ നിധിയില്‍നിന്ന് വിതരണം ചെയ്തത്. മൊത്തം 500 പേര്‍ക്ക് 10,000 രൂപവീതം ഈയിനത്തില്‍ ലഭിച്ചു. ദുരിതാശ്വാസ, ചികിത്സാ ധനസഹായമായി 71 ലക്ഷം രൂപ ജനസമ്പര്‍ക്കവേദിയില്‍ അനുവദിച്ചു. 1400 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

സ്‌കൂള്‍ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ യൂണിഫോം ഉടക്കിവീണ് മരിച്ച കുന്നത്തുനാട് മഠത്തിപ്പറമ്പില്‍ സാന്ദ്രയുടെ പിതാവ് എം.വി. സാബുവിന് രണ്ട് ലക്ഷം രൂപ ആശ്വാസധനം നല്‍കിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. ആംബുലന്‍സിലെത്തിയ നാല് രോഗികള്‍ക്കരികിലെത്തി മുഖ്യമന്ത്രി അവര്‍ക്ക് സഹായം നല്‍കി. പിന്നീട് സദസ്സിന്റെ മുന്‍നിരയിലിരുന്ന അഞ്ഞൂറോളം വികലാംഗര്‍ക്കരികിലേയ്‌ക്കെത്തി. ഓരോരുത്തരേയും കണ്ട് ആശ്വസിപ്പിക്കുകയും പരാതികള്‍ക്ക് തീര്‍പ്പ് കല്പിച്ച് ഫയലില്‍ ഉത്തരവുകളെഴുതുകയും ചെയ്തു. രാവിലെ 9.45ന് വികലാംഗര്‍ക്കിടയിലേയ്ക്ക് നീങ്ങിയ മുഖ്യമന്ത്രി3.40 നാണ് പൊതുപരാതികള്‍ കേള്‍ക്കാന്‍ വേദിയില്‍ തിരിച്ചെത്തിയത്. ഇതിനിടെ ചികിത്സാസഹായം സംബന്ധിച്ച പരാതികള്‍ കേട്ട് എക്‌സൈസ് മന്ത്രി കെ. ബാബു തീര്‍പ്പുകള്‍ നല്‍കി. കുടുംബസഹായനിധി ആനുകൂല്യം താലൂക്ക് തിരിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

സ്‌ട്രെച്ചറിലും ക്രച്ചസ്സിലും വീല്‍ച്ചെയറിലും വന്നവര്‍, ഉറ്റവര്‍ എടുത്തുകൊണ്ടുവന്നവര്‍, അശരണര്‍, ആലംബഹീനര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കൈകാലുകള്‍ നഷ്ടമായവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍, അനാഥര്‍, അപകടങ്ങളില്‍ ഉറ്റവരെ നഷ്ടമായവര്‍....ദൈന്യം നിറഞ്ഞ ജനജീവിതത്തിന്റെ ഭിന്നമുഖങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിറഞ്ഞത്.

അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷമേ താന്‍ ഈ വേദി വിടൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരിപാടി തുടങ്ങിയത്. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയപ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാണുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന ഒരു സന്ദേശമാണ്. കൂട്ടായ്മയുടെ ഈ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

2011, നവംബർ 19, ശനിയാഴ്‌ച

ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരുകളെ ജനത്തിന്റെ ശത്രുക്കളാക്കുന്നു



കോന്നി: സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട്‌ മോശമായി പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ക്ക്‌ കാലതാമസം വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്‌ഥരാണ്‌ മാറിമാറിവരുന്ന സര്‍ക്കാരുകളെ ജനങ്ങളുടെ ശത്രുക്കളാക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോന്നി മിനി സിവില്‍സ്‌റ്റേഷന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും പൊതുജനങ്ങള്‍ക്കുളള സേവനം അവകാശമാക്കിമാറ്റും. അതിനുവേണ്ടിയാണ്‌ പൊതുജനസമ്പര്‍ക്ക പരിപാടി. പൊതുജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ഒരുപോലെ സര്‍ക്കാരിന്റെ പരിപാടികളോട്‌ സഹകരിച്ചെങ്കില്‍ മാത്രമേ ലക്ഷ്യം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

2011, നവംബർ 18, വെള്ളിയാഴ്‌ച

സൌമ്യയുടെ കുടുംബത്തിനു സഹായം നല്‍കും: മുഖ്യമന്ത്രി

സൌമ്യയുടെ കുടുംബത്തിനു സഹായം നല്‍കും: മുഖ്യമന്ത്രി



തൃശൂര്‍: സൌമ്യയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. കേസ് ഫലപ്രദമായി അന്വേഷിക്കുകയും വേഗത്തില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു. അന്വേഷണത്തിനും കേസ് നടത്തിപ്പിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍ക്കും ആഭ്യന്തരവകുപ്പിന്റെ ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ദൃക്്സാക്ഷികള്‍ ഇല്ലെങ്കിലും കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ഏര്‍പ്പെടുത്തുന്ന കാര്യം ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൌമ്യ കേസില്‍ അന്വേഷണത്തിനും കേസ് നടപടികള്‍ക്കും നേതൃത്വം നല്‍കിയ 17 പേര്‍ക്കാണ് മുഖ്യമന്ത്രി ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചത്.

വാഹനപരിശോധനയുടെ പേരില്‍ നിരപരാധികളെ ശിക്ഷിക്കരുത് -മുഖ്യമന്ത്രി

വാഹനപരിശോധനയുടെ പേരില്‍ നിരപരാധികളെ ശിക്ഷിക്കരുത് -മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനപരിശോധനയുടെ പേരില്‍ കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്നരീതി പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാകരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ബി.ടി സഹകരണത്തോടെ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഇ-ചെലാന്‍ ഡിജിറ്റല്‍ പേമെന്‍റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാഹന പരിശോധനക്കിടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണം. എന്നാല്‍ വാഹന പരിശോധന ഒഴിവാക്കാന്‍ കഴിയില്ല.വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ നിരക്ക് കണക്കിലെടുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ബുദ്ധിമുട്ട് ഒഴിവാക്കി പിഴഅടയ്ക്കാന്‍ ഇ-ചെലാന്‍ സിസ്റ്റം നടപ്പാക്കുന്നത്.വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ട്രാഫിക് പൊലീസിനെ വിനിയോഗിക്കാന്‍ കഴിയുന്നില്ല. പരിമിതിയില്‍ നിന്നുകൊണ്ട് ട്രാഫിക് പൊലീസിന്‍െറ അംഗബലം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

കേരളത്തില്‍ സി.ബി.ഐ മാതൃകയില്‍ അന്വേഷണ ഏജന്‍സി വരുന്നു

തിരുവനന്തപുരം: സി.ബി.ഐമാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രൂപവത്കരിക്കുമെന്ന് സര്‍ക്കാറിന്‍െറ ഒരുവര്‍ഷ കര്‍മപദ്ധതിയില്‍ പ്രഖ്യാപനം. കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഏജന്‍സി രൂപവത്കരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോള്‍ സെന്‍ററും ദ്രുതകര്‍മവിഭാഗവും എല്ലാ ജില്ലകളിലും ആരംഭിക്കും.

സംസ്ഥാനത്ത് പ്രത്യേക സുരക്ഷാസേന രൂപവത്കരിക്കും. ഗുണ്ടാ ആക്ടില്‍ മാറ്റംവരുത്തി ശക്തിപ്പെടുത്തും.വനിതാ ഹെല്‍പ് ഡെസ്കുകള്‍ 150 പൊലീസ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും.ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തില്‍ പൊലീസുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. ഏത് സ്റ്റേഷനിലെ പരാതിയും ഏത് ജനസേവനകേന്ദ്രത്തിലും നല്‍കാം. ഇതില്‍ നടപടിയെടുത്തശേഷം പരാതിക്കാരനെ വിവരം അറിയിക്കും.

ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താനും നിയമലംഘനം കണ്ടെത്താനും കേന്ദ്രീകൃത സംവിധാനം 300 കേന്ദ്രങ്ങളില്‍ കൂടി തുടങ്ങും.ഫോറന്‍സിക് ലബോറട്ടറികള്‍ക്ക് ഓഡിയോ വീഡിയോ അനാലിസിസ് ഉപകരണങ്ങള്‍ നല്‍കും. വിയ്യൂരില്‍ അതീവ സുരക്ഷാ ജയില്‍ സ്ഥാപിക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതിസ്വീകരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് തുടങ്ങും. ഹെല്‍പ് ഡെസ്കില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറുമുണ്ടാകും. വിജിലന്‍സ് അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അന്വേഷണങ്ങളെ മൂന്ന് വിഭാഗമായി തരംതിരിക്കും.

പൊലീസ് കമീഷണറുടെ കീഴില്‍ തിരുവനന്തപുരത്ത് ‘തിരുവനന്തപുരം സിറ്റി പൊലീസ്’എന്ന പേരില്‍ പ്രത്യേക യൂനിഫോമോടെ പൊലീസ് സംവിധാനം നടപ്പാക്കും.കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അഞ്ച് മിനിറ്റിനകം സിഫ്ട് ആക്ഷന്‍ ടീം സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ ഉള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം തുടങ്ങും.

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ച തീരുമാനം വേണം -മുഖ്യമന്ത്രി



തിരുവനന്തപുരം: പന്ത്രണ്ടാം പദ്ധതി സമീപനരേഖ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നു. അതേസമയം ഇടത് മുന്നണിയിലെ സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്തു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തി സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യങ്ങളില്‍ യോജിച്ചതീരുമാനം വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി അടങ്കലിന്‍െറ മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്.എന്നാല്‍ ഗ്രാമസഭകള്‍ കൃത്യമായി കൂടാത്ത സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രദ്ധിക്കണം. ഇപ്പോള്‍ ചടങ്ങിനായിമാത്രമാണ് ഗ്രാമസഭകള്‍ ചേരുന്നത്. ഗ്രാമസഭകള്‍ ചേരാത്തതിനാല്‍ അംഗത്വം നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങള്‍ ലഭിക്കാറുണ്ട്. ഗ്രാമസഭകളെ രാഷ്ട്രീയത്തിനതീതമായി കണ്ട് ശക്തിപ്പെടുത്തണം.

കേരളത്തിലൊഴികെ എല്ലായിടത്തും മലയാളികള്‍ വിജയിക്കുന്നത് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉല്‍പാദനമേഖലയിലുള്‍പ്പെടെയുള്ള നമ്മുടെ പല പ്രതിസന്ധികളും ഇച്ഛാശക്തിയുണ്ടെങ്കില്‍ തരണംചെയ്യാവുന്നതേയുള്ളൂവെന്ന് പറഞ്ഞു. പദ്ധതി നടത്തിപ്പ് നീളുമ്പോള്‍ ചെലവ് കൂടുകയും പദ്ധതിയില്‍ നിന്നുള്ള ഫലം വൈകുകയും ചെയ്യുമന്ന് അദ്ദേഹം പറഞ്ഞു.