UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി


തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വെല്ലുവിളി.

തന്റെ വാഹനം എപ്പോഴെങ്കിലും വാഹനനിയമം ലംഘിക്കുന്നെങ്കില്‍ കണ്ടുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ പരസ്യവെല്ലുവിളി.

തന്റെ വാഹനം വാഹനനിയമം ലംഘിക്കുന്നത് കണ്ടുപിടിക്കുന്നവര്‍ക്ക് സ്വന്തം
പോക്കറ്റില്‍ നിന്ന് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഓട്ടോമേഷന്‍
പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ പ െങ്കടുക്കുകയായിരുന്നു മുഖ്യമന്ത്രി.

കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം
നല്‍കുന്നതെങ്കില്‍ വാഹന നിയമലംഘനത്തിന് തന്നെ പിടികൂടുന്നവര്‍ക്ക് തന്റെ
പോക്കറ്റില്‍ നിന്ന് അഞ്ഞൂറ് രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ പിടിച്ചാല്‍ മറ്റുള്ളവരെ അതേ കുറ്റത്തിന് പിടിക്കുമ്പോള്‍
പ്രതിഷേധം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോട്ടോര്‍ വാഹന വകുപ്പില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നത്
ധനവകുപ്പിന്റെ പരിശോധനയിലാണെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനം
ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു.

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍സഹിതം
പകര്‍ത്തി പിഴ ഈടാക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഫോഴ്‌സ്‌മെന്റ്
ഓട്ടോമേഷന്‍ പദ്ധതി. തുടക്കത്തില്‍ തലസ്ഥാനജില്ലയിലെ കവടിയാര്‍,
ഓവര്‍ബ്രിഡ്ജ്, ടെക്‌നോപാര്‍ക്ക് ജങ്ഷന്‍ എന്നിവിടങ്ങളിലാണ്  പദ്ധതി
നടപ്പാക്കുന്നത്.

കവടിയാര്‍, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ഇത്
നടപ്പായിക്കഴിഞ്ഞു.പ്രവര്‍ത്തനം വിലയിരുത്തിയശേഷം മറ്റ് ജങ്ഷനുകളിലും ഇത്
നടപ്പാക്കും.

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍, വ്യാജരേഖകള്‍ എന്നിവ
കണ്ടെത്താന്‍ സഹായിക്കുന്ന വിധം മോട്ടോര്‍വാഹനവകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ്
വിഭാഗത്തിന്റെ ആധുനികവത്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എനിക്കെതിരെ ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

എനിക്കെതിരെ ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

തിരുവനന്തപുരം : ഇരുപത് വര്‍ഷമായി അന്വേഷിച്ചിട്ടും തനിക്കെതിരെ പാംഓയില്‍
കേസില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് രണ്ടുപ്രാവശ്യവും ഈ കേസില്‍
അന്വേഷണം നടന്നത്. എനിക്കെതിരെ എന്തെങ്കിലും തെളിവ് ശേഖരിക്കാന്‍ ഇതുവരെ
കഴിഞ്ഞിട്ടില്ല. ഈ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടതുതന്നെ ഞാനാണ്.
ധാര്‍മികമായും നിയമപരമായും കേസിനെ നേരിടുമെന്നതാണ് നിലപാട്. ഈകാര്യം
നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. രണ്ടുപ്രാവശ്യം അന്വേഷണം നടന്ന ഈ
കേസില്‍ മൂന്നാമതൊരു അന്വേഷണംകൂടി വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്. അതിനെ
സ്വാഗതം ചെയ്യുന്നു. ഈ കേസ് സംബന്ധിച്ച നിലപാട് പാര്‍ട്ടി നേതൃത്വത്തെ
നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അറിയിക്കുകയും ചെയ്യും-ഉമ്മന്‍ ചാണ്ടി
പറഞ്ഞു.

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി നിര്‍ണയാധികാരം പരിഗണനയില്‍

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി നിര്‍ണയാധികാരം പരിഗണനയില്‍

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി  നിര്‍ണയാധികാരം പരിഗണനയില്‍ -ഉമ്മന്‍ചാണ്ടി


കോട്ടയം: സാമ്പത്തിക പ്രതിസന്ധി  മറികടക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം എങ്ങനെ കൂട്ടാനാകുമെന്നത്  സംബന്ധിച്ച് ഗൗരവപൂര്‍വം ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി കെട്ടിട നികുതി നിര്‍ണയാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കായി ഡി.സി.സി സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത ശേഷം അംഗങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങളോട്  പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ സഹായത്തിനപ്പുറം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായ വരുമാനം ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ കാരണത്താല്‍ ഫണ്ട് വിനിയോഗത്തില്‍  ഉണ്ടാവുന്ന ബോധപൂര്‍വമായ തടസ്സങ്ങള്‍ ഉടനടി ഒഴിവാക്കും. സാങ്കേതിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ പറ്റുമോ എന്ന് ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനപ്രതിനിധികള്‍ ഏതു സമയത്തും ജനങ്ങള്‍ക്ക് പ്രാപ്യരായിരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു. പ്രതിഷേധക്കാരെയും ക്ഷമയോടെ കേള്‍ക്കാന്‍ തയാറാവണം. ജനങ്ങള്‍ക്ക് ചോദ്യംചെയ്യാന്‍ അവകാശമുണ്ട്. ജനപ്രതിനിധികളുടെ സാന്നിധ്യം ജനം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്നും തന്റെ അനുഭവം വെച്ചാണിത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

അന്വേഷണം നേരിടും

അന്വേഷണം നേരിടും

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് നിയമപരമായും ധാര്‍മ്മികമായും നേരിടുമെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. അന്വേഷണം വേണമെന്ന് പറഞ്ഞതും താനാണ്. അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

1991 ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. 20 വര്‍ഷത്തിനിടെ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസില്‍ തന്നെ സാക്ഷിയാക്കിയത്. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത സമയത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇന്നത്തെ കോടതിവിധിയുടെ വിശദാംശങ്ങളും കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന്‌ ഉമ്മന്‍ ചാണ്ടി


 
അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന്‌ ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പാമോയില്‍ കേസില്‍ തന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമപരമായും ധാര്‍മ്മികമായും നേരിടും. ഇടതുപക്ഷം ഭരിക്കുന്ന സമയത്താണ്‌ കേസെടുത്തത്‌. അന്ന്‌ വിശദമായ അന്വേഷണം നടത്തിയതാണ്‌. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ തന്നെ സാക്ഷിയാക്കിയത്‌. അന്വേഷണം വേണമെന്ന്‌ താന്‍ തന്നെ ആവശ്യപ്പെട്ടിരുന്നതുമാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ്‌ കേസില്‍ തന്റെ നിലപാട്‌ പാര്‍ട്ടി നേതൃത്വത്തെയും യു.ഡി.എഫിനെയും അറിയിച്ചിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടരും മനുഷ്യത്വമുള്ളവര്‍ അണിചേരണം


'എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടരും' മനുഷ്യത്വമുള്ളവര്‍ അണിചേരണം






എന്‍ഡോസള്‍ഫാന്‍ കീടനാശിനികള്‍ക്കെതിരായ   പോരാട്ടത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി.


മനുഷ്യത്വമുള്ളവര്‍ ഈ ജനവിരുദ്ധമായ കീടനാശിനികള്‍ക്കെതിരെ  അണിചേരണമെന്ന് 
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിതി തിയറ്റേഴ്‌സിന്റെ നാടകം സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നു

സാഹിതി തിയറ്റേഴ്‌സിന്റെ നാടകം സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നു

Image
തിരുവനന്തപുരം: കേരളീയ  സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നതാണ് സാഹിതീ തിയറ്റേഴ്‌സിന്റെ മരക്കാന്‍ മറന്നൊരുരാത്രി എന്ന നാടകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.


കെപിസിസി സംസ്‌ക്കാര സാഹിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹിതീ തിയറ്റേഴ്‌സിന്റെ നാലാമത് നാടകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിതീ തിയറ്റേഴ്‌സ് പ്രതീക്ഷകള്‍ക്കപ്പുറത്ത് വിജയിക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ്.സമൂഹത്തിലെ അപചയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു കൊടുക്കുന്നതിനും അവരെ ബോധവത്ക്കരിക്കുന്നതിനും സാഹിതിയുടെ നാടകങ്ങള്‍ സഹായകമായിട്ടുണ്ട്.സംഗീതനാടക അക്കാദമിയുടേതടക്കം നിരവധി അവാര്‍ഡുകള്‍ സാഹിതിയുടെ മുന്‍ നാടകങ്ങള്‍ നേടിയിട്ടുണ്ട്. കൂട്ടായ്മയുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ കേരളം പിന്നിലായി



തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മുന്‍നിരയിലുണ്ടായിരുന്ന  സംസ്ഥാനത്തിന്റെ സ്ഥിതി ഇന്ന് പരിതാപകരമാണെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി. മാലിന്യപ്രശ്‌നവും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതുമാണ്  കാരണം. കാലാവസ്ഥാവ്യതിയാനവും ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരം  സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ല

തിരുവനന്തപുരം: റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റബര്‍ വിപണി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഊഹക്കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു.  വെയര്‍ഹൗസ് രസീത് സമ്പ്രദായത്തെപ്പറ്റി വെയര്‍ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവചേര്‍ന്ന് നടത്തിയ  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ റബര്‍ വിപണി ശക്തമാണ്. റബര്‍വിലയിടിവിന് ഇറക്കുമതി കാരണമാകുന്നില്ല.

എന്നാല്‍, ഇറക്കുമതി വിലയിടിക്കുമെന്ന് തെറ്റായ പ്രചാരണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ റബര്‍ വിപണിയിലെത്തുകയും വിലയിടിയുകയും ചെയ്യും. ഊഹക്കച്ചവടക്കാര്‍ വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. റബര്‍ കര്‍ഷകരെ ചൂഷണം  ചെയ്യുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്തെ ഒമ്പത് സംഭരണശാലകളില്‍ കര്‍ഷകര്‍ സൂക്ഷിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പകരം ലഭിക്കുന്ന രസീതിലൂടെ ബാങ്ക് വായ്പ ലഭിക്കുന്ന സമ്പ്രദായം 20 സംഭരണശാലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ പുതിയ ഫ്രൈറ്റ് സ്‌റ്റേഷന് സെപ്റ്റംബറില്‍ ശിലയിടുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് അറിയിച്ചു.

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജനമൈത്രി: 740 പോലീസുകാരെ നിയമിക്കുമെന്നു മുഖ്യമന്ത്രി

 ജനമൈത്രി സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന്‌ 740 പോലീസുകാരെക്കൂടി ഉടന്‍ നിയമിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സംസ്‌ഥാനതല അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനമൈത്രി പോലീസ്‌ സ്‌റ്റേഷനുകളില്‍ അഞ്ചു പോലീസുകാരുടെ അധിക തസ്‌തിക സൃഷ്‌ടിച്ചുകൊണ്ടാണ്‌ പുതിയ നിയമനംനടത്തുന്നത്‌. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുളള പോലീസ്‌ സംവിധാനമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. പോലീസിന്റെ ശക്‌തി ആയുധങ്ങളിലല്ല. മറിച്ച്‌ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിലാണ്‌. കുറ്റവാളികളെ സൃഷ്‌ടിക്കയല്ല വേണ്ടത്‌. പകരം കുറ്റം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

എല്ലാവരെയും കുറ്റവാളികളായി കാണുന്ന പോലീസിന്റെ മനോഭാവം തെറ്റാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ലകാര്യങ്ങള്‍ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ തിരുത്തുക എന്നത്‌ യു.ഡി.എഫിന്റെ നയമല്ല. മുന്‍സര്‍ക്കാരിന്റെ നിലപാടുകളോട്‌ കടുത്ത എതിര്‍പ്പ്‌ പലതിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, ജനമൈത്രി പദ്ധതിക്ക്‌ കലവറയില്ലാതെ പിന്തുണ നല്‍കിയെന്ന്‌ അദ്ദേഹം പറഞ്ഞു.