UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

രണ്ടു നീതിയുണ്ടാവില്ല; രാഷ്ട്രീയ തന്ത്രത്തെ ഒറ്റക്കെട്ടായി നേരിടും


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ രണ്ട് നീതി എന്ന സാഹചര്യം ഉണ്ടാകില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി കെ..എം മാണിയോടൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടായിരുന്നു എന്ന അഭിപ്രായം നിയമവൃത്തങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലുമുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. അന്വേ,ഷണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയാണ് കെ.എം മാണി. അദ്ദേഹത്തിന്റെ എല്ലാ കാര്യത്തിലും യു.ഡി.എഫ് ഒറ്റക്കെട്ടാണ്. അന്വേഷണത്തിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജു രമേശിന് രാഷ്ട്രീയ ലക്ഷ്യമാണെന്നും പുതിയ ആരോപണങ്ങളുന്നയിക്കുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇടയ്ക്കിടയ്ക്ക് ഓരോന്നു പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പ് വരെ ഇത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. ഈ രാഷ്ട്രീയ തന്ത്രത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. 

കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ഒരാളും ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. ആരോപണം ഉന്നയിച്ചെങ്കില്‍ തെളിവ് നല്‍കണം. അഞ്ച് മാസമായി അന്വേഷണം തുടങ്ങിയിട്ട്. ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. അഴിമതി ആരോപണം ഉന്നയിച്ച്‌ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ യുഡിഎഫിന് ഒറ്റ നിലാപാടെയുള്ളു. ആരോപണം ഉന്നയിച്ചാല്‍ രാജിവെക്കേണ്ടതില്ല, ഉന്നയിച്ചവരാണ് ആരോപണം തെളിയിക്കേണ്ടത്.കെ.എം മാണിക്കെതിരെ ഒന്നും പറയാനില്ലെന്ന് വരുമ്ബോള്‍ അതിനെ മറികടക്കാനാണ് മറ്റ് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിനെതിരെ നല്‍കിയ ഓഡിയോ സിഡിയില്‍ ഒന്നും ഇല്ല. ഈ നാഥനില്ലാത്ത് ആരോപണങ്ങളുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് പ്രതിപക്ഷം. 

ഇതിന് മുമ്ബ് സോളാര്‍ കേസിലും ഒരു തെളിവും കൊടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ ബഹിഷ്‌ക്കരിച്ചു. ആരും തെളിവ് കൊടുക്കാന്‍ പോയില്ല. അതിന് ശേഷം ദേശീയ ഗെയിംസ് വന്നപ്പോള്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. ദേശീയ ഗെയിംസ് ഏറ്റവും മാതൃകാപരമായാണ് നടത്തിയത്. അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തോട് പ്രതിഷേധം പ്രകടിപ്പിച്ചവരുടെ എല്ലാ വാദഗതികളും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടു വന്ന് മദ്യനിരോധനം നടപ്പിലാക്കുക എന്ന യു.ഡി.എഫിന്റെ നയത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന വിധിയാണ് വന്നത്. കേസ് ഏറ്റവും നല്ല രീതിയിലാണ് കോടതിയില്‍ നടത്തിയത്. പുതിയ ഉത്തരവ് വന്നതോടെ ബാര്‍ നയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്തവരുടെ വാദം പൊളിഞ്ഞു. പി.സി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി കത്ത് തന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യെമന്‍ : പ്രധാനമന്ത്രി ഉടനേ ഇടപെടണം


യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ കോപ്പി നല്‌കി.കേന്ദ്രസര്‍ക്കാരും യെമനിലെ ഇന്ത്യന്‍ എംബസിയും ചില നടപടികള്‍ സ്വീകരിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഈ സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍ നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.യെമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാണ്‌ എന്നവര്‍ കരഞ്ഞകൊണ്ടാണു പറഞ്ഞത്‌. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

1. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട്‌ സാനയിലും യെമനിലെ മറ്റ്‌ വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

2. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.

3. യെമനില്‍ നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‌കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌.

4. സാനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്ക്‌ പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.

5. യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.

ചൈനയും പാക്കിസ്ഥാനും അവരുടെ പൗരന്മാരെ മുഴുവന്‍ യെമനില്‍ നിന്ന്‌ ഒഴിപ്പിച്ചെന്നു മാധ്യമങ്ങളില്‍ കണ്ട കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ വലിയ ആശങ്കയും വേദനയും ഉണ്ടെന്നു മുഖമന്ത്രി ചൂണ്ടിക്കാട്ടി.  

2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

പ്രവാസി മലയാളികളുടെ സേവനങ്ങളെ ദുബായ് ഭരണകൂടം അഭിനന്ദിച്ചു.


ദുബായ് സന്ദര്‍ശനം പ്രവാസി മലയാളികളെപ്പറ്റി തനിക്ക് അഭിമാനിക്കാന്‍ വകനല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ മലയാളി സമൂഹത്തിന്‍െറ കഴിവുകളെയും നന്മകളെയും അദ്ദേഹം ഏറെ പ്രശംസിച്ചു . തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന സന്നാഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഏപ്രില്‍ 16,17,18 തിയതികളില്‍ ദുബായില്‍ അറ്റ്ലാന്‍റിസ് ഹോട്ടലിലാണ് ഗ്ളോബല്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു.

2015 ഏപ്രിൽ 1, ബുധനാഴ്‌ച

കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന്


ദുബായ് : കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ഐടി രംഗം അതിവികസന പാതയിലാണ്. നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുകയാണ്. ഐടി രംഗത്തു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നിക്ഷേപ സാഹചര്യമാണുള്ളത്.വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ജനസഞ്ചയം കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ ഉദാഹരണമാണ്. ഈ മനുഷ്യവിഭവശേഷിവഴി ഏതു വിദേശനിക്ഷേപ സംരംഭത്തെയും സാങ്കേതിക രംഗത്തെ പങ്കാളിത്തത്തെയും വിജയമാക്കാനാവുമെന്നും മുഖ്യമന്ത്രി വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തിക നയങ്ങള്‍ വിദേശനിക്ഷേപത്തിന് അനുകൂലമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഎഇ വാര്‍ഷിക നിക്ഷേപ സംഗമത്തിത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി . ’വന്‍കിട വ്യവസായങ്ങളുടെ വികസനം, ചൈനയുടെയും ഏഷ്യന്‍ കടുവകളുടെയും വിജയകഥകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍” എന്ന പ്ളീനറി സെഷനിലായിന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ പ്രകടനം.പ്ളീനറി സെഷനില്‍ സാമ്പത്തിക വിദഗ്ധരോടൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയാണ് പങ്കെടുത്തത്. പ്ളീനറി സെഷനിലെ പ്രസംഗകര്‍ എല്ലാം മാറ്റത്തിന്റെയും വികസനത്തിന്റെയും വക്താവായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം, ഇ ഗവേണസ് പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആമുഖത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യ തുറന്നിടുന്ന വന്‍ സാധ്യതകളെക്കുറിച്ചും ഇന്ത്യന്‍ വിജയത്തെക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇന്ത്യയുടെ മംഗള്‍യാനെന്നും ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെ ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യ വിജയം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 മാർച്ച് 31, ചൊവ്വാഴ്ച

മൂന്നു പദ്ധതികളില്‍ കൂടി യു.എ.ഇ. നിക്ഷേപം

  

യുഎഇ കേരളത്തിലെ 3 പദ്ധതികളില്‍ കൂടി മുതല്‍മുടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഎഇ സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം . വല്ലാര്‍പാടം, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്ക് പുറമെ മൂന്ന് പദ്ധതികള്‍ക്ക് കൂടിയാണ് ധനസഹായം നല്‍കുക. പദ്ധതികളുടെ മുന്‍ഗണനാക്രമം കേരളമാണ് തീരുമാനിക്കേണ്ടതെന്നും സാമ്പത്തിക മന്ത്രി പറഞ്ഞു. ദുബായില്‍ നടക്കുന്ന രാജ്യാന്തര നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി . 

അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ദുബായ് സര്‍ക്കാര്‍ ഒരുക്കിയ അത്താഴവിരുന്നിലും മുഖ്യമന്ത്രി പങ്കെടുത്തു.   സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തൃപ്തി രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ആറര ലക്ഷം സ്ക്വയര്‍ ഫീറ്റാണ് സ്മാര്‍ട്ട് സിറ്റിയില്‍ പൂര്‍ത്തിയാവുക. ഇതിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. 40 ലക്ഷം സ്ക്വയര്‍ ഫീറ്റിലാണു രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി ഉയരുക. 50,000ലധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


അതേസമയം വല്ലാര്‍പാടത്തിനും സ്മാര്‍ട് സിറ്റിക്കും പുറമെയാണ് കേരളത്തില്‍ മൂന്നു പ്രധാന പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം യുഎഇ ധനമന്ത്രി അറിയിച്ചിരിക്കുന്നത്‌ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ചര്‍ച്ച നടത്തി . 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരുമാണ് മൂന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമായി ഒരുക്കുന്ന വിപുലമായ പ്രദര്‍ശനത്തില്‍ കേരള വ്യവസായവകുപ്പിന്റെ പവലിയനുമുണ്ട്. ടൂറിസം, ഐ.ടി., വ്യവസായം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് പവലിയന്‍. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിവിധ തലങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും മുഖ്യമന്ത്രിക്കായി ഒരുക്കുന്നുണ്ട്. കേരളത്തിലെ ഐ.ടി. പാര്‍ക്കുകളിലേക്ക് കൂടുതല്‍ കമ്പനികളെ ക്ഷണിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. ചൊവ്വാഴ്ച കാലത്ത് ഇന്ത്യ-യു.എ.ഇ. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള മറ്റൊരു സെമിനാറിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നാലരയ്ക്ക് സമ്മേളനത്തില്‍ സംസാരിക്കും. രണ്ടാം തിയ്യതി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച രാത്രി പത്തരയോടെ ഷാര്‍ജയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.            


യെമന്‍: മലയാളികളുടെ കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുണ്ട് ചെയ്യുന്നുണ്ട്.

 
 യെമനില്‍ കുടുങ്ങിയ മലയാളികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അവരുടെ മടക്കത്തിനായി ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മലയാളികളുടെ കാര്യം താനും പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമാസ്വരാജുമായും യെമനിലെ ഇന്ത്യന്‍ അംബാസഡറുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ആയിരം ഡോളര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. താന്‍തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികളുമായി സംസാരിച്ചിരുന്നു. ആരും ഈ പ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.

യെമന്‍ വിടാന്‍ ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാത്തതായി കുറേ മലയാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിതന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇന്ത്യയില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കും. തൊഴില്‍ സര്‍ട്ടിഫിക്കറ്റും ശമ്പളക്കുടിശ്ശികയും കിട്ടാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിലും എംബസി ഗൗരവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015 മാർച്ച് 29, ഞായറാഴ്‌ച

തീരദേശമേഖലാ നിയന്ത്രണം: റിസോട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ല


 തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച കേന്ദ്രനിലപാട് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമാവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്നും റിസോര്‍ട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, തീരദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇളവ് വേണമെന്ന് പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 

ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധി ധനസഹായ വിതരണവും നടത്തുകയായിരുന്നു അദ്ദേഹം. 

പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി വര്‍ദ്ധിപ്പിച്ചതില്‍നിന്ന് ലഭിക്കുന്ന അധികവരുമാനം, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. അധികവരുമാനത്തില്‍നിന്ന് ഒരുഭാഗം, 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2015 മാർച്ച് 26, വ്യാഴാഴ്‌ച

ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും


 രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യു.ഡി.എഫ്. തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ നടത്തുമായിരുെന്നന്ന് മുഖ്യമന്ത്രി പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശമില്ലാത്തതിനാലാണ് ആ തിരഞ്ഞെടുപ്പ് ഒഴിവാക്കിയത്.

ഡെപ്യൂട്ടി സ്​പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍.എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ആര്‍.എസ്.പി. നേതാക്കള്‍കൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണ് ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കെ.എം.മാണി രാജിവെക്കേണ്ടെന്നത് യു.ഡി.എഫ്. തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണി േനരത്തെ രാജിവെക്കേണ്ടതായിരുന്നുവെന്ന പി.സി.ജോര്‍ജിന്റെ അഭിപ്രായത്തെപ്പറ്റി ആരാഞ്ഞപ്പോള്‍, മാണി രാജിവെക്കേണ്ടെന്ന തീരുമാനം ജോര്‍ജുകൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ കണ്ടതിനെയും കേട്ടതിനെയും പറ്റി താന്‍ മിണ്ടാതിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 മാർച്ച് 25, ബുധനാഴ്‌ച

യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിേക്കണ്ടെ


 യു.ഡി.എഫ്. സര്‍ക്കാറിനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവയില്‍ യു.ഡി.എഫ്. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍, ഇതിനെല്ലാം മര്യാദകളുണ്ട്.

നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാനം വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ ജനാധിപത്യ മര്യാദകളും പാരമ്പര്യങ്ങളും തച്ചുടയ്ക്കുന്നതായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഭരണകക്ഷിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ആവശ്യമായിരുന്നു പ്രതിപക്ഷത്തിന്റേത്. നൂറോളം ക്യാമറകളാണ് നിയമസഭയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് പരിശോധിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം ഓടിഒളിക്കുകയായിരുന്നു. ഇപ്പോള്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന പരാതിയുടെ കാര്യത്തിലും തെളിവുകള്‍ കൊടുക്കാന്‍ കഴിയാതെ അവര്‍ വിഷമിക്കുകയാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഇടത് നേതാക്കളുടെ അവസ്ഥ തന്നെയായിരിക്കും മന്ത്രി മാണിക്കെതിരെയുള്ള കാര്യങ്ങളിലും സംഭവിക്കുക. ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചാല്‍ തിരുത്താന്‍ തയ്യാറാണ് - മുഖ്യമന്ത്രി പറഞ്ഞു.

ഒരിഞ്ച് സര്‍ക്കാര്‍ഭൂമി പോലും വില്‍ക്കില്ല


 വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരിഞ്ച് ഭൂമിപോലും സര്‍ക്കാര്‍ വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് തടസ്സം ഭൂമിയുടെ ലഭ്യതക്കുറവും അമിതവിലയുമാണ്. സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകുമ്പോള്‍ അവരെ അനുകൂലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളുടെ വരുമാനവര്‍ദ്ധന ലക്ഷ്യമിട്ട് പാര്‍ട്‌നര്‍ കേരള മിഷനും നഗരസഭകളും നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ തനത് മാതൃകയിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് പണമില്ല. ധനകാര്യ വകുപ്പില്‍നിന്ന് പണം കിട്ടാനുള്ള പ്രയാസം നമുക്കറിയാം. ഈ സാഹചര്യത്തിലാണ് 1700 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നത്. 

ശമ്പളവും പെന്‍ഷനും പലിശയുമാണ് സര്‍ക്കാര്‍ വഹിക്കേണ്ട പ്രധാന ചെലവുകള്‍. ആവശ്യങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചുവരികയാണ്. പഞ്ചായത്തുകളില്‍പ്പോലും അറവുശാലകള്‍ വേണ്ട സാഹചര്യമാണ്. മാടുകളെ ഏറ്റവും പ്രാകൃതമായ രീതിയിലാണ് കൊല്ലുന്നത്. കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഇടയ്ക്കിടെ തന്നെ വിളിച്ച് ഇതിനെക്കുറിച്ച് പറയാറുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. പുതിയ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പി.പി.പി. മോഡല്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.