UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Fisherman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Fisherman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ഫെബ്രുവരി 28, ഞായറാഴ്‌ച

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയും

 


എം.വിൻസെന്റ് എം.എൽ.എ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ഇടതു സർക്കാരിനെതിരായ മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രതിഫലിക്കുന്നത്.

പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും, ജീവൻ പണയം വച്ച് കടലിൽ പോയി കുടുംബം പുലർത്തുന്ന മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടതുസർക്കാർ സ്വീകരിക്കുന്നത്.

വിദേശ കമ്പനിക്ക് എല്ലാം തീറെഴുതികൊടുക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. അത് രേഖകൾ സഹിതം  പ്രതിപക്ഷ നേതാവ് പുറത്ത് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് കേരളത്തെ അപമാനിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യതൊഴിലാളികളെ ഒറ്റുകൊടുത്ത സർക്കാരിന്റെ കൂട്ടുകച്ചവടം പൊളിച്ചതാണ്  മുഖ്യമന്ത്രി കണ്ടുപിടിച്ച കുറ്റം.

പ്രതിപക്ഷനേതാവ് കൃത്യമായ തെളിവോടെയാണ് ഈ കൂട്ടുകച്ചവടം പുറത്തുവിട്ടത്. മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കരാർ നിയമം തയ്യാറാക്കിയ ഇടത് സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.


2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മൽത്സ്യ ലേലവും വിപണനവും: ഓർഡിനൻസ് ജനാധിപത്യ വിരുദ്ധം

 

കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലില്‍ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‌ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡിനന്‍സ്.

ഈ കരിനിയമത്തിനെതിരെ ആര്‍എസ്പിയുടെ പിന്നാലെ  യുഡിഎഫും  ശക്തമായ പോരാട്ടം നടത്തും.

മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് 5% തുക ഈടാക്കണം എന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.  ഈ തുക ലേലക്കാര്‍,  മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശസ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റര്‍, മാനേജ്‌മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്ക് വീതിച്ചു കൊടുക്കും.  മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഇപ്പോള്‍ തന്നെ യൂസര്‍ ഫീ ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് നികുതി ഈടാക്കി മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഉപയോഗിക്കുന്നതു കൊള്ളയാണ്.

കേരളത്തില്‍ പത്ത് ഫിഷിംഗ് ഹാര്‍ബറുകളും ഏതാനും ലാന്റിംഗ് സെന്ററുകളും മാത്രമെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയില്‍ യാനങ്ങള്‍ എത്തിക്കുന്നത് ഓര്‍ഡിനസിലൂടെ നിയമ വിരുദ്ധമാക്കി. ഇതു മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന കൊടുംക്രൂരതയാണ്.  സര്‍ക്കാരിനു താല്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ വഴി മത്സ്യ ബന്ധന മേഖലയാകെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.

മത്സ്യം നിയമവിധേയമായി പിടിച്ചെടുത്തതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗ്ഗം മുതലായ വിവരങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രം നേടാന്‍ യാന ഉടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ് എന്ന വകുപ്പ് അപ്രായോഗികവും മത്സ്യത്തൊഴിലാളിയെ പരിഹസിക്കുന്നതുമാണ്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന മത്സ്യത്തിന്റെ നിലവാരം സാക്ഷ്യപ്പെടുത്തല്‍ എന്ന നിയമത്തിലെ 21-ാം വകുപ്പും അതിന്റെ 3 വരെയുള്ള ഉപവകുപ്പുകളും മത്സ്യത്തൊഴിലാളിയെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതുമാണ്.

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിനു എതിരേ അപ്പീല്‍ നല്‍കണമെങ്കില്‍ മത്സ്യത്തൊഴിലാളി മൊത്തം പിഴത്തുക കെട്ടിവയ്ക്കണം.  ഉദേ്യാഗസ്ഥന്‍ തെറ്റായ തീരുമാനം എടുത്താല്‍ അയാള്‍ക്കെതിരെ വ്യവഹാരമോ, പ്രോസിക്യൂഷനോ, നിയമ നടപടികളോ പാടില്ല. തികച്ചു ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകളാണിവ.



2015, മാർച്ച് 29, ഞായറാഴ്‌ച

തീരദേശമേഖലാ നിയന്ത്രണം: റിസോട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ല


 തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച കേന്ദ്രനിലപാട് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമാവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്നും റിസോര്‍ട്ടുകള്‍ക്കായി ഇളവ് ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, തീരദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇളവ് വേണമെന്ന് പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 

ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധി ധനസഹായ വിതരണവും നടത്തുകയായിരുന്നു അദ്ദേഹം. 

പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി വര്‍ദ്ധിപ്പിച്ചതില്‍നിന്ന് ലഭിക്കുന്ന അധികവരുമാനം, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. അധികവരുമാനത്തില്‍നിന്ന് ഒരുഭാഗം, 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.