UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം

10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം






10,503 അധ്യാപകര്‍ക്ക്  പുനര്‍നിയമനം


തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ഒന്നരപ്പതിറ്റാണ്ടായി
നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സമഗ്ര പരിഷ്‌കരണ പാക്കേജിന്
സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35
ആക്കും. തസ്തിക നഷ്ടം വന്ന് പുറത്തുപോയ മുഴുവന്‍ അധ്യാപകര്‍ക്കും
പുനര്‍നിയമനം നല്‍കും. പുതിയ പ്രധാനാധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.


 അധ്യാപകര്‍ക്ക് വിപുലമായ പരിശീലനം. തസ്തിക നഷ്ടം ഇല്ലാതാക്കും. സംരക്ഷണ
സംവിധാനം ഒഴിവാക്കി. പകരം അധ്യാപക ബാങ്ക്. അധ്യാപകരുടെ പ്രകടനം
വിലയിരുത്താന്‍ സമിതി. തലയെണ്ണല്‍ അവസാനിപ്പിക്കും. പുതിയ നിയമനങ്ങള്‍ക്ക്
മാനദണ്ഡം. എന്നിങ്ങനെ ബഹുതല സ്‌പര്‍ശിയായ പദ്ധതിക്കാണ്
രൂപംനല്‍കിയിരിക്കുന്നത്. ബുധനാഴ്ച  മന്ത്രിസഭ അംഗീകരിച്ച പാക്കേജ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും പങ്കെടുത്തു.


എയ്ഡഡ് മേഖലയില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരില്‍ കോടതിയില്‍ കേസ്
നിലവിലുള്ള 695 പേര്‍ ഒഴികെയുള്ള 2920 അധ്യാപകര്‍, സംരക്ഷിത പദവിയുള്ള 3083
പേര്‍, തലയെണ്ണലില്‍ ഈ വര്‍ഷം വരെ തസ്തിക നഷ്ടമായ 4500 പേര്‍ എന്നിങ്ങനെ
10503 പേരുടെ പ്രശ്‌നങ്ങളെയും ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള
നിര്‍ദേശങ്ങളെയും  ആസ്‌പദമാക്കിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 2920
പേര്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ശമ്പളം നല്‍കും.


മറ്റുള്ളവര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന ദിവസം തൊട്ട് ശമ്പളം ലഭിക്കും.
പുനര്‍നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ചൊവ്വാഴ്ച
സ്‌കൂള്‍ മാനേജര്‍മാരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിന്
വിദ്യാഭ്യാസ മന്ത്രി കണ്‍വീനറായി മന്ത്രിതല സമിതിയെ നിയോഗിച്ചു.


പാക്കേജിലെ പ്രധാന നിര്‍ദേശങ്ങള്‍: ശമ്പളമില്ലാത്ത 2920 എയ്ഡഡ് സ്‌കൂള്‍
അധ്യാപകര്‍ക്ക് ഈ വര്‍ഷം മുതല്‍ നിയമനാംഗീകാരം. 695 പേരുടെത് കോടതി
വിധിക്ക് വിധേയമായി നടപ്പാക്കും.


.1996 മുതല്‍ 2011 വരെ കുട്ടികളുടെ തലയെണ്ണല്‍ മൂലം ജോലി നഷ്ടമായ 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം.


.തലയെണ്ണല്‍ അവസാനിപ്പിച്ചു. പകരം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം പ്രയോജനപ്പെടുത്തും.


.'സംരക്ഷിത അധ്യാപകര്‍' എന്ന വിഭാഗം ഇനിയുണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക്.


.അധ്യാപക വിദ്യാര്‍ഥി അനുപാതം അഞ്ചാം ക്ലാസ് വരെ 1:30. 6-10 ക്ലാസില്‍ 1:35. സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതേ അനുപാതമായിരിക്കും


.2010-11 വര്‍ഷത്തെ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി സ്ഥിരം സ്റ്റാഫ്
ഫിക്‌സേഷന്‍. കുട്ടികളുടെ എണ്ണമനുസരിച്ച് അധ്യാപക തസ്തിക മാറില്ല.


.എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകൃത തസ്തികകളില്‍ മാത്രം. പ്രതീക്ഷിക്കുന്ന ഒഴിവുകളില്‍ മുന്‍കൂര്‍ നിയമനം നിരോധിച്ചു.


.150 കുട്ടികളുള്ള എല്‍.പിയിലും 100 കുട്ടികളുള്ള യു.പിയിലും പുതിയ
പ്രധാനാധ്യാപക തസ്തിക.  എല്‍.പിയില്‍ 1322 ഉം യു.പിയില്‍ 1355 ഉം
സ്‌കൂളുകള്‍ക്ക് നേട്ടം. പ്രധാനാധ്യപകനെ ക്ലാസ് ചുമതലയില്‍ നിന്ന്
ഒഴിവാക്കി




തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല

തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല




തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മുന്‍
ഡയറക്ടര്‍ ജനറലായ തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചതില്‍
അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന
ആരോപണങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.


സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രയോജനകരമായി ആരുടെ സേവനം കിട്ടും
എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. വിവാദത്തില്‍ താല്‍പര്യമില്ല. റിസള്‍ട്ട്
കിട്ടുമോ എന്നാണ് നോക്കുക. അതിന് യോഗ്യനെന്ന് എല്ലാവരും ചൂണ്ടിക്കാണിച്ച
ആളാണ് തരുണ്‍ദാസ്. ആരേയെങ്കിലും ഫോണ്‍ വിളിച്ചു എന്നതിന്റെ പേരില്‍ നഷ്ടം
ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.


ബസ്ചാര്‍ജ് വര്‍ധനവില്‍ നാലാം ഫെയര്‍സ്‌റ്റേജിനെക്കുറിച്ചാണ് പരാതി
വന്നത്. അത് പരിഹരിച്ചിട്ടുണ്ട്. മറ്റ് ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടില്ല. എം.എല്‍.എമാര്‍ക്ക് രണ്ടാമത്തെ പി.എ വെക്കുന്നത്
പരിഗണിക്കും. ഡെപ്യൂട്ടേഷനിലോ അല്ലാതെയോ നിയമിക്കാം. ഇതുസംബന്ധിച്ച്
തീരുമാനമെടുത്ത് സഭയെ അറിയിക്കും.


നിയമസഭയിലെ ടേപ്പ് പരിശോധനയെക്കുറിച്ച് പ്രതിപക്ഷം പ്രതികരിച്ചില്ല.
പ്ലസ്ടു അധിക ബാച്ചുകളിലെ നിയമനത്തിന് കോഴവാങ്ങുന്നുവെന്ന ആരോപണം
അന്വേഷിക്കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം
പറഞ്ഞു.



ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ അവലോകനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് നടന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പടിഞ്ഞാറെ നടയില്‍ ക്ഷേത്രമതില്‍ക്കെട്ടിന്
പുറത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഉന്നതതല അവലോകന യോഗം നടന്നത്.
ക്ഷേത്രത്തിന്റെ 'ബി' നിലവറ തുറക്കുന്നത് വിശ്വാസാചാരങ്ങള്‍
അനുസരിച്ചുവേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് യോഗത്തിന് ശേഷം
മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്
സുപ്രീം കോടതിയാണ്. നിലവറ തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ
അഭിപ്രായം ആരാഞ്ഞാല്‍ കോടതിയെ ഇക്കാര്യം അറിയിക്കും.



ക്ഷേത്രത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളില്‍
മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തി. രണ്ടുതരം സുരക്ഷയാണ് ക്ഷേത്രത്തിന്
വേണ്ടത്. അതിവേഗം നടപ്പിലാക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ രണ്ടാഴ്ചക്കകം
പൂര്‍ത്തിയാക്കും. സ്ഥിരമായ സുരക്ഷ നവംബറിനുള്ളിലും നടപ്പാക്കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിന് ഭീഷണിയൊന്നുമില്ലെന്നും
എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകുന്നവിധം കുറ്റമറ്റരീതിയിലുള്ള
സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



പടിഞ്ഞാറെനടയില്‍ നിന്ന് മതില്‍ക്കെട്ടിന് പുറത്തുകൂടി കാല്‍നടയായി
വടക്കേനടയിലെത്തിയാണ് അദ്ദേഹം ക്ഷേത്രസന്നിധി വിട്ടത്. മന്ത്രി വി.എസ്.
ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവരും ഡി.ജി.പി. അടക്കമുള്ള
ഉന്നതതല പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഉല്‌പാദനച്ചെലവിനനുസൃതമായുള്ള വില ക്ഷീരകര്‍ഷകന് ലഭിക്കണം

ഉല്‌പാദനച്ചെലവിനനുസൃതമായുള്ള വില ക്ഷീരകര്‍ഷകന് ലഭിക്കണം

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഉല്പാദനച്ചെലവിനനുസൃതമായുള്ള വില
ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
അഭിപ്രായപ്പെട്ടു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ പ്രോഡക്ട്‌സ്
ഡെയറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു.



ഉല്പാദനച്ചെലവിനെ അപേക്ഷിച്ച് സംസ്ഥാനത്ത് പാല്‍വില കുറവാണ്. സംസ്ഥാനത്ത്
ആവശ്യമായ പാല്‍ ഉല്പാദിപ്പിക്കുന്നില്ല. പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍
പാലിന്റെ കുറവാണുള്ളത്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവണമെന്നും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു.



മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ഡെയറി വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു.

2011 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: 79 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: 79 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി


തിരുവനന്തപുരം: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് 79 കോടി രൂപ മുടക്കി അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ഇതില്‍ 85 ശതമാനം തുക നബാര്‍ഡും 15 ശതമാനം തുക സംസ്ഥാന സര്‍ക്കാരും
വഹിക്കും. ആസ്പത്രി, സ്‌കൂള്‍, തൊഴില്‍ദാന പദ്ധതികള്‍ തുടങ്ങിയ 119
പദ്ധതികളാണ് ദുരിതബാധിത പ്രദേശങ്ങളില്‍ നടപ്പാക്കുന്നത്. ആവശ്യമായ സ്ഥലം
പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കും.



മന്ത്രി കെ.പി. മോഹനന്‍, പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍
എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്യാമള ദേവി, നബാര്‍ഡ് ചീഫ്
ജനറല്‍ മാനേജര്‍ കെ.സി. ശശിധര്‍, ജില്ലാകളക്ടര്‍ കെ.എന്‍. സതീശ്, സബ്
കളക്ടര്‍ ബാല്‍ കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോക്ലിയര്‍ പദ്ധതി രണ്ടാഴ്ചക്കകം

കോക്ലിയര്‍ പദ്ധതി രണ്ടാഴ്ചക്കകം


തിരുവനന്തപുരം: ബധിരരായ കുട്ടികള്‍ക്ക് ശസ്ത്രക്രിയയിലൂടെ കേള്‍വിശേഷി
ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ നടപ്പാക്കാന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ഇതിനായി 12 അംഗ സമിതി രൂപവത്കരിക്കും.

ഡോക്ടര്‍മാരുടെ ആറ് പ്രതിനിധികളും സര്‍ക്കാരിന്റെ നാല് പ്രതിനിധികളും
സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍
എം.എല്‍.എയും ഉള്‍പ്പെടുന്നതാണ് സമിതി.

പദ്ധതി എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍
തയ്യാറാക്കാന്‍ യോഗം ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ
കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക
എന്നിവയുടെ വിശദാംശങ്ങളാണ് തയ്യാറാക്കേണ്ടത്. എല്ലാ മെഡിക്കല്‍
കോളേജുകളിലും ജില്ലാ ആസ്​പത്രികളിലും ഓഡിയോ ടെസ്റ്റിനുള്ള സംവിധാനം
ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടപ്പാക്കാന്‍
പോകുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കോക്ലിയര്‍ പദ്ധതി
സംയോജിപ്പിക്കും. എന്നാല്‍ കുട്ടികളുടെ ഓപ്പറേഷന്‍ മൂന്ന് വയസ്സിനുള്ളില്‍
അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ
കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്
മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു സംരംഭം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍
കെ.ജെ.യേശുദാസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നമ്മുടെ സൗഭാഗ്യം
മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള പദ്ധതിയാണിതെന്ന് യേശുദാസ്
ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, അടൂര്‍ പ്രകാശ്, എം.കെ.മുനീര്‍, ബെന്നി
ബഹനാന്‍ എം.എല്‍.എ, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


പുനരന്വേഷണം നടക്കട്ടെ

പുനരന്വേഷണം നടക്കട്ടെ


തിരുവനന്തപുരം: പാമോയില്‍ കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍
നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമെങ്കിലും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ആ നിര്‍ദേശം നിരാകരിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍
നല്‍കിയാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന
വിജിലന്‍സ് കോടതി വിധിക്കെതിരെ സ്റ്റേ കിട്ടുമെന്നായിരുന്നു അഡ്വക്കേറ്റ്
ജനറലിന്റെ നിയമോപദേശം.

പുതിയ തെളിവുകളില്ലാതെ അന്വേഷണ ഏജന്‍സി എതിര്‍ത്തിട്ടും കോടതി പുനരന്വേഷണം
നിര്‍ദേശിച്ചത് ഹൈക്കോടതിയെ സമീപിച്ചാല്‍ സ്റ്റേ കിട്ടുമെന്നായിരുന്നു
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇതിന് അടിസ്ഥാനമായ ഹൈക്കോടതി വിധികളും
അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് അധികാരപരിധി
വിട്ടുള്ളതാണെന്നാണ് നിയമോപദേശത്തിലെ പരാമര്‍ശം. അന്വേഷണ ഏജന്‍സിയുടെ
കണ്ടെത്തല്‍ കോടതിക്ക് അംഗീകരിക്കുകയോ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍
തുടരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാം. എന്നാല്‍ തുടരന്വേഷണത്തിന്
മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ കോടതി കാരണം കണ്ടെത്തിയത് അധികാരപരിധിക്ക്
പുറത്താണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്
നിയമവഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന
ചിന്തയ്ക്കിടയാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അന്വേഷണം
വൈകിപ്പിച്ചെന്നും പരാതി വരും. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഈ വഴിപോയി
കൈപൊള്ളിയത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണി
അധികാരത്തിലിരുന്നപ്പോള്‍ തന്നെയാണ് രണ്ടുപ്രാവശ്യവും ഇക്കാര്യത്തില്‍
അന്വേഷണം നടന്നത്. തന്നെ പ്രതിയാക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോയെന്ന്
അന്ന് തലനാരിഴ കീറി പരിശോധിച്ചതുമാണ്.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്‍ ജസ്റ്റിസ് സുബ്രഹ്മണ്യന്‍
പോറ്റിയെ ഫയല്‍ ഏല്പിച്ച് പ്രതിചേര്‍ക്കാന്‍ കഴിയുമോയെന്ന പരിശോധന
നടന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയാല്‍ കേസ് തന്നെ
നിലനില്‍ക്കില്ലെന്നാണ് അന്ന് അദ്ദേഹം നല്‍കിയ നിയമോപദേശം.

മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിക്ക്
സമര്‍പ്പിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമോയെന്ന കാര്യവും
മറ്റും വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷമേ വിജിലന്‍സ് തീരുമാനിക്കൂ.

2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

തിരുവനന്തപുരം: ബധിര മൂക കുട്ടികള്‍ക്ക്‌ ഓപ്പറേഷനിലൂടെ സംസാരശേഷി നല്‌കുന്നതിനുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടപ്പാക്കുന്നതിന്‌ 12 അംഗ സമിതി രൂപീകരിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പദ്ധതി തയാറാക്കി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

ഡോക്‌ടര്‍മാരുടെ ആറു പ്രതിനിധികളും സര്‍ക്കാരിന്റെ നാലു പ്രതിനിധികളും സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍ എംഎല്‍എയും ഉള്‍പ്പെടുന്നതാണു സമിതി.

പദ്ധതി എപ്രകാരം നടപ്പാക്കണം എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കാന്‍ യോഗം
ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക എന്നിവയുടെ വിശദാംശങ്ങളാണു തയാറാക്കേണ്ടത്‌. എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഓഡിയോ ടെസ്‌റ്റിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യരംഗത്ത്‌ സര്‍ക്കാരിനു വലിയ ലക്ഷ്യങ്ങളുണ്ട്‌. അതിലേക്കുള്ള ആദ്യത്തെ ചുവടാണിത്‌. ലോകനിലവാരത്തിലുള്ള ധാരാളം ചികിത്സാസൗകര്യങ്ങള്‍ കേരളത്തിലുണ്ട്‌. പക്ഷേ, അതു ലഭിക്കുന്നത്‌ സമ്പന്നര്‍ക്കു മാത്രമാണ്‌. കേരളത്തില്‍ ലഭ്യമായ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്‌ സമഗ്രമായ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഉടനേ നടപ്പാക്കും.
അതുമായി കോക്ലിയര്‍ പദ്ധതി സംയോജിപ്പിക്കും. എന്നാല്‍, കുട്ടികളുടെ ഓപ്പറേഷന്‍ മൂന്നു വയസിനുള്ളില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍ കെ.ജെ. യേശുദാസിനെ
മുഖ്യമന്ത്രി അഭിനന്ദിച്ചു. സാമൂഹിക ബാധ്യത ഏറ്റെടുത്ത്‌ അദ്ദേഹം വലിയൊരു പോരാട്ടമാണു നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ബസ്‌ ചാര്‍ജ്‌ വര്‍ധന: അപാകത മന്ത്രി പരിശോധിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി‍‍

ബസ്‌ ചാര്‍ജ്‌ വര്‍ധന: അപാകത മന്ത്രി പരിശോധിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി‍‍

തിരുവനന്തപുരം: ബസ്‌ ചാര്‍ജ്‌ വര്‍ധനയുമായി ബന്ധപ്പെട്ട്‌ അപാകതയുണ്ടെങ്കില്‍ അക്കാര്യം ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രക്കാരുടെ നിരക്കുകളില്‍ അപാകതയുണ്ടെന്ന്‌ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുതുക്കിയ ബസ്‌ ചാര്‍ജ്‌ ഇന്നലെ നിലവില്‍വന്നതോടെ ഫെയര്‍ സ്‌റ്റേജ്‌ നിര്‍ണയത്തിലെ വന്‍തട്ടിപ്പിനെതിരേ ജനരോഷം വ്യാപകം. മിക്ക റൂട്ടിലും യാത്രക്കാര്‍ നല്‍കേണ്ടിവന്നതു പഴയ നിരക്കിന്റെ 30-40% അധികത്തുക. ഹ്രസ്വദൂരയാത്രക്കാരുടെ 'പോക്കറ്റടി'ക്കുന്ന വര്‍ധനയ്‌ക്കെതിരേയാണു വന്‍പ്രതിഷേധം. മിനിമം ചാര്‍ജ്‌ നാലില്‍നിന്ന്‌ ഒരുരൂപയാണു കൂടിയതെങ്കില്‍, നിലവില്‍ 5.50 രൂപ ടിക്കറ്റില്‍ യാത്ര ചെയ്‌തിരുന്നവര്‍ എട്ടുരൂപ (ഏകദേശം 50% വര്‍ധന) നല്‍കേണ്ടിവരുന്നതാണു വര്‍ധനയിലെ പ്രധാന അപാകതകളിലൊന്ന്‌.

സഭയ്‌ക്കുള്ളില്‍ കള്ളവോട്ട്‌: പ്രതിപക്ഷ നടപടി ഭീരുത്വമെന്ന്‌ മുഖ്യമന്ത്രി

സഭയ്‌ക്കുള്ളില്‍ കള്ളവോട്ട്‌: പ്രതിപക്ഷ നടപടി ഭീരുത്വമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പിന്റെ വീഡിയോ പ്രദര്‍ശനത്തില്‍നിന്ന്‌ പ്രതിപക്ഷം ഇറങ്ങിപ്പോയില്ലായിരുന്നു എങ്കില്‍ അവര്‍ക്ക്‌ തലയില്‍ മുണ്ടിട്ട്‌ നടക്കേണ്ടി വരുമായിരുന്നു എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വയം ഉന്നയിച്ച ആരോപണത്തിന്റെ നിജസ്‌ഥിതി പരിശോധിക്കാന്‍ കിട്ടുന്ന അവസരത്തില്‍നിന്ന്‌ ഒളിച്ചോടുന്നത്‌ ഭീരുത്വമാണെന്ന്‌ അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ ഒരു എംഎല്‍എയ്‌ക്കു പകരം മറ്റൊരാള്‍ കള്ളവോട്ട്‌ ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേത്തുടര്‍ന്നാണ്‌ നടപടി ക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി സ്‌പീക്കറോട്‌ അഭ്യര്‍ഥിച്ചത്‌.