UDF

2017 ജനുവരി 30, തിങ്കളാഴ്‌ച

ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ്.


കേന്ദ്രത്തിലെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലായിരിക്കും ഗോവയിലെ അടുത്ത സര്‍ക്കാരെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത് ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ് എന്നതാണ്.

ഗോവയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള നേതാവാണ് ഗഡ്കരി. അതേ ഗഡ്കരി തന്നെ ഇത്തരമൊരു പ്രസ്താവനയിലൂടെ രണ്ടര വര്‍ഷത്തോളം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പാര്‍ശേഖറിന്റെ പ്രവര്‍ത്തനത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്.

നോട്ട് നിരോധനത്തിലൂടെ മോദി ഗോവയിലെ ടൂറിസം മേഖലയെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം 52 ലക്ഷം ടൂറിസ്റ്റുകളാണ് ഗോവയില്‍ വന്നത്. ഇതില്‍ 20 ലക്ഷത്തിന്‍റെ കുറവുണ്ടായെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതടക്കമുള്ള പ്രതിസന്ധികളില്‍ നിന്നു രക്ഷപ്പെടാന്‍ ജനങ്ങള്‍ക്കു മുന്നിലുള്ള ഏകവഴി മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നതാണ്.