UDF

2015, ഏപ്രിൽ 18, ശനിയാഴ്‌ച

തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുന്നു


 തകഴി ശിവശങ്കരപ്പിള്ളയെ മറന്ന് മലയാളത്തിന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലശേഷവും തന്റെ കൃതികളിലൂടെ അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും നാമോരോരുത്തരുമാണ് ആദരിക്കപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തകഴി ശങ്കരമംഗലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ നൂറ്റിമൂന്നാം ജന്മദിനസമ്മേളനം ഉദ്ഘാടനവും പുരസ്‌കാരപ്രഖ്യാപനവും ജന്മശതാബ്ദി സ്മാരകമായ പൈതൃകമ്യൂസിയം ശിലാസ്ഥാപനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നീണ്ട പോരാട്ടമാണ് നടത്തിയത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നാലാമതായി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടി. ഇതിനായുള്ള ശ്രമങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലും സംസ്ഥാനങ്ങളിലും തകഴിയുടെ സ്വാധീനവും അംഗീകാരവും മനസ്സിലാക്കാന്‍ കഴിഞ്ഞു. തകഴി സ്മാരകത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.