UDF

2014, മാർച്ച് 26, ബുധനാഴ്‌ച

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും - ഉമ്മന്‍ചാണ്ടി


കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പോടെ സി.പി.എം. ത്രിപുരയില്‍ മാത്രമൊ തുങ്ങുന്ന പാര്‍ട്ടിയായി മാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഉളിയത്തടുക്കയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ.കാലത്ത് സി.പി.എമ്മിന് ദേശീയതലത്തില്‍ അംഗീകാരമുണ്ടായിരുന്നു. അത് കാരാട്ടും കൂട്ടരും ചേര്‍ന്ന് കളഞ്ഞുകുളിച്ചു. ബി.ജെ.പി.യുമായിേച്ചര്‍ന്ന് അവര്‍ യു.പി.എ. സര്‍ക്കാറിനെ വീഴ്ത്താന്‍ നോക്കി. സര്‍ക്കാറല്ല സി.പി.എമ്മായിരുന്നു വീണത്. പശ്ചിമബംഗാളില്‍ സി.പി.എം. ഇല്ലാതായി. വരുന്ന തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ത്രിപുരയില്‍ മാത്ര മൊതുങ്ങിക്കഴിയുന്ന പാര്‍ട്ടിയായി സി.പി.എം. മാറുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നരേന്ദ്ര മോദിയെയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുടെ മണ്ഡലം തീരുമാനിക്കാന്‍ മാത്രം അവരെടുത്തത് ഒരാഴ്ചയാണ്. വിഭാഗീയതയും വര്‍ഗീയകലാപവുമാണ് മോദിയുടെ നേട്ടവും പാരമ്പര്യവും. യു.ഡി.എഫ്. നേതാക്കളായ ചെര്‍ക്കളം അബ്ദുള്ള, പി.ഗംഗാധരന്‍ നായര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.