UDF

2014, മാർച്ച് 24, തിങ്കളാഴ്‌ച

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം


പെരുവന്താനം(ഇടുക്കി): ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയതും മൂലമാണെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി തെറ്റുതിരുത്തണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയ വി.എസ്സിന് ഒടുക്കം തന്റെ തന്നെ നിലപാട് മാറ്റേണ്ടിവന്നു. വി.എസ്. നിലപാട് മാറ്റിയാലും കേരളത്തിലെ ജനങ്ങളുടെനിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരുക്കുമെന്നു പറഞ്ഞിട്ടും അത് സ്വാഗതംചെയ്യാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.ര ാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. പകരം വ്യക്തിഹത്യ നടത്തി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.പി.എം. നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജനങ്ങളെ മറന്നതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പറയുന്നത് അതിനര്‍ത്ഥം ജനസമ്മിതിയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതാണ്. അക്രമരാഷ്ട്രീയം ജനങ്ങള്‍മടുത്തിരിക്കുന്നു. ടി.പി.വധത്തിനുശേഷവും പക്ഷേ, സി.പി.എം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് തൃശ്ശൂര്‍ പെരിഞ്ഞനത്ത് സി.പി.എം. നേതാക്കളുടെ ഗുണ്ടാസംഘം ആളുമാറി നിരപരാധിയായ
യുവാവിനെ കൊന്നത്. ഇതിനെല്ലാം തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും കഴിഞ്ഞതോടെ മലയോര കര്‍ഷകരുടെ ആശങ്കകളെല്ലാം നീങ്ങി. ഒരാളുടെപോലും വീടും കൃഷിയിടവും പരിസ്ഥിതിലോല മേഖലയില്‍ വരുന്നില്ല. അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ ഇനിയും പരാതിയുണ്ടെങ്കില്‍ അതെല്ലാം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച പെരുവന്താനം മുതല്‍ വാഴക്കുളംവരെ മണ്ഡലത്തിലെ ഒമ്പതിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.