UDF

2014, മാർച്ച് 17, തിങ്കളാഴ്‌ച

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി
കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന് പരാതിയുമില്ല. കോണ്‍ഗ്രസ് എല്ലാവരുടെയും പാര്‍ട്ടിയാണ്. അതിനാല്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളുടെ വിലിയിരുത്തലും എല്‍.ഡി.എഫിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്തുമായിരിക്കും. സി.പി.എമ്മിന് ജനവികാരം മനസിലാക്കാന്‍ കഴിയുന്നില്ല. സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെ ഭയക്കുന്നില്ളെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
വി.ടി ബല്‍റാം ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതായി അറിയില്ല. അത്തരം പരാമര്‍ശം ബല്‍റാം നടത്തുമെന്ന് കരുതുന്നില്ല. പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മണ്ഡലം മാറണമെന്ന് പി.സി ചാക്കോ ആവശ്യപ്പെട്ടില്ല. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ആര്‍.എസ്.പിയുടെ മുന്നണി പ്രവേശനം യു.ഡി.എഫിന് കൂടുതല്‍ ശക്തിപകരും. കൊല്ലം സീറ്റ് നല്‍കിയത് യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പിനെ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും മുഖാമുഖം പരിപാടിയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു