UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് യു.ഡി.എഫ് സർക്കാർ സാധ്യമാക്കി


കൊച്ചി: സ്മാർട്ട്‌സിറ്റി നിർമാണത്തിൽ സർക്കാരിന് പൂർണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌സിറ്റി ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പ്രമുഖ ഐ.ടി കമ്പനികളെല്ലാം സ്മാർട്ട്‌സിറ്റിയിൽ എത്തും. സ്മാർട്ട്‌സിറ്റി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതാണെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ കഴമ്പില്ല. അവർക്ക് സാധിക്കാത്തത് യു.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ


അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അംഗനവാടി ടീച്ചർമാരുടെ ശമ്പളം പതിനായിരമാക്കി ഉയർത്തി. ഹെൽപ്പർമാരുടെയം ആയമാരുടെയും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം പുനരധിവാസത്തിന് 250 കോടി രൂപ അനുവദിച്ചു.

അംഗനവാടി ടീച്ചർമാരുടെ ശമ്പളം 7600 ൽ നിന്ന് 10000 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഹെൽപ്പർമാരുടെത് 7000 രൂപയായും ആയമാരുടെ ദിവസ വേതനം 400 രൂപയിൽ നിന്ന് 500 വരെയായും വർധിപ്പിച്ചു.

ഹോം ഗാർഡിന്റെ ദിവസ വേതനം 500 രൂപയിൽ നിന്ന് 600 രൂപയാക്കി. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരുടെ വേതന വ്യവസ്ഥകൾക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാൻ വാണിജ്യ നികുതി വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും ബഹളം വെക്കാൻ മാത്രമാണ് അവർക്ക് അറിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


#OommenChandy

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

കേരളത്തിനാവശ്യം വികസനം, അത് തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കില്ല


പട്ടിണിയില്ലാത്ത പ്രാഥമിക സൌകര്യങ്ങളും ആരോഗ്യ സുരക്ഷയും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളും എല്ലാവർക്കും ലഭ്യമാകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൌകര്യങ്ങളും, സാങ്കേതിക വിദ്യയും ജനങ്ങൾക്ക്‌ അനുഭവ വേദ്യമാവുന്ന, സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന ഒരു സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താൻ ഈ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉയർത്തി കാട്ടിയ വികസനത്തോടൊപ്പം കരുതലും എന്ന മുദ്രാവാക്യത്തോട് പൂർണ്ണമായി നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. സുപ്രധാന അടിസ്ഥാന വികസന മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിച്ച് സാമൂഹ്യ സുരക്ഷ എല്ലാ ജന വിഭാഗങ്ങൾക്കും ലഭ്യമാക്കി, സന്തുലിത വികസനം ഉറപ്പു വരുത്തുന്നതിന് ഞങ്ങൾ അനവരതം യജ്നിക്കുകയാണ്.

ഈ ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ വികസന ചരിത്രത്തിൽ എക്കാലത്തെയും മികച്ച നേട്ടങ്ങൾ കൈവരിക്കാനായെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ നയ പരിപാടികൾക്ക്, ഇടയ്ക്കെന്നോ നഷ്ടപെട്ടു പോയ വിശ്വാസ്യത വീണ്ടെടുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിൽ ഉണ്ടായ ഉണർവിനും വ്യാവസായിക സംരംഭക അന്തരീക്ഷത്തിൽ അടിക്കടി ആയി രേഖപ്പെടുത്തിയിട്ടുള്ള പുരോഗതിയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

മുൻനിര പദ്ധതികൾക്ക് ലഭിക്കുന്ന വന്പിച്ച പിന്തുണയും കേരളത്തിന്റെ ഭാവിയെ പറ്റി പുത്തൻ പ്രതീക്ഷ ഉയർത്തുന്നവയാണ്. വികസനം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് അത് ജനങ്ങളുടെ ക്ഷേമത്തിന് എത്ര മാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിശീർഷ വരുമാനത്തിലായാലും കുടുംബങ്ങളുടെ ആസ്ത്തിയിലുണ്ടായ വർദ്ധനവിലായാലും കേരളം ഇന്ന് ഇന്ത്യയിലെ മുൻ നിര സംസ്ഥാനങ്ങൾക്ക് ഒപ്പമാണ്. കേരളീയരുടെ ഭൌതിക ജീവിത ഗുണ നിലവാര സൂചിക ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയ ശേഷം പിന്നീട് ദുഖിക്കുന്ന പ്രവർത്തന ശൈലിയല്ല കേരളത്തിന് ആവശ്യം. വികസനത്തിൽ രാഷ്ട്രീയ കാഴ്ച്ചപ്പാടിലാതെ എല്ലാവരെയും സഹകരിപ്പിക്കാൻ സർക്കാർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പൊതുവായ സമന്വയത്തോടെ വികസനമെന്ന കാഴ്ചപ്പാടാണ് ഗവണ്മെന്റ് പിന്തുടർന്നിട്ടുള്ളത്. എന്നാൽ വികസനത്തോട് മുഖം തിരിച്ചും സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും, വ്യക്തിഹത്യ നടത്തിയും വികസനത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല.

കേരളത്തിനാവശ്യം വികസനമാണ്, അനന്തമായ സാധ്യതകളുള്ള കേരളത്തിന്റെ വികസനം തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കാൻ സാധ്യമല്ല. കേരളത്തിന്റെ വികസനത്തെ പറ്റി ഞങ്ങൾക്കൊരു സ്വപ്നമുണ്ട്, കേരളത്തിനൊരു സ്വപ്നമുണ്ട്, കേരളത്തെ വളർച്ചയുടേയും പ്രശസ്തിയുടെയും പുതിയ വിതാനങ്ങളിൽ എത്തിക്കുന്നതിന് സുവ്യക്തമായ കാഴ്ചപ്പാടും, വ്യക്തമായ പദ്ധതികളും നമുക്ക് ഉണ്ടാകണം. ഇതെത്രയും വേഗം സാക്ഷാത്കരിക്കാൻ തീവ്രമായ ആഗ്രഹവും വേണം, വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാൻ കഴിയില്ല.

‪#‎OommenChandy‬

സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡം വിജയസാധ്യത മാത്രം


നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് വിജയസാധ്യത മാത്രം കണക്കിലെടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി നേതൃയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ആരും യുഡിഎഫ് വിട്ടു പോകില്ല.


ആരും യുഡിഎഫ് വിട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസുമായി ഇടത്-വലത് നേതാക്കള്‍ ചർച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും യു.ഡി.എഫിനും തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കും. ആരൊക്കെയോ യു.ഡി.എഫ്. വിട്ടുപോകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ആരും പോയില്ല. ഞങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളൊന്നും അധികം അന്വേഷിക്കാറുമില്ല, വേവലാതിപ്പെടാറുമില്ല- മുഖ്യമന്ത്രി പറഞ്ഞു.

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യനീക്കം കേരള ഘടകത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസിന്റെ നിലപാട് ഇവിടെ ബാധിക്കില്ല. സഖ്യത്തിനായി കൈ പിടിക്കാനും നെഞ്ചത്തടിക്കാനും തയ്യാറല്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

#OommenChandy

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കും


  കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി. കാൻസർ രോഗികൾക്ക് പരമാവധി സഹായം നൽകുമെന്നും ഉമ്മൻചാണ്ടി നിയമസഭയിൽ ഉറപ്പുനൽകി.

കാൻസർ തടയാനുള്ള ശ്രമങ്ങൾക്കാണ് ഊന്നൽ. ജൈവപച്ചക്കറി ഉൽപാദനത്തിലെ വർധന ഇതിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. രോഗം നേരത്തെ കണ്ടെത്താനുള്ള മാർഗങ്ങളും കാര്യക്ഷമമാക്കും. രോഗികളെ സഹായിക്കാൻ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ പര്യാപ്തമാകുന്നില്ല. എല്ലാ വശവും പരിശോധിച്ച് കൂടുതൽ സാമ്പത്തികസഹായം നൽകുമെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

കാൻസർ ബാധിച്ച കുട്ടികളെ സഹായിക്കാനുള്ള ബാലസാന്ത്വനം വിപുലപ്പെടുത്തുമെന്ന് ഷാഫി പറമ്പിലിന്റ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

#OommenChandy

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ടൈറ്റാനിയം: താന്‍ കടമ നിർവഹിക്കുകയായിരുന്നു


തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ സമയത്ത് താന്‍ ഇടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സര്‍ക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

ടൈറ്റാനിയം കേസ് അഴിമതിയാണെങ്കില്‍ അതിന് തുടക്കമിട്ടത് എല്‍.ഡി.എഫ് സർക്കാ ആണ്. പദ്ധതിക്ക് തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണി സർക്കാർ പദ്ധതിക്ക് പണവും കൈമാറി. പിന്നീട് അഞ്ച്  വർഷം അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് ഇടതു മുന്നണി സര്‍ക്കാർ ടൈറ്റാനിയം അഴിമതി അന്വേഷിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിസ്ഥാനത്തില്ലെന്നും പുതിയ എഫ്.ഐ.ആർ ഇടാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും ആ സാഹചര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 
മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. 

വി.എസ്സിനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നു


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.എസ്സിനൊപ്പം പ്രവർത്തിച്ചതിനാൽ ഇനി ആർക്കൊപ്പവും തനിക്ക് പ്രവർത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടി വന്നതിൽ താന്‍ ലജ്ജിക്കുന്നുവെന്ന് ഇന്നലെ വി.എസ് പറഞ്ഞതിനുള്ള മറപടിയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

രാഷ്ട്രീയലാഭത്തിന് സരിതയുടെ പിറകെ പോകരുത്


സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും സരിതയുടെ പിറകെ പോയാല്‍ എല്ലാം വെള്ളത്തിലാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സരിതയ്ക്ക് സി.പി.എം. 10 കോടി രൂപ നല്‍കിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം. താന്‍ 14 മണിക്കൂര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുന്ന ആളാണ്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. രാഷ്ട്രീയലാഭത്തിന് വേണ്ട് അപവാദങ്ങള്‍ക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. താൻ 46 വർഷമായി ഈ നിയമസഭയിലുണ്ട്. പഴയ കാലത്തെ ഊഷ്മള ബന്ധവും പരസ്പര ധാരണയും ഓർമിച്ചു പോകുന്നു. ഇന്ന് എല്ലാം അന്ധമായ രാഷ്ട്രീയക്കണ്ണിലൂടെ മാത്രം കാണുകയാണ്. മുഖ്യമന്ത്രി എന്ന പരിഗണന വേണ്ട. പൊതുപ്രവർത്തകൻ എന്നതു മാത്രം മതി. ആ പരിഗണന പോലും പ്രതിപക്ഷം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിക്കപ്പെട്ടിട്ടില്ല. ബിജു രാധാകൃഷ്ണന്‍ സി.ഡി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന്റെ പിറകെ പോയവര്‍ എല്ലാം നാണം കെട്ടില്ലേ. അതു കൊണ്ട് ആക്ഷേപം പറയുന്നത് ഏത് സാഹചതര്യത്തിലാണ് എന്ത് സാഹചര്യത്തില്‍ എന്നു കൂടി ഒന്ന് നോക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏതു വടി കിട്ടിയാലും അടിക്കാമെന്നു പ്രതിപക്ഷം കരുതിയാൽ, തിരിച്ചടിയും ലഭിക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  എന്തെങ്കിലും സത്യമുണ്ടോ എന്നു പോലും പരിശോധിക്കാതെ ആരോപണങ്ങളുമായി പ്രതിപക്ഷം മുന്നിട്ടിറങ്ങിയതു വേദനിപ്പിക്കുന്നെന്നും മുഖ്യമന്ത്രി മറുപടി നൽകി.


താൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി എന്നു പറയുന്ന സമയത്താണ് ഇക്കൂട്ടരുടെ 6500 രൂപയുടെ ചെക്ക് മടങ്ങിയത്. സിപിഎം പത്തു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ഇവരുടെ ആരോപണം ഏറ്റുപിടിക്കാൻ ഇന്നേവരെ തങ്ങളാരെങ്കിലും തുനിഞ്ഞോ? കേസുകളിൽ പ്രതികളാകുന്നവർ നിലനിൽപ്പിനായി പലതും പറയും. അതു കൂടി കണക്കിലെടുത്തുവേണം ഏറ്റുപിടിക്കാൻ. സോളർ കമ്മിഷൻ മുമ്പാകെ രണ്ടു മണിക്കൂർ കൊണ്ടു തന്റെ മൊഴിയെടുപ്പു പൂർണമായി. വിസ്താരത്തിനാണു പിന്നീട് ഇരുന്നു കൊടുത്തത്. സരിതയുടെ വക്കീലും അവിടെയുണ്ടായിരുന്നു. ഇത്രയൊക്കെ താൻ ചെയ്തുവെങ്കിൽ ഒരു ചോദ്യം അതേപ്പറ്റി അവിടെ ചോദിക്കേണ്ടേ? തനിക്കെതിരെ ഇവർ മൊഴി നൽകിയതിൽ പരിഭവമില്ല. ഇക്കൂട്ടരുടെ തട്ടിപ്പു മുഴുവൻ പുറത്തു കൊണ്ടുവന്നു ശക്തമായ നടപടിയെടുത്ത സർക്കാരിനോടു വിരോധം ഉണ്ടാവുക സ്വാഭാവികം. വിജിലൻസ് കോടതി വിധിക്കെതിരേ സ്റ്റേ വാങ്ങിയതു വലിയ കാര്യമായി കോടിയേരി ബാലകൃഷ്ണൻ ഇവിടെ പറഞ്ഞു. ആരൊക്കെയാണു സ്റ്റേയുടെ ബലത്തിൽ നിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാം– മുഖ്യമന്ത്രി പറഞ്ഞു.

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

കരുണാകരന്റെ രാജിയിൽ പങ്കില്ല


ചാരക്കേസിൽ കെ. കരുണാകരന്‍ രാജിവച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് ഭീഷണിയല്ലെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള ജനപിന്തുണ സി.പി.എമ്മില്‍ ഭയപ്പാടുണ്ടാക്കുന്നു. സര്‍ക്കാരിനെ തകര്‍ക്കാന്‍ സി.പി.എം പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തോട് അവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ച മുഖ്യമന്ത്രി സരിതയുടെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്നു തെളിഞ്ഞാല്‍ പൊതുരംഗത്ത് നിന്ന് മാറുമെന്നും വ്യക്തമാക്കി.

സരിതയുടെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത കമ്മിഷന്‍ പരിഗണിക്കട്ടെയെന്നും നടപടികള്‍ എടുക്കേണ്ടത് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജിന് ഭൂമിപോക്കുവരവ് ചെയ്തുകൊടുത്തതില്‍ അപാകതയില്ല. ഏതൊരു പൗരനുമുള്ള അവകാശമാണിത്. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. സരിത ഒരു തെളിവും കൊണ്ടുന്നിട്ടില്ല. സി.ഡികളുടെ ആധികാരികത തെളിയിക്കണം. ആരോപണങ്ങള്‍ക്ക് ബെന്നി ബഹ്നാനും തമ്പാനൂര്‍ രവിയും മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.