UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

Electronics & Raspberry Pi kits will reach every school


Trivandrum: The State Government will soon equip every school, government and aided, with electronic colour coded kits and Raspberry Pi kits, said Chief Minister, Shri Oommen Chandy. Speaking after the inauguration of the Electronics@School project in Thiruvananthapuram today, the CM said that 6,000 government schools will be given the electronics kit to support and nurture a maker-culture among kids.

Besides providing Raspberry Pi kits to 10,000 students selected on a merit basis, steps will be taken to provide every government and aided school with a Raspberry Pi kit for common coding practices,” said the CM.

He also inaugurated the distribution of electronic kits under the Electronics@School project and gave away the prizes to winners of the coding competition held as part of the first phase of Learn to Code project. The projects are being implemented jointly by the Kerala Startup Mission and IT@School.

Manas Manohar of Rajiv Gandhi Memorial Higher Secondary School, Mokeri, Kannur, took the first prize and Rs. 2 lakh cash award, in the coding competition held as part of the first Learn to Code. The Class 9 student built Pi Attendance, a device to view attendance at government offices from personal computers.



(Kerala IT News)

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

നിഷ് സര്‍വകലാശാലയ്ക്ക് സ്ഥലം ഉടന്‍ നല്‍കും



തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങിന് (നിഷ്) സര്‍വകലാശാല ആരംഭിക്കാന്‍ സ്ഥലമനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലയ്ക്ക് ആവശ്യമായുള്ളത്. ജില്ലയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സര്‍വകലാശാലയ്ക്ക് അനുയോജ്യമായവ ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രി സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവനെ ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ


തിരുവനന്തപുരം:തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ആക്രമണകാരികളായ നായകളെ നിയന്ത്രിക്കാന്‍ ഏത് നടപടിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈക്കൊള്ളാം. മനുഷ്യജീവനാണ് പ്രധാനം. തെരുവ് നായകളെ കൊല്ലുന്നതില്‍ നിയമതടസമുള്ള സാഹചര്യത്തില്‍ നായകളെ വന്ധ്യംകരിച്ച് പ്രജനനം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായ്ക്കളുടെ വന്ധ്യംകരണത്തിനായി പുതിയ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രസഭാ യോഗം രൂപംനല്‍കി. "സേഫ് കേരള" എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേയും വന്ധ്യംകരണത്തിന് എത്തിക്കാവുന്നതാണ്. വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കുന്ന ഒരു നായയ്ക്ക് 250 രൂപ നല്‍കും. സ്വന്തം വീട്ടിലെ നായയാണെങ്കിലും ഈ സംഖ്യം നല്‍കും. പദ്ധതി നടത്തിപ്പിനായി അതാത് തദ്ദേശസ്ഥാപനങ്ങള്‍ തുക വിലയിരുത്താനാണ് പദ്ധതി. 

ഇതിനായി എല്ലാ ബ്‌ളോക്കുകളലും പ്രത്യേക വെറ്ററിനറി ക്‌ളിനിക്കുകള്‍ തുടങ്ങും. പഞ്ചായത്തുകളില്‍ 50 ക്ലിനിക്കുകള്‍ ഉടനെ ആരംഭിക്കും. 

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി


സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്കുള്ളവരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായുള്ള ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെറിറ്റ് സീറ്റുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് പാലിക്കാത്തിനോട് യോജിക്കാന്‍ കഴിയില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ചേരുമെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ വരികയും വളരെ താഴ്ന്ന മാര്‍ക്കുവാങ്ങിയവര്‍ക്ക് മാത്രം പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. നിയമപരമായ അനുകൂല സാഹചര്യം അവര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിന് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതുമൂലം മികച്ച മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ പവേശനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചത്.

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

എല്ലാ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കും


കോട്ടയം: കേരളത്തില്‍ 110 പുതിയ ഹോമിയോ ആസ്​പത്രികള്‍ ആരംഭിച്ചതിന് പിന്നാലെ മുഴുവന്‍ പഞ്ചായത്തിലും ഹോമിയോ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ 'സ്വാമി ആതുരദാസ്ജി ഹോമിയോ വന്ധ്യതാ ചികില്‍സ ദേശീയ സെമിനാര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

40 പഞ്ചായത്തില്‍കൂടി ഹോമിയോ കേന്ദ്രങ്ങള്‍ ആരംഭിക്കാനുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും. അലോപ്പതിക്ക് പുറമേയുള്ള എല്ലാ ചികില്‍സകളും ഒന്നിക്കുന്ന 'ആയുഷ്' വകുപ്പ് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് അദ്ദേഹം അറിയിച്ചു.

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി

മൂന്നാർ സമരം കൊച്ചിയിൽ ചർച്ചയിലൂടെ പരിഹരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കൈകളിൽ തൊഴിലാളി പ്രതിനിധി നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി ചുംബിക്കുന്നു.

ശമ്പളവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ അവസാനവട്ട ചർച്ചയിലാണ് തീരുമാനം.

 ചർച്ചയിൽ പൂർണ സംതൃപ്തിയുണ്ടെന്ന് തൊഴിലാളി നേതാക്കൾ പ്രതികരിച്ചു. തൊഴിലാളികളുടെ ബോണസിന്റെ കാര്യത്തിൽ തീരുമാനമായി. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യ നൽകാനും ധാരണ. ഈ മാസം 21ന് ബോണസ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പള വർധനയുടെ എത്രയും വേഗം ചർച്ചചെയ്ത് തീരുമാനിക്കും. ഇതിനായി പ്ലാന്റേഷൻ കമ്മിറ്റിയുമായി 26ന് ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കും.

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും


കൊച്ചി: സംരംഭകത്വം എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്‌നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും ലോക നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകളായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ സംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ 'യെസ് ക്യാന്‍ 2015' കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വികസിത സംസ്ഥാനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംരംഭകത്വത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് സംരംഭകത്വത്തെ ബി.ടെക്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത്. സാങ്കേതിക സംരംഭകത്വത്തെ രണ്ടാമത്തെ വിഷയമായി അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പറഞ്ഞു. 


കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും

തിരുവല്ലയിലെ ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം തുറന്നു

തിരുവല്ല: ''കൊച്ചിയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും''-മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവല്ലയില്‍ കെ.സി.എയുടെ ആധുനിക ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''കേരളം ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. സഞ്ജുവിനെപ്പോലുളള ഇന്ത്യന്‍താരങ്ങള്‍ അതിന് ഉദാഹരണമാണ്''- മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭ പാട്ടത്തിനുനല്‍കിയ 50 സെന്റ് വളപ്പില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടമാണ് പരിശീലനകേന്ദ്രം. 2.5 കോടി രൂപയാണ് നിര്‍മ്മാണചെലവ്. ഇന്‍ഡോറില്‍ മൂന്ന് പിച്ചുകള്‍. രണ്ടെണ്ണം സ്​പിന്നും ഒന്ന് പേസും. ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ് സാങ്കേതികവിദ്യയില്‍ പണിതതാണ് പിച്ച്. പ്രകാശംപൊഴിക്കാന്‍ 400 വാട്ടിന്റെ 35 മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഗ്രാസ് ടര്‍ഫ് വിക്കറ്റുമുണ്ട്.

ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കളിക്കാര്‍, സ്‌കൂളുകളിലെ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ഥികള്‍, കോച്ചിങ്‌ സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനംനല്‍കും.

തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം


 കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആവശ്യമെങ്കില്‍ പ്രശ്‌നത്തില്‍ താന്‍ നേരിട്ട് ഇടപെടും. ഇക്കാര്യത്തില്‍ കെ.ഡി.എച്ച്.പി. കമ്പനി അധികൃതരുമായി ഞായറാഴ്ച എറണാകുളത്ത് ചര്‍ച്ച നടത്തും. 

മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറായി പ്രശ്‌നം പരിഹരിക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അംജദ് അലിഖാന്‍ സംഗീത അക്കാദമിക്ക് രണ്ടേക്കര്‍ ഭൂമി നല്‍കും


തിരുവനന്തപുരം: ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായ സരോദ് വിദ്വാന്‍ ഉസ്താദ് അംജദ് അലിഖാന് സംഗീത അക്കാദമി ആരംഭിക്കാന്‍ രണ്ടേക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംഗീതനാടക അക്കാദമിയുടെ സ്വാതി സംഗീതപുരസ്‌കാരം അംജദ് അലിഖാന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് വേളിയില്‍ സ്ഥലം നല്‍കാനാണ് ആലോചിക്കുന്നത്. ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 

കേരളത്തിലെ കുട്ടികളുടെ സംഗീതത്തിലുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സംഗീത അക്കാദമി സഹായിക്കും. ഉദാത്തമായ വിദ്യാഭ്യാസമാതൃകയാണ് ഗുരുകുലസമ്പ്രദായം. അത് കേരളത്തിലും നടപ്പാക്കാമെന്നാണ് ഉസ്താദിന്റെ പദ്ധതി. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കേരളം അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.