15 August 2014
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച
മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
15 August 2014
ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കും
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷംകൊണ്ട് 25,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
അഞ്ചു ക്ഷേമ പദ്ധതികള്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കും. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം- സുകൃതം എന്ന പേരില്‍ ഇതു നടപ്പാക്കും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാകും ഫണ്ട് സമാഹരണം. പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷം കൊണ്ട് 25,000 വീട് നിര്‍മിച്ചു നല്‍കും. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും വിനിയോഗിച്ചാകും വീടുകള്‍ നിര്‍മിക്കുക. ഒരു വീടിന് മൂന്നു ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
കാഴ്ചവൈകല്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയടക്കം ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കും. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ററാക്ടിവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങും. സര്‍ക്കാര്‍ വെബ് പോര്‍ലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കും. കാഴ്ച വൈകല്യമുള്ളവര്ക്കുവേണ്ടിയ
മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ-സാക്ഷരരാക്കുന്ന പദ്ധതി തുടങ്ങും. അക്ഷയ വഴിയാകും ഇതു നടപ്പാക്കുന്നത്. ഗുണമേന്മയിലും വിലക്കുറവിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കംകുറിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താകും ഇത്. പിന്നീടു മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. ഒക്ടോബര്‍ രണ്ടിനു മുന്‍പ് ഈ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി
2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച
കുടുംബശ്രീയുടെ നേട്ടം ചരിത്രത്തിലെ നാഴികക്കല്ല് –മുഖ്യമന്ത്രി
കുടുംബശ്രീയുടെ നേട്ടം ചരിത്രത്തിലെ നാഴികക്കല്ല്
കുടുംബശ്രീയുടെ 16ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍െറ സ്വപ്നപദ്ധതിയായ ‘ആശ്രയ’ ലക്ഷ്യപ്രാപ്തിയിലത്തെിക്കാന്‍ കഴിഞ്ഞത് കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീക്ക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഐ.ടി വകുപ്പിന്‍െറ സാഹായം ലഭ്യമാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്തിന് മാതൃകയായ കേരള മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ നിസ്തുലസംഭാവനകളാണ് നല്‍കിയതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. സ്ത്രീ സുരക്ഷക്കായി ആഭ്യന്തരവകുപ്പ് ആവിഷ്കരിക്കുന്ന ‘നിര്‍ഭയ’ പദ്ധതിയില്‍ കുടുംബശ്രീയെ പങ്കാളിയാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അധികാരവികേന്ദ്രീകരണം എന്നാല്‍ എന്തെന്ന് ജനം അറിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു.
എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി
എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി
വെന്നിമല (കോട്ടയം): സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ പ്രവേശം സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.എന്‍.ഡി.പി.യോഗം കോട്ടയം യൂണിയന്റെ കീഴിലുള്ള വെന്നിമല ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പി.ജി.ബ്ലോക്കിന്റെയും എം.ടെക് കോഴ്‌സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം; പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി
അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം; പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി
അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ സാധാരണമാണ്. എന്നാല്‍ കേരളത്തിലെ സര്‍ക്കാരും പാര്‍ട്ടിയും ഐക്യത്തില്‍ തന്നെ മുന്നോട്ടുപോകും. സോണിയാ ഗാന്ധിയെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസ് നേതൃയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. പ്രവര്‍ത്തകര്‍ ഈ വാക്കുകള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.
തോല്‍വിയിലും ജയത്തിലും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയാഗാന്ധിക്കും ദേശീയ നേതൃത്വത്തിനുമൊപ്പം നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ത്തവര്‍ ഇപ്പോള്‍ അത് പിന്തുടരുന്നു. അവരുടെ ഇരട്ടത്താപ്പാണ് ഇത് പ്രകടമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകള്‍കൂടി യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച
പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക നിയമനം: നടപടികള്‍ വേഗത്തിലാക്കണം
പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക നിയമനം: നടപടികള്‍ വേഗത്തിലാക്കണം
സര്‍ക്കാര്‍ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ കുടിശ്ശികയായ നിയമനങ്ങള്‍ നികത്തുന്നതിലെ പുരോഗതി വിലയിരുത്താന്‍ വകുപ്പുതലവന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹി കയായിരുന്നു അദ്ദേഹം. ഒഴിവുള്ള തസ്തികകളേക്കാള്‍ അപേക്ഷകര്‍ കൂടുതലാണെങ്കില്‍ ഒരു വര്‍ഷത്തിനകം നിയമന ഉത്തരവു നല്‍കി തസ്തിക നികത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും തസ്തികയ്ക്കായി മൂന്നുതവണ അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷകര്‍ എത്തുന്നില്ലെങ്കില്‍ തസ്തിക ഡീകാറ്റഗറൈസ് ചെയ്യണം. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നേടാതിരിക്കുന്ന തസ്തികകള്‍ സംബന്ധിച്ച വിവരവും അടിയന്തരമായി അറിയിക്കാന്‍ വകുപ്പുതലവന്‍മാര്‍ ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക നിയമന നടപടികള്‍ വേഗത്തിലാക്കുന്നതിന് തയ്യാറാക്കുന്ന സോഫ്‌റ്റ്വെയറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി എന്‍.ഐ.സി. അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബന്ധപ്പെട്ട എം.എല്‍.എ. മാരുടെ കൂടി അഭിപ്രായമാരാഞ്ഞശേഷം സോഫ്‌റ്റ്വെയറിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച
കാന്‍സര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കും
ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാരില്‍ 23 പേര്‍ക്ക് ജോലി നല്‍കിക്കൊണ്ടുള്ള എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കത്ത് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാരുടെ ബാങ്ക് വായ്പകള്‍ക്ക് പലിശയിളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് എട്ടിന് യോഗം വിളിച്ചിട്ടുണ്ട്. സംഘര്‍ഷബാധിതമായ ലിബിയയില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്കും ജോലി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കും. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ഇവരെയെല്ലാം പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. യുക്രൈനില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോയ 400 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം കേരളത്തില്‍ തന്നെ ലഭ്യമാക്കിയിരുന്നെങ്കില്‍ ഇത്തരം സാഹചര്യങ്ങളൊഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂത്ത്‌കോണ്‍ഗ്രസ് പ്രതാപം തിരിച്ചുപിടിക്കണം
യൂത്ത്‌കോണ്‍ഗ്രസ് പ്രതാപം തിരിച്ചുപിടിക്കണം -ഉമ്മന്‍ചാണ്ടി
1970കളില്‍ ദേശീയരാഷ്ട്രീയത്തെപ്പോലും സ്വാധീനിക്കാന്‍ തക്ക പ്രാധാന്യം യൂത്ത് കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. ജനകീയപ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്നതായിരുന്നു അന്നത്തെ പ്രവര്‍ത്തനരീതി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് പരാജയം പുതുമയല്ല. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിജയത്തിലേക്ക് തിരികെവരുന്നതാണ് പാര്‍ട്ടിയുടെ പാരമ്പര്യം.
തോല്‍വിയുടെ കാരണം കണ്ടെത്തി പരിഹരിക്കണം. ജനങ്ങളോട് തോല്‍വിയുടെ പേരില്‍ യുദ്ധം പ്രഖ്യാപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.എം.ഹസ്സന്‍, എം.എം.ജേക്കബ്, ആന്റോ ആന്റണി എം.പി., യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, മാത്യു, ജോബി അഗസ്റ്റ്യന്‍, ചിന്തുകുര്യന്‍ ജോയി, സിജോ ജോസഫ്, ജോബോയ് ജോര്‍ജ്, ഐ.എന്‍.ടി.യു.സി. നേതാവ് തോമസ് കല്ലാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച
മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.
മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.
തിരുവനന്തപുരം സ്വദേശിനിയായ കീര്‍ത്തന ബിരുദാനന്തര ബിരുദത്തിന് ദേശീയതലത്തില്‍ നടത്തിയ പരീക്ഷയില്‍ ആറാം റാങ്കോടെയാണ് ഒ.ബി.സി. വിഭാഗത്തില്‍ പാസായത്. തുടര്‍ന്ന് ജൂണ്‍ 25ന് പ്രവേശനത്തിന് കോഴിക്കോട് എന്‍.ഐ.ടി. യില്‍ ചെന്നു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ആറുമാസ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കോളജ് അധികൃതര്‍ പ്രവേശനം നല്‍കാതെ മടക്കി.
അന്ന് നാലുമണിയ്ക്കകം പുതിയ ജാതി സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്തുനിന്ന് ഫാക്‌സ് ചെയ്ത് ഹാജരാക്കാമെന്നുപറഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ നിരസിച്ചു. തുടര്‍ന്ന് കീര്‍ത്തന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോഴിക്കോട് എന്‍.ഐ.ടി. അധികൃതരോട് ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അവര്‍ പ്രവേശനം നല്‍കാന്‍ തയാറായില്ല. ജൂലായ് 24ന് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ചകളില്‍ കീര്‍ത്തനയുടെ കാര്യവും അവതരിപ്പിച്ചു.
തുടര്‍ന്ന് ആഗസ്ത് ഒന്നാം തീയതി കേന്ദ്രമന്ത്രാലയത്തില്‍ നിന്ന് എന്‍.ഐ.ടി കളുടെ കൗണ്‍സില്‍ അധ്യക്ഷന്‍ കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ കീര്‍ത്തനയ്ക്ക് സൂപ്പര്‍ ന്യൂമററിയായി ഒരു സീറ്റ് സൃഷ്ടിച്ച് ഒ.ബി.സി. (നോണ്‍-ക്രീമിലെയര്‍) വിഭാഗത്തില്‍ എം.എസ്സി. ഫിസിക്‌സിന് പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കി.
ഇത് ഒരു ഒറ്റത്തവണ നടപടിയാണെന്നും കീഴ്വഴക്കമായി കാണരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കപ്പലില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷിക്കും
കപ്പലില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷിക്കും- മുഖ്യമന്ത്രി
കോഴിക്കോട്: ദുബായില്‍ നങ്കൂരമിട്ട കപ്പലില്‍ മാസങ്ങളോളമായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാറിനെ ശനിയാഴ്ച രാത്രി മുഖ്യമന്ത്രി അറിയിച്ചതാണിത്.
ഇന്ത്യയില്‍ നിന്ന് ദുബായ് ഡ്രൈഡോക്കിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ചരക്കുകപ്പലുകളായ മഹര്‍ഷി ദേവത്രയ, മഹര്‍ഷി ഭാവത്രയ എന്നിവയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ വാര്‍ത്ത ശനിയാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. സംഭവം അഡ്വ. പ്രവീണ്‍കുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍, കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് കപ്പലില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള വഴി തുറന്നത്. ഇതുസംബന്ധിച്ച് സുഷമാസ്വരാജ് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.