UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണം

പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണം-മുഖ്യമന്ത്രി

 

 

തൃശ്ശൂര്‍: പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണങ്ങളിലും സര്‍ക്കാര്‍ നിലപാട് ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീച്ചി വനഗവേഷണകേന്ദ്രത്തില്‍ ഡിജിറ്റല്‍ ലൈബ്രറി, ഹോസ്റ്റല്‍, ക്യാറ്റ് അറ്റ് സ്‌കൂള്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തീരദേശനിയന്ത്രണങ്ങള്‍മൂലം വീടിന്റെ അറ്റകുറ്റപ്പണികള്‍പോലും നടത്താന്‍ സാധിക്കാത്ത നിലയിലാണ് തീരദേശവാസികള്‍. വനത്തോടു ചേര്‍ന്ന കൃഷിസ്ഥലങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണിപ്പോള്‍.

തിരുവനന്തപുരത്തെ ജവാഹര്‍ലാല്‍നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. 

വനഗവേഷണകേന്ദ്രത്തിന്റെ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ വിജയിച്ചോ എന്ന കാര്യം സംശയമാണ്. ഇവിടത്തെ ഗവേഷണസൗകര്യങ്ങള്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല. ഗവേഷണത്തിനായി മറ്റുപല സ്ഥലങ്ങളിലും പോകുന്ന സ്ഥിതിയും ഉണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടുവിന് ഇനിയും ബാച്ചുകള്‍ അനുവദിക്കാന്‍ തത്കാലം ആലോചനയില്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുവദിച്ചത് കൂടുതലായെന്നതിനോടൊപ്പം ഇനിയും വേണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കോഴയുണ്ടെങ്കില്‍ അതിനുള്ള തെളിവ് കൊണ്ടുവരികയാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴയ്‌ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം എന്തെല്ലാമാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സോളാര്‍ വിവാദം ഉണ്ടായി. പക്ഷേ ഇതിന് കമ്മീഷനെ നിയോഗിച്ചപ്പോള്‍ തെളിവ് നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. പ്ലസ്ടു കോഴ്‌സ് അനുവദിച്ചതിലും വിവാദം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പക്ഷേ അഴിമതി നടത്താന്‍ ആരെങ്കിലും ആഗ്രഹിച്ചാലും അത് നടക്കില്ലെന്ന് ഉറപ്പാക്കുന്ന പാക്കേജാണ് പ്ലസ് ടുവിന് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഗസ്റ്റ് അധ്യാപകരെ നിയോഗിച്ചും അധ്യാപക ബാങ്കില്‍ നിന്ന് അധ്യാപകരെ കണ്ടെത്തിയുമാണ് ഈ പാക്കേജ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം അപേക്ഷിച്ച എല്ലാ പ്ലസ് ടു ബാച്ചുകളും അനുവദിച്ചിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍െവച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ അഴിമതിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു. തിരുവനന്തപുരത്തെ പ്രശസ്തമായ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷ പോലും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ ഇതിനകം തന്നെ 14 ബാച്ചുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തു കുട്ടികളില്‍ താഴെ എണ്ണം വിദ്യാര്‍ത്ഥികളുള്ള വിദ്യാലയങ്ങള്‍ അടുത്ത വര്‍ഷം മതിയാക്കണമെന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടുംബശ്രീയുടെ ക്രഡിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള സ്ഥലം കൂടിയാണ് കുടുംബശ്രീ. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഓരോ രൂപയും കുടുംബത്തിന്റെ നന്മക്കായാണ് വിനിയോഗിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കുടുംബശ്രീക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ കുടുംബശ്രീയുടെ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ചവര്‍ക്കുള്ള ഡെത്ത് ക്ലെയിം മന്ത്രി കെ.എം. മാണി വിതരണം ചെയ്തു. കുടുംബശ്രീ രജിസ്‌ട്രേഷന് ഈടാക്കുന്ന പിഴ ഉപേക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ വാര്‍ഷികം നടത്തുന്നതിന് ആവശ്യമായ തുക നല്‍കും. സ്ത്രീകള്‍ പണം ചെലവഴിക്കുന്നത് ചുരുക്കാനും സമ്പാദ്യശീലം വളര്‍ത്താനും കുടുംബശ്രീ സഹായിച്ചു. കുടുംബശ്രീയുടെ ഫണ്ട് ചെലവഴിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.കെ. മുനീര്‍ സ്ത്രീ സുരക്ഷാ ബീമാ യോജന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. 

2014, ജൂലൈ 30, ബുധനാഴ്‌ച

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

 

നിയമ പ്രശ്‌നങ്ങളില്ലാത്ത ഭൂമി ഒഴിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം

കൊച്ചി: മൂന്നാറില്‍ ഒഴിപ്പിച്ച ഭൂമി വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിവ്യൂ ഹര്‍ജിയോ അപ്പീലോ എന്നിവയിലൊന്നിന്റെ സാധുത ആരായും. വിധി പ്രതികൂലമായ സാഹചര്യത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ കോടതിയുടെ സ്റ്റേയോ മറ്റ് നിയമ പ്രശ്‌നങ്ങളോ ഇല്ലാത്ത കൈയേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ പ്രശ്‌നങ്ങളുള്ള ഭൂമിയില്‍ സ്റ്റേയും മറ്റും നീക്കുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ചും കൈയേറ്റങ്ങള്‍ സംബന്ധിച്ചും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈയേറ്റ ഭൂമികള്‍ ഒഴിപ്പിക്കുന്ന കേസുകളില്‍ സര്‍ക്കാറിന് പോരായ്മ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ തോറ്റ കേസുകളില്‍ ഇപ്പോള്‍ ജയിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിധി അനുകൂലമാകുമ്പോള്‍ കോടതിയെ അനുകൂലിക്കുകയും എതിരാകുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ് നയമല്ല. വിധി സര്‍ക്കാറിന് അസൗകര്യമുണ്ടാക്കുന്നതാണ്. എന്നാല്‍ ജഡ്ജിയെ വിമര്‍ശിക്കാന്‍ ഒരുക്കമല്ല. എട്ട് മാസം മുമ്പ് വാദം കേട്ട കേസ് സ്ഥാനമാറ്റത്തിനു മുമ്പ് തീര്‍പ്പുകല്പിക്കാന്‍ ജഡ്ജി തീരുമാനിച്ചത് കടമയായി കാണണം. ജഡ്ജിയെ വിമര്‍ശിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ ഭൂമിയിലെ കെട്ടിടങ്ങള്‍ സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നും അത് പൊളിച്ചുനീക്കാതെ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാമായിരുന്നുവെന്നും യോഗത്തിനു ശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ 13 ഏക്കര്‍ ഭൂമി ഇ.എഫ്.എല്‍. പരിധിയില്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശും പറഞ്ഞു.

ഇടുക്കി ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗോപിനാഥ് വള്ളിയില്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. സുരേന്ദ്രന്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, നിയമ സെക്രട്ടറി രാമരാജ പ്രേമ പ്രസാദ്, സ്‌പെഷല്‍ ഗവ. പ്ലീഡര്‍മാരായ സുശീല ഭട്ട്, സോയൂസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 
 

മാര്‍ട്ടിനെ കേരളത്തിന് പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

മാര്‍ട്ടിനെ കേരളത്തിന് പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ പേപ്പര്‍ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 

കഴിഞ്ഞ മൂന്നു വര്‍ഷം അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയ മാര്‍ട്ടിനെ പുറത്തു തന്നെ നിര്‍ത്തുന്ന തരത്തിലുള്ള നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇപ്പോഴത്തെ സുപ്രീം കോടതി വിധി കേന്ദ്ര നിയമത്തിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ളതാണ്. വിധി കൂടുതല്‍ പഠിച്ച ശേഷം നിയമപരമായ ഇടപെടലുകളും അതിന് ശേഷം കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണപരമായ നിലപാടും സര്‍ക്കാര്‍ എടുക്കും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം വ്യക്തമാക്കി. 

 

പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ച തീരുമാനവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നതുകൊണ്ടാണ് ഇതുവരെ ഉത്തരവ് ഇറക്കാത്തത്. പ്ലസ് ടു വിഷയത്തില്‍ അഴിമതി ആരോപിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അഴിമതിയുണ്ടെങ്കില്‍ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. 

 

ദേശീയ ചുഴലിക്കാറ്റ് ദുരന്ത പ്രതിരോധ പദ്ധതി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളില്‍ക്കൂടി നടപ്പിലാക്കാനും, സര്‍ക്കാര്‍ കോളേജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളേജ് തുടങ്ങുക എന്ന പദ്ധതി പ്രകാരം ഒല്ലൂരില്‍ സര്‍ക്കാര്‍ കോളേജ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 

 

ലിബിയയില്‍ കുടുങ്ങിയവര്‍ക്കായി നോര്‍ക്കയുടെ കോള്‍സെന്റര്‍

ലിബിയയില്‍ കുടുങ്ങിയവര്‍ക്കായി നോര്‍ക്കയുടെ കോള്‍സെന്റര്‍

തിരുവനന്തപുരം: ലിബിയയില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിനായി 24 മണിക്കൂര്‍ നോര്‍ക്ക റൂട്‌സ് കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിയവരുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ഫോണ്‍നമ്പര്‍, തൊഴിലുടമയുടെ വിശദാംശങ്ങള്‍ എന്നിവ ബന്ധുക്കള്‍ നോര്‍ക്ക റൂട്‌സിന് കൈമാറണം. കോള്‍സെന്റര്‍ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പര്‍) വിദേശത്തുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 0091-471-2333339.

മുഖ്യമന്ത്രി ഈദ് ആശംസകള്‍ നേര്‍ന്നു

മുഖ്യമന്ത്രി ഈദ് ആശംസകള്‍ നേര്‍ന്നു

ചെറിയപെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുന്നാള്‍ ആശംസ നേര്‍ന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും ആവശ്യകത മനുഷ്യസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് റംസാന്റെ പുണ്യദിനങ്ങളെന്ന് അദ്ദേഹം ആശംസാസന്ദേശത്തില്‍ പറഞ്ഞു. 

ഓണക്കാലത്ത് കയര്‍ സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കും

ഓണക്കാലത്ത് കയര്‍ സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കും

 

പുതുപ്പള്ളി (കോട്ടയം): പ്രാഥമിക കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കയര്‍ഫെഡിന്റെ റംസാന്‍-ഓണം വിപണനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുതുപ്പള്ളി അധ്യാപക അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

നിലവില്‍ ചകിരിനാരിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണനല്‍കും. കയര്‍ ഫെഡ് പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള അങ്കണ്‍വാടി ബെഡ് പുതുപ്പള്ളി മണ്ഡലത്തിലെ അങ്കണ്‍വാടിക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ കയര്‍ ഉല്പന്നമേഖലകളില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞതായി അധ്യക്ഷതവഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

പുതുപ്പള്ളിയില്‍ പുതിയതായി ആരംഭിച്ച കയര്‍ഫെഡ് ഉല്പന്ന പ്രദര്‍ശന-വില്പന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആദ്യ വില്പന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രവീന്ദ്രന്‍, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല സജി, ഗ്രാമപ്പഞ്ചായത്തംഗം ബിനോയ് ഐപ്പ് എന്നിവര്‍ പങ്കെടുത്തു. 

കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ആര്‍.ദേവരാജന്‍ പദ്ധതി വിശദീകരിച്ചു. കയര്‍ഫെഡ് ചെയര്‍മാന്‍ കെ.എം.രാജു സ്വാഗതവും മാനേജിങ് ഡയറക്ടര്‍ ഡോ. ബി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
 

2014, ജൂലൈ 25, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ അതിവേഗത്തിന്‍റെ ദിനം

 
 
 
 
 

 


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ഡല്‍ഹിയില്‍ അതിവേഗത്തിന്‍റെ മറ്റൊരു ദിനം. രാവിലെ ഒന്‍പതിനു തുടങ്ങി വൈകുന്നേരം അഞ്ചര വരെ നീണ്ട ഓട്ടത്തിനിടയില്‍ അഞ്ചു കേന്ദ്രമന്ത്രിമാരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, എ.കെ. ആന്‍റണി തുടങ്ങിയവരെയുമാണു മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.


കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവധേക്കര്‍, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി എന്നിവരെയാണ് മുഖ്യമന്ത്രി കണ്ടത്. കേന്ദ്ര മാനവശേഷി വികസനവകുപ്പുമന്ത്രി സ്മൃതി ഇറാനിയെ കണ്ട് കേരളത്തിന് ഐഐടി അനുവദിച്ചതിനു നന്ദി പറഞ്ഞു. പത്തനംതിട്ടയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍ 6.5 ഏക്കര്‍ വിട്ടുകൊടുത്തിട്ടുമുണ്ട്. എത്രയും വേഗം അതിന്‍റെ പണിപൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്നതു രണ്ടാം തലമുറ പ്രശ്നങ്ങളാണ്. കേരളത്തില്‍ നടപ്പാക്കിയ വിദ്യാര്‍ഥി സംരംഭക പരിപാടിയെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ഥി സംരംഭകരുടെ ആശയങ്ങള്‍ കേന്ദ്രതലത്തില്‍ പരിഗണിക്കുമെന്ന് സ്മൃതി ഇറാനി മുഖ്യമന്ത്രിയോടു പറഞ്ഞു.


തീരദേശ പരിപാലന നിയമത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറെ കണ്ടത്. സംസ്ഥാനത്ത് തീരമേഖലയില്‍ ഇതുമൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കത്ത് കൊടുത്തു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വീട് വയ്ക്കാനോ, വീടിന്‍റെ അറ്റകുറ്റപ്പണി നടത്താനോ അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് കേന്ദ്രമന്ത്രി കൈക്കൊണ്ടത്.


ശാസ്താംകോട്ട കായല്‍ നവീകരണ പദ്ധതിക്കു വകുപ്പിന്‍റെ അംഗീകാരം തേടുകയും വനത്തില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ പുറത്ത് അധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര സഹായം തേടുകയും ചെയ്തു. 800 കുടുംബങ്ങളാണ് ഇത്തരത്തില്‍ കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വനസംരക്ഷണത്തിനുമാണു സഹായം ആവശ്യപ്പെട്ടത്.
കേരളത്തിന്‍റെ ധനക്കമ്മി മറികടക്കാനുള്ള പാക്കെജ് നടപ്പാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം ഉണ്ടാകുമെന്ന് നേരത്തേതന്നെ അംഗീകരിച്ചിട്ടുള്ളതാണെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സഹകരണമേഖലയിലെ നിക്ഷേപത്തിനു വരുമാന നികുതി ഏര്‍പ്പെടുത്തുന്ന നടപടി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുമെന്നതിനാല്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കു ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന് സഹായം തേടി.


കൊച്ചി മെട്രൊ റെയ്ലിന് കേന്ദ്ര വിഹിതം 879 കോടി രൂപയാണ്. എന്നാല്‍, ബജറ്റില്‍ 462 കോടി രൂപയേ വകകൊളളിച്ചിട്ടുള്ളൂ. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനാല്‍ അവശേഷിച്ച 417 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളില്‍ ബുദ്ധിമുട്ടില്‍ കഴിയുന്നവരുടെ പ്രശ്നങ്ങളാണു വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മുഖ്യമന്ത്രി ധരിപ്പിച്ചത്. മൂന്ന് കേരളീയര്‍ അടക്കം ഒന്‍പതുപേര്‍ സൊമാലിയയില്‍ തടവില്‍ കഴിയുകയാണ്. അവരെ തിരിച്ചുകൊണ്ടുവരുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതുപോലെ ദുബായില്‍ തടഞ്ഞിട്ട കപ്പലിലെ ജീവനക്കാര്‍ മാസങ്ങളായി കപ്പലില്‍ തങ്ങുകയാണ്. മൂന്ന് മലയാളികള്‍ ഇക്കൂട്ടത്തിലുണ്ട്.


അവരെയെല്ലാം തിരിച്ചുകൊണ്ടുവരുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എറണാകുളത്തെ ഷിജു എന്ന യുവാവ് അച്ഛന്‍റെ മരണത്തെ തുടര്‍ന്നു നാട്ടില്‍ വന്നിട്ടു തിരികെ പോയപ്പോള്‍ സുഹൃത്തുക്കള്‍ ഒരു പാഴ്സല്‍ കൊടുത്തുവിട്ടു. അതില്‍ മയക്കുമരുന്നു കണ്ടെത്തിയതിനാല്‍ അയാള്‍ ഇപ്പോള്‍ മയക്കുമരുന്നു കടത്തിന് അബുദാബി ജയിലിലാണ്. ഇത് കേരള പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തി. ഇക്കാര്യങ്ങള്‍ അബുദാബി സര്‍ക്കാരിനെ അറിയിക്കുവാനായി പൊലീസ് റിപ്പോര്‍ട്ട് സഹിതം മുഴുവന്‍ കാര്യങ്ങളും വിദേശകാര്യമന്ത്രിക്കു നല്‍കി.


അഫ്ഗാനിസ്ഥാനില്‍ മരിച്ച രണ്ടു മലയാളികളുടെയും മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനും ഉക്രൈനില്‍ ആഭ്യന്തര കലാപം മൂലം തിരിച്ചുവരേണ്ടിവന്ന 408 വിദ്യാര്‍ഥികള്‍ക്ക് മടങ്ങിപ്പോയി വിദ്യാഭ്യാസം തുടരാനും വേണ്ട സഹായം ചെയ്യണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 

2014, ജൂലൈ 24, വ്യാഴാഴ്‌ച

മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ട്

മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ട്: മുഖ്യമന്ത്രി

 

ഡല്‍ഹി യാത്ര പുനഃസംഘടനാ ചര്‍ച്ചയ്ക്കല്ല

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി വരുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റേയോ കോണ്‍ഗ്രസ്സിന്റേയോ കെട്ടുറപ്പിനെ ഒരുരീതിയിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുന്നണി ഒറ്റക്കെട്ടാണ്. പാര്‍ട്ടിക്കകത്തും ഐക്യമുണ്ട്. തന്റെ ഡല്‍ഹിയാത്ര പുനഃസംഘടനാ ചര്‍ച്ചയ്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ േയാഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

''നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ആഘോഷിക്കാം. പക്ഷേ, ഇവിടെ ഒരു അപശബ്ദവും ഉണ്ടാകാന്‍ പോകുന്നില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മൂന്നുമാസം അല്ലെങ്കില്‍ ആറുമാസത്തിനപ്പുറം ഇല്ലെന്നാണ് പറഞ്ഞിരുന്നത്. ഇവിടെ മലമറിയുമെന്നൊക്കെ പിന്നീട് പറഞ്ഞു. പക്ഷേ, ഒന്നും ഉണ്ടായില്ല. ഒരാളുടെ കഴിവുകൊണ്ടല്ല ഇത്. എല്ലാവരും ഐക്യത്തോടെ നില്‍ക്കുന്നു'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഡല്‍ഹിയില്‍ പോകുന്നത് കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്താനാണ്. എല്ലാ യാത്രയിലും പാര്‍ട്ടി നേതാക്കളെ കാണാനും ശ്രമിക്കാറുണ്ട്. അവര്‍ക്ക് മറ്റുതിരക്കില്ലെങ്കില്‍ ഇത്തവണയും അതുണ്ടാകും.

തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് മുമ്പ് താന്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അത്തരം ചര്‍ച്ചകള്‍ ആദ്യം പാര്‍ട്ടിയിലും മുന്നണിയിലുമാണ് നടക്കേണ്ടത്. സമയമാകുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കും.

എന്തായാലും ഇതിനുള്ള അജണ്ട തങ്ങള്‍ തന്നെയായിരിക്കും തീരുമാനിക്കുന്നതെന്ന് ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകളുടെ പ്രതികരണമായി അദ്ദേഹം പഞ്ഞു.

നെയ്മര്‍ വന്നപോലെ വാര്‍ത്തകള്‍

തെറ്റായ 'ബ്രേക്കിങ് ന്യൂസ്' നല്‍കിയശേഷം അതിന്റെ ഉത്തരവാദിത്തവും തന്നില്‍ കെട്ടിവെയ്ക്കുന്ന രീതിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറെ ചികിത്സിക്കാന്‍ തീരുമാനമൊന്നുമെടുത്തിരുന്നില്ല. ഇങ്ങനെ ആരോടും പറഞ്ഞിട്ടുമില്ല. അങ്ങനെ ഒരന്വേഷണം ബ്രസീലില്‍ നിന്ന് വന്നാല്‍ സംസ്ഥാന ആയുര്‍വേദ വകുപ്പ് സഹകരിക്കുമോയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ചിലര്‍ ചോദിച്ചു. അത്തരമൊരു അന്വേഷണം വന്നാല്‍ സഹകരിക്കാമെന്ന് പറഞ്ഞു.

പക്ഷേ, 'നെയ്മര്‍ കേരളത്തിലേക്ക് ' എന്നാണ് ബ്രേക്കിങ് ന്യൂസ് വന്നത്. ഇതൊക്കെ ചെയ്തിട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ചില മാധ്യമങ്ങള്‍ പരാതിപ്പെടുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.