UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, നവംബർ 14, വ്യാഴാഴ്‌ച

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു -മുഖ്യമന്ത്രി

 

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും കാരണം തിരയുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയും സി.പി.എമ്മും സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കൊല്ലത്ത് നടന്ന കെ.എസ്.യു. സമ്മേളനത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. 1977-ല്‍ ഇവര്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയാണ് അന്ന് കാരണമായി പറഞ്ഞത്. 1989-ല്‍ അഴിമതിയുടെ പേര് പറഞ്ഞ് ഇവര്‍ ഒന്നായി. വി.പി.സിങ്ങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇക്കുറിയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ ഒരു സീറ്റും നേടില്ല. സി.പി.എമ്മിന്റെ കാര്യത്തിലും ഏറെ മെച്ചമുണ്ടാകില്ല.

ദേശീയതലത്തില്‍, കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറയ്ക്കുകയാണ് ബി.ജെ.പിയുടെ ശ്രമം. ഇവിടെ അതുതന്നെയാണ് സി.പി.എമ്മിന്റേയും ലക്ഷ്യം. അതുകൊണ്ടുതന്നെ ഏത് പുതിയ കാരണത്താലാണ് യോജിപ്പിലെത്താന്‍ കഴിയുക എന്നകാര്യം ഇരുപാര്‍ട്ടികളും ആലോചിക്കുന്നുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല - ഉമ്മന്‍ചാണ്ടി

 

പ്രതിയുടെ മൊഴി തിരുത്തലല്ല അഡ്വക്കേറ്റ് ജനറലിന്റെ പണിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴി തിരുത്തിയതിന് പിന്നില്‍ എ.ജി.യാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്‌ട്രേട്ടിന് തെറ്റു പറ്റിയെന്ന കാര്യവും അതിനെതിരെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തെലുമെല്ലാം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. പത്രങ്ങള്‍ വായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. സര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്താനാണ് അഡ്വക്കേറ്റ് ജനറലിനെ നിയോഗിച്ചിട്ടുള്ളത്. മൊഴി തിരുത്തലല്ല അദ്ദേഹത്തിന്റെ പണി. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കോടതി സ്വതന്ത്രവും ശക്തവുമാണ്. അത് ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായകമാണ്. അത്തരം കാര്യങ്ങളില്‍ ഞാന്‍ ഇടപെടില്ല-മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശിന്റെ സ്വത്തുകള്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. കൈവശം വെയ്ക്കാവുന്ന സ്വത്ത് മാത്രമേ അടൂര്‍ പ്രകാശിന്റെ പക്കലുള്ളൂവെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ഒന്നും അദ്ദേഹം ചെയ്യില്ല. ഭൂരഹതരില്ലാത്ത കേരളം, പട്ടയ വിതരണം തുടങ്ങിയ പദ്ധതികള്‍ മികച്ച നിലയില്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുന്നയാളാണ് അടൂര്‍ പ്രകാശ്. അത്തരം പദ്ധതികളെ അട്ടിമറിക്കാനും മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. നല്ലപോലെ കായ്ക്കുന്ന മാവിനേ കല്ലേറ് കൊള്ളൂ-മുഖ്യമന്ത്രി പറഞ്ഞു. 

ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ മാറ്റണമെന്ന് കെ.എം.മാണിയോട് താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി നിഷേധിച്ചു. ''ഞാന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടില്ല. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഞാനല്ല ഉത്തരവാദി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തിയാല്‍ കൊള്ളാം''- മുഖ്യമന്ത്രി പറഞ്ഞു. 

എഴുന്നേല്‍ക്കാന്‍ വയ്യാത്തവരെപ്പോലും ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരണമെന്ന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ അപേക്ഷയിന്‍മേല്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ സഹായം നല്‍കുന്നുണ്ട്. അത്തരത്തില്‍ അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നേരിട്ടെത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

2013, നവംബർ 11, തിങ്കളാഴ്‌ച

സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം

സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം -മുഖ്യമന്ത്രി

 

കോട്ടയം: സോളാര്‍ കേസില്‍ സര്‍ക്കാറിനെതിരെ തെളിവില്ലാത്തതിനാല്‍ തലയൂരാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന് ഒരു രൂപയുടെപോലും നഷ്ടമോ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്‍െറ എന്തെങ്കിലും സഹായമോ ഇല്ലാത്ത കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണകമീഷന് മുന്നില്‍ ഹാജരാക്കാന്‍ ഇടതുപക്ഷം തന്‍േറടം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുനക്കര മൈതാനത്ത് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സോളാര്‍ കേസിന്‍െറ അന്വേഷണ പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിനുകൂടി സ്വീകാര്യനായ ജഡ്ജിയെയാണ് കമീഷനായി നിയോഗിച്ചത്. ഇടതുസര്‍ക്കാറിന്‍െറ കാലത്തും തട്ടിപ്പുണ്ടായെങ്കിലും കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ചില സ്വകാര്യ വ്യക്തികളെ കബളിപ്പിച്ചു എന്നത് മാത്രമാണ് കേസിലെ കാതലായ പ്രശ്നം. എന്നാല്‍, ലാവലിന്‍ കേസില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായത്.

കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ഊറ്റംകൊള്ളുന്ന സി.പി.എം ഈ നഷ്ടം ആരു നികത്തുമെന്ന് പറയണം. വിധി തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ കോടതിയെ പുകഴ്ത്തുകയും എതിരാകുമ്പോള്‍ പുച്ഛിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത്. കോടതിയെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് നയമല്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍െറ തീക്ഷ്ണത തനിക്ക് നേരിട്ടറിയാം. അതുകൊണ്ട് കല്ളെറിഞ്ഞതില്‍ പരാതിയില്ല. എന്നാല്‍, നിയമം കൈയിലെടുക്കുന്നത് ആരായലും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.

അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. സി.പി.എമ്മിന് പാവങ്ങളോടുള്ള സ്നേഹം വാക്കുകളില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ ആഗസ്തി അധ്യക്ഷത വഹിച്ചു.

2013, നവംബർ 5, ചൊവ്വാഴ്ച

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

മലപ്പുറം: ദുരിതങ്ങളുടെയും പ്രശ്‌നങ്ങളുടെയും പരിഹാരകനായി മുഖ്യമന്ത്രി ജനക്കൂട്ടത്തില്‍ ഒഴുകി നടന്നപ്പോള്‍ പ്രതിഷേധം പേരിനുമാത്രമായി. ഈ വര്‍ഷത്തെ മൂന്നാമത്തെ ജനസമ്പര്‍ക്കപരിപാടിക്കാണ് മലപ്പുറം എം.എസ്.പി. മൈതാനം വേദിയായത്. കണ്ണൂരിലെ കല്ലേറിനുശേഷമുള്ള ആദ്യത്തേതും. കനത്ത സുരക്ഷാവലയത്തിലായിട്ടും ജനങ്ങളുടെ അടുത്തെത്തുന്ന പതിവില്‍ വലിയ വ്യത്യാസമുണ്ടായില്ല. 

'കുറച്ചുപേര്‍ക്ക് ധനസഹായം നല്‍കുന്നുവെന്നതല്ല ജനസമ്പര്‍ക്കപരിപാടിയുടെ മഹത്വം. ജനങ്ങളെ സേവിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന നിയമ തടസ്സങ്ങള്‍ ഇത് വെളിവാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമപരിഷ്‌കരണത്തിന് കഴിയുന്നുവെന്നതാണ് വലിയ നേട്ടം. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയുടെ ഫലമായി 45 ഉത്തരവുകള്‍ പുറത്തിറക്കാനായി. ഇതില്‍ 43 എണ്ണം ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാനും കഴിഞ്ഞു' -ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണരംഗത്തിന്റെ വേഗത്തിലും പൗരന്റെ അവകാശ സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

മൊത്തം 10,171 അപേക്ഷകളാണ് പരിഗണനക്കെത്തിയത്. ഇതില്‍ 4217 എണ്ണം ജില്ലാ അധികാരികള്‍ പരിഹരിച്ചു. 2609 അപേക്ഷകള്‍ നിരസിച്ചു. മുഖ്യമന്ത്രിയുടെ പരിഗണനക്കായി എത്തിയത് 394 അപേക്ഷകളാണ്. ഇതിനുപുറമെ ആയിരക്കണക്കിന് അപേക്ഷകള്‍ അദ്ദേഹം നേരിട്ട് സ്വീകരിച്ചു. ഇവയുടെ നടപടിക്രമങ്ങള്‍ പിന്നീടാണ് നടക്കുക. ഇതിന്റെ മറുപടി അപേക്ഷകരെ നേരിട്ട് അറിയിക്കും. രാവിലെ എട്ടേമുക്കാലിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉച്ചഭക്ഷണംപോലുമൊഴിവാക്കിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. 

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ വേദിയിലെത്തി. മന്ത്രി എ.പി. അനില്‍കുമാറും ഉച്ചഭക്ഷണമുപേക്ഷിച്ച് മുഖ്യമന്ത്രിക്ക് സഹായം നല്‍കി വേദിയിലുണ്ടായിരുന്നു. 

കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകരെപ്പോലും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. അപേക്ഷകരായി എത്തിയവരെ മാത്രമാണ് ആദ്യഘട്ടത്തില്‍ മൈതാനത്തേക്ക് പ്രവേശിപ്പിച്ചത്. കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിരുന്നു. വേദിയില്‍ കയറുന്നതിനും വിലക്കുകളുണ്ടായിരുന്നു. പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിക്കു ചുറ്റും കമാന്‍ഡോകള്‍ വലയം തീര്‍ത്തു. പരാതികള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനടുത്തേക്ക് എത്തിയതോടെ അധികസുരക്ഷാവലയം തീര്‍ക്കാന്‍ തണ്ടര്‍ബോള്‍ട്ടും എത്തി. പ്രതിഷേധം നടത്തുമെന്ന് പറഞ്ഞിരുന്ന നിരത്തിലും പ്രധാന പന്തലിലുമെല്ലാം നിരീക്ഷണ ക്യാമറകളും ഒരുക്കിയിരുന്നു. സുരക്ഷാച്ചുമതല നേരിട്ട് വഹിച്ചത് എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഢിയും ഐ.ജി.എസ്. ഗോപിനാഥുമായിരുന്നു. ആയിരത്തി മുന്നൂറിലധികം പോലീസുകാരെയാണ് നിയോഗിച്ചത്.

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

ജനങ്ങളും സര്‍ക്കാറും തമ്മിലെ അകലം കുറയണം

ജനങ്ങളും സര്‍ക്കാറും തമ്മിലെ അകലം കുറയണം -ഉമ്മന്‍ ചാണ്ടി

ജനങ്ങളും സര്‍ക്കാറും തമ്മിലെ  അകലം കുറയണം -ഉമ്മന്‍ ചാണ്ടി
 

തിരുവനന്തപുരം: ജനങ്ങളും സര്‍ക്കാറും തമ്മിലെ അകലം കുറക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാതികള്‍ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കുക, ചട്ടങ്ങളില്‍ മാറ്റം വരുത്തി ഭരണപരിഷ്കാരം നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ചെയ്യാന്‍ കഴിയുന്ന ന്യായമായ കാര്യങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ചെയ്യണം. അതിന് ഉദ്യോഗസ്ഥരെയാണ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റംവരുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണിത്. 2011 ലെ ജനസമ്പര്‍ക്ക പരിപാടിയുടെ അനുഭവത്തില്‍ 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തവണയും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, കെ.ബാബു, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തും

സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള നടപടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈബര്‍ ഡോം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്റര്‍നെറ്റ് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷാരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളും പുതിയ പ്രവണതകളും വ്യക്തമാക്കാന്‍ സെമിനാര്‍ സഹായകരമായതായി പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യനും ഐ.ജി. മനോജ് എബ്രഹാമും വിലയിരുത്തി. പോള്‍ സൈബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സംസാരിച്ചു.

കേരള പോലീസിന്റെ അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യം, ഐ.ജി. മനോജ് എബ്രഹാം, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സമീപം
 

ഫയാസും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം അറിയില്ല -റമീസ് അഹമ്മദ്

ഫയാസും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം അറിയില്ല -റമീസ് അഹമ്മദ്

 

ദുബൈ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ളെന്ന് ഫയാസിന്‍െറ നാട്ടുകാരനും ദുബൈയിലെ പുതുച്ചേരി പ്രവാസി അസോസിയേഷന്‍ (നോര്‍പ്പ) ജനറല്‍ സെക്രട്ടറിയുമായ റമീസ് അഹമ്മദ്. ഉമ്മന്‍ ചാണ്ടി ഫയാസിന്‍െറ വാഹനത്തിലാണോ നോര്‍പ്പയുടെ പരിപാടിക്ക് വന്നതെന്ന് തനിക്കറിയില്ളെന്നും റമീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചില ചാനലുകളും പത്രങ്ങളും താന്‍ പറഞ്ഞത് വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പരാതിപ്പെട്ടു.


2008ല്‍ നോര്‍പ്പ ദുരിതാശ്വാസനിധിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനത്തിന്് ഉമ്മന്‍ ചാണ്ടിയെ കിട്ടാന്‍ ഫയാസിന്‍െറ സഹായം അദ്ദേഹത്തിന്‍െറ അമ്മാവനും അന്ന് നോര്‍പ്പ പ്രസിഡന്‍റുമായ ഇബ്രാഹിംകുട്ടി വഴിയാണ്് തേടിയത്. ജയ്ഹിന്ദ് ചാനലിന്‍െറ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ദുബൈയിലത്തെിയത്. ഉമ്മന്‍ചാണ്ടിയെ കാണാനായി താനും ഇബ്രാഹിംകുട്ടിയും ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ചെന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തിരക്കിലായിരുന്നു. 
അവിടെവെച്ചാണ് താന്‍ ഫയാസിനെ ആദ്യമായി കാണുന്നത്. ഫയാസ് മറ്റൊരു നേതാവ് വഴിയാണ് ഉമ്മന്‍ചാണ്ടിയെ നോര്‍പ്പയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ഉറപ്പുവാങ്ങിയത്. പിന്നീട് പരിപാടിക്ക് ഉമ്മന്‍ചാണ്ടി എത്തുമ്പോള്‍ താന്‍ ചടങ്ങ് നടക്കുന്ന ഹാളില്‍ തിരക്കിലായിരുന്നു. ഫയാസിന്‍െറ വാഹനത്തിലാണോ ഇബ്രാഹിംകുട്ടിയുടെ വാഹനത്തിലാണോ ഉമ്മന്‍ചാണ്ടി വന്നതെന്ന് അറിയില്ല. പരിപാടിയില്‍ ഫയാസിന്‍െറ സാന്നിധ്യമുണ്ടായിരുന്നില്ല-റമീസ് പറഞ്ഞു.

വിവാദങ്ങളില്‍ സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ല

വിവാദങ്ങളില്‍ സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ല

 

 

കോട്ടയം: മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളില്‍ ഒരുശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ളെന്ന് കരുതുന്ന വ്യക്തിയാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുമാസമായി തുടരുന്ന വിവാദങ്ങളുടെ പേരില്‍ രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും സത്യത്തോട് നീതി പുലര്‍ത്തണമെന്നതുകൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യു.ജെ) 51ാം സംസ്ഥാന സമ്മേളനം കോട്ടയം സി.എ. ചന്ദ്രന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ വികസന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. സി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്്, എം.പിമാരായ ആന്‍േറാ ആന്‍റണി, പി.ടി. തോമസ്, ജോയി എബ്രഹാം, എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, മനോഹരന്‍ മോറായി, കോട്ടയം നഗരസഭ ചെയര്‍മാന്‍ എം.പി . സന്തോഷ് കുമാര്‍ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി 

 

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന്  വര്‍ഗീയ, നക്സല്‍ ഭീഷണി  -മുഖ്യമന്ത്രി
 

ന്യൂദല്‍ഹി: കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് ബാഹ്യശക്തികള്‍ ഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ പറഞ്ഞു.


കേരള ജനതയുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമം നടക്കുന്നു. വര്‍ഗീയ, മൗലികവാദികളെയും ഇടതു തീവ്രവാദികളെയും നേരിടാന്‍ കേന്ദ്രം കേരളത്തിന് അടിസ്ഥാന സൗകര്യവും സാങ്കേതിക സഹായവും നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വനമേഖലകളില്‍ ഇടതു തീവ്രവാദി സാന്നിധ്യമുണ്ടെന്ന് വ്യക്തമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലെ ആദിവാസി ഊരുകളില്‍ അടിത്തറ ഉണ്ടാക്കാന്‍ ഇടതു തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്. കേരളം പൊതുവെ സമാധാനമുള്ള സംസ്ഥാനമാണ്. നിരവധി വര്‍ഷങ്ങളായി വലിയ വര്‍ഗീയ സംഭവങ്ങളോ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ഇതിനിടയില്‍തന്നെയാണ് സംസ്ഥാനവുമായോ ജനങ്ങളുമായോ ബന്ധമില്ലാത്ത വിഷയങ്ങളുമായി ഭീഷണി ഉയര്‍ത്തുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും അക്രമസമരങ്ങള്‍ സംഘടിപ്പിക്കാനും സോഷ്യല്‍ മീഡിയ ദുരുപയോഗിക്കുന്നതു തടയാന്‍ നിരീക്ഷണം ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നവമാധ്യമ നിരീക്ഷണം പൗരന്‍െറ അടിസ്ഥാന അവകാശങ്ങള്‍ തകര്‍ക്കപ്പെടാതെയാകണം. ദേശീയോദ്ഗ്രഥനത്തിന്‍െറയും സാമുദായിക സൗഹാര്‍ദത്തിന്‍െറയും സന്ദേശം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

യുവസംരംഭകപദ്ധതി ബാങ്കുകള്‍ ഏറ്റെടുക്കണം

യുവസംരംഭകപദ്ധതി ബാങ്കുകള്‍ ഏറ്റെടുക്കണം -മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: യുവാക്കളുടെ സംരംഭകത്വ വികസന പരിപാടിയില്‍ ബാങ്കുകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

യുവസംരംഭകര്‍ക്ക് ബജറ്റിന്റെ ഒരുശതമാനം നീക്കിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി ബാങ്കുകളുടെകൂടി സഹായത്തോടെ ഫലപ്രദമായി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ വായ്പയ്ക്ക് പല ബാങ്കുകളും ഫലത്തില്‍ 15 ശതമാനംവെര ഈടാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പറഞ്ഞു. ഇത് കുറയ്ക്കാനും ഏകീകരിക്കാനും ബാങ്കുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2.39 ലക്ഷം കോടിയായി. ഇതില്‍ 75,883 കോടിയും പ്രവാസി നിക്ഷേപമാണ്. 2012 ജൂണ്‍ മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ 36 ശതമാനം എന്ന റെക്കോര്‍ഡ് വളര്‍ച്ചയാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായത്. ഡോളറിന് വിലയേറിയതോടെ കൂടുതല്‍ പണം നാട്ടിലെത്തിക്കാന്‍ പ്രവാസികള്‍ തയ്യാറായതാണ് നിക്ഷേപത്തിലെ ഈ വര്‍ദ്ധനവിനുകാരണം. ഇതുവരെ ബാങ്കുകള്‍ നല്‍കിയ വായ്പ 1.74 ലക്ഷം കോടിയാണ്.