UDF

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി 

 

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന്  വര്‍ഗീയ, നക്സല്‍ ഭീഷണി  -മുഖ്യമന്ത്രി
 

ന്യൂദല്‍ഹി: കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് ബാഹ്യശക്തികള്‍ ഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ പറഞ്ഞു.


കേരള ജനതയുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമം നടക്കുന്നു. വര്‍ഗീയ, മൗലികവാദികളെയും ഇടതു തീവ്രവാദികളെയും നേരിടാന്‍ കേന്ദ്രം കേരളത്തിന് അടിസ്ഥാന സൗകര്യവും സാങ്കേതിക സഹായവും നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വനമേഖലകളില്‍ ഇടതു തീവ്രവാദി സാന്നിധ്യമുണ്ടെന്ന് വ്യക്തമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലെ ആദിവാസി ഊരുകളില്‍ അടിത്തറ ഉണ്ടാക്കാന്‍ ഇടതു തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്. കേരളം പൊതുവെ സമാധാനമുള്ള സംസ്ഥാനമാണ്. നിരവധി വര്‍ഷങ്ങളായി വലിയ വര്‍ഗീയ സംഭവങ്ങളോ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ഇതിനിടയില്‍തന്നെയാണ് സംസ്ഥാനവുമായോ ജനങ്ങളുമായോ ബന്ധമില്ലാത്ത വിഷയങ്ങളുമായി ഭീഷണി ഉയര്‍ത്തുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും അക്രമസമരങ്ങള്‍ സംഘടിപ്പിക്കാനും സോഷ്യല്‍ മീഡിയ ദുരുപയോഗിക്കുന്നതു തടയാന്‍ നിരീക്ഷണം ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നവമാധ്യമ നിരീക്ഷണം പൗരന്‍െറ അടിസ്ഥാന അവകാശങ്ങള്‍ തകര്‍ക്കപ്പെടാതെയാകണം. ദേശീയോദ്ഗ്രഥനത്തിന്‍െറയും സാമുദായിക സൗഹാര്‍ദത്തിന്‍െറയും സന്ദേശം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.