UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മേയ് 16, ബുധനാഴ്‌ച

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും: ഉമ്മന്‍ ചാണ്ടി

 

 

മുംബൈയില്‍ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന മന്ത്രി കെ.എം.മാണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍.

മുംബൈ * തൊഴില്‍ പ്രശ്‌നങ്ങള്‍ പഴങ്കഥയാണെന്നും ഐടി ഉള്‍പ്പെടെ പുതുതലമുറ വ്യവസായങ്ങള്‍ക്ക് ഏറ്റവും വളക്കൂറുളള മണ്ണാണ് ഇപ്പോള്‍ കേരളമെന്നും വിശദീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും നിക്ഷേപകര്‍ക്കു മുന്നില്‍ വാതായനങ്ങള്‍ തുറന്നിട്ടു. മുംബൈയില്‍ നൂറിലേറെ  ബിസിനസ്-വ്യവസായ പ്രമുഖരുമായുളള കൂടിക്കാഴ്ചയിലുടനീളം കേരളം നിക്ഷേപ സൗഹൃദമല്ലെന്ന ധാരണ തിരുത്താനാണു മുഖ്യമന്ത്രി ശ്രമിച്ചത്. സുസ്ഥിരവും വേഗത്തിലുമുള്ള വികസനമാണു കേരളം ലക്ഷ്യമിടുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടത്തുന്ന 'എമര്‍ജിങ് കേരള രാജ്യാന്തര നിക്ഷേപക സംഗമത്തിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി, വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യവസായ പ്രമുഖരെ കണ്ടത്. തീരദേശ മേഖല കേന്ദ്രീകരിച്ചുള്ള 'സീ പ്ലെയിന്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ചു സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഉടന്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധമാണെന്നു മെഹ് എയര്‍ കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കു ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള വെല്‍സ്പണ്‍ കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തി. 

 

കൊടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊടക് ഉള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസായികള്‍ എമര്‍ജിങ് കേരളയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ടാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ സിഇഒ സഞ്ജയ് ഉപാലെ മോണോ റയില്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഗോദ്‌റജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി ആദി ഗോദ്‌റജ്, കുമാരമംഗലം ബിര്‍ല ഗ്രൂപ്പിലെ രാജശ്രീ ബിര്‍ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ നന്ദ തുടങ്ങിയ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 

 

തിരുവനന്തപുരം-മംഗലാപുരം അതിവേഗ റയില്‍വേ ഇടനാഴി, 52000 കോടി രൂപ ചെലവു കണക്കാക്കുന്ന ദേശീയ നിക്ഷേപക-ഉല്‍പാദന മേഖല, കൊച്ചി മെട്രോ റയില്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം, കോഴിക്കോട്ടെയും തിരുവന്തപുരത്തെയും മോണോ റയില്‍ എന്നിങ്ങനെ നടപ്പാക്കാനിരിക്കുന്ന പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇവ  നിലവില്‍ വന്നാല്‍, അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുജ ഗ്രൂപ്പ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് , ടാറ്റാ ഇന്റര്‍നാഷനല്‍, ജെപി മോര്‍ഗന്‍, ബിപിസിഎല്‍, എന്‍പിസിഎല്‍, മാരികോ ഇന്ത്യ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഐഗേറ്റ്, യുഎസ് ഏഷ്യാ ബിസിനസ് ഫോറം, അര്‍ജന്റീന, കനഡ എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍സുലേറ്റ് ജനറല്‍മാര്‍, മെക്‌സിക്കന്‍ ട്രേഡ് കമ്മിഷണര്‍, എക്‌സിം ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്  കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

മുന്‍പുണ്ടായിരുന്ന തൊഴിലാളി യൂണിയന്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും പുകക്കുഴലുകളുമായി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളേക്കാള്‍ നൂതന ആശയങ്ങളും പദ്ധതികളുമായി പുതിയ തലമുറ മുന്നോട്ടുവരുന്നുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിസ്ഥിതിക്ക് ഇണങ്ങിയ വ്യവസായങ്ങളെയാണു കേരളം പ്രോല്‍സാഹിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസവും വിദഗ്ധ തൊഴിലാളി ലഭ്യതയും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമുള്ള സംസ്ഥാനത്തെ ആഗോള വ്യാപാര കേന്ദ്രമാക്കുകയാണു ലക്ഷ്യമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. 

 

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ 10,000 പേര്‍ക്ക് ഒരേസമയം പരിശീലന സൗകര്യമുള്ള പുതിയ കേന്ദ്രം തുറക്കുന്നകാര്യം ബിസിനസ് മീറ്റില്‍ അറിയിച്ച ടിസിഎസ് അധികൃതര്‍ കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. 9000 പേര്‍ക്കു തൊഴിലവസരമേകുന്ന കൊച്ചിയിലെ ടിസിഎസ് സമുച്ചയനിര്‍മാണം ഏഴു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു. നാസ്‌കോം പ്രതിനിധികളുമായും  കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി. 

 

ജിടിഎന്‍ ടെക്‌സ്‌റ്റൈല്‍സ് സിഎംഡി ബി.കെ. പട്ടോഡിയ, കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ് മാനേജിങ് എഡിറ്റര്‍ സഞ്ജയ് മാരിവാല, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ കേരളത്തിലെ സംരംഭകത്വ അനുഭവങ്ങള്‍ വിശദീകരിച്ചു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം, വ്യവസായ വകുപ്പ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ അല്‍കേഷ് ശര്‍മ, സിഐഐ കേരള വൈസ് ചെയര്‍മാന്‍ സി.ജെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു

 

 ജനങ്ങളില്‍ നിന്നും ഇത്രയധികം ഒറ്റപ്പെട്ട കാലഘട്ടം സി.പി. എമ്മിനുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലാണ്. അതിനാല്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എന്നാല്‍ ഒഞ്ചിയത്തിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ചരിത്രം കേരള ജനതക്കറിയാം. കുറ്റം ചെയ്തവരാരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം- മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന്റേത് കൊലപാതക രാഷ്ട്രീയമല്ല. യു.ഡി.എഫ് ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനും ശ്രമിക്കുന്നില്ല. അത് കേരള ജനതക്കറിയാം. കാസര്‍കോഡ് ജബ്ബാര്‍ വധത്തിലും ഫസല്‍ വധത്തിലും പ്രതികളാരാണെന്നും അവര്‍ക്കറിയാം- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിണറായിയുടെ അഭിപ്രായം സ്വന്തം പാര്‍ട്ടി നേതാവിനെയോ അണികളെയോ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുശോചനയോഗങ്ങളും പ്രതിഷേധ പരിപാടികളും നടത്തുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചു കൊച്ചു പ്രശ്നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ മനുഷ്യജീവന് വിലകല്‍പിക്കാത്ത സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട ആവശ്യമില്ല.

യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടെന്ന് പ്രചരണം നെയ്യാറ്റിന്‍കരയിലും വിജയിക്കില്ല. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും പിറവത്തെ കൂട്ടായ്മ നെയ്യാറ്റിന്‍കരയിലും കാണാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

2012, മേയ് 15, ചൊവ്വാഴ്ച

നെയ്യാറ്റിന്‍കരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തുണ്ടാവും:

നെയ്യാറ്റിന്‍കരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തുണ്ടാവും: 
 
പുതുപ്പള്ളി* സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ വിധിയെഴുത്തായി മാറും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നും ഒഞ്ചിയം സംഭവത്തോടെ കേരളത്തില്‍ സിപിഎം ഒറ്റപ്പെട്ടുപോയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
ഒഞ്ചിയത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ നാലുവര്‍ഷമായി ജനങ്ങള്‍ അനുഭവിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. സിപിഎം എത്ര പറഞ്ഞിട്ടും ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അണികളും കൂടെയുള്ള പാര്‍ട്ടികളും വിശ്വസിക്കാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രവര്‍ത്തക ക്യാംപിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അധികാരത്തിലിരുന്നപ്പോള്‍ ജനങ്ങളെ പൂര്‍ണമായും മറന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്. 
ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും പാര്‍ട്ടിക്കകത്ത് വിഭാഗീയതയും തുറന്നപോരും നടക്കുകയാണ്. പാര്‍ട്ടി കോടതികള്‍ ശിക്ഷ വിധിക്കുകയും അവ നടപ്പാക്കുകയും ചെയ്യുന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യം: മുഖ്യമന്ത്രി

 

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാമൂഹികശുചിത്വവും മാലിന്യസംസ്‌കരണവുമാണെന്നും ഇതു നേരിടാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിര്‍മല്‍ ഗ്രാമ പുരസ്‌കാരം നേടിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സമ്മാനദാനവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശുചിത്വത്തില്‍ മാതൃകകളായി നിര്‍മല്‍ പുരസ്‌കാരം നേടിയ പഞ്ചായത്തുകള്‍ ആ നേട്ടം നിലനിര്‍ത്താന്‍ പദ്ധതികളൊരുക്കണം. 

 

ചിലരെങ്കിലും ഇതില്‍ വിട്ടുവീഴ്ച വരുത്തിയതുകൊണ്ടാണു സംസ്ഥാനത്തെ ആറു ജില്ലാ പഞ്ചായത്തുകളും 33 ബ്ലോക്ക് പഞ്ചായത്തുകളും ഇപ്പോഴും നിര്‍മല്‍പുരസ്‌കാരം ലഭിക്കാതെ അവശേഷിക്കുന്നത്. 17നു സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിനു തുടക്കം കുറിക്കുകയാണ്. അതിന് എല്ലാം മറന്നു കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തുന്നതു വന്‍ വിപത്തുകളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. മാലിന്യസംസ്‌കരണ രംഗത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു മാതൃക ഇല്ലാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. ഉറവിടങ്ങളില്‍തന്നെ മാലിന്യസംസ്‌കരണ നവീന പദ്ധതികള്‍ക്ക് 90 % സബ്‌സിഡി നല്‍കി പ്രോല്‍സാഹനം നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു പ്രയോജനപ്പെടുത്താം. കേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതി ആദ്യം തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലാണു തുടങ്ങാനുദ്ദേശിക്കുന്നത്-  മുഖ്യമന്ത്രി പറഞ്ഞു. 

 

2011-12 വര്‍ഷത്തില്‍ നിര്‍മല്‍ പുരസ്‌കാരത്തിന് അര്‍ഹരായ എറണാകുളം, കാസര്‍കോഡ് ജില്ലാ പഞ്ചായത്തുകളുടെയും വണ്ടിപ്പെരിയാര്‍, മൂന്നാര്‍, നീണ്ടൂര്‍, പുതുശേരി, കൊടുമ്പ, പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ഇടപ്പള്ളി, പള്ളുരുത്തി, ഇടുക്കി, കാഞ്ഞങ്ങാട്, കാസര്‍കോഡ്, മഞ്ചേശ്വരം, ളാലം പാമ്പാടി, തിരൂര്‍, നെന്മാറ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രതിനിധികളാണ് മുഖ്യമന്ത്രിയില്‍നിന്നു സമ്മാനം ഏറ്റുവാങ്ങിയത്. 

 

പുരസ്‌കാര തുക ഒന്നാം ഗഡു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിതരണം ചെയ്തു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ രാധാ.വി. നായര്‍, ശ്യാമളാദേവി, എല്‍ദോ കുന്നപ്പള്ളി, കലക്ടര്‍ മിനി ആന്റണി, നഗരസഭ കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, അനീഷ തങ്കപ്പന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

2012, മേയ് 9, ബുധനാഴ്‌ച

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് പ്രഹേളിക 

 



വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മലയാളികളെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം എന്നും പ്രഹേളികയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളില്‍ നിന്നു വളരെ അകലെയാണെന്നതിനാല്‍ അന്നാട്ടുകാരെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. യുദ്ധകാലത്തും സമാധാനകാലത്തും സൈന്യം നല്‍കുന്ന സേവനങ്ങള്‍ വളരെ മഹത്തരമാണ്. ഇപ്പോഴുള്ള ശ്രമവും സമാനമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നതിന് കരസേന നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മൂന്നു പുസ്തകങ്ങളടങ്ങിയ 'നോര്‍ത്ത് ഈസ്റ്റ് ട്രൈലജി' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് പുസ്തകങ്ങളുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. 

മൂന്നു വര്‍ഷം മുമ്പ് കരസേന തുടക്കമിട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ സഫലമാകുന്നതെന്ന് ജനറല്‍ വി. കെ. സിങ് പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അഭൗമസൗന്ദര്യത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി സംബന്ധമായും മറ്റും താമസിക്കുന്നുണ്ട്. അവരെ വ്യക്തമായി മനസ്സിലാക്കുന്നതിന് ഈ പുസ്തകങ്ങള്‍ ഉപകരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇംഗ്ലീഷിലുള്ള മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഈ പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലെഫ്. ജനറല്‍ എ. കെ. സിങ്, മേജര്‍ ജനറല്‍ അമിത് ശര്‍മ്മ, പുസ്തകങ്ങളുടെ രചയിതാക്കളില്‍ ഒരാളായ കുനാല്‍ വര്‍മ്മ എന്നിവരും സംബന്ധിച്ചു. 

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ ഇതുവരെ നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് സി.പി.എം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മന്ത്രിസഭായോഗത്തിനുശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാലിക്കറ്റ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണം.
 
കേരള സര്‍വകലാശാലകളുടെയടക്കം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഈ വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം. സര്‍വകലാശാലയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ചില പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം സര്‍ക്കാരില്‍ ഉന്നയിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇത്തരമൊരു ആവശ്യം സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇതില്‍നിന്നും സര്‍വകലാശാല പിന്‍മാറുകയും ചെയ്തു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്. ജനാധിപത്യശൈലിയില്‍ സമരങ്ങളും വിയോജിപ്പും അറിയിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
 
ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എ.കെ.ജി സെന്ററിനുവേണ്ടി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്. സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചുപിടിക്കില്ല. ഇതില്‍ രാഷ്ട്രീയമില്ല. കഴിയുന്നത്ര സമവായത്തിലൂടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണമെന്നാണ് ആഗ്രഹം. എന്നാല്‍, എല്ലാം കേട്ടും സഹിച്ചും കഴിയുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

Image
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ശക്തമായി ഉന്നയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും സുപ്രീംകോടതിയില്‍ കേസ് ശക്തമായി അവതരിപ്പാക്കാനും യോഗം തീരുമാനിച്ചു. സുപ്രീംകോടതി ഉന്നതാധികാര സമിതി പുതിയ ഡാമിന് പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നും സമിതയംഗം കെ ടി തോമസിന്റെ നിലപാട് പൊതുവില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ ടി തോമസ് നല്‍കിയ വിയോജനകുറിപ്പ് കേരളത്തിന്റെ വാദഗതികള്‍ മുന്‍നിര്‍ത്തി കൊണ്ടാണ്. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് കെ ടി തോമസ് ഉന്നതാധികാര സമിതിയിലെത്തിയതെന്നും അല്ലാതെ കേരളത്തിന്റെ അഭിഭാഷകനായല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
 
തമിഴ്‌നാടിന് വെള്ളം നല്‍കി കൊണ്ട് പുതിയ ഡാം നിര്‍മ്മിക്കുകയെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു രഹസ്യഅജണ്ടയുമില്ല. പുതിയ ഡാം എന്ന ആവശ്യത്തിന് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അനുകൂലമാണ്.  ചിലവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെങ്കിലും പുതിയ ഡാമിന് ഉന്നതാധികാരസമിതി പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയാണ് അവസാന വാക്ക്. സുപ്രീംകോടതിയില്‍ കേരളം ശക്തമായ നിലപാടെടുക്കും. പുതിയ ഡാം എന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നത് വരെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നതാണ് കേരളത്തിന്റെ മറ്റൊരാവശ്യം. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് പൂര്‍ണ്ണമായി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാണ്. എത്ര പണം വേണ്ടി വന്നാലും ജനങ്ങളുടെ ജീവനാണ് വലുത്. ജലനിരപ്പ് 142 അടി ആക്കണമെന്ന ഉന്നതാധികാര സമിതി നിലപാടിനോട് കേരളത്തിന് യോജിപ്പില്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.
 
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 136 അടിയില്‍ നിന്ന് ഉയര്‍ത്തരുതെന്ന ആവശ്യം വിയോജന കുറിപ്പില്‍ കെ ടി തോമസ് ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെ ടി തോമസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയത്തില്‍ കെ ടി തോമസ് നേരെ കാര്യം അവതരിപ്പിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ആശങ്കജനകമായ ഒരു സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തിന്റെ കേസ് നല്ലനിലയില്‍ തന്നെയാണ് വാദിച്ചത്. അത് കൊണ്ടാണ് ഇങ്ങിനെയൊരു റിപ്പോര്‍ട്ട് ഉണ്ടായത്. പി ജെ ജോസഫ് വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംയോജിത നീര്‍ത്തട പരിപാലന പദ്ധതി ഒരുവര്‍ഷം കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീര്‍ത്തട പദ്ധതിയുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ഒരുവര്‍ഷമാണ് പദ്ധതി നീട്ടുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികള്‍ തീര്‍ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 19 ന് നടത്തുന്ന സംസ്ഥാന സമിതിയോഗത്തില്‍, കുടിശ്ശികത്തുക കൊടുത്തുതീര്‍ക്കാനുള്ള തീരുമാനമുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു. ഫണ്ടില്ലാത്തതുകൊണ്ട് പദ്ധതി മുടങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംയോജിത നീര്‍ത്തട പദ്ധതിക്ക് 150 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 19.6 കോടി രൂപമാത്രമാണ് ഇതുവരെ ചെലവിടാനായത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി പണം ചെലവഴിക്കാനുള്ള ശുഷ്‌കാന്തി കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായിരുന്നു.

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല-ഉമ്മന്‍ചാണ്ടി

നെയ്യാറ്റിന്‍കര: തിരഞ്ഞെടുപ്പു വിജയത്തിനായി യു.ഡി.എഫിന് ആരേയും കൊല്ലേണ്ട ദുര്‍ഗതിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാളെ കൊന്നാലേ ജയിക്കാന്‍ കഴിയൂ എന്നു വന്നാല്‍ തോല്‍ക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. നയിച്ച യുവജനയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം അന്യോന്യം പോരാടാനുള്ളതല്ല. ജനനന്മയ്ക്കുവേണ്ടിയുള്ള മത്സരമാണ്. ഇന്ത്യയ്ക്ക് മാതൃകയായ കേരളം പ്രാകൃതസാഹചര്യത്തിലേക്ക് മടങ്ങേണ്ടതില്ല.

സി.പി.എമ്മിന്റെ നയം കാണുമ്പോള്‍ കേരളം 16-ാം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണെന്ന് തോന്നുന്നു. ആശയരംഗത്തെ പരാജയം നേരിടാന്‍ കൊലക്കത്തിയുമായി ഇറങ്ങുന്നത് ആശാസ്യമല്ല. ആശയരംഗത്തെ തര്‍ക്കം ആശയപരമായി നേരിടണം. അണികളെ പിടിച്ചുനിര്‍ത്താന്‍ ഇന്ന് സി.പി.എമ്മിന് കഴിയുന്നില്ല. ഒഞ്ചിയത്തെ അനുഭവം അവരെ ഭയപ്പെടുത്തുകയാണ്-അദ്ദേഹം പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള നിലപാടില്‍ സി.പി.എമ്മിനെ ഒന്നിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം. ആര്‍.സെല്‍വരാജിന്റെ കുടുംബത്തെ വകവരുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് സി.പി.എം. മറുപടി പറയണം. ചന്ദ്രശേഖരനെ കൊന്നവരെയും പ്രേരണയായി ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.സെല്‍വരാജിന്റെ വിജയം യു.ഡി.എഫ്. സര്‍ക്കാരിനും കേരളജനതയ്ക്കുംവേണ്ടി അവിടെയുള്ള വോട്ടര്‍മാര്‍ ചെയ്യുന്ന വലിയ സംഭാവനയായിരിക്കും. നേരിയ ഭൂരിപക്ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഒരിക്കലും തടസ്സമായിട്ടില്ല. എന്നാല്‍ അഞ്ചുകൊല്ലം ഭരിച്ച എല്‍.ഡി.എഫിന്റെ അജണ്ട പാര്‍ട്ടിയുടെയും പാര്‍ട്ടിക്കാരുടെയും തര്‍ക്കം പരിഹരിക്കുക എന്നതായിരുന്നു. ഇതിലൂടെ അവര്‍ അഞ്ചു വര്‍ഷം പാഴാക്കി-മുഖ്യമന്ത്രി പറഞ്ഞു.

പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷനായി. 

പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തോട് കേരളത്തിന് യോജിപ്പില്ല. കേരളത്തിന്റെ നിലപാട് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസ്ഥകളോടെ ആണെങ്കിലും പുതിയ ഡാമിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് അനുകൂലമാണെന്ന് കാബിനറ്റ് വിലയിരുത്തി. വിഷയത്തില്‍ അന്തിമ തിരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയല്ല, സുപ്രീം കോടതിയാണ്. റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കും. 

പുതിയ ഡാം നിര്‍മ്മിക്കുന്നതുവരെ ഇപ്പോഴത്തെ ജലനിരപ്പ് നിലനിര്‍ത്തണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടും. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് വഹിക്കാന്‍ സംസ്ഥാനം തയ്യാറാണ്. ജസ്റ്റിസ് കെ.ടി തോമസ് തന്റെ വിയോജനക്കുറിപ്പില്‍ കേരളത്തിന്റെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജസ്റ്റിസ് തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചു


തിരുവനന്തപുരം: ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണ്. അദ്ദേഹം ഒരു വാചകം പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉണ്ടായത്. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതിന് അദ്ദേഹം കൂട്ടുനിന്നില്ല എന്ന് കരുതിയാല്‍ മതി. 

സംസ്ഥാനത്തിന്റഎ വാദഗതികള്‍ അദ്ദേഹത്തിന്റെ വിയോജന കുറിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് തോമസ് ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയാണ്. എന്നാല്‍ അദ്ദേഹം കേരളത്തിന്റെ അഭിഭാഷകനല്ലെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനവിഭവ മന്ത്രി പി.ജെ ജോസഫ് ആത്മാര്‍ത്ഥമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആശങ്കയും ആത്മാര്‍ത്ഥതയും മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.