UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഏപ്രിൽ 22, ഞായറാഴ്‌ച

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

 

കൊച്ചി: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് സ്ഥാപിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ് കോളേജിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കു പുറത്തും കേരളത്തിന്റെ യശസ്സ് പരത്തിയ വ്യക്തിത്വമായിരുന്നു കെ.ആര്‍. നാരായണന്‍. നിര്‍മിക്കാനിരിക്കുന്ന കോളേജിന്റെ രൂപരേഖ ചടങ്ങില്‍ അവതരിപ്പിച്ചു. 

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും 

 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഈ വര്‍ഷം ഉപാധി രഹിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ തുക പഞ്ചായത്തുകള്‍ക്ക് ഇഷ്ടപ്രകാരം വിനിയോഗിക്കാനാവും. തുക എത്രമാത്രം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പരിശോധിച്ച്, അടുത്ത വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മഹാപഞ്ചായത്ത് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി വിദഗ്ദ്ധസമിതികള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതികള്‍ക്ക് പകരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതി നടപ്പാക്കും. 12-ാം പദ്ധതി മുതല്‍ ഇത് നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി ഗ്രാമസഭകള്‍ മാറണം. ജനങ്ങള്‍ക്ക് ഈ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കുന്നതിനായി അവരെ കാര്യങ്ങള്‍ പഠിപ്പിക്കണം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങളും ആനുകൂല്യ വിതരണം സംബന്ധിച്ച തര്‍ക്കങ്ങളുമാണ് ഗ്രാമസഭകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം. കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കാതെ വലിയ പദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാന്‍ ഗ്രാമസഭകള്‍ പ്രവര്‍ത്തിക്കണം - ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല


അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല: മുഖ്യമന്ത്രി

കൊച്ചി: സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാരേന്‍ പി റാവല്‍ ബോധിപ്പിച്ച വാദം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടല്‍ കൊലയുമായി ബന്ധപ്പെട്ട് കേരളമെടുത്ത നടപടികള്‍ കേന്ദ്രത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരുന്നു. ഹൈകോടതിയിലാണ് കേസ് ആദ്യമായി എത്തിയത്. അന്നും കേന്ദ്രം പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം താന്‍ അറ്റോര്‍ണി ജനറലിനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഉചിത നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്് . കേസിന്റെ തുടര്‍ നടപടികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ഒരു കാരണവശാലും ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെ കേസില്‍ തുടര്‍ന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് കേന്ദ്രമന്ത്രിക്ക് ഫാക്സ് ചെയ്തു.


അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് പകരം കേസ് അറ്റോര്‍ണി ജനറലിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് റാവല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് കോടതിയില്‍ എടുത്തതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

 

'എമര്‍ജിങ് കേരള' പ്രചാരണത്തിന് തുടക്കം 
ന്യൂഡല്‍ഹി:കേരളത്തില്‍ വികസനത്തിനാവശ്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ പാക്കേജ് സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായിരിക്കുമിതെന്ന് അദ്ദേഹം അറിയിച്ചു. ആഗോളനിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള 'എമര്‍ജിങ് കേരള' പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷണിക്കപ്പെട്ട പതിനാറോളം രാജ്യങ്ങളുടെ പ്രതിനിധികളും അന്താരാഷ്ട്രഏജന്‍സികളുടെയും വ്യാപാരദൗത്യങ്ങളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.മുഖ്യമന്ത്രിയെക്കൂടാതെ, വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി.കെ.എ.നായര്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ്, കെ.എം.മാണി, പി.ജെ.ജോസഫ് , കെ.സി.ജോസഫ് ,സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ചന്ദ്രശേഖര്‍ തുടങ്ങിയവരുംസംസാരിച്ചു. 

യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍പ്രഖ്യാപിച്ചതുപോലെ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പരമപ്രാധാന്യം കല്പിക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാര ഐ.ടി., ആരോഗ്യം, കൃഷി , അഗ്രോപ്രോസസ്സിങ്, വിദ്യാഭ്യാസം, തുറമുഖങ്ങള്‍, ഹരിത ഊര്‍ജം തുടങ്ങി 26 മേഖലകളില്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നുണ്ട്. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ മുഖേനയാണ് നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നത് എന്നതാണ് പ്രത്യേകത. സ്വകാര്യ-പൊതു പങ്കാളിത്തത്തിനാണ് ഊന്നല്‍ .കേരളത്തില്‍ സ്വകാര്യപങ്കാളിത്തത്തോടു കൂടിയ വികസനത്തിന് ഭാവിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. കൊച്ചി വിമാനത്താവളം ഇതിന്റെ മികച്ച ഉദാഹരണമാണ്- ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. 

വ്യവസായമേഖലകള്‍ സ്ഥാപിക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുകയുംചെയ്യുമെന്ന് മാണി അറിയിച്ചു. ഹൈടെക് കൃഷിയിലും കേരളം നിക്ഷേപം തേടുന്നുണ്ട്. ബയോടെക്‌നോളജി പദ്ധതികള്‍, കേരളത്തില്‍ വരാന്‍ പോകുന്ന മൂന്ന് നെല്‍ ബയോ പാര്‍ക്കുകള്‍, മൂന്നു നാളികേരബയോപാര്‍ക്കുകള്‍ എന്നിവയ്ക്കാണ് നിക്ഷേപം തേടുന്നത്.
 
ഭൂമിലഭ്യത കേരളത്തിന്റെ വികസനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അതിനു വേണ്ടിയാണ് പാക്കേജ് തയ്യാറാക്കിയത്.ഭൂമി ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരമായി ഉയര്‍ന്ന വില നല്‍കാനും ഏറ്റെടുത്ത ഭൂമിയില്‍ വരുന്ന സംരംഭങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൊഴിലിലും കാര്യങ്ങളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ വകുപ്പുണ്ടായിരിക്കും. 
കാനഡയുടെ പ്രതിനിധിയുമായി മുഖ്യമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണ പൂര്‍വേഷ്യ തുടങ്ങിയവ കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് രാഷ്ട്രീയമായ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ പ്രതിപക്ഷകക്ഷികളെയും ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കുകൊള്ളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
'എമര്‍ജിങ് കേരള'പ്രചാരണത്തിന്റെഭാഗമായി ഇക്കൊല്ലം സപ്തംബര്‍ 12 -14 ന്, കൊച്ചിയില്‍ ഒരു രാജ്യാന്തരസമ്മേളനവും നടത്താന്‍ ഉദ്ദേശിക്കുന്നു.

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

 

 


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്ന സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ജനങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ്. ഭരണത്തെ ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുക മാത്രമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള എക മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമസഭകളും സദ്ഭരണവും സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേരളത്തിലെ പുതിയ ജനാധിപത്യ പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

''ജനങ്ങളാണ് എക്കാലവും എന്റെ ശക്തി. അവര്‍ പ്രശംസിക്കുമ്പോള്‍ അത് എന്റെ പ്രതിബദ്ധത കൂട്ടുന്നു. അവര്‍ വിമര്‍ശിക്കുമ്പോള്‍ സ്വയം തിരുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു.

ഭരണം ജനങ്ങള്‍ക്ക് വേണ്ടി ആയാല്‍ മാത്രം പോരാ, അത് അങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം.തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാക്കിയത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായിരുന്നു'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയും ഡോ. സി.സി. തോമസും ചേര്‍ന്നെഴുതിയ 'എ ഗ്രേഷ്യസ് വോയ്‌സ്-ലൈഫ് ഓഫ് ഉമ്മന്‍ചാണ്ടി' എന്നപുസ്തകം കേന്ദ്രമന്ത്രിമാരായ ജയറാം രമേഷും ജയ്പാല്‍ റെഡ്ഡിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 'സൗണ്ട്‌ലസ് ആക്‌സസ്-കേരളാസ് ട്രിസ്റ്റ് വിത്ത് ഗവേണന്‍സ്' എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

കേന്ദ്ര മന്ത്രിമാരായ ജയറാം രമേഷ് , എസ്. ജയ്പാല്‍ റെഡ്ഡി , സംസ്ഥാന ആസൂത്രണ- സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍സയന്‍സ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യു, പ്രൊഫ.എം.എ ഉമ്മന്‍ എന്നിവരും പ്രസംഗിച്ചു.

കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം

കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം

 


 



ന്യൂഡല്‍ഹി: 14,010 കോടി രൂപയുടെ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം. കേരളത്തിന് 326 കോടി രൂപയുടെ ഒറ്റത്തവണത്തെ കേന്ദ്ര സഹായവും ആസൂത്രണ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം.മാണി, സംസ്ഥാന ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലൂവാലിയയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനങ്ങളുണ്ടായത്. 

കേരളത്തിന്റെ പദ്ധതിയിലും ധനകാര്യ ആസൂത്രണത്തിലും കേന്ദ്ര ആസൂത്രണകമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. 12, 010 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കേരളത്തിന്റെ പദ്ധതി വിഹിതം. 220 കോടി രൂപ അധിക സഹായം നല്‍കാമെന്നായിരുന്നു ആസൂത്രണ കമ്മീഷന്‍ ആദ്യം പറഞ്ഞതെന്നും കേരളത്തിന്റെ ശക്തമായ സമ്മര്‍ദംകൊണ്ടാണ് 326 കോടിയാക്കി നിലനിര്‍ത്തിയതെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. 

അധിക സഹായത്തില്‍ 70 ശതമാനം കേന്ദ്ര വായ്പയും 30 ശതമാനം ധനസഹായവുമായിരിക്കും. ഇത് കൂടാതെ പ്രത്യേക പദ്ധതികള്‍ക്ക് 1109 കോടി രൂപയുടെ അധികസഹായവും കേരളത്തിന് ലഭിക്കും. സമഗ്ര ആരോഗ്യ പരിപാലനം സംബന്ധിച്ച പൈലറ്റ് പദ്ധതി ഒരു ജില്ലയില്‍ നടപ്പാക്കുന്നതിനുള്ള സഹായം, ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്നതിനുള്ള സഹായം, വൈദഗ്ധ്യ വികസന പരിപാടികള്‍ നടത്തുന്നതിനുള്ള സഹായം എന്നിവ ഈ അധിക സഹായത്തിന്റെ പരിധിയില്‍പ്പെടും. 

ജവാഹര്‍ലാല്‍ നെഹ്രു ദേശീയ നഗര വികസന പരിപാടിയുടെ സംസ്ഥാന വിഹിതം നൂറു കൂടി കൂട്ടുകയും ചെയ്തിട്ടുണ്ട.് ഇതോടെ ഈ പദ്ധതിക്കുള്ള കേന്ദ്ര സഹായം 550 കോടിയായി. എന്നാല്‍ കേരളത്തിന്റെ കടബാധ്യതയുടെ പലിശയിനത്തിലുള്ള 2924 കോടി രൂപ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഊര്‍ജ രംഗത്തെ ഉദ്പാദനം കൂട്ടാനും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനും ആസൂത്രണക്കമ്മീഷന്‍ കേരളത്തോട് ആവശ്യപ്പെട്ടു. 

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കേരളം കുറച്ചുകൂടി ശ്രദ്ധിക്കണം. തുറമുഖ വികസനമേഖലയില്‍ ഗുജറാത്തും ആന്ധ്രപ്രദേശും നടപ്പാക്കിയ മാതൃകയും റോഡ് വികസനത്തില്‍ മധ്യപ്രദേശ് നടപ്പാക്കിയ മാതൃകയും കേരളം ശ്രദ്ധിക്കണം- ആസൂത്രണകമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് മാറ്റം വരുത്താനുള്ള ബി.കെ. ചതുര്‍വേദി കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന് ആസൂത്രണക്കമ്മീഷനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര പദ്ധതികള്‍ നടത്തിയാല്‍ മാത്രമേ പദ്ധതി ഫലപ്രദമായി നടപ്പാക്കാനും പദ്ധതി വിഹിതം പൂര്‍ണമായി ചെലവഴിക്കാനും സാധിക്കൂ എന്നാണ് കേരളത്തിന്റെ നിലപാട്. 

സമഗ്ര ആരോഗ്യപാലനത്തിലുള്ള പൈലറ്റ് പദ്ധതി കേരളത്തിലെ ഒരു ജില്ലയില്‍ നടപ്പാക്കാനാണ് നിര്‍ദേശം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടുതലായി ആരംഭിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ ആസ്​പത്രികളുടെയും സൗകര്യം വര്‍ധിപ്പിക്കുക, കൂടുതല്‍ ആരോഗ്യ വിദഗ്ധരെ നിയമിക്കുക, സൗജന്യ വിദഗ്ധ ചികിത്സ നല്‍കുക, ശസ്ത്രക്രിയ മുതലായ വിദഗ്ദ്ധ ചികിത്സവേണ്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് സംവിധാനം ഒരുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. മന്ത്രി കെ.സി.ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, അംഗങ്ങളായ സി.പി.ജോണ്‍, ജി.വിജയരാഘവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

മലയാളത്തിന്റെ വളര്‍ച്ചയില്‍ തകഴിയുടേതു നിര്‍ണായക പങ്ക്

മലയാളത്തിന്റെ വളര്‍ച്ചയില്‍ തകഴിയുടേതു നിര്‍ണായക പങ്ക്
 
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷീലയുമായി സൗഹൃദം പങ്കുവയ്ക്കുന്നു. മന്ത്രി കെ.സി. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എംപി, നടി കെപിഎസി ലളിത, കലക്ടര്‍ വി. രതീശന്‍ സമീപം.
മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഇന്നത്തെ വളര്‍ച്ചയ്ക്കുപിന്നില്‍ തകഴിയെന്ന എഴുത്തുകാരനു നിര്‍ണായകപങ്കുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 
അദ്ദേഹത്തിന്റെ രചനകള്‍ ജീവനുള്ളവയായിരുന്നു. നാടിന്റെ സാമൂഹിക-പരിസ്ഥിതി പശ്ചാത്തലം അതേപടി പകര്‍ത്തി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. തകഴിയുടെ നോവലുകള്‍ സിനിമയിലേക്കു പകര്‍ത്തിയപ്പോള്‍ അതിന്റെ മാറ്റ് നൂറുമടങ്ങ് വര്‍ധിച്ചതായും തകഴി ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനവും തകഴി സ്മാരകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ടു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തകഴിയുടെ രചനകള്‍ ആസ്പദമാക്കിയ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷീല, കെപിഎസി ലളിത എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

2012, ഏപ്രിൽ 18, ബുധനാഴ്‌ച

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

 

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

Imageന്യൂഡല്‍ഹി: മത്സ്യതൊഴിലാളികള്‍ക്ക് നേരേയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരത്തേയും കൊച്ചിയേയും മെഗാസിറ്റി പോലീസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുട സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
 
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയില്ലാത്ത പ്രദേശമായി പ്രഖ്യാപിക്കണം. ഇതുവഴി മത്സ്യതൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ തടയാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള തീരത്തു ഈയിടെ മല്‍സ്യതൊഴിലാളികള്‍ക്കു നേരേയുണ്ടായതു പോലുള്ള ആക്രമങ്ങള്‍ തടയാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. സമുദ്രാതിര്‍ത്തി സംരക്ഷണത്തിനു കേന്ദ്രം കൂടുതല്‍ ശ്രദ്ധ നല്‍കണം. പുതുതായി തുടങ്ങിയ തീരദേശ പോലിസ് സ്റ്റേഷനുകള്‍ക്കു കേന്ദ്ര സഹായം ആവശ്യമാണ്.  സമുദ്രാതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍വരെ മൊബൈല്‍ സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികള്‍ക്കു അനുമതി നല്‍കണം.  മത്സ്യ തൊഴിലാളികള്‍ക്കു ആധുനിക ആശയ വിനിമയോപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോഴും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം 2011-ല്‍ സംസ്ഥാനത്തു ആരും കൊല്ലപ്പെട്ടിട്ടില്ല. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടാകാനിടയുള്ള അന്യതാ ബോധം ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാണ്. ജനാധിപത്യ പ്രകിയയിലോ ഭരണത്തില്‍ നിന്നോ തഴയപ്പെടുന്നതായി ഒരു വിഭാഗം ധരിച്ചാല്‍ അത് മൊത്തം സമൂഹത്തിനു ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലിസ് സേനയെ കാര്യക്ഷമമാക്കുന്നതിന് കേന്ദ്രത്തിന്റെ ഉദാര സഹായം അത്യാവശ്യമാണ്. ദുര്‍ബലര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കേരളം അതിവ ഗൗരവത്തോടെയാണ് കേരളം പരിഗണിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിന് എല്ലാ നഗരങ്ങളിലും പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു. വിവിധ പേരുകളിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും പോലീസിന്റെ അംഗബലം സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കും. 500 പേര്‍ക്ക് ഒരു പേലീസ് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇതിനു കേന്ദ്രസര്‍ക്കാരിന്റെ സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം 100 പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കും.  കേരളത്തിന് ഇന്ത്യന്‍ റിസര്‍വ്വ് പോലീസിന്റെ ഒരു ബറ്റാലിയന്‍ കൂടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും


പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും

 

 


ആലപ്പുഴ:കേരളാ പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനംവീതം കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സെന്‍സ് അവബോധപരിപാടി 'ശുഭയാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസും ജനങ്ങളും തമ്മിലുള്ള അനുപാതം 1:500 എന്നാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുംവരെ ഓരോവര്‍ഷവും അഞ്ചുശതമാനം വീതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പോലീസ്സിന്റെ അംഗബലം പെട്ടെന്ന് വര്‍ധിപ്പിക്കുന്നതിന് സാമ്പത്തികം മാത്രമല്ല പരിശീലനസംവിധാനം ഇല്ലാത്തതും പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കേരളത്തിന്റെ തനതുപദ്ധതിയാണ്. ആഭ്യന്തരസുരക്ഷയ്ക്കായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേരളത്തിന്റെ ഈ പദ്ധതി പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. എന്‍.സി.സി.യുടെ അച്ചടക്കവും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സേവന മനോഭാവവും ചേരുന്നതാണ് സ്റ്റുഡന്റ് കേഡറ്റ് പ്രോജക്ട്. വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനും ഇതുപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനശേഷം വഴിയിലേക്കിറങ്ങിനിന്ന മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ പോയതിന് പോലീസ് പിടിച്ച പഴയങ്ങാടി സ്വദേശി സജീവ് എന്ന യുവാവിനോട് മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെയും മദ്യപിച്ചും വാഹനമോടിക്കില്ലെന്ന് പ്രതിജ്ഞചൊല്ലിച്ച് ഒപ്പിടുവിച്ച് വാങ്ങി പദ്ധതിയുടെ പ്രവര്‍ത്തനത്തിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.