കെ.ആര്. നാരായണന് കേരളത്തിന്റെ അഭിമാനം
ഇന്ത്യക്കു പുറത്തും കേരളത്തിന്റെ യശസ്സ് പരത്തിയ വ്യക്തിത്വമായിരുന്നു കെ.ആര്. നാരായണന്. നിര്‍മിക്കാനിരിക്കുന്ന കോളേജിന്റെ രൂപരേഖ ചടങ്ങില്‍ അവതരിപ്പിച്ചു.
Oommen Chandy (ഉമ്മൻ ചാണ്ടി) Congress Working Committee member, AICC General Secretary & former Chief Minister of Kerala. He has been elected continuously to the state Legislative Assembly from Puthupally since 1970. http://www.OommenChandy.in/
With Former President of India Shri.Pranab Kumar Mukherjee
With Former Prime Minister Shri.Manmohan Sing
Mass Contact Program
Peoples OC
Peoples OC....
കെ.ആര്. നാരായണന് കേരളത്തിന്റെ അഭിമാനം
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും
കൊച്ചി: സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാരേന്‍ പി റാവല്‍ ബോധിപ്പിച്ച വാദം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ കൊലയുമായി ബന്ധപ്പെട്ട് കേരളമെടുത്ത നടപടികള്‍ കേന്ദ്രത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരുന്നു. ഹൈകോടതിയിലാണ് കേസ് ആദ്യമായി എത്തിയത്. അന്നും കേന്ദ്രം പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം താന്‍ അറ്റോര്‍ണി ജനറലിനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഉചിത നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്് . കേസിന്റെ തുടര്‍ നടപടികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ഒരു കാരണവശാലും ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെ കേസില്‍ തുടര്‍ന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സല്മാന് ഖുര്‍ഷിദിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് കേന്ദ്രമന്ത്രിക്ക് ഫാക്സ് ചെയ്തു.
അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് പകരം കേസ് അറ്റോര്‍ണി ജനറലിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് റാവല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് കോടതിയില്‍ എടുത്തതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍
ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും
കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം
തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം |
ന്യൂഡല്‍ഹി: മത്സ്യതൊഴിലാളികള്‍ക്ക് നേരേയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തേയും കൊച്ചിയേയും മെഗാസിറ്റി പോലീസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുട സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയില്ലാത്ത പ്രദേശമായി പ്രഖ്യാപിക്കണം. ഇതുവഴി മത്സ്യതൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ തടയാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള തീരത്തു ഈയിടെ മല്‍സ്യതൊഴിലാളികള്‍ക്കു നേരേയുണ്ടായതു പോലുള്ള ആക്രമങ്ങള്‍ തടയാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. സമുദ്രാതിര്‍ത്തി സംരക്ഷണത്തിനു കേന്ദ്രം കൂടുതല്‍ ശ്രദ്ധ നല്‍കണം. പുതുതായി തുടങ്ങിയ തീരദേശ പോലിസ് സ്റ്റേഷനുകള്‍ക്കു കേന്ദ്ര സഹായം ആവശ്യമാണ്. സമുദ്രാതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍വരെ മൊബൈല്‍ സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികള്‍ക്കു അനുമതി നല്‍കണം. മത്സ്യ തൊഴിലാളികള്‍ക്കു ആധുനിക ആശയ വിനിമയോപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ ഇപ്പോഴും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം 2011-ല്‍ സംസ്ഥാനത്തു ആരും കൊല്ലപ്പെട്ടിട്ടില്ല. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടാകാനിടയുള്ള അന്യതാ ബോധം ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാണ്. ജനാധിപത്യ പ്രകിയയിലോ ഭരണത്തില്‍ നിന്നോ തഴയപ്പെടുന്നതായി ഒരു വിഭാഗം ധരിച്ചാല്‍ അത് മൊത്തം സമൂഹത്തിനു ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലിസ് സേനയെ കാര്യക്ഷമമാക്കുന്നതിന് കേന്ദ്രത്തിന്റെ ഉദാര സഹായം അത്യാവശ്യമാണ്. ദുര്‍ബലര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കേരളം അതിവ ഗൗരവത്തോടെയാണ് കേരളം പരിഗണിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിന് എല്ലാ നഗരങ്ങളിലും പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു. വിവിധ പേരുകളിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും പോലീസിന്റെ അംഗബലം സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കും. 500 പേര്‍ക്ക് ഒരു പേലീസ് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനു കേന്ദ്രസര്‍ക്കാരിന്റെ സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം 100 പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കും. കേരളത്തിന് ഇന്ത്യന്‍ റിസര്‍വ്വ് പോലീസിന്റെ ഒരു ബറ്റാലിയന് കൂടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. |
പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും
ആലപ്പുഴ:കേരളാ പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനംവീതം കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സെന്‍സ് അവബോധപരിപാടി 'ശുഭയാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസും ജനങ്ങളും തമ്മിലുള്ള അനുപാതം 1:500 എന്നാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുംവരെ ഓരോവര്‍ഷവും അഞ്ചുശതമാനം വീതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പോലീസ്സിന്റെ അംഗബലം പെട്ടെന്ന് വര്‍ധിപ്പിക്കുന്നതിന് സാമ്പത്തികം മാത്രമല്ല പരിശീലനസംവിധാനം ഇല്ലാത്തതും പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കേരളത്തിന്റെ തനതുപദ്ധതിയാണ്. ആഭ്യന്തരസുരക്ഷയ്ക്കായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേരളത്തിന്റെ ഈ പദ്ധതി പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. എന്‍.സി.സി.യുടെ അച്ചടക്കവും നാഷണല്‍ സര്‍വീസ് സ്കീമിന്റെ സേവന മനോഭാവവും ചേരുന്നതാണ് സ്റ്റുഡന്റ് കേഡറ്റ് പ്രോജക്ട്. വിദ്യാര്‍ഥികളില്‍ രാജ്യസ്നേഹം വളര്‍ത്താനും ഇതുപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനശേഷം വഴിയിലേക്കിറങ്ങിനിന്ന മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ പോയതിന് പോലീസ് പിടിച്ച പഴയങ്ങാടി സ്വദേശി സജീവ് എന്ന യുവാവിനോട് മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെയും മദ്യപിച്ചും വാഹനമോടിക്കില്ലെന്ന് പ്രതിജ്ഞചൊല്ലിച്ച് ഒപ്പിടുവിച്ച് വാങ്ങി പദ്ധതിയുടെ പ്രവര്‍ത്തനത്തിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.
UDF ANTHEM (യു ഡി എഫ്)UDF ANTHEM (യു ഡി എഫ്) UDF Campaign Song 2016. by UDF Publicity Committee. #AgainUDF
Posted by യൂ. ഡീ. എഫ് ദുബായ് UDF Dubaiകേരളം വളരുന്നു..