ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു |
റാന്നി: വനത്തോടു ചേര്‍ന്നുള്ള ളാഹ വേലന്‍പ്‌ളാവു പട്ടിക വര്‍ഗ കോളനി നിവാസികളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ തയ്യാറാക്കിയ ജൈവവേലി നേരില്‍ കാണാന്‍ സംസ്‌ഥാന മുഖ്യമന്ത്രി കോളനിയിലെത്തി. ജൈവ വേലി കണ്ടതിനൊപ്പം കോളനിവാസികളുടെ ദുരിത ജീവിതം നേരില്‍ മനസ്സിലാക്കിയ മുഖ്യന്‍ അവര്‍ക്കു സഞ്ചാര യോഗ്യമായ റോഡും പ്രതിമാസ മെഡിക്കല്‍ ക്യാമ്പും സമ്മാനിച്ചാണ് മടങ്ങിയത്. ഇന്നു രാവിലെ ഒമ്പതരയോടെയാണ് വേലംപ്‌ളാവു പട്ടികവര്‍ഗ കോളനിയിലേക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത്. സുതാര്യ കേരളം പദ്ധതിയില്‍ കോളനിവാസികളുടെ ദുരിത ജീവിതം കേട്ടറിഞ്ഞ മുഖ്യന്‍ തന്റെ മന്ത്രി സഭയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കോളനിക്കു ചുറ്റും ജൈവ വേലി സ്‌ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. വനത്തില്‍ നിന്നും ആനയടക്കമുള്ള മൃഗങ്ങള്‍ കോളനിയിലേക്ക് ഇറങ്ങി അവരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതായി കോളനിവാസിയായ ഉഷയാണ് സുതാര്യ കേരളത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചത്. സങ്കടം ബോദ്ധ്യപ്പെട്ട മുഖ്യന്‍ കോളനിക്കു ചുറ്റും വനത്തോടു ചേര്‍ന്നു ജൈവ വേലി നട്ടു വളര്‍ത്താന്‍ തുകയും അനുവദിച്ചിരുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും 1,73,000 രൂപ ഇതിനായി വനംവകുപ്പിനെയാണ് ഏല്‍പ്പിച്ചത്. ജൈവ വേലി നിര്‍മ്മാണത്തിന്റെ ചുമതല ളാഹ-വേലന്‍പ്‌ളാവു വനസംരക്ഷണ സമിതിക്കായിരുന്നു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും മുള്‍ച്ചെടികളായ അഗൈവ, പതിമുഖം എന്നിവയുടെ 6300 തൈകള്‍ എത്തിച്ചു കോളനിക്കു ചുറ്റുമായുള്ള 2200 മീറ്റര്‍ സ്‌ഥലത്താണ് ഇവ നട്ടത്. കഴിഞ്ഞ നവംബര്‍ 4 മുതല്‍ 19 വരെ നട്ട മുള്‍ച്ചെടികള്‍ കിളിര്‍ത്തു തുടങ്ങിയതേയുള്ളു. ഇതുവരെ 58000 രൂപ ചെലവിട്ടു മൂന്നു വരികളിലായി അടുപ്പിച്ചു നട്ട മുള്‍ച്ചെടികള്‍ വളര്‍ന്നു മുള്‍മതില്‍ രൂപപ്പെടുന്നതോടെ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്കു കോളനിയിലേക്കു പ്രവേശിക്കാന്‍ കഴിയാതെ വരും. വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയില്‍ 23 കുടുംബങ്ങളിലായി നൂറ്റി നാല്‌പതോളം ആളുകളാണ് താമസിക്കുന്നത്. ശബരിമല പാതയില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ നാലു മലകള്‍ക്കിടയിലായുള്ള കോളനിയിലേക്ക് മണ്‍ റോഡു മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിക്കു കോളനി നിവാസികള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം കോളനിയിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണത്തിനായി ഒരു കോടി ഒരു ലക്ഷം രൂപ അനുവദിച്ചു. ളാഹ എസേ്‌റ്ററ്റില്‍ കൂടിയുള്ള റോഡിന്റെ ആദ്യ രണ്ടര കിലോമീറ്റര്‍ ടാറിംഗും തുടര്‍ന്നു വനത്തിലൂടെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്ത് മെറ്റലിംഗ് നടത്തി സോളിംഗും കോളനിയിലെ അര കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റിംഗും നടത്താനാണ് ഫണ്ട് അനുവദിച്ചത്.വനമേഖലയില്‍ റോഡു പണി നടത്തുന്നതിന് റാന്നി ഡി.എഫ്.ഒ വനാവകാശ നിയമപ്രകാരം 0.6 ഹെക്‌ടര്‍ വനഭൂമിയും അനുവദിച്ചിരുന്നു. ളാഹ - വേലന്‍പ്‌ളാവു കോളനിയില്‍ ജൈവ വേലിക്കു പുറമേ സൗരോര്‍ജ്‌ജ വേലി കൂടി സ്‌ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആതുര ശുശ്രൂഷാ രംഗത്ത് അവശത അനുഭവിക്കുന്ന കോളനിവാസികള്‍ക്കായി എല്ലാ മാസവും കോളനിയില്‍ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പു നടത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്‌ടര്‍ക്കു നിര്‍ദ്ദേശം നല്‍കി. ആദ്യമായി ഒരു മുഖ്യമന്ത്രി കോളനി സന്ദര്‍ശിച്ചതിന്റെ അമ്പരപ്പിലാണ് കോളനിവാസികള്‍. മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയായിരുന്നു ഉമ്മന്‍ചാണ്ടി വേലന്‍പ്‌ളാവു പട്ടികവര്‍ഗ കോളനിയിലെത്തിയത്. സൗകര്യങ്ങള്‍ ഒരുക്കേണ്ട ട്രൈവല്‍-വനം-പോലീസ് വകുപ്പുകള്‍ കാര്യമായി ഒന്നു ചെയ്യാതെ മാറി നിന്നപ്പോള്‍ പെരുനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സുതാര്യ കേരളം പരിപാടിയിലൂടെ കോളനിയുടെ ദുരിതം മുഖ്യനെ അറിയിച്ച ഉഷയുടെ വീട്ടുമുറ്റത്ത് സേ്‌റ്റജ് ഒരുക്കിയത്. ഇന്നു രാവിലെ ചെണ്ടമേളം തുടങ്ങിയപ്പോഴും മുഖ്യന്‍ എത്തുമെന്ന് ഉറപ്പില്ലാതിരുന്ന കോളനിക്കാര്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ ആവേശത്തിലായി. എഴുപതിലധികം നിവേദനങ്ങളാണ് ഇവിടെ നിന്നും മുഖ്യമന്ത്രിക്കു ലഭിച്ചത്. കോളനിക്കു സമീപം ളാഹ ഹാരിസണ്‍ എസേ്‌റ്ററ്റിലുള്ള അംഗന്‍വാടി കെട്ടിടത്തിന്റെ ഉത്‌ഘാടനവും ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ഇവിടുത്തെ കുട്ടികള്‍ക്കൊപ്പം ഫോട്ടോസെഷന്‍ വേണമെന്ന കോളനിക്കാരുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു നല്‍കി. |
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2012, മാർച്ച് 24, ശനിയാഴ്‌ച
ജൈവവേലി കാണാന്‍ മുഖ്യമന്ത്രിയെത്തി:വേലംപ്‌ളാവില്‍ റോഡിനു തുക അനുവദിച്ചു
ജോസ് പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
ജോസ് പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു |
തിരുവനന്തപുരം: മലയാളസിനിമയെ രൂപപ്പെടുത്തുതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ് പ്രശസ്‌ത നടന്‍ ജോസ് പ്രകാശ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലന്‍ കഥാപത്രങ്ങള്‍ക്കുപോലും സൗമ്യഭാവം നല്‍കിയ പ്രതിഭയായിരുു അദ്ദേഹം. നന്‍മയുടെ അംശം കലര്‍ത്തി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നാടകരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാംസ്‌കാരിക കേരളം അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്‌മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് പ്രകാശിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. |
സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'
സ്വാശ്രയം: 'ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തില്‍'
ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെക്കൂടി ഉള്‍പ്പെടുത്തി സ്വാശ്രയ തര്‍ക്കത്തിനു ശാശ്വത പരിഹാരമാകുന്ന പാക്കേജ് അന്തിമഘട്ടത്തിലാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പോകുകയാണ്. സ്വാശ്രയ തര്‍ക്കവും വിവാദവും ഇനി ഈ രംഗത്തെ മലിനമാക്കാന്‍ അനുവദിക്കില്ല. മാനേജ്‌മെന്റുകള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കുന്ന കരാര്‍ ഫീസ് വര്‍ധനയ്ക്കും ചൂഷണത്തിനും വഴിവയ്ക്കുമെന്നാരോപിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവായിരിക്കെ 50% സീറ്റില്‍ ഗവ. ഫീസ് എന്ന ആവശ്യം ഉന്നയിച്ചു നടന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പൂര്‍ണമായി മാറിയെന്നു നോട്ടീസ് അവതരിപ്പിച്ച മുന്‍ മന്ത്രി എം.എ. ബേബി ആരോപിച്ചു.
പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണയാണിത്. അവര്‍ക്കു സമ്മാനപ്പൊതികള്‍ നല്‍കുകയാണെന്നും ബേബി ആരോപിച്ചു. ബേബിക്കു മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂവെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. അഞ്ചു കൊല്ലം അധികാരത്തിലിരുന്നു സ്വാശ്രയരംഗം കുളമാക്കിയ മന്ത്രിയാണ് അദ്ദേഹം. പട്ടിക വിഭാഗക്കാരുടെ ഫീസ് കാര്യം അദ്ദേഹം ഇപ്പോള്‍ വേദനയോടെ പറയുന്നു.
അഞ്ചു വര്‍ഷം ഇന്റര്‍ ചര്‍ച്ച് കോളജുകളില്‍ ഒരു സീറ്റില്‍പ്പോലും പ്രവേശനം വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. ഇതുവരെ സര്‍ക്കാരിനോടു സഹകരിക്കാതിരുന്ന അവര്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കും ധാരണയ്ക്കും തയാറെന്ന നിലയിലേക്കു മാറിയിട്ടുണ്ട്.
മൂന്നു കൊല്ലം മുന്‍പ് എല്‍ഡിഎഫ് തീരുമാനിച്ചതും ഹൈക്കോടതി അംഗീകരിച്ചതുമായ മൂന്നര ലക്ഷത്തില്‍ നിന്ന് 25,000 രൂപയുടെ വര്‍ധനയേ ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളു. നാലു ലക്ഷം ഫീസ് ആക്കണമെന്നാണ് അവര്‍ പറഞ്ഞത്. 40 ലക്ഷം രൂപ വീതം ആ കോളജുകളില്‍ നിന്നു വാങ്ങി ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ഫീസ് ഉറപ്പാക്കും. താഴ്ന്ന വരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് സൗജന്യമുണ്ടാക്കും. പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ വഹിക്കും.
എന്‍ജിനീയറിങ് കോളജുകളില്‍ 75,000 രൂപ ആയിരിക്കും ഫീസ് എന്നുള്ളപ്പോള്‍ തന്നെ ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്നു സര്‍ക്കാര്‍ ഫീസേ ഈടാക്കൂ. മൂന്നു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ് വാങ്ങി നിര്‍ധനര്‍ക്കു മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ഇതുകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടന്നു എന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. പക്ഷേ നിലവിലുള്ള സാഹചര്യത്തില്‍ ഏറ്റവും സ്വീകാര്യമായ പാക്കേജാണിത്. സ്വാശ്രയ രംഗത്ത് ഒരുതരത്തിലുമുള്ള ചൂഷണവും സര്‍ക്കാര്‍ അനുവദിക്കില്ല. അതേസമയം നല്ല നിലവാരമുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക വിഭവസമാഹരണം ആ കോളജുകള്‍ക്കും സാധ്യമാകണം.
ഇന്നത്തെക്കാലത്ത് ആരാണു സേവനം മാത്രം നടത്തുന്നത്? എന്നുകണ്ടു ചൂഷണം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നടക്കില്ല. പ്രായോഗികമായിട്ടേ നീങ്ങാന്‍ കഴിയൂ. സ്വപ്നലോകത്തു തുടര്‍ന്നിട്ടു കാര്യമില്ല. അതു പ്രതിപക്ഷവും മനസ്സിലാക്കണം. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാഞ്ഞതാണു യുഡിഎഫ് ചെയ്യുന്നത് എന്നത് അംഗീകരിക്കണം-മുഖ്യമന്ത്രി ഇതു പറഞ്ഞപ്പോള്‍ ബേബിയോ പ്രതിപക്ഷനിരയില്‍ നിന്നു മറ്റാരും തന്നെയോ മറുവാദങ്ങളുമായി ഇറങ്ങിയില്ല എന്നതു ശ്രദ്ധേയമായി. സമയക്കുറവുമൂലം ഒരു ചെറിയ 'വോക്കൗട്ട് നടത്തിയിട്ടു തിരികെ വരാമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണവും അര്‍ഥഗര്‍ഭമായിരുന്നു.
2012, മാർച്ച് 23, വെള്ളിയാഴ്‌ച
സ്ളീപ്പര്‍ ക്ളാസ് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും
സ്ളീപ്പര്‍ ക്ളാസ് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും
റെയില്‍വേ ബജറ്റില്‍ നിര്‍ദേശിക്കുന്ന സ്ളീപ്പര്‍, രണ്ടാം ക്ളാസ് നിരക്കു വര്‍ധന കുറയ്ക്കണമെന്നു കേന്ദ്രത്തോടാവശ്യപ്പെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. യാത്രാക്കൂലി വര്‍ധിപ്പിച്ചതിനെതിരേ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. റെയില്‍വേയിലുടെയുള്ള അരിനീക്കത്തിനു കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നു. അതിനാല്‍ ചരക്കുകൂലി വര്‍ധന അരിവില കൂടാന്‍ കാരണമാകില്ല. അതേസമയം ബജറ്റ് കേരളത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. പുതുതായി മൂന്നു ട്രെയിനുകളേ സംസ്ഥാനത്തിനു ലഭിച്ചുള്ളൂ. സോണ്‍ വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിറവത്തേത് കൂട്ടായ്മയുടെ വിജയമെന്ന് മുഖ്യമന്ത്രി
പിറവത്തേത് കൂട്ടായ്മയുടെ വിജയമെന്ന് മുഖ്യമന്ത്രി
പിറവം ഉപതെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല യുഡിഎഫ് കൂട്ടായ്മയുടെ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സാമൂഹിക, സാമുദായിക സംഘടനകളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചിരുന്നുവെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തുടര്‍ന്നുപ്രവര്‍ത്തിക്കണമെന്ന ജനവിധിയാണ് പിറവത്ത് കണ്ടത്. കാപട്യമില്ലാത്ത സ്നേഹം കൊടുത്താല്‍ ആ സ്നേഹം ജനങ്ങള്‍ തരിച്ചുതരും. ഇത് പുതുപ്പള്ളിക്കാര്‍ തന്നെ പഠിപ്പിച്ച പാഠമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിറവത്ത് മദ്യമൊഴുക്കിയാണ് യുഡിഎഫ് വിജയിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പിറവത്തെ വോട്ടര്‍മാരെ അപമാനിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയുടെ പേരില്‍ പിറവത്തെ വോട്ടര്‍മാരോട് ക്ഷമ ചോദിക്കുന്നു. അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ലീഗിന്റെ അഞ്ചാം മന്ത്രി സംബന്ധിച്ച് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..
മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യുന്ന മുഴുവന്‍ പോസ്റുകളിലേക്കും സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചുകൊണ്ട് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13,678 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. അത്രയും പോസ്റുകളിലേക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കും. സ്കൂള്‍ അധ്യാപകരുടെ കാര്യം ഒരു പാക്കേജായി ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58 ആക്കിയിട്ടുണ്ട്. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം വിരമിക്കല്‍ പ്രായം കൂട്ടിയതിനെതിരെ സമരവുമായി രംഗത്തുവരുന്നത്. വിരമിക്കല്‍ പ്രായം 56 ആക്കിയില്ലെങ്കില്‍ എത്രപേര്‍ക്ക് ഏപ്രില്‍ ഒന്നിന് ജോലി കിട്ടുമായിരുന്നോ അത്രയും പേര്‍ക്ക് ജോലി കിട്ടിയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീകരവിരുദ്ധകേന്ദ്രം: അധികാര കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി
ഭീകരവിരുദ്ധകേന്ദ്രം: അധികാര കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി | |||||
|
രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു
രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു
പ്രതിപക്ഷ എം.എല്‍.എ. ആയ ചിറ്റയം ഗോപകുമാര്‍ ആണ് സമരക്കാരെ തന്റെ പക്കല്‍ കൊണ്ടുവന്നത്. ഗോപകുമാറിന്റെ സാന്നിധ്യത്തിലാണ് ഏജന്റുമാര്‍ വിവരങ്ങള്‍ പറഞ്ഞത്.
ഇത്തരത്തിലൊരു സമരം അതിശയകരമായി തോന്നി. പാര്‍ട്ടി സ്ഥാപനങ്ങളെയും പത്രങ്ങളെയും മാത്രം ഒഴിവാക്കിയുള്ള സമരം ആദ്യമാണ്. ഏജന്റുമാരുടെ സമരം മൂലം പത്രവിതരണം മുടങ്ങുന്ന സാഹചര്യത്തെക്കുറിച്ച് ജോസഫ് വാഴയ്ക്കന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സി.ഐ.ടി.യു. അഫിലിയേഷനുള്ള ന്യൂസ് പേപ്പര്‍ അസോസിയേഷനാണ് സമരം നടത്തുന്നത്. സമരം നടത്താനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥിതിയിലുണ്ട്. എന്നാല്‍ സമരം ചെയ്യാതിരിക്കാനും അവകാശമുണ്ട്. മറ്റുള്ളവരുടെ അവകാശം കവരാന്‍ ആര്‍ക്കും അധികാരമില്ല. ചിലയിടങ്ങളില്‍ പത്രം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി വിവരമുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി. പത്രവിതരണത്തിന് തയ്യാറുള്ളവരെ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.
പാര്‍ട്ടി പത്രം മാത്രം വിതരണം ചെയ്യുന്നുവെന്ന പരാമര്‍ശം ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും ഏജന്റുമാരുടെ സംഘടന സി.ഐ.ടി.യുവല്ലെന്ന് എ. കെ ബാലനും മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഇടപെട്ട് പറഞ്ഞു. എന്നാല്‍ 'ദേശാഭിമാനി'യടക്കമുള്ള പാര്‍ട്ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് തന്നെ രാവിലെ കാണാന്‍ വന്ന ഏജന്റുമാര്‍ തന്നെയാണ് പറഞ്ഞത്. അസോസിയേഷന്‍ സി.ഐ.ടി.യു അഫിലിയേഷനുള്ളതാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
പ്രശ്‌നത്തിലിടപെടാന്‍ തൊഴില്‍ മന്ത്രിയോട് നിര്‍ദേശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത്
തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത്
തോല്‍വികളില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ വലിയ തിരിച്ചടികള്‍ ഇടതുമുന്നണിയെ കാത്തിരിക്കുന്നുണ്ടെന്നും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പാഠംപഠിച്ചുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് യു.ഡി.എഫ്. പറഞ്ഞത്. അതിന്റെ ഗുണം പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ലഭിച്ചു.
എന്നാല്‍ പിറവത്തെ തോല്‍വിക്കുശേഷം വി.എസും പിണറായി വിജയനും നടത്തിയ പ്രതികരണം അമ്പരപ്പിച്ചു. മദ്യമൊഴുക്കിയെന്നാണ് പറയുന്നത്. ഇത് പിറവത്തെ ജനങ്ങളെ അപമാനിക്കലാണ്. ഇടതുമുന്നണിക്ക് പിറവത്തെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കേണ്ടതല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
പിറവം ജയത്തിന്റെ പേരില്‍ അഹങ്കരിക്കുന്നില്ല. 'വികസനവും കരുതലും' എന്ന ഈ സര്‍ക്കാരിന്റെ നയത്തിന് കിട്ടിയ ജനകീയാംഗീകാരമായാണ് വിജയത്തെ കാണുന്നത്. ആ നയം ഇനിയും തുടരും. അതുകൊണ്ടാണ് ബധിരരും മൂകരും അന്ധരുമൊക്കെ പഠിക്കുന്ന അണ്‍എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് മേഖലയിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്-മുഖ്യമന്ത്രി പറഞ്ഞു.
ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി
ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി
പെന്‍ഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളിലാണ് വിരമിക്കല്‍ പ്രായം 58 ആക്കിയത്. ഇത് നയത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് മന്ത്രിമാരായിരുന്ന എസ്.ശര്‍മയും പി. കെ. ഗുരുദാസനും വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് വിയോജിപ്പാണുണ്ടായിരുന്നതെങ്കില്‍ ആ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ സമരം ചെയ്ത വരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വി.എസ്.സുനില്‍കുമാര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല. ഉയര്‍ത്തുകയായിരുന്നെങ്കില്‍ യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരു പാക്കേജ് പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായം ഏകീകരിച്ചതിലൂടെ ഉണ്ടായ തെറ്റ് തിരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് -മുഖ്യമന്ത്രി പറഞ്ഞു.
സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അക്രമം നടത്തിയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
2012, മാർച്ച് 22, വ്യാഴാഴ്‌ച
പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും
പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും |
തിരുവനന്തപുരം: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള ഭരണ, പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഈ വിഷയത്തിലെ സര്‍ക്കാരിന്റെ തുറന്ന സമീപനം കണക്കിലെടുത്ത് സമരത്തില്‍നിന്നു സംഘടനകള്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി. നിയമസഭയില്‍ ഇതുസംബന്ധിച്ച ടി.വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിരമിക്കല്‍ എകീകരിച്ചു ഫലത്തില്‍ പെന്‍ഷന്‍പ്രായം 56 ആക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടിയിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പരിധി 56 ആയി സ്‌ഥിരീകരിക്കുകയാണു ചെയ്‌തത്. ഇതുമൂലം ഒരാളുടെ പോലും തൊഴിലവസരം നഷ്‌ടമാവില്ല. ബജറ്റ് ചര്‍ച്ചയ്‌ക്കുള്ള മറുപടി ഇന്നായതിനാല്‍ ഇതുസംബന്ധിച്ച പരാതികള്‍ നേരിട്ടോ രേഖാമൂലമോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ സര്‍ക്കാരിനെ അറിയിക്കാം. ചെറുപ്പക്കാരുടെ ആവശ്യം പരിഗണിച്ചു പ്രത്യേക പാക്കേജ് അംഗീകരിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 43,084 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. അധികാരത്തിലെത്തി ഒമ്പതുമാസത്തിനകം 29,142 പേരെ പി.എസ്.സി വഴി നിയമിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയതിലൂടെ 3386 പേര്‍ക്കു ജോലി ലഭിച്ചു. അധ്യാപക പാക്കേജ് അംഗീകരിച്ചതിലൂടെ 10,556 പേര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്‌ഥിരനിയമനം ലഭിച്ചു. 1036 തസ്‌തികകളില്‍ വികലാംഗരെ നിയമിച്ചു. തസ്‌തിക വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തിട്ടില്ല. നിയമന നിരോധനമെന്നതു പ്രതിപക്ഷം നടത്തുന്ന പ്രചാരണം മാത്രമാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത് പരിശോധിക്കാനാണു പുതിയ കമ്മിറ്റിയെ നിയമിച്ചത്. മാര്‍ച്ച് 31 നു വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടിതന്നെ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യും. പി.എസ്.സി നിയമന ശുപാര്‍ശ ലഭിക്കുന്ന മുറയ്‌ക്കു മുഴുവന്‍ പേരെയും നിയമിക്കും. സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു നിയമനം നല്‍കുന്നവര്‍ക്കു ഏപ്രില്‍ മുതലുള്ള ശമ്പളം നല്‍കും. അധ്യാപകരുടെ കാര്യത്തില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. |