UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 23, വെള്ളിയാഴ്‌ച

ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി

ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി 

 


 


 
ഇടതുമുന്നണി സര്‍ക്കാര്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിവറേജസ് കോര്‍പ്പറേഷനിലും കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ വകുപ്പിലും ചില വിഭാഗത്തിന് വിരമിക്കല്‍ പ്രായം 58 ആക്കി. മുന്‍ സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഈ ഉത്തരവുകള്‍ ഇറങ്ങിയത്. ഇടതുമുന്നണിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പെന്‍ഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളിലാണ് വിരമിക്കല്‍ പ്രായം 58 ആക്കിയത്. ഇത് നയത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് മന്ത്രിമാരായിരുന്ന എസ്.ശര്‍മയും പി. കെ. ഗുരുദാസനും വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് വിയോജിപ്പാണുണ്ടായിരുന്നതെങ്കില്‍ ആ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ സമരം ചെയ്ത വരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വി.എസ്.സുനില്‍കുമാര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല. ഉയര്‍ത്തുകയായിരുന്നെങ്കില്‍ യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരു പാക്കേജ് പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായം ഏകീകരിച്ചതിലൂടെ ഉണ്ടായ തെറ്റ് തിരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് -മുഖ്യമന്ത്രി പറഞ്ഞു.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അക്രമം നടത്തിയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

2012, മാർച്ച് 22, വ്യാഴാഴ്‌ച

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും


 
തിരുവനന്തപുരം: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള ഭരണ, പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഈ വിഷയത്തിലെ സര്‍ക്കാരിന്റെ തുറന്ന സമീപനം കണക്കിലെടുത്ത്‌ സമരത്തില്‍നിന്നു സംഘടനകള്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി. നിയമസഭയില്‍ ഇതുസംബന്ധിച്ച ടി.വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

വിരമിക്കല്‍ എകീകരിച്ചു ഫലത്തില്‍ പെന്‍ഷന്‍പ്രായം 56 ആക്കിയ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടിയിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പരിധി 56 ആയി സ്‌ഥിരീകരിക്കുകയാണു ചെയ്‌തത്‌. ഇതുമൂലം ഒരാളുടെ പോലും തൊഴിലവസരം നഷ്‌ടമാവില്ല. ബജറ്റ്‌ ചര്‍ച്ചയ്‌ക്കുള്ള മറുപടി ഇന്നായതിനാല്‍ ഇതുസംബന്ധിച്ച പരാതികള്‍ നേരിട്ടോ രേഖാമൂലമോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ സര്‍ക്കാരിനെ അറിയിക്കാം. ചെറുപ്പക്കാരുടെ ആവശ്യം പരിഗണിച്ചു പ്രത്യേക പാക്കേജ്‌ അംഗീകരിക്കും. 

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 43,084 പേര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. അധികാരത്തിലെത്തി ഒമ്പതുമാസത്തിനകം 29,142 പേരെ പി.എസ്‌.സി വഴി നിയമിച്ചു. കെ.എസ്‌.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയതിലൂടെ 3386 പേര്‍ക്കു ജോലി ലഭിച്ചു. അധ്യാപക പാക്കേജ്‌ അംഗീകരിച്ചതിലൂടെ 10,556 പേര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്‌ഥിരനിയമനം ലഭിച്ചു. 1036 തസ്‌തികകളില്‍ വികലാംഗരെ നിയമിച്ചു. തസ്‌തിക വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തിട്ടില്ല. നിയമന നിരോധനമെന്നതു പ്രതിപക്ഷം നടത്തുന്ന പ്രചാരണം മാത്രമാണ്‌. സര്‍ക്കാര്‍ വകുപ്പുകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത്‌ പരിശോധിക്കാനാണു പുതിയ കമ്മിറ്റിയെ നിയമിച്ചത്‌. 

മാര്‍ച്ച്‌ 31 നു വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടിതന്നെ പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്യും. പി.എസ്‌.സി നിയമന ശുപാര്‍ശ ലഭിക്കുന്ന മുറയ്‌ക്കു മുഴുവന്‍ പേരെയും നിയമിക്കും. സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു നിയമനം നല്‍കുന്നവര്‍ക്കു ഏപ്രില്‍ മുതലുള്ള ശമ്പളം നല്‍കും. അധ്യാപകരുടെ കാര്യത്തില്‍ എന്തുവേണമെന്ന്‌ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും


വിവിധ കാരണങ്ങളാല്‍, പ്രത്യേകിച്ച് ശിക്ഷാ കാലാവധി കഴിഞ്ഞ് ഗള്‍ഫിലെ ജയിലിലുള്ളവരുടെ മോചനത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ സൗദിയിലെ പ്രവാസികള്‍ക്ക് ഈ സംവിധാനമുണ്ടാക്കിയിരുന്നു. ഇതേ രീതിയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലും ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചു. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചു.
 
്സസാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലെ സഹായം 20,000 രൂപയായി വര്‍ധിപ്പിച്ചതിന് പുറമെ പ്രവാസി പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ്, വിമാനത്താവളങ്ങളുടെ വികസനം, ബിസിനസ് സെന്‍റര്‍ എന്നിവയാണ് ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍.
 
തിരുവനന്തപുരത്ത് നടന്ന ഗ്ളോബല്‍ എന്‍.ആര്‍.ഐ മീറ്റില്‍ അന്തിമ രൂപം നല്‍കിയ ‘സ്വപ്ന സാഫല്യം’ പദ്ധതി പ്രകാരം സൗദിയിലെ ജയിലില്‍നിന്ന് മോചിപ്പിച്ച ആറു പേര്‍ ഫെബ്രുവരി 27ന് നാട്ടിലെത്തി. ഇവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയത് ദമ്മാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ടി.എല്‍ വേള്‍ഡാണ്. ടിക്കറ്റ് നല്‍കുമെന്ന് ഐ.ടി.എല്‍ വേള്‍ഡ് എം.ഡി സിദ്ദീഖ് അഹ്മദ് ഗ്ളോബല്‍ മീറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
 
യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍, ഇവരുടെ മോചനത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ പ്രമുഖ വ്യക്തികളുടെയും പ്രവാസി കൂട്ടായ്മകളുടെയും സഹായം തേടും.
സാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ക്ഷേമ ബോര്‍ഡിന് കീഴില്‍ നല്‍കുന്ന ധന സഹായം വര്‍ധിപ്പിച്ചു. പെണ്‍മക്കളുടെ വിവാഹം, ചികില്‍സ, മരണാനന്തര സഹായം തുടങ്ങിയ ഇനങ്ങളില്‍ ഇപ്പോള്‍ 10,000 രൂപയാണ് അനുവദിക്കുന്നത്. ഇത് 20,000 രൂപയാക്കി. ഒന്നര കോടിയാണ് ഈ ആവശ്യത്തിന് വകയിരുത്തിയത്.

പ്രവാസികള്‍ക്ക് നിക്ഷേപം, വ്യവസായം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ തിരുവനന്തപുരത്ത് ബിസിനസ് സെന്‍റര്‍ സ്ഥാപിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. ഇതിന് 50 ലക്ഷം അനുവദിച്ചു. പ്രവാസി പങ്കാളിത്തത്തോടെ ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് 2013ല്‍ കൊച്ചിയില്‍ നടക്കും. ഇതിന്‍െറ ഒരുക്കങ്ങള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചു.
മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചു. കരിപ്പൂരില്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് 22 ഏക്കര്‍ കൂടി ഏറ്റെടുക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ വിമാനത്താവളങ്ങള്‍ക്ക് സാധത്യ പഠനം നടത്താന്‍ 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങള്‍ ഇല്ലാത്ത ജില്ലകള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കും. ഭൂമി ലഭ്യമായ കൊല്ലം, കോട്ടയം ജില്ലകളില്‍ ഈ വര്‍ഷം തന്നെ നിര്‍മാണം തുടങ്ങും. അടിയന്തര സാഹചര്യങ്ങളില്‍ ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാനാണ് ഈ സംവിധാനം.

2012, മാർച്ച് 21, ബുധനാഴ്‌ച

ഇത് കൂട്ടായ്മയുടെ വിജയം

ഇത് കൂട്ടായ്മയുടെ വിജയം

 

തിരുവനന്തപുരം: പിറവത്ത് കണ്ടത് കൂട്ടായ്മയുടെ വിജയമാണെന്നും കാപട്യമില്ലാത്ത സ്‌നേഹം നല്‍കിയാല്‍ ജനം അത് തിരിച്ചറിയുമെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ യു.ഡി.എഫിന് കിട്ടിയെന്നും ഈ സര്‍ക്കാര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ട്രെന്‍ഡ് ആണ് പിറവത്ത് കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിറവത്ത് മദ്യമൊഴുക്കിയാണ് വിജയം നേടിയതെന്ന ഇടതുമുന്നണിയുടെ പ്രസ്താവന ജനങ്ങളെ അപമാനിക്കലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് താന്‍ പിറവത്തെ ജനങ്ങളോട് ക്ഷമചോദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കല്‍ ഏകീകരണം റദ്ദാക്കിയതുമൂലം റിട്ടയര്‍മെന്റ് നടക്കുമ്പോള്‍ സംഭവിക്കുന്ന നിയമന ഒഴിവുകള്‍ പരിഹരിക്കാന്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം 


 

 
സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സിയായാലും സ്വകാര്യ കരാറുകാരായാലും പാരിതോഷികം ഉണ്ടാകും. ആവശ്യമായ സ്ഥലവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയശേഷമെ ഇനി മുതല്‍ നിര്‍മാണ ജോലികള്‍ തുടങ്ങു. സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണ ജോലികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധക്ഷണിക്കലിലൂടെ തേറമ്പില്‍ രാമകൃഷ്ണന്‍ അവതരിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി തീരാത്തത് കേരളത്തിന്റെ ശാപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണം അനന്തമായി നീളുമ്പോള്‍ എസ്റ്റിമേറ്റ് തുക വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന് അധിക ചെലവുണ്ടാകുകയും അതിന്റെ പ്രയോജനം ലഭിക്കാതാകുകയും ചെയ്യുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം തുടങ്ങുന്നതാണ് വിനയാകുന്നത്. പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളുടെ പട്ടികയെടുത്ത് തടസ്സങ്ങള്‍ മാറ്റുന്നതിന് ഉന്നതതല യോഗം ചേരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

2012, മാർച്ച് 20, ചൊവ്വാഴ്ച

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല


വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

കൊച്ചി: ട്രെയിനുകളിലെ വനിതാ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിലെ 218 പേര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം റെയില്‍വേ അനുവദിച്ചില്ല. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഇതിനായി സീസണ്‍ ടിക്കറ്റെടുത്ത് പൊലീസിനെ ട്രെയിനുകളില്‍ വിന്യസിക്കുമെന്നും മുഖ്യമന്ത്രി. സൗത് റെയില്‍വേ സ്റ്റേഷനില്‍ മെമു ട്രെയിനുകളുടെ സര്‍വീസ് ഉദ്ഘാടനം ചെയ്ത ശേഷം സര്‍ക്കാറും ഡി.ജി.പിയും ഇതുസംബന്ധിച്ച് നല്‍കിയ കത്തില്‍ തീരുമാനം എന്തായെന്ന് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാളിനോട് ആരാഞ്ഞെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോഴും മാനേജര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 പൊലീസുകാര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി പല തവണ ഈ ആവശ്യം ഉന്നയിച്ച് റെയില്‍വേക്ക് കത്ത് നല്‍കി. എന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡിവിഷനല്‍ മാനേജര്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലിയെക്കുറിച്ച ചോദ്യത്തിനും മറുപടി ഉണ്ടായില്ല. പിന്നീട്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കി. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലി കാലടി വരെ പൂര്‍ത്തിയായെന്നും കാലടി മുതല്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി പൂര്‍ത്തിയായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഈ പ്രദേശത്തെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് മുഖ്യമന്ത്രി തന്നെയായിരുന്നു. എറണാകുളം മുതല്‍ മുളന്തുരുത്തി വരെ രണ്ടുവരി പാത പൂര്‍ത്തിയായെന്നും ഇവിടെനിന്ന് പിറവം റോഡ് വരെ നിര്‍മാണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറയും മന്ത്രി കെ. ബാബുവിന്‍െറയും എം.പി, എം.എല്‍.എമാരുടെയും സാന്നിധ്യത്തിലാണ് കേരളത്തിലെ റെയില്‍വേ വികസനത്തോടുള്ള ഡിവിഷനല്‍ മാനേജരുടെ അതൃപ്തി പുറത്തുവന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല


പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ലെന്നും വിരമിക്കല്‍ തീയ്യതി ഏകീകരണം വേണ്ടെന്ന് വെക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഒരു ചെറുപ്പക്കാരന്റെജോലി സാധ്യതയെ പോലും ഇത് ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബഹളമുയര്‍ത്തിയ പ്രതിപക്ഷ നടപടിയെ മുഖ്യമന്ത്രി  ശക്തമായി വിമര്‍ശിച്ചു.  കേരള നിയമസഭയില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ മര്യാദക്കെതിരായ പ്രവര്‍ത്തിയാണ് പ്രതിപക്ഷത്തിന്റേതന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ബജറ്റിനോട് വിയോജിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്. ബജറ്റിനോട് പ്രതിപക്ഷത്തിന് യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത മൂന്ന് ദിവസം നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറയേണ്ടതെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒട്ടും പിറകിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും കടന്നു ചെന്നിട്ടില്ലാത്തതുമായ മേഖലകള്‍ പുതിയ ബജറ്റിലുണ്ടെന്നും ആധുനി കാര്‍ഷിക സമ്പ്രദായത്തെ ബജറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിക്രൂട്ട്‌മെന്റ് പ്രായം ഉയര്‍ത്തുന്നതും തൊഴില്‍ പാക്കേജും പരിഗണനയില്‍

റിക്രൂട്ട്‌മെന്റ് പ്രായം ഉയര്‍ത്തുന്നതും തൊഴില്‍ പാക്കേജും പരിഗണനയില്‍  

 


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് ആനുപാതികമായി പി.എസ്.സി. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവാക്കള്‍ക്കായി പ്രത്യേക തൊഴില്‍ പാക്കേജുകളും ആവിഷ്‌കരിക്കും.

വിരമിക്കല്‍ പ്രായം ഏകീകരണം നിലവിലുണ്ടായിരുന്നുവെങ്കില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കുമായിരുന്നോ അവര്‍ക്കെല്ലാം ഈവര്‍ഷം ജോലി ലഭിക്കാനുള്ള പാക്കേജാണ് ബജറ്റിലൂടെ സര്‍ക്കാര്‍ അവതരിപ്പിച്ചത്. കൂട്ട വിരമിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്ന മുഴുവന്‍ ഒഴിവുകളിലേക്കും നിയമനം നടത്താന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. 

റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. കാലാവധി നീട്ടുന്നതിനെ എതിര്‍ത്തത് ഇടതുപക്ഷമാണ്. സര്‍ക്കാര്‍ കര്‍ക്കശ നിലപാട് എടുത്തപ്പോഴാണ് പി.എസ്.സി. അതിന് വഴങ്ങിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് യു.ഡി. എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ യുവ എം.എല്‍. എ മാര്‍ ചില പാക്കേജുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അതുസംബന്ധിച്ചും തീരുമാനം എടുക്കും. 

യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം 40,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. 

ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംസ്ഥാനത്തോട് കാണിച്ച ക്രൂരതയാണ്. ബജറ്റ് നിര്‍ദേശങ്ങളോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമസഭയ്ക്ക് കളങ്കമായി. ബജറ്റിലെ നന്മ ജനങ്ങള്‍ അറിയാതിരിക്കാനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്. വികസനോന്മുഖവും ജനസൗഹൃദപരവും ഹൈടെക്കുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സംസ്ഥാനം ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മേഖലകളിലെ മുന്നേറ്റത്തിനാണ് ധനമന്ത്രി തുടക്കമിട്ടത്. 

ബജറ്റ് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി കെ.എം. മാണി പറഞ്ഞു. നികുതി നിര്‍ദേശങ്ങള്‍ ചോരുകയാണെങ്കില്‍ മാത്രമാണ് ചോര്‍ച്ചയാവുന്നത്. പ്രതിപക്ഷം വെറുതെ ഉമ്മാക്കി കാണിച്ചിട്ട് കാര്യമില്ല. ബജറ്റിന് മുമ്പ് വിവിധ സംഘടനകളുമായി ബജറ്റ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ചേക്കാവുന്ന നല്ല നിര്‍ദേശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. 

2012, മാർച്ച് 19, തിങ്കളാഴ്‌ച

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്ര അംഗീകാരം ഉടനെയെന്ന് മുഖ്യമന്ത്രി Posted on: 19 Mar 2012 കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം-കൊല്ലം മെമു തീവണ്ടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 60 കോടി അനുവദിച്ചത് പദ്ധതി വേഗത്തില്‍ തീരുമെന്നതിന്റെ സൂചനയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനു മുമ്പ് പദ്ധതിയ്ക്കുള്ള തുക  വകയിരുത്തിയിരിക്കുന്നതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ ഇടനാഴിയെക്കുറിച്ച് കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കുന്നതിനാല്‍ കേന്ദ്രം ഇതിനോട് അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു സംസ്ഥാനമാണ് തുക ചെലവിടുന്നതെങ്കിലും റെയില്‍വേയുടെ അംഗീകാരം വേണം. തീവണ്ടികളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 218 പോലീസുകാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ടിക്കറ്റ് എടുത്താണ് ദിവസേന ഡ്യൂട്ടിക്ക് പോകുന്നത്. അതിനാല്‍ ഇവര്‍ക്ക് റെയില്‍വേ പാസ് നല്‍കണമെന്ന് മുഖ്യമന്ത്രി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാളിനോട് ആവശ്യപ്പെട്ടു. പാത ഇരട്ടിപ്പിക്കലിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലിങ്ടണ്‍ ഐലന്റ് സ്‌റ്റേഷന്‍ വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി കെ. വി. തോമസ് പറഞ്ഞു. ഹൈക്കോടതിക്ക് സമീപമുള്ള പഴയ റെയില്‍വേ സ്റ്റേഷന്‍ നവീകരണം സംബന്ധിച്ച് ഹൈക്കോടതിയും ഒരു പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് കൂടി പഠിച്ചതിനുശേഷമായിരിക്കും അന്തിമ രൂപം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, മാർച്ച് 18, ഞായറാഴ്‌ച

ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം

ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം


ശെല്‍വരാജ്, കണ്ണൂര്‍ സംഭവങ്ങളില്‍ സി.പി.എം മറുപടി പറയണം

തിരുവനന്തപുരം: ആര്‍. ശെല്‍വരാജ് രാജിവെച്ച സംഭവത്തില്‍ തന്‍െറമേല്‍ കുതിരകയറാനാണ് സി.പി.എമ്മിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എം.എല്‍.എ സ്ഥാനം രാജിവെച്ച ശെല്‍വരാജും ‘ഫ്രീ’യാണ്. ഒരു പഞ്ചായത്ത് അംഗം രാജിവെച്ചാല്‍, വിശദീകരണയോഗം നടത്തുന്ന സി.പി.എം നെയ്യാറ്റിന്‍കരയില്‍ എം.എല്‍.എ രാജിവെച്ചിട്ടും ഒന്നുംചെയ്യുന്നില്ല. ശെല്‍വരാജിനൊപ്പം വലിയൊരു വിഭാഗം സി.പി.എം പ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 
കണ്ണൂരില്‍ പാര്‍ട്ടി ശിക്ഷാവിധി നടപ്പാക്കിയെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് തന്‍െറ ഓഫിസിനെ കുറ്റപ്പെടുത്തേണ്ട. തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. ഓഫിസിന്‍െറ ഉത്തരവാദിത്തം തനിക്കാണ്. വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോയെന്നും അറസ്റ്റിലായ രണ്ട് പേര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്നും സി.പി.എം വ്യക്തമാക്കണം. അഞ്ചുപേരെ തടഞ്ഞുവെച്ച് മൊബൈലില്‍ ചിത്രമെടുത്ത് ഏതോ കേന്ദ്രത്തിലേക്ക് അയച്ച് മറുപടി വാങ്ങിയശേഷം മൂന്ന്പേരെ വിട്ടയച്ചതായി നേരത്തെ കണ്ണൂരിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നതാണ്. നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും സി.പി.എം നിഷേധിച്ചില്ല. മരിച്ച ഷുക്കൂറിന്‍െറ സഹോദരന്‍ അറസ്റ്റിലായ ഒരാളെക്കണ്ട് ജീവന് വേണ്ടി യാചിച്ചെന്നത് മാത്രമാണ് പുതിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ അരുണ്‍കുമാറുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തില്ല. എല്ലാവരും പിറവത്തായിരുന്നതിനാല്‍ ചര്‍ച്ചക്ക് സമയം കിട്ടിയില്ല. ഇക്കാര്യത്തില്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കില്ല.


കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ ആത്മഹത്യ ചെയ്തയാള്‍ ഹോം ഗാര്‍ഡ് ആയിരുന്നില്ല. താല്‍കാലികമായി രണ്ട് മാസത്തേക്ക് നിയമിച്ച 200ഓളം സ്പെഷല്‍ പൊലീസിന്‍െറ ഭാഗമായിരുന്നു. ബജറ്റ് വന്ന ശേഷമാണ് ഇവരെ നിയമിച്ചതെന്നതിനാല്‍, ശമ്പളം നല്‍കാന്‍ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഹോം ഗാര്‍ഡിന്‍െറ ശമ്പള വിതരണത്തിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


ചീഫ് വിപ്പ് ഇപ്പോഴും സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ താമസിക്കുന്നത് അനുവദിച്ച വസതി ഏറ്റെടുക്കാത്തതിനാലാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ താമസിച്ച വീട് വേണ്ടെന്നാണ് ജോര്‍ജ് പറയുന്നത്  -മുഖ്യമന്ത്രി പറഞ്ഞു.