UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത: മുഖ്യമന്ത്രി  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി)  ശിലാസ്ഥാപനം പാലാ വലവൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ജോയി എബ്രഹാം എംപി, പാലാ നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജോസ് കെ. മാണി എംപി, മന്ത്രി കെ.എം. മാണി, വ്യവസായം ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ സമീപം.


പാലാ:  കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കേരളത്തിന് അനുവദിച്ച കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പാലായ്ക്കു സമീപം വലവൂര്‍ ഗ്രാമത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളത്തിന് ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറായതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാടു തൊഴില്‍ അവസരങ്ങളാണ് ഇതോടെ കേരളത്തിനു തുറന്നുകിട്ടുന്നത്.

കേരളത്തിന്റെ സ്ഥാപനങ്ങള്‍ കേന്ദ്രത്തിനു വിട്ടുനല്‍കാനും മടിയില്ല. വിട്ടുകൊടുത്ത ചില സ്ഥാപനങ്ങള്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ തൊപ്പിയിലെ പൊന്‍തൂവലാണു ട്രിപ്പിള്‍ ഐടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിയുടെ കഠിനാധ്വാനം കൊണ്ടാണിതു യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വലവൂരില്‍ ആയിരം കോടിയുടെ നിക്ഷേപമാണു വരുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഭാവി തലമുറയ്ക്കു വേണ്ടിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണിത്. കോട്ടയം ജില്ല വിദ്യാഭ്യാസ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം കഴിയുമ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമായി വലവൂര്‍ മാറും. ഐടി സാക്ഷരതയിലേക്ക് നമ്മള്‍ കടക്കുകയാണ്. താമസിയാതെ എല്ലാ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആമുഖ പ്രസംഗം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. കോട്ടയത്ത് ഒരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോയ് ഏബ്രഹാം എംപി പ്രസംഗിച്ചു.


2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  




തൃശൂര്‍ * നെല്ല്‌സംഭരണംവഴി കര്‍ഷകനു കിലോഗ്രാമിന് 20 രൂപയെങ്കിലും ലഭ്യമാക്കുകയാണു സര്‍ക്കാര്‍ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെമ്പൂക്കാവില്‍ നിര്‍മാണം ആരംഭിക്കുന്ന കാര്‍ഷിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണവില ഉയര്‍ത്തണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 18 രൂപയാണു നല്‍കുന്നത്. ഇതില്‍ നാലു രൂപ സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയാണ്.

കേന്ദ്രം സംഭരണവില വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തുക വര്‍ധിപ്പിക്കും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ഉല്‍പാദനം വര്‍ധിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ക്ഷീരകര്‍ഷകരുടെ ആനുകൂല്യം വര്‍ധിപ്പിച്ചതോടെ പാലുല്‍പാദനം വര്‍ധിച്ചു. റബറിനു വിലയിടിവു വന്നപ്പോള്‍ സംഭരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു കിലോ റബറിന് സംഭരണവില 10 രൂപ വര്‍ധിപ്പിച്ചു.

റബറിനു കിലോഗ്രാമിന് 17 രൂപ സംഭരണവില എത്തിക്കുന്നതും സര്‍ക്കാര്‍ ലക്ഷ്യമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ മാത്രമേ സാമ്പത്തിക കുതിപ്പ് സാധ്യമാകൂ. ഹൈടെക് കൃഷിസമ്പ്രദായത്തെ ജനങ്ങള്‍ താല്‍പര്യപൂര്‍വം ഉറ്റുനോക്കുന്നു. എട്ടു നിലയോടുകൂടി സമയബന്ധിതമായി കാര്‍ഷിക സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി മുഴുവന്‍ തുകയും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......


കേരളത്തിലെ സാധാരണകാരായ "ആം ആദ്മിയുടെ" നേതാവായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......

ബിഹാര്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയും സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി എത്തുന്നു. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം.

മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കാന്‍ കമ്പ്യൂട്ടര്‍ സെന്ററുകള്‍ തേടി നടക്കേണ്ട അവസ്ഥ ഒഴിവാക്കാം. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും മുഖ്യമന്ത്രിയുടെ പേരിലുള്ള ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായാല്‍ മാത്രം മതി. ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നതാണ് പുതിയ മൊബൈല്‍ ആപിനെപ്പറ്റി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചിന്തിക്കാന്‍ കാരണം.

മുഖ്യമന്ത്രിയുടെ പേരിലുള്ള http://www.keralacm.gov.in/ എന്ന വെബ് സൈറ്റില്‍ കിട്ടുന്ന എല്ലാ സേവനങ്ങളും പുതിയ ആപ്പിലും ലഭ്യമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതിപരിഹാരസെല്ലാണ് മറ്റൊരു പ്രത്യേകത. പരാതിയുടെ നിജസ്ഥിതി അറിയാന്‍ ട്രാക്കിങ്ങും ക്രമീകരിക്കും. മാര്‍ച്ച് 31-നകം ആപ് പ്രവര്‍ത്തനസജ്ജമാകും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.

ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ആപിനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. എന്നാല്‍, വിന്‍ഡോസ് ഉള്‍പ്പെടെയുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നതാകണം പുതിയ ആപെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

മലയാളി തടവുകാര്‍ക്ക് സൗജന്യ നിയമ സഹായവുമായി സര്‍ക്കാര്‍ പദ്ധതികള്‍

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനായി കേരള സര്‍ക്കാര്‍ പദ്ധതികളാവിഷ്കരിച്ചു. പ്രവാസികാര്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്‍്റെ പ്രവാസി കേരളീയകാര്യ വകുപ്പ് (നോര്‍ക്ക) ആണ് നിയമ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എത്തിക്കാന്‍ നടപടികള്‍ തുടങ്ങിയത്.

‘സ്വപ്ന സാഫല്യം’, ‘പ്രവാസി നിയമ സഹായ സെല്‍’ എന്നീ പേരുകളിലുള്ള രണ്ട് പദ്ധതികളുമായാണ് സര്‍ക്കാര്‍ സഹായങ്ങള്‍ വരുന്നത്. 

തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികളുടെ സഹായത്തോടെ നിയമ സഹായം നല്‍കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ‘പ്രവാസി നിയമ സഹായ സെല്‍. സര്‍ക്കാര്‍ സഹായം വഴി ജയില്‍ മോചിതരാകുന്നവര്‍ക്ക് സൗജന്യവിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകള്‍ വഹിക്കുന്ന മറ്റൊരു പദ്ധതി യാണ് 'സ്വപ്ന സാഫല്യം'.
കൂടാതെ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ പല കാരണങ്ങളാല്‍ അഭയം തേടി വരുന്ന മലയാളി സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരുടെ യാത്ര അടക്കമുള്ള ചെലവുകള്‍ വഹിക്കാനും പദ്ധതിയില്‍ പരിപാടിയുണ്ട്. ഇതിന് ചില നിബന്ധനകളുണ്ട്. ജയിലില്‍ കഴിയുന്ന പ്രവാസിയുടെ കുടുംബത്തിന്‍്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. ഇത് തെളിയിക്കാന്‍ ബന്ധപെട്ട വില്ളേജ് ഓഫീസറുടെ സാക്ഷ്യപത്രം കുടുംബം ഹാജരാക്കണം. തൊഴില്‍ വിസയില്‍ പോയവര്‍ക്ക് മാത്രമാണ് സഹായത്തിന് അര്‍ഹത. സന്ദര്‍ശക,ഹജ്ജ് ,ഉംറ വിസകളില്‍ പോയി ജയിലില്‍ അകപ്പെട്ടവര്‍ സഹായം ലഭിക്കില്ല. കുറ്റകൃത്യങ്ങളില്‍ പെട്ട് വിദേശ രാജ്യങ്ങളില്‍ മുമ്പ് ജയില്‍ വാസം അനുഭവിച്ചവരും സഹായത്തിന് അര്‍ഹരല്ല. വിദേശ കോടതികള്‍ വിധിക്കുന്ന ദിയ മണി, കണ്ടുകെട്ടല്‍, റിക്കവറി തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ക്കും ഈ പദ്ധതി വഴി സഹായം ലഭിക്കില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
ബന്ധുക്കള്‍ക്കു പുറമെ നോര്‍ക്ക അംഗീകാരമുള്ള മലയാളി സംഘടനകള്‍ക്കോ സാമൂഹിക പ്രവര്‍ത്തകര്‍ക്കോ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കോ ഗുണഭോക്താവിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗുണഭോക്താവിന്‍റെ പാസ്പോര്‍ട്ട് പകര്‍പ്പും, കോടതി വിധിയുടെ പകര്‍പ്പും,കുറ്റ കൃത്യത്തിന്‍്റെ സ്വഭാവം, തുടങ്ങിയ കാര്യങ്ങള്‍ വെച്ച് നോര്‍ക്കയുടെ വിവിധ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 

നിയമസഹായം ലഭിക്കാതെ ദീര്‍ഘകാലമായി ജയില്‍ക്കഴിയുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് പദ്ധതി സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറക്കും. വിദേശതൊഴില്‍ തേടുന്നവര്‍ക്ക് അതതുരാജ്യത്തെ നിയമവ്യവസ്ഥയില്‍ അവബോധമുണ്ടാക്കാനും പ്രവാസികള്‍ക്കാവശ്യമായ നിയമോപദേശം നല്‍കാനും പദ്ധതിയില്‍ ഉദ്ദേശമുണ്ട്.

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം- ഉമ്മന്‍ചാണ്ടി


കൊല്ലം: കേരളത്തില്‍ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനുള്ള നിയമങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐ.എന്‍.ടി.യു.സി. സംസ്ഥാന റാലിയുടെ സമാപനമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകത്തൊഴിലാളി നിയമം, ചുമട്ടുതൊഴിലാളി നിയമം തുടങ്ങി അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങളൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരിലെ തൊഴില്‍മന്ത്രിമാരാണ് കൊണ്ടുവന്നത്. സോണിയാഗാന്ധി ഇടപെട്ട് ഇ.എസ്.ഐ. മിനിമം പെന്‍ഷന്‍ 1,000 രൂപയാക്കിയത് അനേകലക്ഷം വിരമിച്ച തൊഴിലാളികള്‍ക്ക് ആശ്വാസം പകരും. അധ്വാനവര്‍ഗത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രണ്ട് കോടതികള്‍ കൂടി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രണ്ട് കോടതികള്‍ കൂടി


സ്ത്രീ കള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ രണ്ട് കോടതികള്‍ കൂടി ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും കോടതി വരികയെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ കൊച്ചിയില്‍ കോടതി പ്രവര്‍ത്തനം തുടങ്ങി. ഇത്തരമൊരു കോടതി ഇന്ത്യയില്‍ തന്നെ ആദ്യമായി തുടങ്ങുന്നത് കൊച്ചിയിലാണ്. സ്ത്രീകളോടും കുട്ടികളോടുമുള്ള പെരുമാറ്റം നോക്കിയാണ് ഒരു സമൂഹത്തിന്റെ നിലവാരം അളക്കുന്നത്.ഇക്കാര്യത്തില്‍ കേരളം വളരെ ഭേദപ്പെട്ട നിലയിലാണ്.എന്നിരുന്നാലും വേദനാജനകമായ ചില സംഭവങ്ങള്‍ഉണ്ടാകുന്നുണ്ട്.ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നാം ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി

ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി
കൊച്ചി: കെ.പി.സി.സി. പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ.ഐ.സി.സി. അധ്യക്ഷ സോണിയാഗാന്ധിയുടെ സാന്നിധ്യത്തില്‍ വിശദീകരണം നല്‍കി.താനിപ്പോള്‍ എവിടെയെങ്കിലും ചെന്നാലല്ല, ചെല്ലാതിരുന്നാലാണ് വലിയ വാര്‍ത്തയാകുന്നതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞു തുടങ്ങിയത്.

സുധീരന്‍ കെ.പി.സി.സി. പ്രസിഡണ്ടായി ചുമതലയേറ്റപ്പോള്‍ താന്‍ ചെന്നില്ലെന്നായിരുന്നു കുറ്റം.എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില പരിപാടികള്‍ ഉള്ളതിനാല്‍ ആ സമയത്ത് എത്തില്ലെന്ന് സുധീരനോട് നേരത്തെതന്നെ പറഞ്ഞിരുന്നു. പിന്നീട് ചുമതലയേറ്റശേഷം സുധീരനെ കാണാന്‍ പോയി. പക്ഷേ, അതാരും വാര്‍ത്തയാക്കിയില്ല.സോണിയാ ഗാന്ധി കൊച്ചിയില്‍ വന്ന് ഉടനെ ലക്ഷദ്വീപിലേക്ക് പോകുമെന്നാണ് അറിഞ്ഞത്. സോണിയാ ഗാന്ധിയുടെ ഓഫീസില്‍ വിളിച്ച് താന്‍ വരേണ്ട കാര്യമില്ലെന്ന് ഉറാപ്പാക്കിയശേഷമാണ് മറ്റു പരിപാടികള്‍ക്ക് പോയത്. വ്യക്തമായ അറിയിപ്പോടെയാണ് മാറിനിന്നത്.എന്നാല്‍ അതൊന്നും വാര്‍ത്തയായില്ല-ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡണ്ടായിരുന്ന ഒമ്പതു വര്‍ഷം.കോണ്‍ഗ്രസ്സിനെ വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.പാര്‍ട്ടിക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത മേഖലകളിലേക്കും എത്താന്‍ ഈ കാലയളവില്‍ കഴിഞ്ഞു.ഇനി സുധീരന്റെ കീഴില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും-ഉമ്മന്‍ചാണ്ടി പറഞ്ഞു.

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

യു.ഡി.എഫ്. സര്ക്കാരിന്റെ 1000 ദിനാഘോഷ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളില് നടന്ന ചടങ്ങില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നഗര വികസന
ആരോഗ്യ പദ്ധതിയുടെ താക്കോല് മന്ത്രി വി.എസ്.ശിവകുമാറിന് കൈമാറുന്നു.


1000 ദിവസം കൊണ്ട് ഒൻപതാം സ്ഥാനത്തു കിടന്ന കേരളം ഇപ്പോൾ ഒന്നാമത് :-
ഉമ്മൻ ചാണ്ടി സർക്കാരിനു അഭിനന്ദനം

1) 1998 മുതൽ കാത്തിരുന്ന കണ്ണൂർ വിമാനത്താവളം
2) ദശാബ്ദങ്ങൾ കാത്തിരുന്ന വിഴിഞ്ഞം
3) 2005 മുതൽ കാത്തിരുന്ന സ്മാർട്ട് സിറ്റിയുടെ ആറര ലക്ഷം ചതുരസ്ശ്രയടി കെട്ടിടത്തിൻടെ നിർമാണം പുരോഗമിക്കുന്നു.
4) 2004 മുതൽ കാത്തിരുന്ന മെട്രോ റെയിൽ
5)സ്റ്റാർട്ട് അപ്പ് പ്രോഗ്രമിലുടെ, 450 വിദ്യാർത്ഥി സംരംഭങ്ങൾക്ക് തുടക്കം
6) മൂന്നു വർഷം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് ടെർമിനൽ
7) മൂന്ന് വർഷം കൊണ്ട് ടെക്നോപാർക്ക് രാജ്യത്തിലെ എറ്റവും വലിയ IT പാർക്ക്
8) മുപ്പതു വർഷത്തിനു ശേഷം എട്ടു സർക്കാർ മെഡിക്കൽ കോളേജ്
9) രണ്ടര വർഷംകൊണ്ട് 8.82 ലക്ഷം പുതുതായ് റേഷൻ കാർഡ്
10) മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി
11) 2006 മു്തൽ അംഗികരമില്ലാത്ത് അദ്യപകർക്കു നിയമാനം നൽകി
12) തീരദേശ കപ്പൽ ഗാതഗതം ആരംഭിച്ചു
13) ജന സമ്പർക പരിപാടിയിലൂടെ 44.05 കോടിയുടെ സഹായം
14) മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ പദ്ധതിയിലൂടെ 250 കോടിയുടെ ധനസഹായം
15) എട്ടു വർഷത്തിന്റെ കാത്തിരിപ്പിനുശ േഷം 4200 കോടിയുടെ LNG ടെർമിനൽ
16) 6000 കോടിയുടെ കൊഴികോട്, തിരുവനതപുരം മോണോ റെയിൽ
17) ഭൂരഹിതര്ക്ക് മൂന്നു സെൻറ് വീതം ഭൂമി
18) എല്ലാ സർക്കാർ ആശുപത്രിയിലും 939 ഇനം മരുന്നുകൾ സൗജന്യം 
19) സമഗ്ര ആരോഗ്യ ഇൻഷുറൻസ്
20) ദേശിയ പെൻഷൻ പദ്ധതി
21) ഇ -ജില്ല പദ്ധതി
22) എല്ലാ തലുക്കുകളിലും സബ്-RTO
23) ക്രമസമാധാനപാലനത്തിൽ കേരളം മുന്നിൽ
24) ഗവ സ്കൂളിൽ സൗജന്യ uniform പദ്ധതി


2014, ഫെബ്രുവരി 5, ബുധനാഴ്‌ച

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സറിനെതിരെയുള്ള സര്‍ക്കാരിന്റെ സമഗ്ര ബോധന, നിയന്ത്രണ, ചികിത്സാപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സാരംഗത്ത് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. രോഗനിര്‍ണയം കഴിയുന്നത്രവേഗത്തില്‍ നടത്തി സമയത്തിനു ചികിത്സ ലഭ്യമാക്കുക എന്നതാണ് സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 12 ഇന കര്‍മപദ്ധതികള്‍ നടപ്പാക്കും. വീടുകള്‍തോറും സര്‍വേ, കാന്‍സര്‍ സ്‌ക്രീനിങ്, പ്രാരംഭ പരിശോധന, രോഗനിര്‍ണയം, വിദഗ്ധ ചികിത്സ, തുടര്‍പരിശോധനാ സംവിധാനങ്ങള്‍, ബോധവത്കരണം എന്നിവയ്ക്കാണ് പദ്ധതി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. മന്ത്രി രമേശ് ചെന്നിത്തല ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സി.ഡിയുടെ പ്രകാശനം മന്ത്രി എം. കെ. മുനീര്‍ നിര്‍വഹിച്ചു.

കാന്‍സര്‍ ദിനത്തില്‍ ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സാന്ത്വനവുമായി മന്ത്രി വി.എസ്. ശിവകുമാര്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സമ്മാനങ്ങളുമായി എത്തി. കുട്ടികളുടെ വാര്‍ഡിലെത്തിയാണ് ഇവര്‍ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയത്. 

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി;

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി; 

തിരുവനന്തപുരം: റബര്‍ സംഭരണം ഉടനെ ആരംഭിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രത്തിന്റെ സഹായവും തേടും. റബര്‍ വിലയിടിവിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റബര്‍ സംഭരണത്തിന് പണം എത്ര വേണമെങ്കിലും നല്‍കുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.

വിലയിടിവ് ഒരു യാഥാര്‍ഥ്യമാണെങ്കിലും കഴിവുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇറക്കുമതി ചെയ്യുന്ന റബറിന് ചുങ്കം കൂട്ടിയത് കേരളത്തിന്റെ സമ്മര്‍ദ്ദഫലമായാണ്. സംഭരണത്തിന്റെ സാധ്യത പരിശോധിക്കാമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കി. കേന്ദ്രം ചെയ്തില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സംഭരണം നടത്തും. റബര്‍ ഇറക്കുമതി ചെയ്യുന്ന സമയവും അളവും പ്രധാനമാണ്. ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ റബര്‍ബോര്‍ഡുമായി ഇറക്കുമതി കാര്യത്തില്‍ ഒരാലോചനയ്ക്ക് തയാറാകുന്നുണ്ട്. കേന്ദ്രത്തിന്റെ വിലസ്ഥിരതാഫണ്ടില്‍ നിന്ന് 100 കോടി ചോദിച്ചിട്ടുണ്ട്.