UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 23, വെള്ളിയാഴ്‌ച

ഭീകരവിരുദ്ധകേന്ദ്രം: അധികാര കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി

ഭീകരവിരുദ്ധകേന്ദ്രം: അധികാര കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി


 

തിരുവനന്തപുരം: ദേശീയ ഭീകരവിരുദ്ധകേന്ദ്രം രൂപീകരിക്കാനുള്ള കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഭേദഗതികള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അറസ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പോലീസിന്റെ അറിവോടെ മാത്രമേ ഉണ്ടാകാവൂ എന്ന് കേരളം നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ഭീകരവാദം നിയന്ത്രിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാണ് കേന്ദ്രം രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു

രാഷ്ട്രീയക്കാരെ ഭയപ്പെട്ട് പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുന്നു

 


രാഷ്ട്രീയക്കാരെ ഭയമായതിനാലാണ് പാര്‍ട്ടി പത്രം മാത്രം വിതരണം ചെയ്യുന്നതെന്ന് ഏജന്റുമാര്‍ തന്നോട് സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിപത്രങ്ങളെ ഒഴിവാക്കണമെന്ന് ഉദ്ദേശിച്ചതല്ല. പക്ഷേ പാര്‍ട്ടിക്കാരോട് പൊരുതിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിപത്രം മാത്രം വിതരണം ചെയ്യുകയാണ്. സമരത്തെക്കുറിച്ച് തന്നോട് സംസാരിക്കാന്‍ വന്ന സംഘടനാ നേതാക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

പ്രതിപക്ഷ എം.എല്‍.എ. ആയ ചിറ്റയം ഗോപകുമാര്‍ ആണ് സമരക്കാരെ തന്റെ പക്കല്‍ കൊണ്ടുവന്നത്. ഗോപകുമാറിന്റെ സാന്നിധ്യത്തിലാണ് ഏജന്റുമാര്‍ വിവരങ്ങള്‍ പറഞ്ഞത്.

ഇത്തരത്തിലൊരു സമരം അതിശയകരമായി തോന്നി. പാര്‍ട്ടി സ്ഥാപനങ്ങളെയും പത്രങ്ങളെയും മാത്രം ഒഴിവാക്കിയുള്ള സമരം ആദ്യമാണ്. ഏജന്റുമാരുടെ സമരം മൂലം പത്രവിതരണം മുടങ്ങുന്ന സാഹചര്യത്തെക്കുറിച്ച് ജോസഫ് വാഴയ്ക്കന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

സി.ഐ.ടി.യു. അഫിലിയേഷനുള്ള ന്യൂസ് പേപ്പര്‍ അസോസിയേഷനാണ് സമരം നടത്തുന്നത്. സമരം നടത്താനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥിതിയിലുണ്ട്. എന്നാല്‍ സമരം ചെയ്യാതിരിക്കാനും അവകാശമുണ്ട്. മറ്റുള്ളവരുടെ അവകാശം കവരാന്‍ ആര്‍ക്കും അധികാരമില്ല. ചിലയിടങ്ങളില്‍ പത്രം നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി വിവരമുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി. പത്രവിതരണത്തിന് തയ്യാറുള്ളവരെ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.

പാര്‍ട്ടി പത്രം മാത്രം വിതരണം ചെയ്യുന്നുവെന്ന പരാമര്‍ശം ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും ഏജന്റുമാരുടെ സംഘടന സി.ഐ.ടി.യുവല്ലെന്ന് എ. കെ ബാലനും മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഇടപെട്ട് പറഞ്ഞു. എന്നാല്‍ 'ദേശാഭിമാനി'യടക്കമുള്ള പാര്‍ട്ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് തന്നെ രാവിലെ കാണാന്‍ വന്ന ഏജന്റുമാര്‍ തന്നെയാണ് പറഞ്ഞത്. അസോസിയേഷന്‍ സി.ഐ.ടി.യു അഫിലിയേഷനുള്ളതാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. 

പ്രശ്‌നത്തിലിടപെടാന്‍ തൊഴില്‍ മന്ത്രിയോട് നിര്‍ദേശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത്

തോല്‍വിയുടെ പേരില്‍ ജനങ്ങളെ അപമാനിക്കരുത് 

 


ജനാധിപത്യത്തില്‍ ജയവും തോല്‍വിയുമുണ്ടാകും. എന്നാല്‍ അതിന്റെപേരില്‍ ജനങ്ങളെ അപമാനിക്കരുത്-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തോല്‍വികളില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ വലിയ തിരിച്ചടികള്‍ ഇടതുമുന്നണിയെ കാത്തിരിക്കുന്നുണ്ടെന്നും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പാഠംപഠിച്ചുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് യു.ഡി.എഫ്. പറഞ്ഞത്. അതിന്റെ ഗുണം പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ലഭിച്ചു.

എന്നാല്‍ പിറവത്തെ തോല്‍വിക്കുശേഷം വി.എസും പിണറായി വിജയനും നടത്തിയ പ്രതികരണം അമ്പരപ്പിച്ചു. മദ്യമൊഴുക്കിയെന്നാണ് പറയുന്നത്. ഇത് പിറവത്തെ ജനങ്ങളെ അപമാനിക്കലാണ്. ഇടതുമുന്നണിക്ക് പിറവത്തെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കേണ്ടതല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

പിറവം ജയത്തിന്റെ പേരില്‍ അഹങ്കരിക്കുന്നില്ല. 'വികസനവും കരുതലും' എന്ന ഈ സര്‍ക്കാരിന്റെ നയത്തിന് കിട്ടിയ ജനകീയാംഗീകാരമായാണ് വിജയത്തെ കാണുന്നത്. ആ നയം ഇനിയും തുടരും. അതുകൊണ്ടാണ് ബധിരരും മൂകരും അന്ധരുമൊക്കെ പഠിക്കുന്ന അണ്‍എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് മേഖലയിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്-മുഖ്യമന്ത്രി പറഞ്ഞു.

ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി

ഇടതുസര്‍ക്കാര്‍ പല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി 

 


 


 
ഇടതുമുന്നണി സര്‍ക്കാര്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിവറേജസ് കോര്‍പ്പറേഷനിലും കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ വകുപ്പിലും ചില വിഭാഗത്തിന് വിരമിക്കല്‍ പ്രായം 58 ആക്കി. മുന്‍ സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഈ ഉത്തരവുകള്‍ ഇറങ്ങിയത്. ഇടതുമുന്നണിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പെന്‍ഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളിലാണ് വിരമിക്കല്‍ പ്രായം 58 ആക്കിയത്. ഇത് നയത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് മന്ത്രിമാരായിരുന്ന എസ്.ശര്‍മയും പി. കെ. ഗുരുദാസനും വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് വിയോജിപ്പാണുണ്ടായിരുന്നതെങ്കില്‍ ആ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ സമരം ചെയ്ത വരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വി.എസ്.സുനില്‍കുമാര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല. ഉയര്‍ത്തുകയായിരുന്നെങ്കില്‍ യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരു പാക്കേജ് പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായം ഏകീകരിച്ചതിലൂടെ ഉണ്ടായ തെറ്റ് തിരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് -മുഖ്യമന്ത്രി പറഞ്ഞു.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അക്രമം നടത്തിയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

2012, മാർച്ച് 22, വ്യാഴാഴ്‌ച

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും


 
തിരുവനന്തപുരം: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള ഭരണ, പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഈ വിഷയത്തിലെ സര്‍ക്കാരിന്റെ തുറന്ന സമീപനം കണക്കിലെടുത്ത്‌ സമരത്തില്‍നിന്നു സംഘടനകള്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി. നിയമസഭയില്‍ ഇതുസംബന്ധിച്ച ടി.വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

വിരമിക്കല്‍ എകീകരിച്ചു ഫലത്തില്‍ പെന്‍ഷന്‍പ്രായം 56 ആക്കിയ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടിയിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പരിധി 56 ആയി സ്‌ഥിരീകരിക്കുകയാണു ചെയ്‌തത്‌. ഇതുമൂലം ഒരാളുടെ പോലും തൊഴിലവസരം നഷ്‌ടമാവില്ല. ബജറ്റ്‌ ചര്‍ച്ചയ്‌ക്കുള്ള മറുപടി ഇന്നായതിനാല്‍ ഇതുസംബന്ധിച്ച പരാതികള്‍ നേരിട്ടോ രേഖാമൂലമോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ സര്‍ക്കാരിനെ അറിയിക്കാം. ചെറുപ്പക്കാരുടെ ആവശ്യം പരിഗണിച്ചു പ്രത്യേക പാക്കേജ്‌ അംഗീകരിക്കും. 

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 43,084 പേര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. അധികാരത്തിലെത്തി ഒമ്പതുമാസത്തിനകം 29,142 പേരെ പി.എസ്‌.സി വഴി നിയമിച്ചു. കെ.എസ്‌.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയതിലൂടെ 3386 പേര്‍ക്കു ജോലി ലഭിച്ചു. അധ്യാപക പാക്കേജ്‌ അംഗീകരിച്ചതിലൂടെ 10,556 പേര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്‌ഥിരനിയമനം ലഭിച്ചു. 1036 തസ്‌തികകളില്‍ വികലാംഗരെ നിയമിച്ചു. തസ്‌തിക വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തിട്ടില്ല. നിയമന നിരോധനമെന്നതു പ്രതിപക്ഷം നടത്തുന്ന പ്രചാരണം മാത്രമാണ്‌. സര്‍ക്കാര്‍ വകുപ്പുകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത്‌ പരിശോധിക്കാനാണു പുതിയ കമ്മിറ്റിയെ നിയമിച്ചത്‌. 

മാര്‍ച്ച്‌ 31 നു വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടിതന്നെ പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്യും. പി.എസ്‌.സി നിയമന ശുപാര്‍ശ ലഭിക്കുന്ന മുറയ്‌ക്കു മുഴുവന്‍ പേരെയും നിയമിക്കും. സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു നിയമനം നല്‍കുന്നവര്‍ക്കു ഏപ്രില്‍ മുതലുള്ള ശമ്പളം നല്‍കും. അധ്യാപകരുടെ കാര്യത്തില്‍ എന്തുവേണമെന്ന്‌ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും

ജയിലില്‍ കഴിയുന്നവരുടെ മോചനം: ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും


വിവിധ കാരണങ്ങളാല്‍, പ്രത്യേകിച്ച് ശിക്ഷാ കാലാവധി കഴിഞ്ഞ് ഗള്‍ഫിലെ ജയിലിലുള്ളവരുടെ മോചനത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സ്വപ്ന സാഫല്യം’ പദ്ധതി യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ സൗദിയിലെ പ്രവാസികള്‍ക്ക് ഈ സംവിധാനമുണ്ടാക്കിയിരുന്നു. ഇതേ രീതിയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലും ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചു. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചു.
 
്സസാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലെ സഹായം 20,000 രൂപയായി വര്‍ധിപ്പിച്ചതിന് പുറമെ പ്രവാസി പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ്, വിമാനത്താവളങ്ങളുടെ വികസനം, ബിസിനസ് സെന്‍റര്‍ എന്നിവയാണ് ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍.
 
തിരുവനന്തപുരത്ത് നടന്ന ഗ്ളോബല്‍ എന്‍.ആര്‍.ഐ മീറ്റില്‍ അന്തിമ രൂപം നല്‍കിയ ‘സ്വപ്ന സാഫല്യം’ പദ്ധതി പ്രകാരം സൗദിയിലെ ജയിലില്‍നിന്ന് മോചിപ്പിച്ച ആറു പേര്‍ ഫെബ്രുവരി 27ന് നാട്ടിലെത്തി. ഇവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയത് ദമ്മാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ടി.എല്‍ വേള്‍ഡാണ്. ടിക്കറ്റ് നല്‍കുമെന്ന് ഐ.ടി.എല്‍ വേള്‍ഡ് എം.ഡി സിദ്ദീഖ് അഹ്മദ് ഗ്ളോബല്‍ മീറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
 
യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍, ഇവരുടെ മോചനത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ പ്രമുഖ വ്യക്തികളുടെയും പ്രവാസി കൂട്ടായ്മകളുടെയും സഹായം തേടും.
സാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക് ക്ഷേമ ബോര്‍ഡിന് കീഴില്‍ നല്‍കുന്ന ധന സഹായം വര്‍ധിപ്പിച്ചു. പെണ്‍മക്കളുടെ വിവാഹം, ചികില്‍സ, മരണാനന്തര സഹായം തുടങ്ങിയ ഇനങ്ങളില്‍ ഇപ്പോള്‍ 10,000 രൂപയാണ് അനുവദിക്കുന്നത്. ഇത് 20,000 രൂപയാക്കി. ഒന്നര കോടിയാണ് ഈ ആവശ്യത്തിന് വകയിരുത്തിയത്.

പ്രവാസികള്‍ക്ക് നിക്ഷേപം, വ്യവസായം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ തിരുവനന്തപുരത്ത് ബിസിനസ് സെന്‍റര്‍ സ്ഥാപിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. ഇതിന് 50 ലക്ഷം അനുവദിച്ചു. പ്രവാസി പങ്കാളിത്തത്തോടെ ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് 2013ല്‍ കൊച്ചിയില്‍ നടക്കും. ഇതിന്‍െറ ഒരുക്കങ്ങള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചു.
മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചു. കരിപ്പൂരില്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് 22 ഏക്കര്‍ കൂടി ഏറ്റെടുക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ വിമാനത്താവളങ്ങള്‍ക്ക് സാധത്യ പഠനം നടത്താന്‍ 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങള്‍ ഇല്ലാത്ത ജില്ലകള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കും. ഭൂമി ലഭ്യമായ കൊല്ലം, കോട്ടയം ജില്ലകളില്‍ ഈ വര്‍ഷം തന്നെ നിര്‍മാണം തുടങ്ങും. അടിയന്തര സാഹചര്യങ്ങളില്‍ ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാനാണ് ഈ സംവിധാനം.

2012, മാർച്ച് 21, ബുധനാഴ്‌ച

ഇത് കൂട്ടായ്മയുടെ വിജയം

ഇത് കൂട്ടായ്മയുടെ വിജയം

 

തിരുവനന്തപുരം: പിറവത്ത് കണ്ടത് കൂട്ടായ്മയുടെ വിജയമാണെന്നും കാപട്യമില്ലാത്ത സ്‌നേഹം നല്‍കിയാല്‍ ജനം അത് തിരിച്ചറിയുമെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ യു.ഡി.എഫിന് കിട്ടിയെന്നും ഈ സര്‍ക്കാര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ട്രെന്‍ഡ് ആണ് പിറവത്ത് കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിറവത്ത് മദ്യമൊഴുക്കിയാണ് വിജയം നേടിയതെന്ന ഇടതുമുന്നണിയുടെ പ്രസ്താവന ജനങ്ങളെ അപമാനിക്കലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് താന്‍ പിറവത്തെ ജനങ്ങളോട് ക്ഷമചോദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കല്‍ ഏകീകരണം റദ്ദാക്കിയതുമൂലം റിട്ടയര്‍മെന്റ് നടക്കുമ്പോള്‍ സംഭവിക്കുന്ന നിയമന ഒഴിവുകള്‍ പരിഹരിക്കാന്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം

നിര്‍മാണ പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍ പാരിതോഷികം 


 

 
സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സിയായാലും സ്വകാര്യ കരാറുകാരായാലും പാരിതോഷികം ഉണ്ടാകും. ആവശ്യമായ സ്ഥലവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയശേഷമെ ഇനി മുതല്‍ നിര്‍മാണ ജോലികള്‍ തുടങ്ങു. സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണ ജോലികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധക്ഷണിക്കലിലൂടെ തേറമ്പില്‍ രാമകൃഷ്ണന്‍ അവതരിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി തീരാത്തത് കേരളത്തിന്റെ ശാപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണം അനന്തമായി നീളുമ്പോള്‍ എസ്റ്റിമേറ്റ് തുക വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന് അധിക ചെലവുണ്ടാകുകയും അതിന്റെ പ്രയോജനം ലഭിക്കാതാകുകയും ചെയ്യുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം തുടങ്ങുന്നതാണ് വിനയാകുന്നത്. പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളുടെ പട്ടികയെടുത്ത് തടസ്സങ്ങള്‍ മാറ്റുന്നതിന് ഉന്നതതല യോഗം ചേരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

2012, മാർച്ച് 20, ചൊവ്വാഴ്ച

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല


വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

കൊച്ചി: ട്രെയിനുകളിലെ വനിതാ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിലെ 218 പേര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം റെയില്‍വേ അനുവദിച്ചില്ല. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഇതിനായി സീസണ്‍ ടിക്കറ്റെടുത്ത് പൊലീസിനെ ട്രെയിനുകളില്‍ വിന്യസിക്കുമെന്നും മുഖ്യമന്ത്രി. സൗത് റെയില്‍വേ സ്റ്റേഷനില്‍ മെമു ട്രെയിനുകളുടെ സര്‍വീസ് ഉദ്ഘാടനം ചെയ്ത ശേഷം സര്‍ക്കാറും ഡി.ജി.പിയും ഇതുസംബന്ധിച്ച് നല്‍കിയ കത്തില്‍ തീരുമാനം എന്തായെന്ന് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാളിനോട് ആരാഞ്ഞെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോഴും മാനേജര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 പൊലീസുകാര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി പല തവണ ഈ ആവശ്യം ഉന്നയിച്ച് റെയില്‍വേക്ക് കത്ത് നല്‍കി. എന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡിവിഷനല്‍ മാനേജര്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലിയെക്കുറിച്ച ചോദ്യത്തിനും മറുപടി ഉണ്ടായില്ല. പിന്നീട്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കി. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലി കാലടി വരെ പൂര്‍ത്തിയായെന്നും കാലടി മുതല്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി പൂര്‍ത്തിയായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഈ പ്രദേശത്തെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് മുഖ്യമന്ത്രി തന്നെയായിരുന്നു. എറണാകുളം മുതല്‍ മുളന്തുരുത്തി വരെ രണ്ടുവരി പാത പൂര്‍ത്തിയായെന്നും ഇവിടെനിന്ന് പിറവം റോഡ് വരെ നിര്‍മാണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറയും മന്ത്രി കെ. ബാബുവിന്‍െറയും എം.പി, എം.എല്‍.എമാരുടെയും സാന്നിധ്യത്തിലാണ് കേരളത്തിലെ റെയില്‍വേ വികസനത്തോടുള്ള ഡിവിഷനല്‍ മാനേജരുടെ അതൃപ്തി പുറത്തുവന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല


പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ല

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടില്ലെന്നും വിരമിക്കല്‍ തീയ്യതി ഏകീകരണം വേണ്ടെന്ന് വെക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഒരു ചെറുപ്പക്കാരന്റെജോലി സാധ്യതയെ പോലും ഇത് ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബഹളമുയര്‍ത്തിയ പ്രതിപക്ഷ നടപടിയെ മുഖ്യമന്ത്രി  ശക്തമായി വിമര്‍ശിച്ചു.  കേരള നിയമസഭയില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ മര്യാദക്കെതിരായ പ്രവര്‍ത്തിയാണ് പ്രതിപക്ഷത്തിന്റേതന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ബജറ്റിനോട് വിയോജിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്. ബജറ്റിനോട് പ്രതിപക്ഷത്തിന് യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത മൂന്ന് ദിവസം നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറയേണ്ടതെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒട്ടും പിറകിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും കടന്നു ചെന്നിട്ടില്ലാത്തതുമായ മേഖലകള്‍ പുതിയ ബജറ്റിലുണ്ടെന്നും ആധുനി കാര്‍ഷിക സമ്പ്രദായത്തെ ബജറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.