Kerala state co operative bank award distribution_CM More
| |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 |
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2012, ജനുവരി 12, വ്യാഴാഴ്‌ച
Kerala state co operative bank award distribution (video)
pambadi hospital meeting- visuals (video)
അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി
അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: അധികതസ്തിക കണ്ടെത്താനുള്ള ഉന്നതാധികാരസമിതിയുടെ പരിശോധനയുടെ പേരില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വന്നാണ് തീരുമാനം എടുക്കുക. ഒഴിവുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് മൂന്നാംപ്രാവശ്യവും സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ലിസ്റ്റ് നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ലിസ്റ്റ് നീട്ടുന്നത് ഗുണംചെയ്യില്ളെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. ലിസ്റ്റ് നീട്ടലുമായി ബന്ധപ്പെട്ട് പി.എസ്.സിയിലെ ചിലര്‍ നാണം കെട്ടിരുന്നു. അവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരം പ്രചാരണം. മൂന്ന് മാസം നിയമനം നടത്തരുതെന്ന് രഹസ്യനിര്‍ദേശം നല്‍കിയെന്ന പ്രതിപക്ഷനേതാവിന്‍െറ ആരോപണവും തെറ്റാണ്. ചെറുപ്പക്കാര്‍ക്ക് നീതി കിട്ടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കഴിഞ്ഞ നവംബര്‍ വരെ 40000 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഈ സര്‍ക്കാര്‍ വന്ന ശേഷം അധ്യാപക പാക്കേജ് അടക്കം 20000ത്തോളം പുതിയ തസ്തികകളില്‍ ശമ്പളം കിട്ടുന്ന സാഹചര്യമുണ്ടാക്കി. 10553 അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയതിന് പുറമെ കെ.എസ്.ആര്‍.ടി.സിയില്‍ 3386പേരെ സ്ഥിരപ്പെടുത്തി. വികലാംഗര്‍ക്കായി 1144 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസില്‍ 3000 ഒഴിവുകള്‍ (കമ്യൂണിറ്റി പൊലീസ് 740, പത്മനാഭസ്വാമി ക്ഷേത്രം ചുമതലക്ക് 233, വ്യവസായ സുരക്ഷക്ക് 500 അടക്കം) സൃഷ്ടിച്ചു. ഒരു നിയമനനിരോധവും നിലവിലില്ല. മാര്‍ച്ച് 31വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മുല്ലപ്പെരിയാര്‍: മൂന്നാം കക്ഷിയായി കേന്ദ്രം അനിവാര്യമെന്ന് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമ്പോള്‍ ജലവിതരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപവത്കരിക്കുന്ന സംയുക്ത നിയന്ത്രണാധികാര സമിതിയില്‍ കേന്ദ്രത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ ഡാമിന് സംയുക്ത നിയന്ത്രണാധികാരം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ താന്‍ വിശദീകരിച്ചതിനെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ഒക്ടോബര്‍ 27ന് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജലവിതരണം സംബന്ധിച്ച സംയുക്ത നിയന്ത്രണാധികാരം വേണമെന്ന് വ്യക്തമാക്കിയിരുന്നു. അക്കാര്യമാണ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്നത്തെ സത്യവാങ്മൂലത്തില്‍ മൂന്നാംകക്ഷിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, ജലവിതരണ മേല്‍നോട്ടത്തിന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളെക്കൂടാതെ മൂന്നാംകക്ഷിയെന്ന നിലയില്‍ കേന്ദ്രവും വേണമെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ''പുതിയ ഡാമിന്റെ ജലവിതരണത്തിന് എന്തുകൊണ്ട് സ്വതന്ത്ര സമിതി ആയിക്കൂടാ എന്ന് ഉന്നതാധികാര സമിതി ചോദിച്ചു. അതിനെ എതിര്‍ത്താല്‍ നമ്മള്‍ക്ക് രഹസ്യ അജണ്ട ഉണ്ടെന്നു വരും. പുതിയ ഡാമില്‍ നിന്ന് കേരളം ജലം വിട്ടുനല്‍കുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും തമിഴ്‌നാടിന് സംശയമുണ്ട്. ആ സാഹചര്യത്തില്‍ സംയുക്ത നിയന്ത്രണ സമിതിയില്‍ കേരളവും തമിഴ്‌നാടും മാത്രം അംഗങ്ങളായാല്‍പ്പോരാ എന്നാണ് നമ്മളെടുത്ത നിലപാട്. നമ്മള്‍ വാക്ക് നല്‍കുന്നതുപോലെ അവര്‍ക്ക് വേണ്ടത്ര ജലം വിട്ടുകൊടുക്കുന്നുണ്ടെന്നത് ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ സാന്നിധ്യവും കൂടിയേ തീരൂ. അതുകൊണ്ടാണ് സ്വതന്ത്രസമിതിയില്‍ കേന്ദ്രവും വേണമെന്ന് കേരളം പറഞ്ഞത്. അതിനെച്ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ സ്ഥലത്ത് നമ്മള്‍ പണിയുന്ന ഡാമിന്റെ നിയന്ത്രണാധികാരം ആര്‍ക്കും വിട്ടുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. ജലവിതരണത്തിനാണ് സംയുക്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്'' - മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍: സംയുക്തസമിതി തീരുമാനിച്ചത് ഇടതു സര്‍ക്കാര്‍-മുഖ്യമന്ത്രി
ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം അര്‍ഥമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടുണ്ടാക്കുമ്പോള്‍ ജലനിയന്ത്രണത്തിന് സംയുക്തസമിതിയാവാമെന്ന് ഇടതുസര്‍ക്കാര്‍ തീരുമാനിച്ചതാണ്.
സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍പ്രതിനിധി കൂടി ഉള്‍പ്പെട്ട സമിതിക്ക് തയ്യാറാണെന്ന് അറിയിച്ചു. സമിതിയില്‍ കേന്ദ്രം ഉള്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്? പ്രശ്‌നപരിഹാരത്തിന് അതു നല്ലതല്ലേ- മുഖ്യമന്ത്രി ചോദിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിസംഘത്തിന്റെ ധാരണ മറികടന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2010 ഒക്ടോബറില്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സംയുക്തസമിതിക്ക് തയ്യാറാണെന്ന് അന്നാണ് സുപ്രീംകോടതിയുടെ ഉന്നതാധികാരസമിതിയെ അറിയിച്ചത്. തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയെന്നുമാത്രം. എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടുന്ന സംയുക്തസമിതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംയുക്തസമിതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലും തര്‍ക്കമില്ല -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലുള്ള സ്ഥിതിഗതികളും സര്‍ക്കാറിന്റെ നിലപാടും ബന്‍സലിനെ ധരിപ്പിച്ചു. ഇരുസംസ്ഥാനങ്ങളുംതമ്മിലുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം ശ്രമിച്ചു. എന്നാല്‍ ഇതുവരെ തമിഴ്‌നാട് ഇതിനു തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. നിയമപരമായ പരിഹാരത്തിനുപകരം കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് കേരളം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമവ്യവസ്ഥയില്‍ വിശ്വാസക്കുറവുണ്ടായിട്ടല്ല. എന്നാല്‍ തീരുമാനം നീണ്ടുപോകുന്നു. നമ്മുടെ പ്രശ്‌നം സുരക്ഷയാണ്. തമിഴ്‌നാടിന് വെള്ളവും ലഭിക്കണം. പ്രശ്‌നത്തിന് എത്രയുംപെട്ടെന്ന് പരിഹാരമുണ്ടാവണമെന്നാണ് കേരളത്തിന്റെ ആഗ്രഹം. ഇതിന് ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും ഏതുസമയത്തും തയ്യാറാണ് -അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ തര്‍ക്കവും പിറവം ഉപതിരഞ്ഞെടുപ്പും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന അദ്ദേഹംതന്നെ പിന്‍വലിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഹൈക്കോടതിബെഞ്ച് സ്ഥാപിക്കുന്ന വിഷയം കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ചചെയ്തു. പൂര്‍ണതോതില്‍ ബെഞ്ച് പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ സര്‍ക്കുലര്‍ ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിശ്ചിതദിവസങ്ങളില്‍ സിറ്റിങ് നടത്തുന്ന രീതിയിലായിരിക്കും സര്‍ക്കുലര്‍ ബെഞ്ച്. ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുമായി ചര്‍ച്ചചെയ്തു. ഏലത്തിന്റെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ഇതിന് ഒരു പദ്ധതിയുണ്ട്. ഏലത്തിനുള്ള താങ്ങുവില ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രം അടിയന്തരനടപടിയെടുക്കണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടോമിന്‍ തച്ചങ്കരിയുടെ വിഷയത്തില്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് കണ്ടാലേ മറുപടി പറയാനാവൂ. കേന്ദ്രത്തില്‍നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമടങ്ങുന്ന സമിതിയുടെ ശുപാര്‍ശ. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍കാലാവധി തീര്‍ന്നപ്പോള്‍ പുതുതായി സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്-അദ്ദേഹം പറഞ്ഞു.
വിദേശമലയാളികളുടെ 74 ശതമാനവും സംസ്ഥാനസര്‍ക്കാറിന്റെ 26 ശതമാനവും ഓഹരിപങ്കാളിത്തത്തോടെ നോര്‍ക്ക ബാങ്ക് രൂപവത്കരിക്കും. ഇതിന്റെ അനുമതിക്ക് റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കും. പ്രവാസി മലയാളികളുടെ മക്കളുടെ ഉപരിപഠനാര്‍ഥം നോര്‍ക്ക സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2012, ജനുവരി 9, തിങ്കളാഴ്‌ച
ശ്രീധരനെ മാറ്റുന്ന പ്രശ്നമില്ല; മുഖ്യമന്ത്രി
ജയ്പൂര്‍: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാര്‍ ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്നമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീധരന്‍ സംസ്ഥാന ആസുത്രണ കമീഷനില്‍ അംഗമാണ്. അദ്ദേഹത്തിന്‍െറ പൂര്‍ണ സഹകരണവും നേതൃത്വവും പദ്ധതിക്ക് ഇപ്പോഴുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിന്‍്റെ ഭാഗമായുള്ള കേരളസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംരംഭകരുടെ നാടാക്കി മാറ്റുകയാണ് ലക്ഷ്യം-ഉമ്മന്‍ചാണ്ടി
ജയ്പൂര്‍: ശമ്പളം വാങ്ങുന്നവരുടെ നാട് എന്ന നിലയില്‍ നിന്ന് സംരംഭകരുടേയും വ്യവസായങ്ങളുടേയും നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നുണ്ട്. പത്തമാത് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന നിസ്തുലമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ നിന്നാണ് സ്വരൂപിക്കുന്നത്. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി പ്രവാസി മലയാളികളും നേരിടുന്നുണ്ട്.
പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചില പദ്ധതികള്‍ തയാറാക്കി വരുകയാണ്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകുന്നവര്‍ക്ക് അദ്ദേഹം എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തു. മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടിക്ക് പുറമേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരും ഇന്ന് പങ്കെടുക്കും.