UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 11, ഞായറാഴ്‌ച

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും


തൃശൂര്‍: അര ലക്ഷത്തിലേറെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ക്ഷീണവും വിശപ്പുമകറ്റാന്‍ മുഖ്യമന്ത്രിക്ക് വിയ്യൂര്‍ ജയിലില്‍നിന്ന് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എത്തും. തൃശൂരില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന 15ന് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഉച്ചഭക്ഷണം വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍ തയാറാക്കുന്ന ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എന്ന ചപ്പാത്തിയും കറിയുമാണ്.

ജയില്‍ അന്തേവാസികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ചപ്പാത്തിയുടെ ബ്രാന്‍ഡ് നാമമാണ് ‘ടേസ്റ്റ് ദ ഫ്രീഡം’. ജനസമ്പര്‍ക്കപരിപാടിയില്‍ 2,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് നാലുവീതം ചപ്പാത്തിയും കറിയും അടങ്ങുന്ന സെറ്റാണ് ഉച്ചഭക്ഷണമായി നല്‍കുക.

ഇതിന്‍െറ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് വിയ്യൂര്‍ ജയിലിനാണ്. 10,000 ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് തയാറാക്കുന്നത്. നവംബറില്‍ പുറമെനിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങിയ ശേഷം ടേസ്റ്റ് ദ ഫ്രീഡത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.

കഴിഞ്ഞ വര്‍ഷമാണ് ജയില്‍ അന്തേവാസികള്‍ക്കുള്ള ഭക്ഷണം തയാറാക്കാന്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചത്. സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ദിനേന 4,000 ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്.
ആധുനികസംവിധാനങ്ങളുള്ള കൂടുതല്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചതോടെയാണ് പുറമെനിന്ന് ഓര്‍ഡര്‍ സ്വീകരിക്കാമെന്ന ആശയം തോന്നിയത്. ജയില്‍ നോഡല്‍ ഓഫിസറായ കെ. അനില്‍കുമാര്‍ ഈ ആലോചനയുമായി മുന്നോട്ടുപോകുകയും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കിട്ടുകയും ചെയ്തതോടെ ‘ടേസ്റ്റ് ദ ഫ്രീഡം’ എന്ന ബ്രാന്‍ഡ് നാമമിട്ട് തടവറയില്‍നിന്ന് സ്വതന്ത്രലോകത്തേക്ക് ചപ്പാത്തി എത്തിത്തുടങ്ങി.

ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിക്കുന്ന നാല് ചപ്പാത്തിയും കറിയും അടങ്ങിയ പാക്കറ്റിന് 20 രൂപയാണ് ഈടാക്കുന്നത്. ചപ്പാത്തി ബിസിനസില്‍നിന്ന് കിട്ടുന്ന ആദായം ഭക്ഷണ കാര്യത്തില്‍ വിയ്യൂര്‍ ജയിലിനെ സ്വയംപര്യാപ്തം ആക്കിയിട്ടുണ്ട്.
അന്തേവാസികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ വേണ്ടിവരുന്ന ചെലവ് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’യിലൂടെ കിട്ടുന്നുണ്ട്.

2011, ഡിസംബർ 10, ശനിയാഴ്‌ച

ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




തിരുവനന്തപുരം: ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ഇക്കൊല്ലം ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. യു.ഡി.എഫിന്‍െറ ഉപസമിതി ശിപാര്‍ശ പ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യനയത്തിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. ത്രീ സ്റ്റാര്‍ വിപ്ളവമാണ് നടക്കുന്നതെന്നും ഇതിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗും മദ്യനയം തിരുത്തണമെന്ന നിലപാടിലായിരുന്നു. മത-സാമൂഹിക സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.

മദ്യനയം വിവാദമായപ്പോള്‍ പഠനത്തിനായി എം.എം. ഹസന്‍െറ നേതൃത്വത്തില്‍ ഉപസമിതിയെ യു.ഡി.എഫ് നിയോഗിച്ചു.ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കരുതെന്നും മദ്യശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനള്‍ക്ക് അധികാരം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും വിധം പരിഷ്കാരം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ തദ്ദേശ ആക്ടില്‍ ഭേദഗതി വരുത്തിയിട്ടുമില്ല.
വാഹനാപകടങ്ങള്‍ തടയാനും വാഹനപരിശാധന കര്‍ശനമാക്കാനും മോട്ടോര്‍ വാഹന വകുപ്പില്‍ 17 സ്ക്വാഡുകള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 56 തസ്തികകളും അനുവദിച്ചു. 34 സ്ക്വാഡുകള്‍ തുടങ്ങാനാണ് ശിപാര്‍ശയെങ്കിലും 17 എണ്ണമാണ് മന്ത്രിസഭ അംഗീകരിച്ചത്.

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി



പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും സംഘര്‍ഷസ്ഥിതി പൂര്‍ണമായി നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് ജില്ലയിലെ പൊതുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാനത്തിന്‍െറ യോജിച്ച ശബ്ദമാണ്. ഇതോടൊപ്പം, തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍, ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായി. കേരളത്തില്‍ ഇതു സംബന്ധിച്ച് സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ ഒരു പാര്‍ട്ടിയും അനുകൂലിക്കുന്നില്ല.
പ്രശ്നങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചു. തമിഴ്നാട്ടിലും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാധാനത്തോടു കൂടിത്തന്നെ പുതിയ ഡാം പണിയണം.

ജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, ഒരു പ്രശ്നവും പരിഗണിക്കപ്പെടാതെ പോകരുത്.

സഹായിക്കാന്‍ സാധിച്ചില്ളെങ്കില്‍ അത് പരാതിക്കാരനെ കാരണസഹിതം അറിയിക്കണം. ജനസമ്പര്‍ക്ക പരിപാടിയിലെ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ നൂറു ശതമാനം സന്തോഷമുണ്ട്. കാര്യങ്ങള്‍ നടക്കാതിരിക്കുന്നതിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയരുത്.

നിയമങ്ങളിലും വ്യവസ്ഥകളിലും കാതലമായ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള കുരുക്കുകള്‍ അഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി ക്ഷേമമന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

പോംവഴി പുതിയ ഡാം -മുഖ്യമന്ത്രി

പോംവഴി പുതിയ ഡാം -മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമാണ് പോംവഴിയെന്നും ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ളെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേരളത്തിന്‍െറ ന്യായമായ ഈ ആവശ്യം ലോകത്തെ അറിയിക്കാനാണ് നിയമസഭയിലെ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ പൂര്‍ണ മനസ്സോടെ തമിഴ്നാടിന് ജലം നല്‍കും. തമിഴ്നാടിന് ഏത് ഉറപ്പും നല്‍കാന്‍ തയാറാണ്. എന്നാല്‍, കേരളത്തിന്‍െറ സുരക്ഷ മനസ്സിലാക്കി തമിഴ്നാട് തീരുമാനമെടുക്കുന്നില്ല. കേന്ദ്ര ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന് ചില പരിമിതികളുണ്ട്. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി ജനങ്ങളുടെ സുരക്ഷക്കുവേണ്ട നടപടികളുമായി കേരളം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പന്ത്രണ്ടാം പദ്ധതിയുടെ വലിപ്പത്തെ കുറിച്ച് സംശയം വേണ്ട - ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കലിന്റെ വലിപ്പത്തെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖയെക്കുറിച്ച് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ 'പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖ ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കല്‍ 1,05,000 കോടി രൂപ ലക്ഷ്യമിടുന്നു. കണക്കുകൂട്ടലിന് അപ്പുറമാണെങ്കിലും അതിനുള്ള വിഭവങ്ങള്‍ കണ്ടെത്താനാവും. അതിനപ്പുറത്തേക്കു വേണമെങ്കിലും പോകാനാവുമെന്നതിനാല്‍ പിന്നാക്കം വരുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു പുസ്തകങ്ങളുടെയും ആദ്യ പ്രതികള്‍ ആസൂത്രണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി.ജോസഫ് ഏറ്റുവാങ്ങി.

രാജീവ് ഗാന്ധി വികസന പഠന കേന്ദ്രം ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല അദ്ധ്യക്ഷനായിരുന്നു. തന്റെ പുസ്തകം കേന്ദ്ര സര്‍ക്കാരിന്റെ സമീപന രേഖയ്ക്ക് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ താല്പര്യങ്ങള്‍ കൂടി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ വെച്ചുള്ള രൂപരേഖയാണ്. ആഗോളീകരണത്തിന്റെ ഫലം ഒരു പിടി ആളുകള്‍ക്കു മാത്രം ലഭിക്കുന്നു എന്നതിനാലാണ് വാള്‍സ്ട്രീറ്റ് പോലുള്ള പ്രക്ഷോഭങ്ങളുണ്ടായത്. മനുഷ്യമുഖമുള്ള വികസനമാണ് പന്ത്രണ്ടാം പദ്ധതിക്കാലത്തുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങിയത് പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ : മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ എന്ത് നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ മുമ്പിലുള്ള ആദ്യ സാധ്യത നടക്കാതെ വന്നാല്‍ രണ്ടാം സാധ്യതയിലേക്ക് പോകേണ്ടിവരും. എന്നാല്‍ തമിഴ്‌നാടിന് ഇപ്പോള്‍ കിട്ടുന്ന വെള്ളം തുടര്‍ന്നും നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡാമിനായി അവര്‍ സമ്മതിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക നിയമസഭായോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വെള്ളം നല്‍കാമെന്ന നമ്മുടെ നിര്‍ദേശത്തിന്റെ യുക്തിയും പ്രസക്തിയും മനസ്സിലാക്കിയാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. അതേ തുടര്‍ന്നാണ് ഒരുവിധ ചര്‍ച്ചക്കുമില്ല, സുപ്രീംകോടതി വിധി അടസ്ഥാനമാക്കാമെന്ന നിലപാടില്‍ നിന്ന് തമിഴ്‌നാടിന് മാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ ഈ ചര്‍ച്ച കേരളത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനാണ്. രാജ്യത്തുണ്ടായ നദീജലതര്‍ക്കങ്ങളെല്ലാം വെള്ളം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ വെള്ളം തര്‍ക്കവിഷയമേയല്ല. ഇപ്പോള്‍ നല്‍കുന്നയളവില്‍ തുടര്‍ന്നും വെള്ളം നല്‍കുമെന്ന് ഏത് വിധേനയുള്ള ഉറപ്പും അവര്‍ക്ക് നല്‍കാന്‍ സംസ്ഥാനം തയ്യാറാണ്. വെള്ളം തരാമെന്ന് പറഞ്ഞിട്ടും സുരക്ഷിതത്വമെന്ന നമ്മുടെ ആവശ്യം അവര്‍ അംഗീകരിക്കാത്തതില്‍ ദുഃഖമുണ്ട്. ലോകത്ത് എവിടെയെല്ലാം ആണവനിലയങ്ങളുണ്ട്. എന്നാല്‍ കൂടംകുളത്തെ നിലയത്തെ സുരക്ഷിതത്വത്തിന്റെ പേരില്‍ അവര്‍ എതിര്‍ക്കുന്നു. ഒരു സാഹചര്യവും നൂറ് ശതമാനം സുരക്ഷിതമല്ല.

ഉദ്യോഗസ്ഥ, മന്ത്രി, മുഖ്യമന്ത്രിതല ചര്‍ച്ചക്ക് തമിഴ്‌നാട് തയ്യാറാകണം. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത് കാര്യമാക്കേണ്ടെന്ന നിലപാടിനോട് യോജിപ്പില്ല. ഈ പ്രശ്‌നത്തില്‍ കരാര്‍ നിലനില്‍ക്കുന്നുവെന്നതും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതും കേരളത്തിന്റെ പരിമിതിയാണ്. 2009-ല്‍ തന്നെ റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊതുചര്‍ച്ചക്ക് അത് വിധേയമാക്കാഞ്ഞതിനെ തങ്ങള്‍ കുറ്റപ്പെടുത്താത്തത് പരിമിതികള്‍ മനസ്സിലാക്കിയാണ്-മുഖ്യമന്ത്രി പറഞ്ഞു.

എ.ജി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് കൂടുതല്‍ വ്യക്തമാക്കാനുണ്ട്. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് അക്കാര്യം പരിശോധിച്ചത്. വ്യക്തമാക്കാനുള്ള കാര്യങ്ങള്‍ കോടതി മുമ്പാകെ വ്യക്തമാക്കുക തന്നെ ചെയ്യും. മന്ത്രിസഭാ ഉപസമിതിയെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഡിസംബർ 8, വ്യാഴാഴ്‌ച

എജി വിവാദം അടഞ്ഞ അധ്യായം

എജി വിവാദം അടഞ്ഞ അധ്യായം


തിരുവനന്തപുരം: എജി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്ന അദ്ദേഹം. വിവാദങ്ങളേക്കാള്‍ വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാമിന്റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന എജിയുടെ വിശദീകരണം മന്ത്രിസഭ അംഗീകരിച്ചെന്നും വിശദമായ സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി നാല് അംഗങ്ങളടങ്ങുന്ന മന്ത്രി സഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. കെഎം മാണി, പിജെ ജോസഫ്, ആര്യാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്ന് വൈകുന്നേരം നടക്കന്ന ഉപസമിതിയുടെ യോഗത്തില്‍ എജിയും പങ്കെടുക്കമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എജിക്ക് നേരെ നടപടിയെടുക്കാത്ത കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണ മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണെന്നത് പോലെ തന്നെ പ്രധാനമാണ് നാം തമിഴ്നാടുമായി സഹകരിച്ച് പോകുന്നതും ^ മുഖ്യമന്ത്രി പറഞ്ഞു. അവിടുത്തെ ഉദ്യോഗസ്ഥര്‍ എല്ലാകാര്യത്തിലും സഹകരിക്കുന്നുണ്ടെന്നും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന 136.15 കോടി രൂപയുടെ പാക്കേജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ കുടുംബത്തിനും സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവര്‍ക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ യോഗം അംഗീകരിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ച എല്ലാ കേസുകളിലും ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കും.

ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളാണ് ഈ പാക്കേജിന്റെ പരിധിയില്‍ വരിക. എന്‍ഡോസള്‍ഫാന്‍ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ പറഞ്ഞു.

പുനരധിവാസ കേന്ദ്രത്തിനുള്ള 25 ഏക്കര്‍ സ്ഥലം മൂളിയാര്‍ പഞ്ചായത്തില്‍ പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷന്‍ വിട്ടു നല്‍കും. പകരം ചീമേനിയിലുള്ള റവന്യൂ വകുപ്പിന്റെ സ്ഥലം പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷനു നല്‍കും.




Endosalfan meeting visulas

മുഖ്യമന്ത്രി സൈക്കിളില്‍; പിന്നാലെ ടെക്കികളും



തിരുവനന്തപുരം: ആദ്യം ഒന്നറച്ചെങ്കിലും കൈയടി കൂടിയതോടെ മുഖ്യമന്ത്രി ആഞ്ഞുചവിട്ടി. ബാലന്‍സ് തെറ്റിയപ്പോള്‍ പോലീസിന്റെ സഹായം. കുത്തനെയുള്ള ഇറക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സൈക്കിളിന് വേഗം കൂടി. പിന്നാലെ അമ്പതോളം ടെക്കികള്‍ സൈക്കിളില്‍. ചുറ്റിനും ഫോട്ടോഗ്രാഫര്‍മാരുടെ പട. ടെക്‌നോപാര്‍ക്ക് വളപ്പില്‍ ഒന്നാംവളവിലെ ടാറ്റ എലെക്‌സി കാമ്പസിനു മുമ്പാകെ മുഖ്യമന്ത്രിയുടെ സെക്കിള്‍ യാത്ര അവസാനിച്ചു.

അലയന്‍സ് കോണ്‍ഹില്‍ കമ്പനിയുടെ 'വൈ നോട്ട് സൈക്കിള്‍' പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിനുമുന്നില്‍ നടന്നത്. മുഖ്യമന്ത്രി സൈക്കിള്‍ ചവിട്ടുന്നതു കാണാന്‍ പത്തുനിലകളില്‍ നിന്നും കാഴ്ചക്കാര്‍ താഴോട്ടുനോക്കി. പലപ്പോഴും പഴമയിലേയ്ക്ക് തിരിച്ചുപോകുന്നത് നല്ലശീലങ്ങള്‍ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സൈക്കിള്‍ ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു. 'ഐ ഹാവ് ഫര്‍ഗോട്ട് ഹൗ ടു ബൈക്ക്' എന്നു പറഞ്ഞ് അലയന്‍സ് സി.ഇ.ഒ രാകേഷ് ഗുപ്ത മുഖ്യമന്ത്രിയ്‌ക്കൊപ്പം സൈക്കിളെടുത്തു. പിന്നാലെ അമ്പതോളം ജീവനക്കാരും സൈക്കിളില്‍. പ്രോത്സാഹനം കൂടിയപ്പോള്‍ ' ഡോണ്ട് പുഷ്.....ഐ ഹാവ് ടു കോണ്‍സെന്‍ട്രേറ്റ്' എന്ന് ഒരു യുവതി പറയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി അപ്പോള്‍ ടാറ്റായുടെ അടുത്തെത്തിയിരുന്നു.

ടെക്‌നോപാര്‍ക്കിലേയ്ക്കുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ അതിവേഗം പദ്ധതി തയ്യാറാക്കിവരികയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൈപ്പാസ് റോഡ് നാലുവരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടെക്‌നോപാര്‍ക്കിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് കഴക്കൂട്ടം-ബാലരാമപുരം മോണോറെയില്‍ പദ്ധതി നടപ്പിലാക്കുന്നത്. അത് പൂര്‍ത്തിയാകുമ്പോള്‍ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകും. പരിസര മലിനീകരണം കുറയ്ക്കുന്ന ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം - മുഖ്യമന്ത്രി പറഞ്ഞു. അലയന്‍സ് സഹ സി.ഇ.ഒ അമിത് ഭാസി, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ മെര്‍വിന്‍ അലക്‌സാണ്ടര്‍, ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ എന്‍.വാസുദേവന്‍ തുടങ്ങിയവരും സംസാരിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത് 'അതി' സൈക്കിള്‍ ക്ലബ്ബിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനായി 50 സെക്കിളുകള്‍ അലയന്‍സ് നല്‍കി. പാര്‍ക്കിലെ നാലു സ്ഥലങ്ങളില്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരിക്കും. ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം.

2011, ഡിസംബർ 7, ബുധനാഴ്‌ച

ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തിന്റെ തുടക്കം പലതുകൊണ്ടും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആദ്യ സര്‍ക്കാരിനെ 'ഫാസ്റ്റ് പാസഞ്ചര്‍' എന്നു വിശേഷിപ്പിക്കാമെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ 'സൂപ്പര്‍ ഫാസ്റ്റ്' വേഗതയിലാണ് നീങ്ങുന്നത്.

ഇടതുമുന്നണി സര്‍ക്കാരിന് കീറാമുട്ടി ആയിരുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അംഗീകാരം, കൊച്ചി മെട്രോ റെയിലിന് അനുമതി, ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു വേണ്ട മെച്ചപ്പെട്ട സൗകര്യങ്ങള്‍, ഒരു രൂപയ്ക്ക് ഒരു കിലോ അരി, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി സ്ഥലം നല്‍കിയ മൂലമ്പള്ളി നിവാസികളുടെ നീണ്ട സമരത്തിനുള്ള പരിഹാരം എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ ഫയലുകള്‍ നീങ്ങുന്ന കാര്യത്തില്‍ വരെ ഈ സൂപ്പര്‍ ഫാസ്റ്റ് വേഗത ദൃശ്യമാണ്.

ഉമ്മന്‍ചാണ്ടിയിലെ മാറ്റം
ദീര്‍ഘവീക്ഷണത്തോടും എല്ലാ വിഭാഗം ജനങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു രാഷ്ട്രീയക്കാരന്‍ രാജ്യതന്ത്രജ്ഞന്റെ (statesman) തലത്തിലേക്ക് ഉയരുന്നത്. ഇന്നത്തെ ഉമ്മന്‍ചാണ്ടിയില്‍ കാണുന്ന ഒരു സവിശേഷതയും അതാണ്. അദ്ദേഹം അടുത്തകാലത്ത് എടുത്ത ചില നടപടികള്‍ നമുക്ക് പരിശോധിക്കാം.

സര്‍ക്കാര്‍ ആറു മാസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അടുത്ത ഒരു വര്‍ഷത്തെ കര്‍മപദ്ധതിയില്‍ ഭരണവും ജനക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പല പദ്ധതികളും അടങ്ങിയിട്ടുണ്ട്. ചെറുകിട പദ്ധതികളില്‍ നിന്നുള്ള ശുദ്ധജലവിതരണം,
മാലിന്യനിര്‍മാര്‍ജനം, ബസ് ഷെല്‍റ്റര്‍, പബ്ലിക് ടോയ്‌ലറ്റ് എന്നിവയുടെ നിര്‍മാണവും പരിപാലനവും തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സിയാല്‍ (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി) മാതൃകയില്‍ നാലു കമ്പനികളുടെ രൂപീകരണം, സി.ബി.ഐയുടെ മാതൃകയില്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് പുതിയ അന്വേഷണ ഏജന്‍സി, പച്ചക്കറിവില നിയന്ത്രിക്കുന്നതിന് 400 ന്യായവില കേന്ദ്രങ്ങള്‍ എന്നിവ പുതിയ കര്‍മപദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു.

വിദഗ്ധരുടെ സേവനം
കേരളത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഉമ്മന്‍ചാണ്ടി എടുത്ത നടപടികള്‍ ശ്ലാഘനീയമാണ്. ഭരണരംഗത്ത് ദീര്‍ഘകാലം പരിചയമുള്ള മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിനെ കേരള പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചു. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മാനേജ്‌മെന്റ് വിദഗ്ധന്‍ സാം പിട്രോഡയെ കേരളത്തിന്റെ വികസനകാര്യങ്ങളില്‍ മുഖ്യ ഉപദേഷ്ടാവായി നിയമിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഇന്ത്യയുടെ 'മെട്രോ മാന്‍' എന്നറിയപ്പെടുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ സാരഥ്യം
ഏല്‍പ്പിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരുന്നു.

ക്ഷേത്ര സ്വത്തിന്റെ സംരക്ഷണം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ശേഖരത്തിന്റെ കാര്യത്തില്‍ ഹിന്ദു ജനതയുടെയും തിരുവിതാംകൂര്‍ രാജവംശത്തിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് ഉമ്മന്‍ചാണ്ടി എടുത്തത്.
ശബരിമലയുടെ കാര്യമെടുക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ സര്‍ക്കാരിന് ആവുന്ന എല്ലാ നടപടികളും എടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയില്‍ സമ്മര്‍ദം ചെലുത്തി ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് അയ്യപ്പ ഭക്തര്‍ക്ക് പുറത്തേക്ക് പോകുന്നതിന് പട്ടാളത്തെക്കൊണ്ട് ഒരു പാലവും പൊലീസ് ഹൗസിംഗ് വിഭാഗത്തെക്കൊണ്ട് അപ്രോച്ച് റോഡും പണിയിച്ചു. തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ നാലു കിലോമീറ്റര്‍ മല ചവിട്ടി കയറിയാണ് ഉമ്മന്‍ചാണ്ടി ആ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിസ്ഥാനസൗകര്യ വികസനം
കേരളത്തിന്റെ വികസനത്തിനും വ്യവസായവല്‍ക്കരണത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടണം എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ഉമ്മന്‍ചാണ്ടി സ്മാര്‍ട്ട് സിറ്റി പദ്ധതിയും കൊച്ചി മെട്രോ പദ്ധതിയും ത്വരിതപ്പെടുത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വ്യവസായ തലസ്ഥാനം എന്ന നിലയില്‍ കൊച്ചിയുടെ വികസന സാധ്യത മുന്നില്‍ കണ്ട് അവിടെ വിഭാവനം ചെയ്തിട്ടുള്ള ഓരോ വികസന പദ്ധതികളിലും വ്യക്തിപരമായ താല്‍പ്പര്യമാണ് ഉമ്മന്‍ ചാണ്ടി കാണിക്കുന്നത്. ഈ പദ്ധതികള്‍ സംബന്ധിച്ച ആലോചനാ യോഗങ്ങളില്‍ വ്യക്തിപരമായ സാന്നിധ്യം ഉറപ്പാക്കുന്നു. അദ്ദേഹം കൊച്ചിയോട് ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം കണ്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുതുപ്പള്ളി വിട്ട് കൊച്ചിയില്‍ മല്‍സരിക്കുമോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല.

കൊച്ചിയുടെ കാര്യത്തില്‍ മാത്രമല്ല വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ തുടങ്ങിയ പദ്ധതികളിലും അതീവ ശുഷ്‌കാന്തി കാണിക്കുന്നുണ്ടണ്ട്. പുതിയ റോഡ് പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് കേരളം അഭിമുഖീകരിച്ചിരുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും.

വിലനിയന്ത്രണം
കേരളത്തിലെ പൊതു വിതരണമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് ബി.പി.എല്‍കാര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി റേഷന്‍ കടകള്‍ വഴി ഇത്ര വേഗം നടപ്പാക്കുക വഴി ഉമ്മന്‍ചാണ്ടി തുടക്കമിട്ടിരിക്കുന്നത്. റേഷന്‍ കടകള്‍ വഴി കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നു എന്നത് ഒരു വലിയ കാര്യമാണ്. അവശ്യസാധനങ്ങളുടെ വില വര്‍ധന ഒരു പരിധി വരെ തടയുന്നതിന് ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ ഒരു 'പോപ്പുലിസ്റ്റ്' നടപടികളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഘടകകക്ഷികളെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ മുഖ്യമന്ത്രിക്ക് പേരുദോഷം വരുത്തിവെക്കും. ഭരണതലത്തിലെ അഴിമതി തടയുക, മറുനാടന്‍ മലയാളികളില്‍ നിന്നു വരുന്ന ഭീമമായ നിക്ഷേപം കേരളത്തിന്റെ വ്യവസായിക വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിനിയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ അടിയന്തരമായി പതിയേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍, അടുത്ത ഒരു വര്‍ഷത്തേക്കല്ല അടുത്ത 20 വര്‍ഷത്തെ കേരളത്തിന്റെ സമഗ്ര വികസനത്തെയാണ് ഉമ്മന്‍ചാണ്ടണ്ടി ലക്ഷ്യം വെക്കേണ്ടണ്ടത്. കാരണം, ജയിംസ് ഫ്രീമാന്‍ പറഞ്ഞതുപോലെ, ഒരു രാഷ്ട്രീയക്കാരന്‍ അടുത്ത തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുമ്പോള്‍, രാജ്യതന്ത്രജ്ഞന്‍ അടുത്ത തലമുറയെപ്പറ്റി ചിന്തിക്കുന്നു.