UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 17, വ്യാഴാഴ്‌ച

താങ്ങുവില പ്രഖ്യാപിക്കും വയനാടിനെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടി



തിരുവനന്തപുരം: പ്രതിസന്ധിയിലായ വയനാട്ടിലെ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടിക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കി. വയനാട്ടിലെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതു പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്തിട്ടുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭവനനിര്‍മാണ ബോര്‍ഡ്, പട്ടിക വിഭാഗ പ്രോത്സാഹന കൗണ്‍സില്‍, പച്ചക്കറി -പഴം പ്രോത്സാഹന കൗണ്‍സില്‍ കേരള എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുക. ഈ വായ്പകള്‍ക്കു മേലുള്ള പിഴപ്പലിശ എഴുതിത്തള്ളും. വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് 10 ശതമാനം ഇളവ് നല്‍കും. യഥാസമയം വായ്പ തിരിച്ചടച്ചവരെ ശിക്ഷിക്കാന്‍ പാടില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും നല്‍കിയ വായ്പകള്‍ സംബന്ധിച്ച് നേരിട്ടു തീരുമാനമെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക സംസ്ഥാനതല ബാങ്കേഴ്‌സ് കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി, ധനമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ നേരിട്ട് ഈ യോഗത്തില്‍ പങ്കെടുത്ത് ബാങ്കുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കും. ഇതിനു പുറമെ സംസ്ഥാന സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുടെ യോഗവും സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കും.

കഴിഞ്ഞ ഒക്ടോബര്‍ 31 വരെയുള്ള കടബാദ്ധ്യത സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ കടാശ്വാസ കമ്മീഷന് അധികാരം നല്‍കുന്ന വിധത്തില്‍ കാര്‍ഷിക കടാശ്വാസ നിയമം- 2006 ഭേദഗതി ചെയ്യും. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ 2006-07ലെ കടം മാത്രമേ വരികയുള്ളൂ. ഇതിന് അപേക്ഷിക്കാനുള്ള കാലാവധി 2009 മെയ് 31ന് അവസാനിക്കുകയും ചെയ്തു. ഇതിനു ശേഷം ബാദ്ധ്യത വന്നവര്‍ക്ക് അപേക്ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖല മുഖേന നല്‍കിയ വായ്പകള്‍ ക്രമീകരിക്കുന്നതിന് നബാര്‍ഡിന്റെ സഹകരണം ഉറപ്പാക്കും. വയനാട്ടിലെ മൈക്രോ ഫിനാന്‍സ് ക്രെഡിറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം പ്രത്യേകമായി പരിശോധിക്കും. വയനാട്ടിലെ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും താങ്ങുവില ഏര്‍പ്പെടുത്തുന്നതിനുമുള്ള ശുപാര്‍ശ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച് പഠിച്ച് പദ്ധതി തയ്യാറാക്കി 23ന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ കൂടിയായ കെ.ജയകുമാറിനെത്തന്നെ ചുമതലപ്പെടുത്തി.

വയനാട്ടിലെ നെല്ലുസംഭരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. തങ്ങള്‍ക്കു ലഭിക്കാനുള്ള സബ്‌സിഡി പണമായി ബാങ്ക് അക്കൗണ്ട് മുഖേന കിട്ടണമെന്ന ആവശ്യം വയനാട്ടിലെ കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ സാദ്ധ്യതകള്‍ മന്ത്രിസഭ പരിശോധിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി അനുബന്ധ തൊഴിലുകളെ ഉള്‍പ്പെടുത്തുന്നതിന് നേരത്തേ തന്നെ കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അതു പുതുക്കി സമര്‍പ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യും.

വയനാട്ടില്‍ കാര്‍ഷിക മേഖലയുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായി കൃഷി മന്ത്രി കെ.പി.മോഹനന്‍ ചെയര്‍മാനായി സ്ഥിരം സമിതിക്കും മന്ത്രിസഭ രൂപം നല്‍കി. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും സമിതിയുടെ കണ്‍വീനര്‍. വയനാട്ടില്‍ നിന്നുള്ള മന്ത്രി പി.കെ.ജയലക്ഷ്മി, രണ്ട് എം.എല്‍.എമാര്‍, കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം അംഗങ്ങളായിരിക്കും. രണ്ടു മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരും.

പഞ്ചായത്തുകളില്‍ പ്രസിഡന്റ് അദ്ധ്യക്ഷനായി കര്‍ഷകമിത്ര സമിതികള്‍ നിലവില്‍ വരും. കൃഷി ഓഫീസര്‍, വെറ്ററിനറി ഓഫീസര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഈ സമിതിയിലുണ്ടാവും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയാനും പഞ്ചായത്ത് തലത്തില്‍ തന്നെ കഴിയുമെങ്കില്‍ പരിഹാരമുണ്ടാക്കാനും ഇത് അവസരമൊരുക്കും.

കാട്ടുമൃഗ ശല്യം നിമിത്തം എത്ര നാശമുണ്ടായാലും പരമാവധി 2000 രൂപ മാത്രം നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥ മാറ്റുന്ന കാര്യവും മന്ത്രിസഭ തത്ത്വത്തില്‍ അംഗീകരിച്ചു. കാട്ടുമൃഗ ശല്യം നിമിത്തമുണ്ടാകുന്ന നഷ്ടത്തിനും കൃഷി വകുപ്പിന്റെ വ്യവസ്ഥകള്‍ ബാധകമാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാം പിട്രോഡ കേരള വികസന മെന്റര്‍




തിരുവനന്തപുരം:
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സത്യനാരായണ്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോഡ കേരളത്തിന്റെ വികസനകാര്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.


ഐക്യരാഷ്ട്ര സഭയുടെ മുന്‍ ഉപദേഷ്ടാവും ദേശീയ വിജ്ഞാന കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ പിട്രോഡയുടെ സേവനം കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി കുറച്ചുകാലമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിട്രോഡയെ നേരിട്ടു കണ്ടു സംസാരിച്ചു. ഇതേത്തുടര്‍ന്ന് കേരളവുമായി സഹകരിക്കാന്‍ അദ്ദേഹം സമ്മതം മൂളുകയാണുണ്ടായത്.



കേരള വികസനത്തിന്റെ 'മെന്റര്‍' എന്ന നിലയ്ക്കാണ് പിട്രോഡ അവതരിപ്പിക്കപ്പെടുക. പ്രതിഫലം വാങ്ങാതെയായിരിക്കും കേരളത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. താമസിയാതെ കേരളത്തിലെത്തുന്ന പിട്രോഡ മുഖ്യമന്ത്രി, മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ തുടങ്ങിയവരുമായെല്ലാം ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ പല വികസന പരിപാടികള്‍ക്കും സാം പിട്രോഡയുടെ സേവനം സഹായകരമാകുമെന്ന്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.



ഇന്ത്യയിലെ വാര്‍ത്താവിനിമയ വിപ്ലവത്തിന്റെ സൂത്രധാരനായാണ് പിട്രോഡ അറിയപ്പെടുന്നത്. 1984-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്. വാര്‍ത്താവിനിമയം, ജലം, സാക്ഷരത, രോഗപ്രതിരോധം, പാലുത്പാദനം, എണ്ണക്കുരു എന്നീ മേഖലകളിലെ സാങ്കേതിക മിഷനുകള്‍ക്ക് ഈ സമയത്ത് അദ്ദേഹം നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ ഉപദേശകനെന്ന നിലയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള സേവനങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.



2005-08 കാലയളവിലാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാനായി പിട്രോഡ പ്രവര്‍ത്തിച്ചത്. 27 ശ്രദ്ധാ മേഖലകളിലായി മുന്നൂറോളം നിര്‍ദേശങ്ങള്‍ ഈ വേളയില്‍ അദ്ദേഹം തയ്യാറാക്കി സമര്‍പ്പിച്ചു. നൂറോളം ടെക്‌നോളജി പേറ്റന്റുകള്‍ പിട്രോഡയുടെ പേരിലുണ്ട്. 1992 ലായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഉപദേശകനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.



സി-സാം ഇന്‍കോര്‍പ്പറേറ്റഡിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് അദ്ദേഹം. ഷിക്കാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലണ്ടന്‍, ടോക്കിയോ, മുംബൈ, വഡോദര എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഷിക്കാഗോയിലും ഡല്‍ഹിയിലുമായി സമയം ചെലവിടുന്ന അദ്ദേഹം 1984-ല്‍ ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനായി അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുകയായിരുന്നു. 2009ല്‍ രാഷ്ട്രം പിട്രോഡയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

2011, നവംബർ 15, ചൊവ്വാഴ്ച

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി




മുംബൈ: കേരളത്തിലെ വ്യവസായ മേഖലയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ മാത്രമാണ്െ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകളെ കേരളത്തില്‍ ഇടതുതൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക വളര്‍ച്ചയില്‍ സംസ്ഥാനങ്ങളുടെ പുതിയ പങ്കാളിത്തം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിവസം നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രൃഥ്വിരാജ് ചവാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ബ്രിട്ടിഷ് കൊളംബിയ പ്രധാനമന്ത്രി ക്രിസ്റി ക്ളാര്‍ക്ക് എന്നിവര്‍ പങ്കെടുത്ത സെമിനാറില്‍ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത മോഡറേറ്ററായിരുന്നു. ഡല്‍ഹി- മുംബൈ വ്യവസായ ഇടനാഴിപോലെ കേരളത്തില്‍ കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്െടന്ന് മുഖ്യമന്ത്രി അറിയിച്ചു.

2011, നവംബർ 14, തിങ്കളാഴ്‌ച

കോടതികാര്യത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി



മുംബൈ: കോടതിവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം വിധിക്കെതിരെ സമരം നടത്തുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.എം. ഈ ഇരട്ടത്താപ്പില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അതിലിടപെടാന്‍ ശ്രമിക്കും. നഴ്‌സായിരുന്ന ബീന ബേബിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചിട്ടുണ്ട്. ബീനയുടെ കുടുംബത്തിന് കേരളസര്‍ക്കാര്‍ രണ്ടുലക്ഷംരൂപ സഹായധനം നല്കിയിട്ടുണ്ട്.

മറുനാടന്‍മലയാളികളുടെ ട്രെയിന്‍ യാത്രാക്ലേശം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. മറുനാട്ടില്‍ മലയാളഭാഷാപഠനവും ശക്തമാക്കും. കേരളത്തിന്റെ വ്യവസായവികസനവുമായി ബന്ധപ്പെട്ട് സാം പിത്രോഡയുമായി സംഭാഷണം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന സാമ്പത്തികഫോറത്തിലും കേരളത്തിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയായിരിക്കും ചര്‍ച്ചകളില്‍ പങ്കുകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി


കളമശ്ശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിന് ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ച അടുത്തു തന്നെ തുടങ്ങും. 'സൈം' ബിസിനസ് സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച 2002 മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും പ്രവേശന സമയത്ത് വിവാദവും സമരവും കേസുമാണ്. ഇതൊഴിവാക്കണം, അതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികള്‍ ലക്ഷങ്ങള്‍ മുടക്കി അയല്‍ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ കൊടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നതിനാലാണ് അവര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരോഫീസുകളുടെ സേവനം ജനാവകാശമാക്കുന്ന നിയമം കൊണ്ടുവരും-ഉമ്മന്‍ചാണ്ടി



കൊച്ചി: സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട സേവനങ്ങള്‍ ജനാവകാശമായി മാറ്റുന്നതിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന ജനസമ്പര്‍ക്ക പരിപാടി 14 ജില്ലകളിലും പൂര്‍ത്തിയായാല്‍ അതില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിക്ക് വന്‍ ജനപങ്കാളിത്തമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല, അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പരാതികള്‍ കൂടുന്നത് നിലവിലുള്ള സംവിധാനത്തിന്റെ പരാജയമല്ലേയെന്ന വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ ആക്ഷേപം ഒരര്‍ത്ഥത്തില്‍ ശരിയാണ്. എന്തുകൊണ്ട് സംവിധാനം പരാജയപ്പെടുന്നുവെന്നത് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. കുറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാന്‍ താന്‍ ഒരുക്കമല്ല. തീരുമാനമെടുക്കുന്ന, പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കുന്ന സാഹചര്യം വന്നാല്‍ എന്ത് ചെയ്യും ? തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളായി കാണുകയും വിവാദങ്ങളില്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ചട്ടങ്ങളുടെ പേരില്‍ സി.ബി.ഐ. അന്വേഷണമോ, വിജിലന്‍സ് അന്വേഷണമോ വരുന്നത് ശരിയല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന, സ്വജനപക്ഷപാതം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ വകുപ്പ്തല നടപടി മാത്രമേ എടുക്കാവൂ.

ജനസമ്പര്‍ക്ക പരിപാടിക്കെതിരെ വന്നിട്ടുള്ള വിമര്‍ശനത്തെ പോസിറ്റീവായി എടുക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണരംഗം സുതാര്യവും സജീവവും ജനാഭിമുഖ്യവുമാക്കി മാറ്റും-ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, നവംബർ 13, ഞായറാഴ്‌ച

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

പിറവം ഉപതെരഞ്ഞെടുപ്പ്; ഭരണ, പ്രതിപക്ഷങ്ങളുടെ വിലയിരുത്തല്‍-മുഖ്യമന്ത്രി

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്‍െറ മാത്രമല്ല, പ്രതിപക്ഷത്തിന്‍െറയും പ്രവര്‍ത്തന വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെവിലയിരുത്തലായി ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പിറവത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ജയരാജന്‍ വിഷയത്തില്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹൈകോടതി സമരത്തില്‍നിന്ന് സി.പി. എം പിന്മാറണം. അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിട്ടും കോടതി വിധിക്കെതിരെ സമരം നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോടതിക്കെതിരായ സമരം അതീവ ഗുരുതരമായേ കാണാനാകൂ. കോടതിയെ ഭയക്കുന്നവരുടെ കൂട്ടത്തില്‍ സി.പി.എം ഉള്‍പ്പെടുമെന്ന് കരുതുന്നില്ല.

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരട്ടപ്പദവി വിഷയത്തില്‍ കൂടുതല്‍ കരുതലിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവിന്‍െറ പേരില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ അതൃപ്തിയുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണ്. മുമ്പ് പ്രതിപക്ഷനേതാവായിരുന്നതിനാല്‍ വാങ്ങിയ പണം തിരിച്ചടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ കഴിയും. ഇരട്ടപ്പദവി വിവാദം പ്രതിപക്ഷനേതാവിന് ബാധകമാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്കപരിപാടിക്ക് ഭരണ-പ്രതിപക്ഷഭേദമന്യേ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതല്‍ ബാര്‍ ഹോട്ടലുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ല. സ്റ്റാര്‍ പദവി അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. വി.എം. സുധീരന്‍ ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവാദപരമായ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

ആത്മഹത്യകളെല്ലാം കര്‍ഷകരുടേതല്ല -ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളായി ആരെങ്കിലും പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ വര്‍ഷം മാത്രം 4,000 ത്തോളം ആത്മഹത്യകളാണ് നടന്നത്. ഇതെല്ലാം കര്‍ഷക ആത്മഹത്യകളാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.യാഥാര്‍ഥ്യം മനസ്സിലാക്കിയ ശേഷം ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഇതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച അവര്‍ വയനാട്ടിലെത്തും. വയനാട് കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒൗദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരെ കര്‍ഷകരായി പരിഗണിക്കാനാവില്ളെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും അന്യസംസ്ഥാനത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയും ഇതേരീതിയില്‍ കാണേണ്ടിവരില്ളെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം

കോടതിക്കെതിരായ സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണം



കൊച്ചി: എം.വി ജയരാജനെ ജയിലിലടച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹൈകോടതിക്ക് മുന്നില്‍ നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധിക്കെതിരെ സമരം നടത്തുന്നത് തെറ്റാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപ്പീല്‍ കൊടുക്കാന്‍ അവസരമുണ്ടായിട്ടും സമരവുമായി മുന്നോട്ട് പോകുന്നത് ഭൂഷണമല്ല. സമൂഹത്തോടും ജനങ്ങളോടും തെറ്റ് ചെയ്യുമ്പോഴാണ് കോടതി ഇടപെടുന്നത്. ജൂഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ട ഇത്തരം പ്രസ്ഥാനങ്ങള്‍ ജുഡീഷ്യറിക്കെതിരെ രംഗത്തുവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കോടതിക്കെതിരെ സമരം ചെയ്യുന്നത്. കോടതിയെ ഭയക്കുന്നവരാണ് സി.പി.എമ്മുകാര്‍ എന്ന് കരുതുന്നില്ല. സമരത്തില്‍ നിന്ന് പിന്മാറാന്‍ നേതൃത്വം തയ്യാറാകണം- അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടപെടില്ല. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ കാര്യത്തിലും ഇത് തന്നെയാണ് നിലപാട്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലേയെന്ന ചോദ്യത്തിന് അതിന് കഴിയുമെന്നും പക്ഷേ ഇത്തരം വിവാദങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കി മുന്നോട്ടു പോവാന്‍ തന്നെ കിട്ടില്ലെന്നും രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

പിറവം ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്

ജനസമ്പര്‍ക്കം വെബ്‌സൈറ്റിലും ഹിറ്റ്



തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ 15 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടി ആദ്യന്തം തത്സമയ സംപ്രേക്ഷണം നടത്തിയ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് റിക്കാര്‍ഡ് ഹിറ്റ്. 3.68 ലക്ഷം ഹിറ്റാണ് സൈറ്റില്‍ ഉണ്ടായത്. രാവിലെ 9.30ന് തുടങ്ങി രാത്രി 12.30 വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി മുഴുവന്‍ സമയവും തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. സി-ഡിറ്റിന്റെ സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.

പതിനായിരക്കണക്കിന് ആളുകള്‍ നിരന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചവരില്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഓഫീസും വെബ്ബിലൂടെ സജീവ സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പ് നടന്നുവരികയാണ്. സി-ഡിറ്റിനെയാണ് ഇതിന്റെയും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ വിജയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സജീവ സംപ്രേക്ഷണം ഒരുക്കാനുള്ള ചുമതല സി-ഡിറ്റിനെ ഏല്‍പ്പിച്ചത്.